ലോകം മൊത്തം കറങ്ങിയിട്ടും തൃശൂർ പൂരം പോലെ മറ്റൊന്നുമില്ലെന്നു ബ്രിട്ടീഷ് ദമ്പതികൾ; ലോക യാത്ര ചെയ്യുന്ന കെവിനും ഭാര്യയും പൂരം കൂടാനെത്തിയത് തൃശൂരിലെ സുഹൃത്തിന്റെ നിർബന്ധം മൂലം; പൂരത്തെ പ്രോമോട്ട് ചെയ്യുന്ന കേരള സർക്കാരിന് തെറ്റ് പറ്റുന്നത് വ്യക്തമാക്കി ബ്രിട്ടീഷ് സഞ്ചാരികൾ
കെ ആർ ഷൈജുമോൻ
ലണ്ടൻ: കഴിഞ്ഞ മൂന്നു വർഷമായി ബ്രിട്ടൻ ക്രോയിഡോണിലെ കെവിനും ഭാര്യ ഹെയ്ക്കിയും കറക്കത്തിലാണ്. ലോകത്തിന്റെ ഓരോ കോണും അരിച്ചു പെറുക്കിയുള്ള യാത്ര. അതും സ്വന്തം കാറിൽ. അങ്ങനെ കറങ്ങി കറങ്ങി ഈ ബ്രിട്ടീഷ് ദമ്പതികൾ കഴിഞ്ഞ ദിവസം എത്തിയത് തൃശൂരിൽ. വെറുതെ വന്നതല്ല, കേട്ടറിഞ്ഞ പൂരം കണ്ടറിയാൻ. കണ്ടറിഞ്ഞ പൂരത്തെ ഇനിയെന്നും കൂടെക്കൂട്ടാൻ. യൂറോപ്പിൽ നിന്നും ആഫ്രിക്കയിലും അവിടെ നിന്ന് ഏഷ്യയിലും ഒക്കെ എത്തിയ കെവിന്റെ വാക്കുകളിൽ, ഇത് പോലെ ഒരു കാഴ്ച ലോകത്തു മറ്റെവിടെയും ഇല്ല. കണ്ടാലും കണ്ടാലും മതി വരാത്ത വർണ്ണക്കാഴ്ചകൾ, അതാണ് പൂരം.
പൂരം ഇനിയും കണ്ടിട്ടില്ലാത്ത മലയാളികൾ ഉണ്ടെന്നറിയുമ്പോൾ കെവിനും പത്നി ഹെയ്ക്കിക്കും അതിശയം മാറുന്നില്ല. സ്വന്തം നാട്ടിൽ ഇത്രയധികം കാഴ്ചകൾ ഉള്ളപ്പോൾ മലയാളിക്ക് ലോകത്തിന്റെ മറ്റൊരു ദേശവും വിസ്മയം ആകില്ലെന്നും ലോകം കണ്ട കെവിൻ പറയുമ്പോൾ അതിലും വലിയൊരു റെക്കോർഡ് മലയാളിക്ക് ലഭിക്കാനില്ല.
കേരള ടൂറിസത്തെയും പൂരത്തെയും ഒക്കെ പ്രൊമോട്ട് ചെയ്യാൻ കേരള ടൂറിസം വകുപ്പ് കോടികൾ ഒഴുകുന്നുണ്ടെങ്കിലും അതൊന്നും യഥാർത്ഥ സഞ്ചാരികളെ ആകർഷിക്കുന്നില്ല എന്നതാണ് കെവിനും ഭാര്യ ഹെയ്ക്കിയും പങ്കിടുന്ന വിശേഷം. കാരണം ഇവർ പൂരത്തെ കുറിച്ച് അറിഞ്ഞത് കേരള സർക്കാർ നൽകിയ പരസ്യം വഴിയോ പ്രൊമോഷണൽ ഇവന്റുകൾ വഴിയോ അല്ല. മൂന്നു വർഷം മുൻപ് ടൂറിസം മന്ത്രി കെ പി അനിൽകുമാറും ഉദ്യോഗസ്ഥ സംഘവും വൻ ഘോഷയാത്രയായി കെവിന്റെ നാടായ ക്രോയിഡോണിൽ വന്നു പോയിട്ടും അതൊന്നും കെവിൻ അടക്കമുള്ള നാട്ടുകാർ അറിഞ്ഞു പോലുമില്ല.
കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശികൾ എത്തുന്നത് ബ്രിട്ടനിൽ നിന്നാണെങ്കിലും ഇപ്പോഴും പൂരത്തെക്കുറിച്ചു അറിയാത്തവരാണ് ബഹുഭൂരിഭാഗം ബ്രിട്ടീഷ് സഞ്ചാരികളുമെന്ന് കെവിൻ സൂചിപ്പിക്കുമ്പോൾ അതിൽ യാഥാർഥ്യത്തിന്റെ നിറപ്പകിട്ടില്ലാത്ത കുടമാറ്റമാണ് ദൃശ്യമാകുന്നത്. സർക്കാർ വകുപ്പിനും ഏജൻസികൾക്കും എവിടെയാണ് വഴി തെറ്റുന്നത് എന്നും വ്യക്തമാണ്.
പൂരത്തെ കുറിച്ച് കെവിനും ഭാര്യയും അറിയുന്നത് മലയാളിയുടെ ആഗോള ബൈക്ക് സഞ്ചാരിയായ അതുൽ കൃഷ്ണ വാര്യരിൽ നിന്നുമാണ്. സ്വന്തം ബൈക്കിൽ ലോകം കറങ്ങാൻ ഇറങ്ങി തിരിച്ച തൃശൂർക്കാരൻ ഗഡി തന്നെ. ലോകം കറങ്ങാൻ പണം ഉണ്ടാക്കാൻ വീട് വിറ്റും ജോലി ഉപേക്ഷിച്ചും സഞ്ചാരിയായ അതുലിനെ മലയാളിക്ക് അധികം അറിയില്ലെങ്കിലും ലോക സഞ്ചാരികൾക്കു സുപരിചിതൻ ആണ്. സഞ്ചാരത്തിനിടയ്ക്കു അതുലുമായി കെവിൻ പരിചയപ്പെട്ടപ്പോളാണ് തൃശൂർ പൂരത്തെ കുറിച്ച് അറിഞ്ഞത്.
ഒന്നര വർഷം നീണ്ട തന്റെ ലോക സഞ്ചാരത്തിനിടയിലാണ് അതുൽ ഇവരെ പരിചയപ്പെടുന്നത്. അതുലിന്റെ വാക്കുകൾ ഓർമ്മയിൽ സൂക്ഷിച്ച കെവിൻ ഇന്ത്യയിൽ എത്തിയപ്പോൾ തന്നെ പൂരത്തെ കുറിച്ചാണ് ആദ്യ അന്വേഷണം നടത്തിയത്. കെവിന് പൂരത്തെ കുറിച്ച് കൂടുതൽ കേട്ടറിഞ്ഞപ്പോൾ കണ്ടറിയാതെ വയ്യെന്നായി. പോരാത്തതിന് പൂരത്തിന്റെ നാട്ടുകാരൻ കൂടിയായ അതുൽ വാര്യർ 36 മണിക്കൂർ തുടർച്ചയായി അരങ്ങേറുന്ന ലോകത്തെ ഏക ഉത്സവം എന്ന നിലയിൽ ഉള്ള വിവരണം കൂടി മനസ്സിൽ നിറഞ്ഞതോടെ കെവിന്റെ എസ്യുവി കാർ നേരെ ബാംഗ്ലൂരിൽ നിന്നും തൃശൂരിലേക്ക് എത്തുക ആയിരുന്നു.
അതുൽ പറഞ്ഞറിഞ്ഞത് ഒന്നും അല്ലെന്നായി കെവിന്റെ അനുഭവം. ഓരോ കാഴ്ചയും വിസ്മയമായി മുന്നിലൂടെ കടന്നു പോകുമ്പോൾ അതൊന്നും വാക്കുകൾ പറയുക അസാധ്യം തന്നെയാണെന്നാണ് കെവിന്റെയും പൂരനുഭവം. ആഫ്രിക്കയിലും മറ്റും ആനക്കൂട്ടത്തെ കാടിന്റെ വശ്യതയിൽ തന്നെ കണ്ടിട്ടുണ്ടെങ്കിലും ജനലക്ഷങ്ങൾ തിങ്ങി നിറയുന്ന ഒരു ഉത്സവത്തിൽ പ്രധാന ആകർഷണമായി ആനകൾ റോഡ് തിങ്ങി വരുന്ന കാഴ്ച മാത്രം മതി പൂരത്തെ നെഞ്ചേറ്റുവാൻ എന്ന് കെവിൻ പറയുമ്പോൾ, ഇത്തരം ആഘോഷങ്ങൾക്ക് ആന ഉൾപ്പെടെയുള്ള മൃഗങ്ങളെ ഉപയോഗിക്കാൻ പാടില്ലെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ ടാബ്ലോയിഡ് ആയ ഡെയിലി മെയിൽ ഉൾപ്പെടെ നടത്തുന്ന പ്രചാരണം ശരിയല്ലെന്ന നിലപാട് കൂടിയാണ് തെളിയുന്നത്.
കഴിഞ്ഞ വർഷം പൂരത്തിൽ ആനകൾ പങ്കെടുക്കുന്നതിന് കുറിച്ച് കേന്ദ്ര മന്ത്രി മേനകാ ഗാന്ധി എതിർപ്പ് ഉയർത്തിയതിന് ബ്രിട്ടനിൽ ഡെയിലി മെയിൽ അടക്കം വൻ പ്രചാരണം നൽകിയിരുന്നു. എന്നാൽ ആനയും മേളവും ആളുകളും ഒക്കെ ചേർന്ന് സൃഷ്ടിക്കുന്ന അമ്പരപ്പ് ഇല്ലെങ്കിൽ എന്ത് പൂരം എന്ന് ലോക സഞ്ചാരിയായ കെവിൻ ചോദിക്കുമ്പോൾ പൂര കാഴ്ചകളുടെ മായികത തന്നെയാണ് ആ വാക്കുകളിൽ നിറയുന്നത്.
താൻ കണ്ട പൂരം അതൊരു അനുഭവമായി മാറിക്കഴിഞ്ഞു എന്നാണ് കെവിൻ പറയുന്നത്. ജനത്തിരക്കിലും അനുസരണയോടെ നടന്നു നീങ്ങുന്ന ആനകൾ ലോകത്തു വേറെ എവിടെയും കാണാൻ കഴിഞ്ഞേക്കില്ല. ഒരു പക്ഷെ ജനജീവിതവുമായി ഇഴുകി ചേർന്നതിലൂടെ ആനകളും ഈ ചടങ്ങുകൾ ആസ്വദിക്കുന്നുണ്ടാകാം എന്ന് കെവിൻ പറയുമ്പോൾ അതിൽ പൂരം മനസറിഞ്ഞു കണ്ട സഞ്ചാരിയുടെ വാക്കുകളായി മാറുകയാണ്.
ഓരോ പൂരക്കാഴ്ചയും കണ്ടു തീർക്കുമ്പോൾ പൂര പറമ്പും ചമയ പ്രദർശനവും എല്ലാം ക്യാമറയിലും മനസിലും ഒരേ വിധം പതിയുക ആയിരുന്നു എന്നും കെവിൻ പറയുന്നു. യൂറോപ്പും ആഫ്രിക്കയും അമേരിക്കയും അടക്കം 40 രാജ്യങ്ങൾ പിന്നിട്ടാണ് കെവിനും ഭാര്യയും ഇപ്പോൾ ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ഇന്ത്യ തങ്ങളെ കീഴടക്കി എന്ന് പറയാൻ ഈ സഞ്ചാരികൾക്കു ഒട്ടും മടിയില്ല. കുടമാറ്റവും വെടിക്കെട്ടും കൂടി കണ്ടു കഴിഞ്ഞപ്പോൾ പൂരം ലോകമെങ്ങും കൂടുതൽ ആയി അറിയപ്പെടേണ്ട സഞ്ചാരികളുടെ ഉത്സവം കൂടി ആയി മാറണം എന്നാണ് ഈ ബ്രിട്ടീഷുകാരന്റെ സ്വപ്നം.
തീർച്ചയായും, കെവിനെ പോലെ ഉള്ള സഞ്ചാരികൾ വഴി കൂടുതൽ വിദേശികൾ മലയാളിയുടെ പൂരം കണ്ടറിയാൻ എത്തുമെന്നുറപ്പാണ്. പൂരം കണ്ടു മയങ്ങിയ കെവിനും പത്നിയും രണ്ടു ദിവസം കൂടി കേരളത്തിൽ ചെലവിട്ടു തിങ്കളാഴ്ച തങ്ങളുടെ സഞ്ചാര പഥത്തിലേക്കു മടങ്ങികയാണ്. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യയുടെ ഓരോ ഭാഗങ്ങളായി കണ്ടറിയുകയാണ് ഈ ദമ്പതികൾ. മുംബൈ, ഗോവ, കർണാടകം എന്നിവയൊക്കെ അരിച്ചു പെറുക്കിയ കെവിനും ഹെയ്ക്കിയും ഇന്നും നാളെയും കേരള സൗന്ദര്യം ആസ്വദിച്ചാണ് മടക്ക യാത്ര നടത്തുക. ഇന്ത്യയെ കണ്ടറിയാൻ ഒരു വർഷമാണ് ഇരുവരും ചെലവിടുന്നത്. ദക്ഷിണ ഇന്ത്യ പൂർത്തിയാക്കിയാൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളാണ് അടുത്ത ലക്ഷ്യം.
Stories you may Like
- ഡൽഹി പണിക്ക് ടാക്സും കൊടുക്കേണ്ട; എല്ലാം കെവി തോമസ് സ്വന്തമാക്കുമ്പോൾ
- തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി
- തൃശൂർ പൂരത്തിന് കേന്ദ്രം ആശ്വാസമൊരുക്കും
- പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളെ കൊള്ളയടിക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല
- തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രിക്ക് മുന്നിൽ മിനി പൂരം ഒരുക്കാൻ പാറമേക്കാവ് ദേവസ്വം
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍