ദളിതനു സഞ്ചാരസ്വാതന്ത്ര്യം നേടിക്കൊടുത്ത കൂടൽമാണിക്യം കുട്ടംകുളം സമരം അറുപതാണ്ട് പിന്നിട്ടപ്പോൾ പൊതുവഴിയടച്ച് കൂടൽമാണിക്യം ദേവസ്വം തമ്പ്രാക്കൾ; നൂറോളം കുടുംബങ്ങളെ വഴിനടത്താൻ അനുവദിക്കുന്നില്ല; സമരത്തിനിറങ്ങാൻ മടിച്ച് രാഷ്ട്രീയ സംഘടനകൾ; ചെറുക്കാനായി രംഗത്തുള്ളത് പുലയസഭയും സിപിഐ-എംഎൽ റെഡ് സ്റ്റാറും മാത്രം
ഇരിങ്ങാലക്കുട: ദളിതന് കൂടൽമാണിക്യം ക്ഷേത്രമതിലിനോട് ചേർന്നുള്ള പൊതുവഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യത്തിനായിരുന്നു 1946 ലെ ചരിത്ര പ്രസിദ്ധമായ കുട്ടംകുളം സമരം. പോരാട്ടങ്ങൾക്കൊടുവിൽ ജാതിഭ്രാന്തർക്ക് വഴി തുറന്നു നൽകേണ്ടി വന്നു. ആ സമരത്തിന്റെ 60 വർഷത്തിനിപ്പുറം ഇതേ വഴി കെട്ടിയടച്ച് നൂറോളം ദളിത് കുടുംബങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചിരിക്കുകയാണ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വത്തിലെ തമ്പ്രാക്കൾ. പൊതുവഴിയിലെ തടസ്സങ്ങൾ നീക്കി നൽകാൻ തൃശൂർ ആർ.ഡി.ഒ. ഉത്തരവിട്ടിട്ടും ജാതിതടസ്സങ്ങൾ മാറുന്നില്ല. നമുക്ക് ജാതിയില്ലെന്ന് ഇടതുപക്ഷ സർക്കാർ നിരവധി കാമ്പയിനുകൾ നടത്തി പ്രഖ്യാപിക്കുമ്പോഴും പ്രസംഗത്തിലും പ്രഖ്യാപനത്തിലുമൊഴികെ എല്ലാറ്റിലും ജാതി ഉയർന്നുനിൽക്കുന്നു.
മുകുന്ദപുരം തഹസിൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിനോട് ചേർന്നുള്ള പൊതുവഴിയിലെ തടസ്സങ്ങൾ നീക്കി, വഴി 7 ദിവസത്തിനകം പൂർവസ്ഥിതിയിലാക്കാൻ തൃശൂർ സബ് ഡിവിഷനൽ മജിസ്ട്രേട്ട് കോടതി 2017 ഫെബ്രുവരി 9 ന് ഉത്തരവിട്ടു. ദേവസ്വം അഡ്മിനിസ്ട്രേറ്ററും ഇരിങ്ങാലക്കുട മുനിസിപ്പൽ സെക്രട്ടറിയുമാണ് എതിർകക്ഷികൾ. എന്നാൽ ഈ ഉത്തരവിനെ ചോദ്യം ചെയ്ത് പ്രശ്നം നീട്ടിക്കൊണ്ടുപോകാനാണ് പനമ്പിള്ളി രാഘവമേനോൻ ചെയർമാനായ ക്ഷേത്രത്തിലെ കോൺഗ്രസ്സ് ഭരണസമിതി ശ്രമിക്കുന്നത്. ഇതു പൊതുവഴിയാണെന്നും ഇവിടെ പോസ്റ്റുകളും ചെറുമതിലും നിർമ്മിച്ച് മാർഗതടസ്സം സൃഷ്ടിച്ചിരിക്കുകയാണെന്നും തഹസിൽദാരുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ ഉത്തരവ്. ന്യായം ദളിതനൊപ്പമാണെങ്കിലും ക്ഷേത്ര ഭാരവാഹികളുടെ അനീതിക്കെതിരെ നടപടികളെടുക്കാൻ അധികൃതർ തയ്യാറാകുന്നില്ല. വീണ്ടും മാർച്ച് എട്ടാം തീയതിയിലേക്ക് ഹിയറിങ് മാറ്റിവച്ചിരിക്കുകയാണ്.
2015 ഏപ്രിൽ മാസത്തിലാണ് പെരുവല്ലി പാടത്തെ പട്ടികജാതി കോളനിയിലേക്കുള്ള ഈ വഴി ദേവസ്വം അധികൃതർ ഭാഗികമായി അടച്ച് വാഹനഗതാഗതം തടസ്സപ്പെടുത്തിയത്. ഉണ്ണായിവാര്യർ കലാനിലയത്തിലേക്കുള്ള പ്രധാനവഴി കൂടിയാണിത്. കിഴക്ക് ക്ഷേത്രമതിലിനോട് ചേർന്നുള്ള ഈ വഴി ദേവസ്വം ഭൂമിയാണെന്ന് പ്രചാരണം നടത്തിക്കൊണ്ടായിരുന്നു വഴി അടച്ചത്. ഈ എളുപ്പവഴിയിലൂടെയാണ് പ്രദേശത്തുള്ള പട്ടികജാതി കോളനിയിലേക്കും തിരിച്ചു നഗരത്തിലേക്കും സഞ്ചരിച്ചിരുന്നത്. 100 ഓളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. രണ്ടുവർഷം മുൻപ് വഴി അടച്ചതിനെ തുടർന്ന് ദേവസ്വം-മുനിസിപ്പൽ അധികൃതർക്ക് ന്ിവേദനങ്ങൾ നൽകുകയും നിരന്തരമായ സമരങ്ങൾ സംഘടിപ്പിക്കുകയുമുണ്ടായി. പക്ഷേ പരിഹാരമുണ്ടായില്ല. പല പ്രമുഖ രാഷ്ട്രീയപാർട്ടികളും വ്യക്തമായ നിലപാട് സ്വീകരിക്കാതെ ഇരട്ടത്താപ്പാണ് നടത്തിയതെന്ന് സമരരംഗത്തുള്ളവർ ആരോപിക്കുന്നു. നടവരമ്പ് സ്വദേശി തങ്കമ്മയാണ് ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോയത്. ഇവരുടെ പരാതിയെ തുടർന്ന കഴിഞ്ഞ ദിവസം പട്ടികജാതി-ഗോത്രവർഗ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് വിജയകുമാർ സ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പൊതുവഴിയിലൂടെയുള്ള പൗരന്റെ സഞ്ചാരസ്വാതന്ത്ര്യം തടയാൻ ആർക്കും അവകാശമില്ലെന്ന് പറയുമ്പോഴും രണ്ടുവർഷമായി ദേവസ്വം ചെയ്യുന്നത് ഇതാണ്.
പുരോഗമന കലാസാഹിത്യസംഘം ഉൾപ്പടെയുള്ള ചില സംഘടനകൾ സമരത്തിനെത്തിയെങ്കിലും തുടർസമരങ്ങൾക്കൊ വിഷയം ഏറ്റെടുക്കാനോ തയ്യാറായില്ല. ജാതി വിവേചനത്തിനെതിരെ നമുക്ക് ജാതിയില്ല എന്നും ഉദ്ഘോഷിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടികൾക്ക് പകരം, ഉദ്യോഗസ്ഥർ വിഷയം ലഘൂകരിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്ന് ആരോപണമുണ്ട്. ഇരിങ്ങാലക്കുടയിലെ മുൻ എംഎൽഎ തോമസ് ഉണ്ണിയാടൻ ഹിന്ദുജാതി വിഷയമായതിനാൽ സവർണകോപം ഭയന്ന് അകന്നുനിന്നപ്പോൾ, പ്രദേശത്തെ ബിജെപി നഗരസഭാ കൗൺസിലർ ഇരുചക്രവാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നു പോകാവുന്ന തരത്തിൽ മണ്ണിട്ട് ഉയർത്തി പ്രതിഷേധത്തെ തണുപ്പിക്കാനാണ് ശ്രമിച്ചത്. സിപിഐ(എം) എംഎൽഎ അരുണനും വിഷയത്തിൽ കൃത്യമായൊരു നിലപാട് സ്വീകരിക്കുന്നില്ലെന്നതാണ് ശ്രദ്ധേയം.
പരസ്യമായി മതം പറയുന്ന ബിജെപിയും മതേതരത്വം പറയുന്ന കോൺഗ്രസ്സും സിപിഎമ്മും എല്ലാം ജാതിയുടെയും മതത്തിന്റെയും പ്രശ്നം വരുമ്പോൾ ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കുട്ടംകുളം സമര ഐക്യദാർഢ്യസമിതി ചെയർമാൻ രാജേഷ് അപ്പാട്ട് ആരോപിക്കുന്നു. ഹിന്ദു വിശ്വാസികളെ എതിർപ്പുമായി രംഗത്തിറക്കി വോട്ടു നഷ്ടപ്പെടുത്തുമോ എന്ന ഭീതിയിൽ എല്ലാ പാർട്ടിക്കാരും മൃദുസമീപനം സ്വീകരിച്ചപ്പോൾ സ്വതന്ത്ര പുലയ മഹാസഭയാണ് ദേവസ്വത്തിന്റെ അനീതിക്കെതിരെ പരാതി നൽകാനും സമരത്തിനും മുന്നിട്ടിറങ്ങിയത്. ഈ സംഘടനയിലുള്ളവരാണ് പെരുവല്ലി പാടത്തെ ഭുരിഭാഗം ദളിതുകൾ. ഇവർക്കൊപ്പം സിപിഐ (എം എൽ) റെഡ്സ്റ്റാർ പ്രവർത്തകരുമുണ്ട്. കിഴക്കു ഭാഗത്തേക്കുള്ള വഴി അടച്ച് ദളിതുകളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചവർ പടിഞ്ഞാറു ഭാഗത്തുള്ള വഴിയിൽ ഇത്തരം തടസ്സങ്ങൾ ഉണ്ടാക്കാത്തതിനു കാരണം അവിടത്തെ താമസക്കാർ സവർണർ ആയതുകൊണ്ടാണെന്നും സമരക്കാർ ചൂണ്ടിക്കാണിക്കുന്നു.
ദളിതന് പൊതുവഴിയിലൂടെ സഞ്ചരിക്കാനുള്ള അവകാശത്തിനായി 1946-ൽ ഇരിങ്ങാലക്കുടയിൽ കുട്ടംകുളം സമരം നടക്കുമ്പോൾ, സഹോദരൻ അയ്യപ്പൻ അയ്യങ്കാവ് മൈതാനിയിലെത്തി യോഗം ഉദ്ഘാടനം ചെയ്തിരുന്നു. കുറുമ്പയും കാളിയും ചാത്തനുമെല്ലാമായിരുന്നു സമരനേതാക്കൾ. ഇത്തരം പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശമാണ് ഈ ഡിജിറ്റൽ യുഗത്തിൽ അതേ ജാതിയത പറയാതെ പറഞ്ഞ് നിഷേധിക്കാൻ സവർണ്ണ തമ്പ്രാക്കൾ ശ്രമിക്കുന്നത്. ജാതി-മത ഭ്രാന്തിന്റെ ഭയാനകമായ ദിശയിലേക്കാണ് കേരളം ഇപ്പോൾ തിരിച്ചുനടക്കുന്നത്. ഇതിനുള്ള ഏറ്റവും വലിയ സാക്ഷ്യമാണ് കൂടൽമാണിക്യം ക്ഷേത്ര അധികാരികളുടെ ചെയ്തികൾ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍