നാല് മണിക്ക് ജോലിയിൽ കയറി എട്ടുമണി വരെ സൊറ പറഞ്ഞിരുന്ന മെക്കാനിക്കൽ ജീവനക്കാരുടെ സൗകര്യം എടുത്തു കളഞ്ഞ് രാജമാണിക്യം; ഇനി മുതൽ ബസ് ഡിപ്പോയിൽ എത്തിയ ശേഷം ഡ്യൂട്ടിക്ക് കയറിയാൽ മതി; വെറുതേ ഇരുന്നു സമയം കളയുന്ന ഡബിൾ ഡ്യൂട്ടി സമ്പ്രദായം ഒഴിവാക്കിയതോടെ ലാഭിക്കുന്നത് പാതിയോളം ചെലവ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎസ്ആർടിയെ അടിമുടി മാറ്റുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവുമായി എംഡി രാജമാണിക്യം മുന്നോട്ട്. മെക്കാനിക്കൽ ജീവനക്കാരുടെ ഡബിൾ ഡ്യൂട്ടി സംവിധാനം എടുത്തു കളയാനുള്ള ആലോചനയാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. ഇരട്ട ഡ്യൂട്ടിയിലൂടെ ജീവനക്കാർക്ക് ആഴ്ചയിൽ മൂന്നുദിവസം ജോലിയിൽ പ്രവേശിച്ചാൽ മതിയെന്നതായിരുന്നു ഇതുവരെയുള്ള ആനുകൂല്യം. ഈ സംവിധാനം ഒഴിവാക്കാനാണ് കെഎസ്ആർടിസി എംഡി ഒരുങ്ങുന്നത്.
അറ്റകുറ്റപ്പണിക്കുള്ള ഡെയിലി മെയിന്റനൻസ് വിഭാഗത്തിലെ ജീവനക്കാർക്ക് വൈകിട്ട് നാലിനാണ് ഡ്യൂട്ടി തുടങ്ങുന്നത്. ഭൂരിഭാഗം ബസുകളും രാത്രി എട്ടിനാണ് ഓട്ടം കഴിഞ്ഞെത്തുന്നത്. ഓട്ടം കഴിഞ്ഞ് ബസ് എത്തുന്നതുവരെ ജീവനക്കാർ വെറുതെയിരിക്കുകയാണെന്നു കണ്ടാണ് പുതിയ നടപടി. ഇന്ന് മുതൽ ജോലിയിൽ ക്രമീകരണം വരുത്താനാണ് കെഎസ്ആർടിസി ഒരുങ്ങുന്നത്. ഇന്ന് മുതൽ രാത്രി എട്ടിനും പത്തിനും തുടങ്ങുന്ന വിധത്തിൽ ഡ്യൂട്ടി ക്രമീകരിച്ചു. രാത്രി എട്ടിന് ജോലിയിൽ കയറുന്നവർക്ക് രാവിലെ നാലിനും രാത്രി പത്തിന് കയറുന്നവർക്ക് ആറിനും ഇറങ്ങാം.
സുശീൽഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരീക്ഷണത്തിന് കെഎസ്ആർടിസി തയ്യാറെടുക്കുന്നത്. ബസുകൾ ഡിപ്പോയിലുണ്ടാകുന്ന രാത്രി എട്ടിനും രാവിലെ നാലിനും ഇടയ്ക്ക് കൂടുതൽ ജീവനക്കാരെ വിന്യസിക്കും. മുമ്പ് വൈകിട്ട് നാലുമുതൽ രാവിലെ എട്ടുവരെ 16 മണിക്കൂർ ജോലിചെയ്യുമ്പോൾ ഇരട്ട ഡ്യൂട്ടി ലഭിച്ചിരുന്നു. ആഴ്ചയിൽ മൂന്നുദിവസം എത്തിയാൽ ആറ് ഡ്യൂട്ടികിട്ടും. ഒരു അവധിയുമെടുക്കാം. പുതിയ സംവിധാനത്തിൽ ആറുദിവസവും ഡ്യൂട്ടിക്ക് ഹാജരാകേണ്ടിവരും. ഇത് ജീവനക്കാരിൽ വ്യാപകമായ എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്.
ഡ്രൈവർ, കണ്ടക്ടർ വിഭാഗത്തിന്റെ ഇരട്ട ഡ്യൂട്ടിയും വൻ നഷ്ടമുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു. മാസം എട്ടുദിവസംമാത്രം ജോലിക്ക് ഹാജരാകുന്ന ചില കണ്ടക്ടർമാർ ഇങ്ങനെ മിനിമം ഹാജർ നേടുന്നുണ്ട്. അനാവശ്യമായ ഇരട്ട ഡ്യൂട്ടി ഒഴിവാക്കണമെന്ന് സുശീൽഖന്ന പാക്കേജിൽ നിർദ്ദേശമുണ്ട്. മാസം 120 കോടി രൂപ നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സി. ലാഭത്തിലാക്കാൻ ജീവനക്കാരുടെ ഫലപ്രദമായ വിന്യാസം ആവശ്യമാണെന്ന് ഖന്ന റിപ്പോർട്ടിൽ പറയുന്നു. ലാഭകരമായി പ്രവർത്തിക്കുന്ന തമിഴ്നാട്, കർണാടക, ആന്ധ്ര ട്രാൻസ്പോർട്ടിങ് കോർപ്പറേഷനുകളുടെ നേട്ടത്തിനുപിന്നിൽ ജീവനക്കാരുടെ ഫലപ്രദമായ വിന്യാസമാണ്. സിഐടി.യു., എ.ഐ.ടി.യു.സി., ഐ.എൻ.ടി.യു.സി. സംഘടനകൾ പുതിയ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകി. ഡ്യൂട്ടി ബഹിഷ്കരണത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
ഡബിൾ ഡ്യൂട്ടി സംവിധാനം പൊളിച്ചെഴുത്തി കൊണ്ടുള്ള പരിഷ്ക്കാരമാണ് രാജമാണിക്യം മനസിൽ കാണുന്നത്. നാളിതുവരെ ആരും നടപ്പിലാക്കാൻ ധൈര്യപ്പെടാത്ത മൂന്ന് നീക്കങ്ങളാണ് രാജമാണിക്യത്തിന്റെ മനസിൽ. ഡ്രൈവർക്കും കണ്ടക്ടർ ഡബിൾ ഡ്യൂട്ടി നൽകിവരുന്ന സംവിധാനം പൊളിച്ചെഴുതും. നിലവിൽ ഡബിൾ ഡ്യൂട്ടി എന്ന പേരിൽ 16 മണിക്കൂർ ജോലി ചെയ്യേണ്ടതിന് പകരം 12 മണിക്കൂറോളം മാത്രമാണ് പലപ്പോഴും ജോലി ചെയ്യുന്നത്. എന്നാൽ, ഡബിൾ ഡ്യൂട്ടിയുടെ പണം നൽകേണ്ടിയും വരുന്നു. ഈ സംവിധാനത്തിലൊരു പൊളിച്ചെഴുത്താണ് ഉദ്ദേശിക്കുന്നത്. ഡ്രൈവർ കം കണ്ടക്ടർ സംവിധാനം ഏർപ്പെടുത്തുക എന്നതാണ് മറ്റൊരു കാര്യം. ഇത് വഴി ലക്ഷങ്ങൾ പ്രതിമാസം ലാഭിക്കാൻ സാധിക്കും. ദ്വീർഘദൂര സർവീസുകളുടെ കാര്യത്തിലാണ് ഈ സംവിധാനം ഗുണപ്രദമാകുക. കണ്ടക്ടറും ഡ്രൈവറും എന്ന നിലവിലെ സംവിധാനത്തിന് പകരം കണ്ടക്ടറുടെയും ഡ്രൈവറുടെയും റോൾ വഹിക്കുന്ന രണ്ട് പേരെ ദ്വീർഘദൂര സർവീസുകളിൽ നിയോഗിക്കും.
കണ്ടക്ടറായും ക്ലർക്കായും പ്രവേശിച്ച് പിന്നീട് രാഷ്ട്രീയ പിൻബലത്തിൽ പ്രമോഷൻ നേടി ഉന്നത സ്ഥാനങ്ങൾ നേടിയെടുക്കുന്ന ശീലത്തിനും ഇതോടെ അറുതി വരാത്തുക എന്നതാമ് മൂന്നാമത്തെ നീക്കം. ഇതിനെ എതിർത്തു കൊണ്ടാണ് എക്സിക്യൂട്ടീവ് ഡയറക്ടർമാർ തന്നെയാണ് രംഗത്തുള്ളത്. ആരും കൈവയ്ക്കാൻ തയ്യാറാകാത്തതും എക്കാലത്തും കെഎസ്ആർടിസിയുടെ വിജയത്തിനു തടസ്സമായി നിന്നിരുന്ന യൂണിയൻ നേതാക്കളുടെ ഇടയിലേക്കു തന്നെയായിരുന്നു രാജമാണിക്യം മറ്റു എക്സിക്യുട്ടീവ് ഡയറക്ടറുമാരുമായി പരിശോധനയ്ക്ക് പോയത്. ഈ യാത്രയിൽ ജോലി ചെയ്യാതെ യൂണിയൻ കളിച്ച് ശമ്പളം വാങ്ങിയിരുന്നവർക്ക് മേലും പിടി വീണു.
കെഎസ്ആർടിസി എംഡിയുടെ പരിശോധനയെ ഓപ്പറേഷൻസ് അഡ്മിനിസ്ട്രേഷൻ വിഭാഗം തലവന്മാർ എതിർത്തിരുന്നു. എന്നാൽ, രാജമാണിക്യത്തിന്റെ നിശ്ചയദാർഢ്യത്തിനു പിന്നിൽ അവർക്കു മുട്ടു മടക്കേണ്ടി വന്നു. ഹാജർ പരിശോധനയിൽ ഭരണക്ഷി യൂണിയൻ ഉന്നത നേതാവ് ഒപ്പിട്ടിട്ട് യൂണിയൻ പ്രവർത്തനത്തിന് പോയത് എംഡി കയ്യോടെ പിടികൂടി. യൂണിയൻ നേതാവിന്റെ രക്ഷക്കെത്തിയ അഡ്മിനിസ്ട്രേഷൻ വിഭാഗം നേതാവിനും ശകാരം കിട്ടിയെന്നാണ് അറിയുന്നത്. തൊണ്ടിയോടെ പിടികൂടിയതിനാൽ പണിമുടക്കു പോയിട്ട് ഒന്നു പ്രതികരിക്കാൻ കൂടി യൂണിയനായില്ല. അച്ചടക്കത്തിനു തന്നെയാണ് പ്രഥമ പരിഗണനയെന്നും അതിൽ വീഴ്ച്ച വരുത്തുന്ന ആരെയും രക്ഷിക്കില്ല എന്നു മാത്രമല്ല അടിയന്തിര നടപടിയുണ്ടാകുയെന്ന സന്ദേശവും നൽകാൻ രാജമാണിക്യത്തിനായി.
അനധികൃതമായി ജോലിക്കു ഹാജരാകാതെ സർവ്വീസ് മുടങ്ങിയതിന്റെ പേരിൽ നിരവധി ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ എക്സിക്യൂട്ടീവ് ഡയറക്ടർ( ഇഡി)വിജിലൻസ് ഇതോടെ തയ്യാറായിട്ടുണ്ട്. സമയം കളയാതെ അടിയന്തിര നടപടികളുണ്ടായപ്പോൾ യൂണിയൻ നേതൃത്വം പകച്ചു. ചീഫ് ഓഫീസിലെ വിജിലൻസ് വിഭാഗത്തിൽ പണിയെടുക്കുന്ന ഓഫീസർമാരിൽ മുഴുവൻ ഭരണകക്ഷി തൊഴിലാളി യൂണിയൻ അംഗങ്ങളും നേതാക്കളുമാണ്. അവർ തീരുമാനിച്ചാൽ ആരുടെ പേരിലും എന്തു പരാതികളും ഉണ്ടാക്കാം. അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പോലും നടത്താതെ ആരെ വേണമെങ്കിലും സസ്പെൻഡ് ചെയ്യാം. വേണ്ടപ്പെട്ടവരുടെ ഫയലുകൾ മുക്കാം അതായിരുന്നു ഇന്നലെകളിൽ സംഭവിച്ചത്. എന്നാൽ രാജമാണിക്യ ഭരണത്തിൻ കീഴിയിൽ എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസിനെ നിയന്ത്രിക്കാൻ ഭരണകക്ഷി യൂണിയനായില്ല. അങ്ങനെ വന്നപ്പോൾ ബസ്സുകളിലും ബസ്സ് സ്റ്റേഷനുകളിലും ഇഡി വിജിലൻസിനെതിരെ പോസ്റ്റർ പ്രളയമായി. എന്നിട്ടും ഒന്നും സംഭവിച്ചില്ല. അച്ചടക്ക നടപടിയുമായി മുന്നോട്ടു പോകാനാണ് എംഡിയുടെ തീരുമാനം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍