അടിച്ചമർത്താൻ സർക്കാർ; ആദ്യവെടി പൊട്ടിച്ചത് പുതുവൈപ്പിനിൽ; കൂടംകുളം ലൈൻ വലിക്കുന്നതിന്റെ പേരിൽ സ്വകാര്യഭൂമി കൈയേറി ഉദ്യോഗസ്ഥരുടെ തോന്ന്യാസം; കൃഷിയിടങ്ങൾ വെട്ടിനിരത്തി റോഡുണ്ടാക്കിയതിനെ എതിർത്തവരെ ജാമ്യമില്ലാ കേസിൽ കുടുക്കുമെന്ന് ഭീഷണി; പിണറായി സർക്കാരിന്റെ ഉരുക്കുമുഷ്ടിക്ക് മുമ്പിൽ ഭയന്ന് പിന്മാറി സമരക്കാർ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: നാട്ടിൽ എന്തു വികസനം വന്നാലും അതിനെതിരേ കൊടിപിടിച്ച് സമരം നടത്തിയിരുന്ന സി.പി.എം ഒരുപാട് മാറി. തങ്ങൾ നടത്തിയ സമരങ്ങൾ എല്ലാം അധികാരത്തിൽ വന്നപ്പോൾ വിസ്മരിച്ചിരിക്കുകയാണ് പിണറായിയും കൂട്ടരും. വികസനത്തിന് തടസം നിൽക്കുന്നവർ ആരായാലും അടിച്ചമർത്താൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം.
ഇതിന്റെ ട്രയൽ റൺ നടന്നത് പുതുവൈപ്പിനിലായിരുന്നു. എൽഎൻജി ടെർമിനലിന് എതിരേ സമരം നടത്തിയവരെ യതീഷ്ചന്ദ്ര എന്ന ഐപിഎസുകാരനെ ഇറക്കി അടിച്ചോടിക്കുകയായിരുന്നു സർക്കാർ ചെയ്തത്. ഇതിന്റെ തനിയാവർത്തനമാണ് കൂടംകുളം ലൈൻവലിക്കുന്ന വിഷയത്തിലുമുള്ളത്. ലൈനിന് ടവർ നിർമ്മിക്കുന്നതിന് ഉൾപ്പെടെ ഏറ്റെടുത്ത ഭൂമിക്ക് പുറമേ, ഇവിടേക്ക് സാധനവും മറ്റും എത്തിക്കാൻ മറ്റുള്ളവരുടെ ഭൂമി കൂടി കൈയേറുകയാണ് ഉദ്യോഗസ്ഥർ. ആരുടെയും അനുവാദത്തിന് കാത്തു നിൽക്കാതെ ഇവർ ഭൂമി കൈയേറി റോഡ് വെട്ടി. എതിർപ്പുമായി രംഗത്തു വന്ന ഉടമകളെ ജാമ്യമില്ലാ വകുപ്പിൽപ്പെടുത്തി അകത്താക്കുമെന്ന് ഭീഷണിയും. ഇതോടെ സമരക്കാർ ഭയന്ന് പിന്മാറിയിരിക്കുകയാണ്.
കൂടംകുളം ആണവനിലയത്തിൽ നിന്നുള്ള വൈദ്യുതി എത്തിക്കാൻ ബലം പ്രയോഗിച്ചാണ് ടവർ നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. സമരസമിതിയും സർക്കാരുമായി നടത്തിയ ഒത്തുതീർപ്പ് ധാരണകൾ മുഴുവൻ കാറ്റിൽപ്പറത്തിയാണ് ടവർ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്.
ടവർ നിർമ്മാണത്തിനും 400 കെവി ലൈൻ വലിക്കുന്നതിനും പത്തുമീറ്റർ വീതിയിൽ മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂവെന്നാണ് പവർ ഗ്രിഡ് കോർപ്പറേഷൻ നേരത്തെ പറഞ്ഞിരുന്നത്. അതിനു വിരുദ്ധമായി ടവർ നിർമ്മാണത്തിന് സമഗ്രികൾ എത്തിക്കുന്നതിന് കൃഷിയിടങ്ങൾ വെട്ടിനിരത്തി റോഡ് നിർമ്മിക്കുകയാണ് അധികൃതർ.
തടയാൻ ശ്രമിച്ചാൽ അകത്ത് കിടക്കേണ്ടി വരുമെന്ന് ഭയന്ന് ആരും അതിന് ഒരുമ്പെടുന്നില്ല. പ്രതികരിക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസ് എടുക്കാനാണ് ആഭ്യന്തര, ഊർജ വകുപ്പ് സെക്രട്ടറിമാർ ജില്ലാ കലക്ടർമാർക്കും പൊലീസ് മേധാവികൾക്കും നൽകിയിരിക്കുന്ന നിർദ്ദേശം.
മണ്ണാറക്കുളഞ്ഞി തേവടത്ത് തോമസ് മാത്യു, റെജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലൂടെ മുപ്പത് മീറ്ററോളം നീളത്തിലാണ് ടവർ നിർമ്മാണത്തിനുള്ള സാധനങ്ങൾ എത്തിക്കാൻ മണിക്കൂറുകൾക്കുള്ളിൽ പവർ ഗ്രിഡ് കോർപ്പറേഷൻ റോഡ് നിർമ്മിച്ചത്. വീട്ടുകാർ തടുക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. നിർമ്മാണം കഴിഞ്ഞ് തിരിച്ചു കൊണ്ടുപോകാൻ ശ്രമിച്ച ജെസിബി വീട്ടുകാർ തടഞ്ഞിട്ടിരിക്കുകയാണ്. ടവർ നിർമ്മാണത്തിന് 65 മൂട് റബർ മരങ്ങൾ വെട്ടിമാറ്റാൻ ഭൂവുടമകൾ സമ്മതം നൽകിയിരുന്നു. ഇതിനു പുറമേയാണ് ബലം പ്രയോഗിച്ചുള്ള റോഡ് നിർമ്മാണം.
റബർമരം വെട്ടിമാറ്റുന്ന സ്ഥലം അളന്ന് തിട്ടപ്പെടുത്തി വില നിശ്ചയിച്ച് പണം ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച ശേഷം മാത്രമേ നിർമ്മാണം തുടങ്ങൂവെന്നാണ് 2014 ഓഗസ്റ്റ് 19 ന് പവർഗ്രിഡ് കോർപ്പറേഷനും കൂടംകുളം സമരസമിതിയും തമ്മിൽ ഒപ്പിട്ട ഒത്തുതീർപ്പ് വ്യവസ്ഥയിലുള്ളത്. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് 2015 ജൂലൈ 30ന് ഇറങ്ങുകയും ചെയ്തു.സ്ഥലം അളന്നതല്ലാതെ ചില്ലിക്കാശ് ആരുടേയും ബാങ്ക് അക്കൗണ്ടിൽ ഇതുവരെ എത്തിയിട്ടില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. ലൈൻ വലിക്കുന്നതിനായി പൊളിച്ചു നീക്കുന്ന വീടുകൾക്ക് ഒരു ലക്ഷം രൂപയും ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന് ന്യായവിലയുടെ അഞ്ചിരട്ടി കണക്കാക്കി മുഴുവൻ തുകയും നൽകുമെന്നാണ് കരാറിൽ പറയുന്നത്.
കൂടാതെ ലൈൻ കടന്നുപോകുന്നതിന് താഴെയുള്ള ഭൂമിക്ക് ന്യായവിലയുടെ അഞ്ചിരട്ടി കണക്കാക്കി അതിന്റെ 40% തുക നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ലൈനിന് താഴെയുള്ള ശേഷിക്കുന്ന തുണ്ടുഭൂമി കൊണ്ട് ഉടമയ്ക്ക് കാര്യമായ ഉപയോഗമില്ലെങ്കിൽ അതും ഏറ്റെടുക്കുമെന്നായിരുന്നു വ്യവസ്ഥ. റബർ മരങ്ങൾക്ക് വില നിലവാര സൂചിക അനുസരിച്ച് വില നൽകുമെന്നാണ് പറഞ്ഞിരുന്നത്. മരങ്ങൾ എത്ര വർഷം വെട്ടി, എത്ര വർഷം കൂടി വെട്ടാം, അവയുടെ വലിപ്പം എന്നിവയാണ് സൂചികയിൽ പരാമർശിച്ചിരുന്നത്. പക്ഷേ ഇവയൊന്നും പ്രാവർത്തികമായിട്ടില്ലെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു.
സംസ്ഥാനത്തിന്റെ വൈദ്യുതി ക്ഷാമത്തിന് കൂടംകുളം പദ്ധതി ഒരു പരിധി വരെ പരിഹാരമാണെങ്കിൽ അത് പ്രാവർത്തികമാകട്ടെ എന്നു കരുതിയാണ് സർക്കാർ നിർദ്ദേശിച്ച ഉടമ്പടിയിൽ ഒപ്പിടാൻ ഒടുവിൽ കൂടംകുളം പവർ ഹൈവേ വിരുദ്ധ കർമ സമിതി തീരുമാനിച്ചതെന്ന് കൺവീനർ ജ്യോതിഷ്കുമാർ മലയാലപ്പുഴ പറയുന്നു. പദ്ധതിയുടെ ഭാഗമായി പൂർത്തിയാകാനുള്ള ഏക ലൈനാണ് കൊല്ലം ജില്ലയിലെ ഇടമൺ മുതൽ എറണാകുളത്തെ പള്ളിക്കര വരെയുള്ള 149 കി.മീറ്റർ ആകാശദൂരം വരുന്ന പവർ ഹൈവേ. പദ്ധതിയുടെ ഭാഗമായ കൂടംകുളം-തിരുനെൽവേലി ലൈൻ നേരത്തെ പൂർത്തിയായിരുന്നു. കൊച്ചി പള്ളിക്കര-തൃശൂർ മാടക്കത്തറ ലൈൻ 2011 ഡിസംബർ ഒന്നിന് കമ്മിഷൻ ചെയ്തു. പള്ളിക്കരയിലെ 400 കെ.വി സബ്സ്റ്റേഷൻ നിർമ്മാണവും പുർത്തിയായി.
വ്യവസ്ഥകൾ പാലിക്കാതെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് ലൈൻ വലിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ കൊല്ലത്ത് പ്രതിഷേധം രൂക്ഷമാണ്. കൊല്ലം-22, പത്തനംതിട്ട-51, കോട്ടയം-48, എറണാകുളം 28 കി.മീറ്റർ ഭാഗങ്ങളിലാണ് 400 കെ.വി ലൈൻ വലിക്കാനുള്ളത്.
തുടക്കം മുതൽ തന്നെ അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായ കർശന നിലപാടാണ് പദ്ധതി വൈകാൻ കാരണമെന്ന് കൂടംകുളം സമരസമിതി കുറ്റപ്പെടുത്തുന്നു. 2008-ൽ 256 കോടി രൂപാ ചെലവു പ്രതീക്ഷിച്ച് വിഭാവന ചെയ്ത പദ്ധതിക്ക് ഇപ്പോൾ 340 കോടിയാണ് കണക്കാക്കുന്നത്. ലൈൻ വലിക്കാനായി കൊല്ലം ജില്ലയിൽ 63 ടവറുകളാണ് നിർമ്മിക്കേണ്ടത്.
പത്തനംതിട്ട-152, കോട്ടയം-137, എറണാകുളം-85 എന്നിങ്ങനെ ടവറുകൾ നിർമ്മിക്കണം. പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിർമ്മാണം നടന്നു വരുന്നു. കോട്ടയത്ത് 18 കി.മീറ്റർ ഭാഗത്ത് ഇതുവരെ സർവേ പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
Stories you may Like
- ലോഡ് ഷെഡിങ് വരുമോ? തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു
- റെഗുലേറ്ററി കമ്മീഷന്റെ ഹിയറിംഗും നിർണ്ണായകം; വൈദ്യുതിയിൽ സർവ്വത്ര പ്രശ്നങ്ങൾ
- പ്രതിസന്ധിക്ക് കാരണം കെ എസ് ഇ ബിയുടെ കെടുകാര്യസ്ഥത
- സ്വകാര്യ ഏജൻസിവഴി സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ വിളിച്ച ടെൻഡർ റദ്ദാക്കി;
- റഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ കരാറുകൾ പുനരുജ്ജീവിപ്പിക്കാൻ മന്ത്രിസഭായോഗ തീരുമാനം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍