ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും കാശില്ല; എന്നിട്ടും പുതിയ മന്ത്രിക്ക് 900 പുതിയ ബസുകൾ വാങ്ങിയേ പറ്റൂ; സിഎൻജി വാഹനങ്ങൾ വാങ്ങണമെന്ന നിബന്ധന മറികടന്ന് ഡീസൽ ബസുകൾ വാങ്ങുന്നതിന് പിന്നിലും ദുരൂഹത; കട്ടപ്പുറത്തായ കെ എസ് ആർ ടി സി വീണ്ടും വണ്ടികൾ വാങ്ങുന്നത് അഴിമതിക്ക് വേണ്ടിയോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പത്ത് ബസുകൾ വാങ്ങുമ്പോൾ ഒരെണ്ണം ഫ്രീ കിട്ടും. ഈ ഫ്രീ വാങ്ങാത്ത മന്ത്രിമാരും കേരളത്തിലുണ്ട്. മാത്യു ടി തോമസ് മന്ത്രിയായിരുന്നപ്പോൾ അതും സംഭവിച്ചിരുന്നു. എന്നാൽ എല്ലാവരും ഈ ഫ്രീയിൽ കണ്ണിട്ടാണ് പുതിയ ബസുകൾ വാങ്ങിക്കൂട്ടുന്നത്. അങ്ങനെ കെ എസ് ആർ ടി സിയുടെ പ്രതിസന്ധി ഇരട്ടിക്കുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും ബസ് വാങ്ങുന്നു. ശമ്പളവും പെൻഷനും കൊടുക്കാൻ പോലും കാശില്ലാത്ത കെ എസ് ആർ ടി സിയെ കൊണ്ട് ബസ് വാങ്ങിക്കുന്നതിന് പിന്നിൽ ചിലരുടെ അഴിമതിക്കണ്ണാണെന്ന സംശയവും വ്യാപകമാണ്.
കിഫ്ബി ധനസഹായത്തോടെ 333 കോടി രൂപ ചെലവിട്ടു കെഎസ്ആർടിസി 900 ബസുകൾ വാങ്ങുമെന്നു ഗതാഗത മന്ത്രി തോമസ് ചാണ്ടി പറയുന്നത്. 250 ബസുകൾ എസി ആയിരിക്കും. സിഎൻജി ബസുകളാണു വാങ്ങാൻ തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതിക തടസ്സം കാരണം ഡീസൽ ബസുകളാണു വാങ്ങുന്നത്. ഇതും സംശയങ്ങൾക്ക് ഇട നൽകുന്നു. സിഎൻജി ബസുകൾ വാങ്ങാനുള്ള തീരുമാനം അട്ടിമറിച്ചതിന് പിന്നലും ഗൂഡലക്ഷ്യമുണ്ടെന്നാണ് സൂചന. പ്രത്യേക ബസ് കമ്പനികളിൽ നിന്ന് വാഹനം വാങ്ങാനുള്ള തന്ത്രമായി ഇത് മാറാൻ സാധ്യത ഏറെയാണ്. കെഎസ്ആർടിസിയുടെ കടഭാരം കുറയ്ക്കാൻ പ്രത്യേക രക്ഷാപാക്കേജ് വകയിരുത്തിയിട്ടുള്ള ബജറ്റിൽ അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകൾ സിഎൻജിയിലേക്ക് മാറ്റുമെന്നായിരുന്നു പ്രഖ്യാപനം.
ഇതോടെ ഇന്ധനച്ചെലവ് ഭാരമാകുന്ന കെഎസ്ആർടിസിയുടെ ചെലവ് പകുതിയായി കുറയും. ഇതാണ് ഇപ്പോൾ അട്ടിമറിക്കപ്പെടുന്നത്. സിഎൻജി ബസുകൾ വാങ്ങാത്തത് അതുകൊണ്ട് തന്നെ വലിയ ചർച്ചയാവുകയാണ്. ഗതാഗത മന്ത്രിസ്ഥാനത്ത് നിന്ന് എകെ ശശീന്ദ്രൻ മാറിയ ശേഷമാണ് ഈ കളികൾ തുടങ്ങിയത്. കെ എസ് ആർ ടി സി എംഡി രാജമാണിക്യവും ഡീസൽ ബസ് വാങ്ങുന്നതിന് എതിരാണ്. എന്നാൽ ചില കേന്ദ്രങ്ങൾ ഉറച്ചു നിൽക്കുകയാണ്. ഇതോടെ ഡീസൽ വിലക്കയറ്റം എന്നും കെ എസ് ആർ ടി സിക്ക് പ്രശ്നമായി തുടരും. ഇതര സംസ്ഥാനങ്ങളിലേക്കും ഈ ബസുകൾ ഉപയോഗിച്ചു സർവീസ് നടത്തും. കെഎസ്ആർടിസി പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി ഒൻപതു ശതമാനം പലിശ നിരക്കിൽ 3000 കോടി രൂപ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നു വായ്പയെടുക്കും. 20 വർഷമാണു തിരിച്ചടവു കാലാവധി. ഇങ്ങനെ ഡീസൽ ബസുകൾ വാങ്ങുമ്പോൾ കെ എസ് ആർ ടി സിക്ക് ഭാവിയിൽ ബാധ്യതകൾ ഏറും.
ഡീസൽ എൻജിന്റെ ശക്തി സിഎൻജി എൻജിന് ഇല്ലാത്തതിനാൽത്തന്നെ മലയോരമേഖലകളിലും മറ്റും സിഎൻജി ബസ് ഓടിക്കുക ബുദ്ധിമുട്ടുള്ളകാര്യവുമായിരിക്കും. നിലവിൽ സർവ്വീസ് നടത്തുന്ന 5870 ബസുകളിൽ 625 ബസുകൾ മാത്രമേ സിഎൻജി സംവിധാനത്തിലേയ്ക്ക് മാറ്റാൻ കഴിയുകയുള്ളു. ഇനി ബസുകൾ സിഎൻജിയിൽ ആക്കിയാൽത്തന്നെ സിഎൻജി നിറയ്ക്കാനുള്ള സ്റ്റേഷനുകളുടെ കാര്യവും ചിന്തിക്കണം. 50 സിഎൻജി ഫില്ലിങ് സ്റ്റേഷനുകളെങ്കിലും തുടങ്ങേണ്ടിവരും. ഇത്തരത്തിൽ ഒരു സ്റ്റേഷന് 3 കോടിയിലധികമാണ് ചെലവ് വരുക തുടങ്ങിയ ന്യായങ്ങളാണ് പുതിയ ഡീസൽ ബസുകൾ വാങ്ങാൻ പറയുന്ന ന്യായം. എന്നാൽ ഭാവിയിൽ ബസുകളെല്ലാം സിഎൻജിയിലേക്ക് മാറണമെന്ന തീരുമാനം കേന്ദ്ര സർക്കാർ ഏടുക്കാൻ സാധ്യത ഏറെയാണ്. ഇത് മുൻനിർത്തിയുള്ള സഹായ പദ്ധതികൾ കേന്ദ്രം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരമൊരു നയപരമായ തീരുമാനം കേന്ദ്രം എടുത്താൽ ഇപ്പോൾ വാങ്ങുന്ന 900 ബസും ഉപയോഗശൂന്യമാകും. അപ്പോൾ അധിക തുക മുടക്കി ഇവയെല്ലാം പരിഷ്കരിച്ച് സിഎൻജിക്ക് അനുകൂലമാക്കേണ്ടിവരും.
സിഎൻജി ഉപയോഗിച്ച് കെഎസ്ആർടിസി ഓടിക്കാൻ നേരത്തേ തന്നെ ശ്രമം നടന്നതാണ്. എന്നാൽ ബസുകളുടെ യന്ത്രഘടന മാറ്റുക, സിഎൻജി ലഭിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ മുൻനിർത്തി ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ കേരളത്തിൽ സിഎൻജി പ്ലാന്റ് പൂർത്തിയാക്കാൻ ഇനി രണ്ട് വർഷം കൂടിയേ കാത്തിരിക്കേണ്ടതൂള്ളൂവെന്നാണ് വിലയിരുത്തൽ. ഇതിന് ശേഷം സിഎൻജിയിലേക്ക് മാറുമ്പോൾ ബസുകൾ മുഴുവൻ പുതുക്കേണ്ടി വരും. ഗ്യാസ് പ്രത്യേക മർദ്ദത്തിൽ നിറയ്ക്കാൻ കഴിയുന്ന ടാങ്ക് ബസിൽ ഘടിപ്പിക്കണം, കൂടാതെ എൻജിനിലെ പിസ്റ്റൺ സംവിധാനത്തിലും മാറ്റം വരുത്തണം, ഒരു ബസ് സിഎൻജിയിൽ ഓടിക്കാനായി തയ്യാറാക്കുന്നത് രണ്ടരലക്ഷം രൂപയോളം ചെലവുവരും. പുതിയ ബസ് വാങ്ങുമ്പോൾ ഇതെല്ലാം മുൻനിർത്തിയുള്ള തീരുമാനമായിരുന്നു ജീവനക്കാർ പ്രതീക്ഷിച്ചത്. എന്നാൽ ഏകപക്ഷീയമായി 900 ഡീസൽ ബസുകൾ വാങ്ങാൻ മന്ത്രി തോമസ് ചാണ്ടി തീരുമാനിക്കുകയായിരുന്നു. ഡീസൽ എൻജിന്റെ ശക്തി സിഎൻജി എൻജിന് ഇല്ലാത്തതിനാൽത്തന്നെ മലയോരമേഖലകളിലും മറ്റും സിഎൻജി ബസ് ഓടിക്കുക ബുദ്ധിമുട്ടുള്ളകാര്യവുമായിരിക്കുമെന്ന ന്യായമാണ് മന്ത്രിയെ അനുകൂലിക്കുന്നവർ ഉയർത്തുന്നത്.
സി.എൻ.ജി ബസുകൾ വാങ്ങുമെന്നാണ് ബഡ്ജറ്റിൽ പറഞ്ഞിരുന്നത്. എന്നാൽ അവ കിട്ടാനുള്ള കാലതാമസവും അറ്റകുറ്റപ്പണിയടക്കമുള്ള വലിയചിലവും കാരണമാണ് സി.എൻ.ജി വേണ്ടെന്ന് തീരുമാനിച്ചത്. പുതിയ ബസുകൾ വരികയും ജീവനക്കാരുടെ എണ്ണം ക്രമീകരിക്കുകയും ചെയ്യുന്നതോടെ കോർപ്പറേഷൻ ലാഭത്തിലാവും. സുശീൽ ഖന്ന റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് കോർപ്പറേഷൻപുനഃസംഘടിപ്പിക്കുന്നത്. തൊഴിലാളി സംഘടനകളുമായി മുഖ്യമന്ത്രി ചർച്ചനടത്തിയെന്നും അവരെ വിശ്വാസത്തിലെടുത്താണ് പരിഷ്കാരങ്ങൾ നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കുന്നുണ്ട്. ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച ജീവനക്കാരുടെ ആശങ്ക പരിഹരിക്കും. ഒരു വർഷത്തിനകം കെഎസ്ആർടിസിയെ ലാഭത്തിലാക്കുമെന്നും മന്ത്രി പറയുന്നു. എന്നാൽ 900 ബസ് വാങ്ങാനുള്ള തീരുമാനം ആനവണ്ടിയെ കട്ടപ്പുറത്താക്കുമെന്ന് തന്നെയാണ് പൊതുവേയുള്ള വിലയിരുത്തൽ. 508 കോടി നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയെ കൂടുതൽ കടക്കെണിയിലേക്ക് ഇത് തള്ളിവിടും.
കെ.എസ്.ആർ.ടി.സി ഡ്യൂട്ടി പരിഷ്കരണത്തെ തുടർന്ന്. വരുമാനത്തിൽ ഒന്നേമുക്കാൽ കോടി രൂപ വർദ്ധിച്ചിരുന്നു. എംഡിയായ രാജമാണിക്യത്തിന്റെ കാർക്കശ്യമാണ് ഇതിന് കാരണം. ഇത്തരം തീരുമാനങ്ങളിലൂടെ ഉണ്ടാക്കുന്ന ലാഭവും ബസ് വാങ്ങുന്നതിലൂടെ ഉപയോഗമില്ലാതെയാകും. ഡ്യൂട്ടി പരിഷ്കരണം കാരണമാണ് വരുമാനം വർധിച്ചത്. നാലരക്കോടിയുണ്ടായിരുന്ന വരുമാനം ഇപ്പോൾ ആറേകാൽ കോടി രൂപയായി. ജൂലായ് 15-നാണ് ഡബിൾഡ്യൂട്ടി സമ്പ്രദായം ഒന്നര ഡ്യൂട്ടിയാക്കി മാറ്റിക്കൊണ്ടുള്ള ഓർഡർ പുറത്തിറങ്ങിയത്. പുതിയ ഓർഡർ പ്രകാരം ജോലിസമയം (സ്റ്റീറിങ് മണിക്കൂറുകൾ) 13 മണിക്കൂർ ആണെങ്കിൽ മാത്രമേ ഡബിൾ ഡ്യൂട്ടി ആകുന്നുള്ളു. യാത്രക്കിടയിലുള്ള വിശ്രമ സമയവും ഭക്ഷണത്തിനുള്ള സമയവും കോർപ്പറേഷന്റെ പുതിയ ഡ്യൂട്ടി സമയത്തിൽ പെടുന്നില്ല. ഇവയെല്ലാം ഡബിൾ ഡ്യൂട്ടിയിൽ ഉൾപ്പെടുത്തി ജീവനക്കാർക്ക് ആനുകൂല്യങ്ങൾ അനുവദിക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ ഇല്ലാതായത്.
പത്ത് മണിക്കൂറിൽ അവസാനിച്ചിരുന്ന സർവീസുകളെല്ലാം ഡബിൾ ഡ്യൂട്ടി സമ്പ്രദായത്തിൽ ഉൾപ്പെടുത്തിയിരുന്നപ്പോൾ ജീവനക്കാർക്ക് പിറ്റേന്ന് അവധിയെടുക്കാനുള്ള അവസരമുണ്ടായിരുന്നു. മാസത്തിൽ ലഭിക്കുന്ന സ്ഥിരം അവധികളും ഉൾപ്പെടെ പതിമൂന്ന് ദിവസമായിരുന്നു ഒരു ജീവനക്കാരന്റെ ഡ്യൂട്ടി. എന്നാൽ പുതിയ പരിഷ്കാരം വന്നതോടെ നാലു ദിവസം അധികം ജോലിക്കെത്തണം. എന്നാൽ പതിനായിരം രൂപയിൽ കൂടുതൽ വരുമാനമുള്ള ഓർഡിനറി സർവീസുകളെ നിലവിലുണ്ടായിരുന്നതു പോലെ ഡബിൾ ഡ്യൂട്ടിയിൽ ഉൾപ്പെടുത്തി മുന്നോട്ടു പോകാമെന്നും ഓർഡറിൽ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍