കെഎസ്ആർടിസിയെ തോറ്റു കൊടുക്കാതെ കാത്ത മേനോനെ മാറ്റി പകരം നിയമിച്ച ജോൺ മത്തായിക്ക് അറിയുന്നത് ട്രേഡ് മാർക്ക് പേറ്റന്റ് കേസുകൾ മാത്രം; പീതാംബരൻ മാസ്റ്ററുടെ മകനെ നിയമിച്ചു ശ്രദ്ധമാറ്റിയ ശേഷം ഭൂരിപക്ഷം കേസുകളും ഏൽപ്പിച്ചത് പണിയറിയാത്ത അഭിഭാഷ സംഘത്തെ: മുടിയാറായ കെഎസ്ആർടിയെ മുച്ചൂടും മുടിപ്പിക്കുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ കേസുകൾ സ്ഥിരമായി വിജയിച്ചു പോന്ന അഭിഭാഷക സംഘത്തെ മാറ്റി പകരം അഭിഭാഷകരെ വച്ച സർക്കാറിന്റയും മന്ത്രിമാരുടെ നീക്കം അടിമുടി സംശയത്തിൽ. സ്വകാര്യ ബസ് ലോബിക്ക് വേണ്ടി ഹൈക്കോടതിയിൽ കേസുകൾ തോറ്റു കൊടുക്കാൻ വേണ്ടി തന്നെയാണ് മേനോൻ ആൻഡ് പൈ കമ്പനിയെ മാറ്റിയതെന്നാണ് വ്യക്തമാകുന്നത്. എം ഡി രാജമാണിക്യത്തിന്റെ എതിർപ്പു തള്ളിയാണ് ഇത്തരമൊരു തീരുമാനം മന്ത്രി ശശീന്ദ്രന്റെ ഭാഗത്തു നിന്നും ഉണ്ടായത്. എന്നാൽ, ഈ സംഭവത്തിന് പകരം മാദ്ധ്യമങ്ങളിൽ വിവാദമാക്കിയത് പീതാംബരൻ മാസ്റ്ററുടെ മകന്റെ നിയമനം മാത്രമായിരുന്നു. മറ്റ് സംഭവങ്ങളുമായി താരമത്യം ചെയ്യുമ്പോൾ ഇത് വലിയ കാര്യമല്ലെന്നാണ് അറിയുന്നത്.
കെഎസ്ആർടിസിയുടെ കേസുകൾ വിജയിപ്പിച്ച മേനോനെ മാറ്റി പകരം ആളെ വച്ചപ്പോൾ വലിയ കേസുകൾ നടത്തി പരിചയമില്ലാത്ത ആളെയാണ് ഏൽപ്പിച്ചതെന്നതാണ് വിവാദത്തിന് ഇടയാക്കുന്നത്. ട്രേഡ്മാർക്ക് പേറ്റന്റ് കേസുകൾ മാത്രം നടത്തി ശീലമുള്ള വ്യക്തിയാണ് പകരം നിയമിച്ച അഡ്വ. ജോൺ മത്തായി എന്നാണ് അറിയുന്നത്. ഇതോടയാണ് നിയമനത്തിന് പിന്നിൽ അഴിമതിയുണ്ടെന്ന വിധത്തിലേക്ക് കാര്യങ്ങൾ എത്തുന്നത്. നിലവിലെ അഭിഭാഷകരുടെ പക്കൽ ലക്ഷക്കണക്കിനു രൂപയുടെ കൈക്കൂലി ഇടപാടു നടന്നെന്ന സംശയമാണ് ഉയരുന്നത്.
കോർപ്പറേന്റെ വലിയ കേസുകൾ വാദിക്കുന്ന ആനവണ്ടിക്കെതിരെയുള്ള കക്ഷികളുടെ അഭിഭാഷകർ കെഎസ്ആർടിസി അഭിഭാഷകരെ സ്വാധീനിക്കാൻ അടുത്ത നാളിൽ നടത്തിയ ശ്രമങ്ങൾ വൻ വിവാദമായിരുന്നു. കെഎസ്ആർടിസിക്കെതിരെ കേസുകൾ നടത്തുന്ന അഭിഭാഷകരുടെ നോമിനിയാണ് ജോൺ മാത്യു എന്നാണ് പുറത്തു വരുന്ന വിവരം. ജോൺ മത്തായി അസോസിയേറ്റ്സിന്റെ വെബ്സൈറ്റ് പരിശോധിച്ചാൽ തന്നെ അവർക്ക് വലിയ കേസുകൾ ഏറ്റെടുത്ത് ശീലമില്ലെന്ന് വ്യക്തമാകും. േേട്രഡ്മാർക്ക് പേറ്റന്റ്, ഇൻഡസ്ട്രിയൽ ഡിസൈൻ, കോപ്പി റൈറ്റ്, ട്രാൻസ്സാക്ഷൻസ് എന്നീ മേഖകളിൽ മാത്രം പ്രവർത്തിക്കന്ന അഭിഭാഷക ഗ്രൂപ്പാണ് ജോൺ മത്തായി അസോസിയേറ്റ്സ്. ഇവർക്ക് കെഎസ്ആർടിസിയുടെ ഹൈക്കോടതിയിലെ ആയിരത്തോളം കേസുകൾ കൈകാര്യം ചെയ്യാനാവില്ല എന്ന് ഏവരും സമ്മതിക്കുന്നു. ഹൈക്കോടതിയിലെ കെഎസ്ആർടിസി കേസുകളിൽ 90 ശതമാനവും നടത്തിയിരുന്നത് മേനോൻ ആൻഡ് പൈ എന്ന സ്ഥാപനമായിരുന്നു. ഈ കേസുകളാണ് ജോൺ മത്തായിക്കു ലഭിക്കുന്നത്.
തന്നെ കെഎസ്ആർടിസി അഭിഭാഷകനാക്കണമെന്ന അപേക്ഷയോ ബയോഡേറ്റയോ കേസുകൾ നടത്തിയതിന്റെ വിശദാശംങ്ങൾ അടങ്ങുന്ന വിശദാംശങ്ങളോ ജോൺ മത്തായിയുടെ കാര്യത്തിൽ കെഎസ്ആർടിസി പരിഗണിച്ചതുമില്ല. കെഎസ്ആർടസിയിലെ ഭരണ വിഭാഗത്തിലോ നിയമ വിഭാഗത്തിലോ മാനേജിങ് ഡയറക്ടറുടെ ഓഫീസിലോ ഇത്തരത്തിലുള്ള അപേക്ഷ എത്തുകയോ അതു പരിഗണിക്കപ്പെടുകയോ ഉണ്ടായിട്ടില്ലെന്നതും ആരോപണങ്ങൾക്ക് ശക്തി പകരുന്നു. എൻസിപി ദേശീയ നേതാവായ പീതാംബരൻ മാസ്റ്ററുടെ മകൻ സാജന്റെ അപേക്ഷ കെഎസ്ആർടിസിയിൽ ലഭിച്ചു എന്നതിന് സ്ഥിരീകരണമുണ്ട്. എന്നു മാത്രമല്ല കഴിഞ്ഞ 30 വർഷമായി ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകൻ കൂടിയാൻ സാജൻ. അതുകൊണ്ട് പാർട്ടി നേതാവിന്റെ ബന്ധുവായതു കൊണ്ട് ആരോപണങ്ങൾ എല്ലാം സാജന് മേൽ കേന്ദ്രീകരിക്കുന്നു എന്നു മാത്രം. ഇത്തരം ആരോപണങ്ങൾ കേട്ടാൽ തന്നെയും സാജന് ലഭിക്കുന്നത് ഹൈക്കോടതിയിലെ കെഎസ്ആർടിസി കേസുകളുടെ 5% മാത്രമാണ് താനും.
സാജനെ നിയമിക്കാനുള്ള എൻസിപി തീരുമാനത്തിന്റെ മറവിൽ ഗതാഗത സെക്രട്ടറി ജ്യോതിലാലും ഗാതഗത മന്ത്രിയുടെ ഓഫീസിലെ ചിലരുമാണ് ജോൺ മത്തായിയെ കെഎസ്ആർടിസി അഭിഭാഷകനാക്കുന്നതിനു പിന്നിൽ പ്രവർത്തിച്ചതെന്നാണ് അറിയുന്നത്. കെഎസ്ആർടിസി ജീവനക്കാരുടെ സേവനവുമായി ബന്ധപ്പെട്ട നിരവധി സർവ്വീസ് മാറ്റർ കേസുകളിൽ കോർപ്പറേഷന് എതിരായി ജീവനക്കാർക്കു വേണ്ടി ഹൈക്കോടതിയിൽ വക്കാലത്തെടുത്ത അഭിഭാഷകരിൽ ചിലരും ഈ നീക്കത്തിനു പിന്നിലുണ്ട്. അവരുടെ കേസുകൾ മേനോൻ ആൻഡ് പൈയുടെ വാദത്തിനു മുന്നിൽ നിരന്തരം തോൽക്കുന്നതും കെഎസ്ആർടിസി വിജയിക്കുന്നതും ഇത്തരം അഭിഭാഷക സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കാറുണ്ടായിരുന്നു. അതുകൊണ്ട് ഹൈക്കോടതി അഭിഭാഷകർ കൂടി മേനോൻ ആൻഡ് പൈയെ ഒഴിവാക്കിയതിൽ ചരടുവലി നടത്തിയിട്ടുണ്ട്. തങ്ങൾക്ക് സ്വാധീനിക്കാവുന്ന ഒരു സ്ഥാപനത്തെ കെഎസ്ആർടിസി അഭിഭാഷകരാക്കിയാൽ തങ്ങൾക്ക് നേട്ടമുണ്ടാകുമെന്നതാണ് ഇവരുടെ നേട്ടം. ഇവരാണ് ഗതാഗത സെക്രട്ടറി വഴി ഗതാഗത മന്ത്രിയുടെ ഓഫീസിൽ ചരടുവലി നടത്തി.
ഇക്കഴിഞ്ഞ പത്താം തീയതി ഗതാഗതമന്ത്രിയുടെ ഓഫീസിൽ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ വകുപ്പ് സെക്രട്ടറിയാണ് വിവാദ നിയമന ഉത്തരവ് ടൈപ്പു ചെയ്തു നൽകിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കെഎസ്ആർടിസി ജനറൽ മാനേജരും ചുമതല വഹിക്കുന്ന എക്സിക്യുട്ടീവ് ഡയറക്ടർ സുകുമാരനെയും ഭരണവിഭാഗം മേധാവി ശ്രീകുമാറിനെയും ഓഫീസിൽ വിളിച്ചു വരുത്തി ഒപ്പിടീക്കുകയായിരുന്നു. കെഎസ്ആർടിസിയുടെ ഹൈക്കോടതിയിലെ അഭിഭാഷകരെ നിയമിക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണ്ണമായി ഒഴിവാക്കിയാ നടപടി. ഇത് വിജിലൻസ് പരിശോധനക്ക് ഇടയാക്കിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.
പുതിയ ഭരണ, സാങ്കേതിക വിഭാഗം മേധാവികൾ അഭിഭാഷക നിയമത്തിനു പിന്നിൽ ലക്ഷങ്ങൾ കൈമറിഞ്ഞു എന്നു ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് സംബന്ധിച്ച മറുനാടൻ അടക്കം നേരത്തെ നൽകിയ വാർത്ത ശ്രദ്ധയിൽ പെട്ട ഹൈക്കോടതി ബദൽ സംവിധാനം വരുന്നതു വരെ നിലവിലുള്ള അഭിഭാഷകരോട് കോടതിയിൽ കെഎസ്ആർടിസിക്ക് വേണ്ടി ഹാജരാക്കണമെന്ന വാക്കാൽ നിർദ്ദേശിച്ചിരുന്നു. കെഎസ്ആർടിസി അഭിഭാഷക നിയമനത്തിൽ പുതിയ നിയമനങ്ങൾ റദ്ദാക്കി പഴയവരെ നിലനിർത്തണമെന്ന ആവശ്യവുമായി കെഎസ്ആർടിയിലെ സിഐറ്റിയു ഒഴികെയുള്ള തൊഴിലാളി യൂണിയനുകൾ ഗതാഗത മന്ത്രിയെ കണ്ട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ രാജമാണിക്യം തിരികെ വന്ന ശേഷമേ തീരുമാനം നടപ്പിലാക്കു എന്നു ഗതാഗതമന്ത്രി ഉറപ്പു നൽകി.
31 റൂട്ടുകളിൽ കെഎസ്ആർടിസിയുടെ വരുമാനത്തെ സാരമായി ബാധിക്കുന്ന സ്വകാര്യ ബസ് സർവ്വീസുകൾ നിലനിർത്താൻ എൽഡിഎഫ് തീരുമാനിച്ചതായും സൂചനയുണ്ട്. കെഎസ്ആർടിസിയുടെ ദീർഘദൂര സർവ്വീസുകളുടെ വരുമാനത്തെ ബാധിക്കുന്ന 31 റൂട്ടുകളിലും സ്വകാര്യ ലിമിറ്റഡ് ഓർഡിനറിയെങ്കിലും കെഎസ്ആർടിസിക്കായി നീക്കി വയ്ക്കണമെന്ന നിർദ്ദേശം മുന്നിലുണ്ട്. ഇതിനിടെയാണ് ഇത് സംബന്ധിച്ച കേസുകൾ മാറ്റിയ അഭിഭാഷക സ്ഥാപനത്തെ മാറ്റഇയത്. കെഎസ്ആർടിസിയിലെ ഏറ്റവും വലിയ തൊഴിലാളി യൂണിനായ സിഐറ്റിയു പ്രസിഡന്റ് എൽഡിഎഫ് കൺവീനർ കൂടിയായ വൈക്കം വിശ്വനാണ് 31 ദേശസാൽകൃത റൂട്ടുകളിലെ 10,000 ൽ പരം സ്വകാര്യ ബസ് പെർമിറ്റുകൾ നിലനിർത്തണമെന്ന് വാദിക്കുന്നതും. ഇതോടെ കേവലം 1800 ൽ പരം ദീർഘദൂര സ്വകാര്യ ലിമിറ്റഡ് ഓർഡിനറി ബസുകൾ മാത്രം കെഎസ്ആർടിസിക്കായി നീക്കി വയ്ക്കണമെന്ന വിദഗ്ദ്ധ സമിതി നിർദ്ദേശത്തിനെതിരെയുള്ള പുതിയ എൽഡിഎഫ് നിലപാട്. ഇത് പ്രകടന പത്രികയ്ക്ക് വിരുദ്ധമാണ് താനും.
അതിനിടെ 31 റൂട്ട്, 241 സ്വകാര്യ സൂപ്പർ ക്ലാസ്സ് പെർമിറ്റു കേസിലും നാളെ സംസ്ഥാന മന്ത്രിസഭ നയപരമായ തീരുമാനമെടുക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. യുഡിഎഫ്, എൽഡിഎഫ് സർക്കാരിന്റെ കാലഘട്ടങ്ങളിൽ നിയമിക്കപ്പെട്ട വിദഗ്ദ്ധ സമിതികളും നിർദ്ദേശിച്ചതിനു വിരുദ്ധമായിട്ടാണ് സ്വകാര്യ മേഖലയെ മാത്രം പിന്തുണക്കുന്ന പുതിയ നിലപാടുമായി എൽഡിഎഫ് രംഗത്തു വന്നിരിക്കുന്നത്. സമയാസമയങ്ങളിൽ ശമ്പളം നൽകാത്തതിന്റെ പേരിൽ ഏറെ അംഗങ്ങളെ നഷ്ടപ്പെട്ട കെഎസ്ആർടിസിയിലെ സിഐറ്റിയു യൂണിയനിൽ നിന്നും ഭൂരിപക്ഷം അംഗങ്ങളും 31 റൂട്ട്, 241 റൂട്ടു കേസിൽ എൽഡിഎഫ് സ്വകാര്യ പ്രീണനം എടുത്താൽ രാജി വച്ചു സ്വതന്ത്ര തൊഴിലാളി യൂണിയൻ രൂപീകരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്