മറ്റ് ജില്ലകളിൽ നിന്നും മെറ്റൽ എത്തിക്കുന്നതും തടയുമെന്ന് ക്വാറി ഉടമകളുടെ ധാർഷ്ട്യം; എല്ലാ പ്രശ്നങ്ങളും നാളെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി; സ്ഥലമേറ്റെടുപ്പിന്റെ പേരിൽ പഴിചാരി കെഎംആർഎലും ഡിഎംആർസിയും: കേരളക്കരയിൽ മെട്രോ മോഹവുമായെത്തിയ ഇ ശ്രീധരനെ മലയാളികൾ അപമാനിക്കുന്നത് ഇങ്ങനെ
കൊച്ചി: ഇന്ത്യകണ്ട ഏറ്റവും പ്രഗത്ഭ വ്യക്തികളിൽ ഒരാളായ ഇ ശ്രീധരനെന്ന മലയാളി കേരളീയർക്ക് നൽകിയ സ്വപ്നമാണ് കൊച്ചി മെട്രോ റെയിൽ പദ്ധതി. ഇന്ത്യയുടെ വിവിധ നഗരങ്ങളിൽ മെട്രോകൾ സ്ഥാപിച്ച ഇദ്ദേഹമാണ് പിറന്ന നാട്ടിന്റെ വികസന കുതിപ്പിനായി കൊച്ചി മെട്രോ എന്ന ആശയം മുന്നോട്ടുവച്ചത്. ജീവിതത്തിലും പ്രവർത്തിയിലും കൃത്യത പുലർത്തുന്ന മെട്രോമാൻ അദ്ദേഹം ഏറ്റെടുത്തെ മുൻ പദ്ധതികളെല്ലാം സമർത്ഥമായി നടപ്പിലാക്കുകയും ചെയ്തു. എന്നാൽ മലയാളക്കരയിൽ എത്തിയപ്പോൾ അദ്ദേഹത്തെ പോലും അവഹേളിക്കുന്ന വിധത്തിൽ കൊടി പിടിച്ചും ഒത്തുകളിച്ചും നടക്കുകയാണ് മലയാളികൾ. തൊഴിലാളി സമരങ്ങളൊന്നുമുണ്ടാകില്ലെന്നും എല്ലാം ഭംഗിയായി മുന്നോട്ടു പോകുമെന്നുമുള്ള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വാക്ക് വിശ്വസിച്ച് മൂന്ന് വർഷത്തിനുള്ളിൽ കൊച്ചിയിൽ മെട്രോ ഓടിക്കുമെന്ന പ്രഖ്യാപനം ഇ ശ്രീധരൻ നടത്തി. എന്നാൽ, അങ്ങനെയൊരു വാക്കു നൽകിയതിന്റെ പേരിൽ കൊച്ചി നഗരവാസികളോട് അദ്ദേഹം തന്നെ ക്ഷമപറയേണ്ട അവസ്ഥതയിലാണ്.
ഏതൊരു വികസന പദ്ധതിയായാലും തങ്ങളുടെ ഇംഗിതത്തിന് മാത്രമേ പോകാവൂ എന്നാഗ്രഹിക്കുന്ന ഒരു വിഭാഗം ആളുകൾ മെട്രോയക്ക് നിരന്തരമായി വിഘാതം സൃഷ്ടിച്ച് രംഗത്തെത്തിയിരിക്കയാണ്. ആദ്യകാലത്ത് തൊഴിലാളി സമരങ്ങളാണ് സമരവുമായി രംഗത്തെത്തി മെട്രോയുടെ വിലപ്പെട്ട സമയം കളഞ്ഞതെങ്കിൽ ഇപ്പോൾ മനപ്പൂർവ്വം ചില വമ്പന്മാർക്കേ വേണ്ടി സ്ഥലമെടുപ്പ് വൈകിപ്പിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും സ്വന്തം പദ്ധതിയുടെ കടയ്ക്കൽ കത്തിവെക്കുന്നു. കൂടാതെ ഭീഷണിയുടെ സ്വരത്തിൽ ക്വാറി ഉടമകളും കേരളത്തിന്റെ സ്വപ്ന പദ്ധതിക്ക് തുരംഗം വെക്കുകയാണ്. എറണാകുളം ജില്ലയിൽ സമരം നടത്തുന്ന ക്വാറി ഉടമകൾ അന്യജില്ലകളിൽ നിന്നും മെറ്റൽ എത്തിക്കാനുള്ള ഡിഎംആർസിയുടെ നീക്കത്തെ തടയുമെന്ന് പറഞ്ഞതാണ് വെല്ലുവിളിക്കുന്നത്. ഇങ്ങനെ അസംസ്ക്കൃത വസ്തുക്കൾ ലഭിക്കാത്ത സാഹചര്യത്തിലാണ് ഇന്നലെ ഗതികെട്ട് ഡിഎംആർസി പദ്ധതി നിശ്ചിത സമയത്ത് പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് പറഞ്ഞത്.
ഒരു പാലം പണിയാൽ പോലും വർഷങ്ങൾ കേരളത്തിൽ എടുക്കുമെന്ന സ്ഥിരം ശൈലി മാറ്റാൻ മലയാളികൾ തയ്യാറല്ലെന്നതിന്റെ ഉദാഹരണം കടിയായി കൊച്ചി മെട്രോ ഇപ്പോൾ നേരിടുന്ന ദുരവസ്ഥ. പറഞ്ഞ സമയത്തിന് മുൻപ് പണി എല്ലാം തീർത്ത് മാത്രം പരിചയമുള്ള ഡിഎംആർസിയാണ് കൊച്ചി മെട്രൊ റെയിൽ നിർമ്മാണം സമയബന്ധിതമായി അവസാനിപ്പിക്കാൻ കഴിയില്ലെന്ന് അറിയിച്ചത്. 'ഇവിടെ ഇങ്ങനെ ഒക്കയേ കാര്യങ്ങൾ നടക്കൂ'വെന്ന സ്ഥിരം ശാപവാക്കുകൾ എല്ലാ കാലവും ദൈവത്തിന്റെ സ്വന്തം നാടിനെ വിടാതെ പിന്തുടരുമെന്ന് അടിവരയിടുന്നതാണ് ഈ സംഭവം. മുൻ നിശ്ചയിച്ച പ്രകാരം കൊച്ചി മെട്രോ പാളത്തിലാകേണ്ടത് 2016 ജൂണിലാണ്.
നിർമ്മാണ പ്രവർത്തനത്തിനാവശ്യമായ അസംസ്കൃത വസ്തുവായ കരിങ്കല്ലിന്റെ ലഭ്യത കുറഞ്ഞെന്ന കാരണമാണ് മെട്രോക്ക് വിഘാതമായത്. തുടർച്ചയായ ക്വാറി സമരങ്ങളും യൂണിയൻ തർക്കങ്ങളും പദ്ധതി വൈകിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി മെട്രോ നിർമ്മാണത്തിനു മെറ്റൽ ലഭിക്കുന്നില്ല. സമീപ ജില്ലകളിൽ സമരം പിൻവലിച്ചെങ്കിലും ജില്ലയിലെ ക്വാറിയുടമകൾ സമരം തുടരുകയാണ്. സമീപ ജില്ലകളിൽ നിന്നു മെറ്റലെത്തിക്കാനുള്ള കരാറുകാരുടെ നീക്കവും ധാർഷ്ട്യത്തോടെ തടയുകയാണ് ജില്ലയിലെ ക്വാറിയുടമകൾ. തങ്ങളുടെ പക്കൽ നിന്നും മെറ്റൽ കൊണ്ടുവന്നില്ലെങ്കിൽ മറ്റെവിടെ നിന്നും കൊണ്ടുവരേണ്ടെന്ന് മുടന്തൻ ന്യായമാണ് ഇവർ മുന്നോട്ടുവെക്കുന്നത്.
മെട്രോ ഏജൻസികളെ മുന്നിൽ നിർത്തി തങ്ങളുടെ ആവശ്യങ്ങൾ നേടാനുള്ള സമ്മർദ്ദ തന്ത്രമാണ് ജില്ലയിലെ ക്വാറിയുടമകൾ പയറ്റുന്നതെന്ന ആക്ഷേപവും ശക്തമാണ്്. മൺസൂണിന് മുൻപായി നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ 800 തൊഴിലാളികളെ കൂടി രംഗത്തിറക്കണമെന്നു കരാറുകാരോട് ഡിഎംആർസി അഭ്യർത്ഥിച്ചിരുന്നു. എന്നാൽ കോൺക്രീറ്റിങ് ജോലികൾ നടക്കാത്തതിനാൽ കൂടുതൽ തൊഴിലാളികളെ കൊണ്ടു വരാൻ കരാറുകാർ തയ്യാറായിട്ടില്ല. ഇതാണ് മെട്രോ നിർമ്മാണത്തെ അവതാളത്തിലാക്കുന്നത്. ഒരു ജില്ലയിൽ മാത്രം നടത്തുന്ന സമരത്തിനു പിന്നിൽ മെട്രോ നിർമ്മാണം അട്ടിമറിക്കാനുള്ള ഗുഢലക്ഷ്യമുള്ളതായി സംശയിക്കുന്നുവെന്നും ഡിഎംആർസി പറയുന്നു.
അതേസമയം കരാറുകാരും ഡിഎംആർസിയും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നതിന് പുറമേയാണ് കരാറുകാരുമായുള്ള പ്രശ്നവും. സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനും ഡിഎംആർ സിയും തമ്മിലുള്ള ശീത സമരവുമാണ് ഡിഎംആർസിയുടെ പത്രകുറിപ്പിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നാണ് സൂചനയുമുണ്ട്. മെട്രോയ്ക്കായുള്ള സ്ഥലമേറ്റെടുപ്പിൽ ജില്ല ഭരണകൂടവും സർക്കാരും വലിയ അനാസ്ഥയാണ് കാണിക്കുന്നതെന്ന ആക്ഷേപവും ഡിഎംആർസിക്കുണ്ട്.
സർക്കാരിനും രാഷ്ട്രീയക്കാർക്കും വേണ്ടപെട്ട ചിലരുടെ സ്ഥലത്തെത്തുമ്പോൾ ഏറ്റെടുക്കൽ നിന്ന് പോകുന്നു എന്ന ആരോപണം അവർ ഉയർത്താൻ തുടങ്ങിയിട്ട് നാളുകൾ എറെയായി. മെട്രോ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കാൻ ജില്ല ഭരണകൂടത്തിന് ഒരു ബുദ്ധിമുട്ടും ഇല്ലെന്നിരിക്കെയാണ് ഈ നാടകം അരങ്ങേറുന്നതെന്നാണ് വിഷമകരമായ കാര്യം. നഗരത്തിൽ ചിലർക്ക് ഒരു നീതിയും മറ്റുള്ളവർക്ക് വേറൊരു നീതിയും എന്ന അവസ്ഥയാണുള്ളതെന്ന ആക്ഷേപമാണ് ഇതോടെ ശക്തമായിരിക്കുന്നത്. കച്ചേരിപ്പടി ഗാന്ധിഭവനും തൊട്ടപ്പുറത്തെ ശീമാട്ടിയും തനെയാണ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. വെറും രണ്ട് ദിവസം കൊണ്ടാണ് ഒരു ചെറിയ എതിർപ്പ് പോലും ഇല്ലാതെ ഗന്ധിഭവൻ കെട്ടിടവും മഹാത്മാവിന്റെ പ്രതിമയും പൊളിച്ച് മാറ്റിയത്. ഇതിന്റെ മീറ്ററുകൾ മാത്രം അകലെയുള്ള ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കുന്നത് ഇപ്പോഴും അനിശ്ചിതമായി തുടരുകയാണ്. തങ്ങൾ പല തവണ ചർച്ച നടത്തിയിട്ടും ശീമാട്ടിയുടെ എം ഡി ബീനാ കണ്ണൻ വഴങ്ങില്ലെന്നും അതുകൊണ്ട് സ്ഥലം മെട്രോക്കായി ഏറ്റെടുത്ത് തരണമെന്നും കാണിച്ച് കെഎംആർഎൽ ജില്ല കളക്ടർ ആർ രാജമാണിക്കത്തിന് കത്തയച്ച് മാസങ്ങൾ പിന്നിട്ടിട്ടും ഒരു നടപടിയും എടുക്കാൻ ഇത് വരെ അവർക്കായിട്ടില്ല.
കെഎംആർഎൽ ആവശ്യപ്പെട്ടാൽ എത്രയും പെട്ടന്ന് ഭൂമി ഏറ്റെടുത്ത് നല്കണമെന്ന നിയമവും സർക്കാർ സംവിധാനങ്ങൾ തന്നെ ഇവിടെ കാറ്റിൽ പറത്തി. ശീമാട്ടിയുടെ ഒരു ഭാഗം പൊളിച്ച് നീക്കണമെങ്കിൽ ഇനിയും സമയം വേണ്ടി വരുമെന്നാണ് ഇപ്പോൾ ജില്ല ഭരണകൂടത്തിന്റേയും നിലപാട്. കച്ചേരിപ്പടിയിൽ മെട്രോ സ്റ്റേഷൻ പണി നടക്കേണ്ട ഭാഗത്താണ് പ്രശ്നങ്ങൾ അത്രയും ഉണ്ടാകുന്നതെന്നതും ഡിഎംആർസിയേയും അവരുടെ ഉപ കരാറുകാരേയും കുഴയ്ക്കുന്നു. മെട്രൊ നിർമ്മാണം സർക്കാർ ഗൗരവമായി കാണുന്നില്ലെന്ന പരാതിയും ഇതിനോടൊപ്പം ചേർത്ത് വായിക്കണം. ആദ്യ ഘട്ടത്തിൽ തൊഴിലാളി സമരത്തിന്റെ പേര് പറഞ്ഞാണ് പണികൾ തടസപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ അങ്ങിനെ ഉണ്ടാകുന്നത് പൂർണ്ണമായും സർക്കാർ വകുപ്പുകളുടെ പരാജയമായി വിലയിരുത്തേണ്ടി വരും.
അതസേമയം കൊച്ചി മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നാളെയോടെ പരിഹരിക്കാനാകുമെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതീക്ഷ പ്രകടിപ്പിച്ചത്. എത്രയും പെട്ടെന്നുള്ള പ്രശ്ന പരിഹാരമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ക്വാറി മേഖലുമായി ബന്ധപ്പെട്ടുള്ള കേസ് കോടതിയിൽ നിലനിൽക്കുന്നതാണ് പ്രധാന പ്രശ്നമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അതേസമയം ഉമ്മൻ ചാണ്ടിയുടെ വാക്കുകളെ പോലും പൂർണ്ണമായും ഡിഎംആർസി മുഖവിലക്ക് എടുക്കുന്നില്ല. നേരത്തെ പദ്ധതിുടെ അവലോകന യോഗങ്ങൾ രണ്ട് മാസത്തിൽ ഒരിക്കൽ കൂടിയിരുന്നതാണ്. എന്നാൽ ഇപ്പോൾ അത് പേരിന് മാത്രമാണ് നടക്കുന്നത്.
എന്തായാലും ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ ഭരണ സംവിധാനങ്ങൾ കാര്യമായി ഇടപ്പെട്ടില്ലെങ്കിൽ മെട്രൊയെന്ന മലയാളിയുടെ സ്വപ്നം പൂവണിയാൻ പിന്നെയും നാളുകൾ കാത്തിരിക്കേണ്ടി വരും. കൊങ്കൺ റെയിൽ പാത സമയത്തു പൂർത്തിയാകി നാടിന് മാതൃകയായ ശ്രീധരന്റെ പിന്മുറക്കാർ നല്കുന്ന സൂചനയും അത് തന്നെയാണ്. വിഷയത്തിൽ സംസ്ഥാന സർക്കാർ ഉടൻ ഇടപെടണമെന്ന് ഇ ശ്രീധരൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ മെട്രോയുടെ ചുമതലയൊന്നുമില്ലെങ്കിലും ശ്രീധരനാണ് മുഖ്യ ഉപദേശന്റെ റോളിൽ. അദ്ദേഹത്തിന്റെകീഴിൽ ജോലി ചെയ്ത എഞ്ചിനീയർമാരാണ് പണികൾക്ക് നേതൃത്വം നൽകുന്നത്. താൻ ഏറെ ആഗ്രഹിച്ച് എത്തിച്ച പദ്ധതിക്ക് ഇങ്ങനെ ഇഴഞ്ഞു നീങ്ങുന്നതിൽ ശ്രീധരനും കടുത്ത അതൃപ്തിയിലാണ്. പ്രശ്ന പരിഹാരം വരണമെങ്കിൽ പരസ്യമായി ശ്രീധരൻ രംഗത്തിറങ്ങേണ്ടുന്ന അവസ്ഥയാണ് നിലവിലുള്ളത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്