കെ എസ് യുക്കാർ മര്യാദ പഠിച്ചതിനാൽ കേസിനില്ലെന്ന് കേശവേന്ദ്രകുമാർ: കരി ഓയിൽ ഒഴിച്ച ചോട്ടാ നേതാക്കന്മാർക്ക് ഐഎഎസുകാരന്റെ ഔദാര്യത്തിൽ ഇനി കേസില്ലാതെ ജീവിക്കാം; നേതാക്കന്മാരിലെ ആവേശക്കമ്മിറ്റിക്കാർ ഓർത്തിരിക്കാൻ ഒരു നല്ല പാഠം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കരി ഓയിൽ ഒഴിച്ച കേസിൽ ഒത്തുതീർപ്പിന് വഴിയൊരുങ്ങി. ഓഫീസിൽ കയറി കരിഓയിൽ ഒഴിച്ച കേസിലെ പ്രതികൾക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്ന് മുൻ ഹയർസെക്കൻഡറി ഡയറക്ടർ കേശവേന്ദ്രകുമാർ രേഖാമൂലം ആവശ്യപ്പെട്ടു. കേസിൽപെട്ടവർ, സാമൂഹ്യപ്രവർത്തനത്തിലൂടെ നന്മ തെളിയിച്ചെന്ന് തനിക്കു ബോദ്ധ്യപ്പട്ടെന്നും അതിനാൽ കേസ് പിൻവലിക്കണമെന്നുമാണ് കേശവേന്ദ്രകുമാർ ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ കത്തിൽ പറയുന്നത്.
2012 ഫെബ്രുവരിയിൽ, കേശവേന്ദ്രകുമാർ ഹയർസെക്കൻഡറി ഡയറക്ടറായി പ്രവർത്തിക്കുമ്പോഴാണ് കെ.എസ്.യു പ്രവർത്തകർ അദ്ദേഹത്തിന് മേൽ കരിഓയിൽ ഒഴിച്ചത്. ഹയർസെക്കൻഡറി ഫീസ് വർധനക്കെതിരായ സമരത്തിന്റെ മറവിലായിരുന്നു എട്ട് കെഎസ്.യു പ്രവർത്തകർ ഓഫീസിൽ കയറി ബന്ദി ആക്കുകയും കരിഓയിൽ ഒഴിച്ചത്. കെ.എസ്.യു നേതൃത്വം പീന്നീട് ഈ സമരത്തെ തള്ളി പറയുകയും പ്രവർത്തകരെ പുറത്താക്കുകയും ചെയ്തു.
കെ.എസ്.യു ജില്ലാ സെക്രട്ടറിയായിരുന്ന സി.പി നൂറുദ്ദീൻ അടക്കം എട്ട് കെ.എസ്.യു പ്രവർത്തകരായിരുന്നു കേസിൽ പ്രതികൾ. ഇവരുടെ മേൽ ചെയ്യപ്പെട്ട ക്രിമിനൽ വകുപ്പുകൾ ഉൾപ്പെട്ട കേസ് ഒത്തു തീർക്കാൻ മുൻപും ശ്രമം ഉണ്ടായെങ്കിലും കേശവേന്ദ്രകുമാർ വഴങ്ങിയിരുന്നില്ല. സർക്കാർ ഫയലുകൾ കരി ഓയിൽ ഒഴിച്ചു നശിപ്പിച്ചതിന് അഞ്ചു ലക്ഷം രൂപ പിഴ നല്കാൻ പ്രതികളോട് കോടതി ഉത്തരവും പിന്നാലെ എത്തി. കഴിഞ്ഞ സർക്കാരിന്റ കാലത്ത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ കെഎസ യു നേതാക്കളുടെ കേസ് പിൻവലിക്കാൻ നീക്കം നടന്നെങ്കിലും വിവാദത്തെ തുടർന്ന് നടന്നില്ല.
മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് കരി ഓയിൽ കേസ് പിൻവലിക്കാൻ തീരുമാനമെടുത്തത്. വിദ്യാർത്ഥി സംഘടന എന്ന നിലയിലുള്ള സ്വാധീനം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിവരം ചോർന്നതോടെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല വിമർശനവുമായി എത്തിയതും അന്ന് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെ ഐഎഎസ് അസോസിയേഷനും, വി എം.സുധീരനും എതിർപ്പുമായെത്തി. മാനദണ്ഡങ്ങൾ പാലിച്ചു വേണം കേസുകൾ പിൻവലിക്കാനെന്നാണ് സുധീരൻ പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരെ പരസ്യ പ്രതികരണം നടത്തിയ രമേശ് ചെന്നിത്തലയെ എതിർത്ത് എ ഗ്രൂപ്പും രംഗത്തെത്തിയതോട സംഭവം രാഷ്ട്രീയ വിവാദവുമായി. വിഷയത്തിൽ ചെന്നിത്തല മുഖ്യമന്ത്രിയെ കുടുക്കിയതാണെന്ന് എ ഗ്രൂപ്പും ആരോപിച്ചു. അന്നത്തെ വയനാട് കളക്ടറായിരുന്ന കേശവേന്ദ്രകുമാരിനെ അനുനയിപ്പിച്ച് പ്രശ്നം ഒതുക്കിത്തീർക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അതോടെ നടക്കാതെ പോയി.
രാഷ്ട്രീയസ്വാധീനങ്ങൾ കേസ് ഒഴിവാക്കാൻ മതിയാവില്ലെന്നു ചോട്ടാ നേതാക്കൾ തിരിച്ചറിഞ്ഞു. അതോടെ കേസ് അവസാനിപ്പിക്കാൻ എന്തും ചെയ്യാമെന്ന് നിലയിലായി. മക്കളുടെ ഭാവിയെ ഓർത്ത് മാതാപിതാക്കൾ രംഗത്തിറങ്ങി. അവർ കേശവേന്ദ്രകുമാറിനെ കണ്ടു. മക്കളുടെ ഭാവിയെ കരുതി കേസ് പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ചു. കേസ് ഒത്തുതീർക്കാൻ സമ്മതമായിരുന്നെങ്കിലും അവർ മാതൃകാപരമായ നല്ല കാര്യങ്ങൾ ചെയ്യണമെന്ന നിബന്ധനയാണ് അദ്ദേഹം മുന്നോട്ടു വച്ചത്.
അതിനായി പ്രതികളായ നേതാക്കൾ യഥാർത്ഥ സന്നദ്ധ സേവനം നടത്തി. നിർദ്ധനർക്ക് ഭക്ഷണം വിതരണം ചെയ്തു. ആശുപത്രി ശുചിയാക്കി, അങ്ങനെ സന്നദ്ധ സേവനം യഥാർത്ഥമാണെന്ന് ബോദ്ധ്യപ്പട്ടതോടെയാണ കേശവേന്ദ്രകുമാർ കേസു പിൻവലിക്കാൻ ഒരുങ്ങുന്നത്. വാദിയായ ഇദ്ദേഹം ഒത്തുതീർപ്പിന് സന്നദ്ധനായതോടെ കേസുകളിൽ നിന്നും ഇവർ രക്ഷപ്പെടും
കേരളത്തിൽ രാഷ്ട്രീയക്കാരുടെ കയ്യേറ്റത്തിന് വിധേയമാകുന്ന ഉന്നത ഉദ്യോഗസ്ഥരുടെ വിധിയാണ് കേശവേന്ദ്രകുമാർ തിരുത്തുന്നത്. മാതൃകാപരമായ സമീപനത്തിലൂടെ തനിക്കു നേരേ ഉണ്ടായ അതിക്രമത്തെ അദ്ദേഹത്തിന് പ്രതിരോധിക്കാനായി. സാധാരണ കുടുംബത്തിൽ നിന്നും സ്വന്തമായി അദ്ധ്വാനിച്ച് പഠിച്ച് ക്ലാർക്കിൽ ആരംഭിച്ച് ഐഎഎസ് നേടിയ ജീവിതമാണ് കേശവേന്ദ്രകുമാറിന്റെത്. യുവതലമുറയ്ക്കു മാതൃകയാകേണ്ട വ്യക്തിത്വങ്ങളിൽ ഒരാളായ കേശവേന്ദ്രകുമാറിന്റെ നേർക്ക് കരിഓയിൽ ഒഴിച്ചത് കേരള സമൂഹം ഒന്നാകെ ചർച്ച ചെയ്തിരുന്നു.
കരിഓയിൽ, കേസ്, കൈയേറ്റം, ഭീഷണി , മാഫിയ ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് ഐ എ എസ് മിടുക്കന്മാർക്ക് സർക്കാരിന്റെ വക കിട്ടുന്ന സമ്മാനം. സർക്കാർ മാറിയാലും ഈ സമീപനത്തിന് മാറ്റമില്ല. മൂന്നാറിലുൾപ്പടെ അടുത്തിടെയും ഉണ്ടായത് പഴയ സമീപനത്തിന്റ ആവർത്തനമായിരുന്നു. സർക്കാർ പൂർണമായി സംരക്ഷണം നൽകാത്തതു മൂലം യുവ ഐഎഎസുകാർ കേരള കേഡർ ഉപേക്ഷിക്കുന്നതും പതിവാണ്. കളക്ടർക്ക് മാത്രമാണ് പൊലീസ് സംരക്ഷണം നൽകുന്നത് . ബാക്കിയുള്ള ഉന്നത ഉദ്യോഗസ്ഥർക്കും ഇത്തരം ഭീഷണികൾ നിലനിൽക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍