Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്നും അടുത്ത നഗരങ്ങളിലേക്ക് ബസ് സർവ്വീസ് തുടങ്ങും; കണ്ണൂർ എയർപോർട്ട് തുടങ്ങിയാൽ അവിടെ നിന്നും സർവ്വീസ്; 21 സീറ്റുള്ള ഫോഴ്‌സിന്റെ മിനി ബസ് വൈകിയതുകൊണ്ട് വിമാനം പോയാൽ നഷ്ടപരിഹാരം ഉറപ്പ്; ബസിൽ തന്നെ ചെക്കിൻ ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തും; കെ എസ് ആർ ടി സിയെ രക്ഷിക്കാൻ തച്ചങ്കരിയുടെ മറ്റൊരു കിടിലൻ പ്രയോഗം കൂടി

കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്നും അടുത്ത നഗരങ്ങളിലേക്ക് ബസ് സർവ്വീസ് തുടങ്ങും; കണ്ണൂർ എയർപോർട്ട് തുടങ്ങിയാൽ അവിടെ നിന്നും സർവ്വീസ്; 21 സീറ്റുള്ള ഫോഴ്‌സിന്റെ മിനി ബസ് വൈകിയതുകൊണ്ട് വിമാനം പോയാൽ നഷ്ടപരിഹാരം ഉറപ്പ്; ബസിൽ തന്നെ ചെക്കിൻ ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തും; കെ എസ് ആർ ടി സിയെ രക്ഷിക്കാൻ തച്ചങ്കരിയുടെ മറ്റൊരു കിടിലൻ പ്രയോഗം കൂടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആധുനിക വത്കരണമാണ് മുന്നോട്ട് കുതിക്കാൻ അത്യാവശ്യം. എന്നാൽ ജോലി ചെയ്യാൻ മടിയുള്ള യൂണിയൻ നേതാക്കൾ എല്ലാം അട്ടമിറിക്കുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞ് ആദ്യം യൂണിയനുകാരെ മൂലയ്ക്കിരുത്തി. പിന്നെ കൃത്യസമയത്ത് ശമ്പളം കൊടുത്ത് ജീവനക്കാരുടെ കണ്ണിലുണ്ണിയായി. അതിന് ശേഷം ഇലക്ട്രിക് ബസ്. ആവശ്യത്തിന് ജോലിക്കാർ ഇപ്പോൾ കെ എസ് ആർ ടി സിയിലുണ്ട്. എംഡിയെ പേടിച്ച് എല്ലാവരും ജോലിക്ക് എത്തുന്നു. ടോമൻ തച്ചങ്കരി കെ എസ് ആർ ടിസിക്ക് നൽകിയത് പുതിയ ആവേശമാണ്. ജീവനക്കാരുടെ മക്കൾക്ക് പോലും ്അംഗീകാരങ്ങൾ. ഈ വിശ്വാസത്തിന്റെ ചിറകിൽ പുതിയ ആശയം അവതരിപ്പിക്കുകയാണ് തച്ചങ്കരി.

ഇലക്ട്രിക് ബസ് പരീക്ഷണത്തിനു പിന്നാലെ വിമാനത്താവളങ്ങളിൽ നിന്നു സമീപ നഗരങ്ങളിലേക്കു സ്മാർട്ട് ബസ് സർവീസുമായി കെഎസ്ആർടിസി സർവ്വീസ് തുടങ്ങു. 21 പേർക്കു യാത്ര ചെയ്യാവുന്ന ഫോഴ്‌സ് കമ്പനിയുടെ എസി സ്മാർട്ട് ബസുകൾ തിരുവനന്തപുരം, കൊച്ചി ,കോഴിക്കോട്, വിമാനത്താവളങ്ങളിൽ നിന്നു ജൂലൈ മൂന്നു മുതൽ സർവീസ് തുടങ്ങും. ഒരു മാസത്തെ പരീക്ഷണ സർവീസിനു ശേഷം കരാർ അടിസ്ഥാനത്തിൽ സ്ഥിരം സർവീസ് തുടങ്ങും. കൃത്യസമയം പാലിക്കുന്നതിനായിരിക്കും മുൻഗണന.

ബസുകൾ വൈകുന്നതു മൂലം വിമാനയാത്ര മുടങ്ങുന്നവർക്കു നഷ്ടപരിഹാരം നൽകും. ചാക്കയിൽ നിന്നു തിരുവനന്തപുരം നഗരത്തിലേക്കും നെടുമ്പാശേരിയിൽ നിന്നും കൊച്ചിയിലേക്കും കരിപ്പൂര് നിന്നും കോഴിക്കോട്ടേക്കുമായിരിക്കും സർവീസുകൾ. സ്ഥിരം സർവീസ് തുടങ്ങിയാൽ ബസുകളിൽ തന്നെ വിമാനയാത്രയ്ക്കു വേണ്ട ചെക്ക് ഇൻ സൗകര്യം ഉൾപ്പെടുത്തുന്ന കാര്യം ആലോചനയിലുണ്ടെന്നു എംഡി: ടോമിൻ തച്ചങ്കരി പറഞ്ഞു. ഇതോടെ വിമാനയാത്രക്കാർക്ക് ബസ് കൂടുതൽ സൗകര്യപ്രദമാകും. വിമാനയാത്രികർ സമയത്തിന് എയർപോർട്ടിലെത്താൻ ഈ വഴി തിരിഞ്ഞെടുക്കുകയും ചെയ്യും. ഇത് കെ എസ് ആർ ടി സിക്കും ഗുണകരമായി. ഇലക്ട്രിക് ബസ് സർവ്വീസ് ഏറെ വിജയമായെന്നാണ് വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് പുതിയ പദ്ധതിയുമായി തച്ചങ്കരി എത്തുന്നത്.

പൊതു വാഹനങ്ങളുടെ ഉപയോഗം കൂട്ടി സ്വകാര്യ വാഹനങ്ങൾ നിയന്ത്രിക്കുക. ഇതിലൂടെ ഇന്ധന പ്രതിസന്ധിക്കും പരിഹാരം. റോഡിലെ കുരുക്കും കുറയും. ഇതിന് വേണ്ടിയാണ് വിമാനത്താവളയാത്രയ്ക്ക് എസി ബസുകൾ എന്ന ആശയം നടപ്പാക്കുന്നത്. പദ്ധതി വിജയിച്ചാൽ ഇത്തരം ബസുകൾ സാധാരണ സർവ്വീസിനും എത്തിക്കും. ആധുനിക വൽകരണവും ജീവനക്കാരുടെ ശരിയായ വിന്യാസവുമാണ് തച്ചങ്കരി നടപ്പാക്കുന്നത്. ഇത് ആനവണ്ടിക്ക് പുതിയ പ്രതീക്ഷയും നൽകുകയാണ്.

ഫോഴ്സ് മോട്ടോഴ്സുമായിട്ടാണ് പരീക്ഷണ ഓട്ടത്തിന് കരാർ ഒപ്പിടുന്നത്. ബസും ഡ്രൈവറും കമ്പനി സൗജന്യമായി നൽകും. ബസിന്റെ ഇന്ധനവും കണ്ടക്ടറും കെ.എസ്.ആർ.ടി.സി.യുടേതായിരിക്കും. വിമാനത്താവളങ്ങളിൽ നിന്നും യാത്രക്കാർ ഇറങ്ങിവരുന്നതിന്റെ തൊട്ടടുത്ത് കെ.എസ്.ആർ.ടി.സി.യുടെ സ്മാർട്ട് ബസ് ഉണ്ടാകും. വിമാനങ്ങൾ എത്തിച്ചേരുന്നതിന് അനുസരിച്ച് ബസുകളുടെ സമയം ക്രമീകരിക്കും. രാത്രിയും ബസുകളുണ്ടാകും. കൃത്യമായ സർവീസുകളായിരിക്കും സ്മാർട്ട് ബസിന്റെ പ്രത്യേകത. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ വിമാനത്താവളങ്ങളിൽ നിന്നും നഗരകേന്ദ്രങ്ങളിലേക്ക് ഇത്തരം ബസുകളുണ്ട്. പദ്ധതി ലാഭകരമാണെങ്കിൽ കൂടുതൽ ബസുകൾ വാടകയ്ക്കെടുക്കും. മൂന്ന് ബസുകളാണ് ആദ്യഘട്ടത്തിൽ എത്തുക.

വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്ന യാത്രക്കാർ നഗരകേന്ദ്രങ്ങളിലേക്ക് എത്താൻ ടാക്സി വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ എത്തുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിലെത്താൻ ഈ ബസുകൾ പ്രയോജനപ്പെടും. ഒരു മണിക്കൂർ ഇടവേളയിൽ സ്മാർട്ട് ബസുകളുണ്ടാകും. യാത്രാക്ലേശത്തിന് ഇതിലൂടെ പരിഹാരം കാണാൻ കഴിയും. ഫോഴ്സ് ട്രാവലറിന്റെ സിറ്റിബസ് എന്ന മോഡലാണ് കെ.എസ്.ആർ.ടി.സി. പരീക്ഷിക്കുന്നത്. ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, നിരീക്ഷണ ക്യാമറകൾ എന്നീ സജ്ജീകരണങ്ങളുണ്ട്

അതിനിടെ കെഎസ്ആർടിസി ബസുകളിലെ ഇരു വാതിലുകളിലും അകത്തുനിന്നും പുറത്തുനിന്നും തുറക്കാവുന്ന വിധത്തിൽ കൈപ്പിടികൾ ഘടിപ്പിക്കാൻ നിർദ്ദേശം തച്ചങ്കരി നൽകിയിട്ടുണ്ട്. സിറ്റി, ടൗൺ സർവീസുകൾ ഒഴികെയുള്ള എല്ലാ തരം ബസുകളിലും കൈപ്പിടികൾ ഘടിപ്പിക്കണം. ഡ്രൈവർ നിയന്ത്രിക്കുന്ന വാതിലുകൾ ഉള്ള ബസുകളിൽ യാത്രക്കാർക്കായി രണ്ടു വാതിലുകളും തുറന്നുകൊടുക്കുന്നതിനും നിർദ്ദേശമുണ്ട്. വോൾവോ ബസുകളിലടക്കം ചില ഡ്രൈവർമാർ ഇരുവാതിലുകളും തുറന്നുനൽകുന്നില്ലെന്നു പരാതികളുണ്ടായിരുന്നു.

കഴിഞ്ഞ ആറുമാസമായി മാസത്തിൽ പത്തു ഡ്യൂട്ടിയിൽ താഴെ മാത്രം ജോലി ചെയ്തിരുന്ന 150 ഡ്രൈവർമാരെ സ്ഥലം മാറ്റാനും തീരുമാനിച്ചു. നിലവിൽ ജോലി ചെയ്യുന്ന യൂണിറ്റുകളിൽ നിന്നും വിദൂര യൂണിറ്റുകളിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP