സമരം നടത്തി തല്ലുകൊണ്ടത് പാവം എംഎസ്എഫുകാർ; സമരം വിജയിച്ചതോടെ പ്രശ്നം തീർക്കാൻ പിടിഎ യോഗം വിളിച്ച് മാതൃകകാട്ടി വിമൽജ്യോതി മാനേജ്മെന്റ്; ലീഗ് വിദ്യാർത്ഥി സംഘടനയ്ക്ക് കയ്യടി കിട്ടുമെന്ന് കണ്ടപ്പോൾ എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് കെഎസ് യുവും എസ്എഫ്ഐയും; ചെമ്പേരി കോളേജിന് മുന്നിൽ നടന്ന സമരാഭാസങ്ങളുടെ കഥ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: എംഎസ്എഫിന്റെ സമരം ഫലംകാണുകയും അവരുടെ പ്രതിനിധികൾക്ക് നൽകിയ ഉറപ്പുപാലിച്ച് പ്രശ്നംതീർക്കാൻ ചെമ്പേരി വിമൽജ്യോതി കോളേജ് വിളിക്കുകയും ചെയ്തതിന് പിന്നാലെ സമരാഭാസവുമായി എസ്എഫ്ഐയും കെഎസ്യുവും കോളേജിനെതിരെ തിരിഞ്ഞത് ചർച്ചയാകുന്നു.
പാമ്പാടിയിലും മറ്റക്കരയിലുമുൾപ്പെടെ സംസ്ഥാനത്തെ നിരവധി സ്വാശ്രയ കോളേജുകൾക്കെതിരെ വിദ്യാർത്ഥി സംഘടനകൾ സമരരംഗത്താണെങ്കിലും പ്രശ്നം വഷളാകാതെ നോക്കാനാണ് എംഎസ്എഫ് സമരം നടത്തിയതിന് പിന്നാലെ കത്തോലിക്ക സഭാ വൈദികർ നടത്തുന്ന വിമൽ ജ്യോതി കോളേജ് ചർച്ചയ്ക്ക് തയ്യാറായത്.
വിദ്യാർത്ഥികൾ ഉന്നയിച്ച ന്യായമായ ആവശ്യങ്ങളെല്ലാം അംഗീകരിച്ച് കോളേജ് മാതൃകകാട്ടുകയും മേലിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ ഇന്ന് അദ്ധ്യാപകരും രക്ഷാകർത്താക്കളും വിദ്യാർത്ഥികളും മാനേജ്മെന്റ് പ്രതിനിധികളും ഉൾപ്പെടെ വിപുലമായ പിടിഎ യോഗം വിളിച്ച് മാതൃക കാട്ടുകയായിരുന്നു മാനേജ്മെന്റ്.
ഫൈൻകൊള്ളയും വിദ്യാർത്ഥി പീഡനവും ഉൾപ്പെടെ നിരവധി ആരോപണങ്ങളാണ് കോളേജിനെതിരെ ഉയർന്നതും കഴിഞ്ഞദിവസങ്ങളിൽ വലിയ ചർച്ചയായതും.
ഇതിന് പിന്നാലെ എംഎസ്എഫ് കഴിഞ്ഞയാഴ്ച കോളേജിലേക്ക് മാർച്ച് നടത്തുകയും പ്രവർത്തകരെ ഗുണ്ടകൾ തല്ലിച്ചതയ്ക്കുകയും പൊലീസ് ലാത്തിച്ചാർജ് നടത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ പ്രശ്നങ്ങളെല്ലാം തീർക്കാമെന്ന് എംഎസ്എഫിന് ഉറപ്പുലഭിക്കുകയും ചെയ്തു.
ഈ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഇന്ന് വിപുലമായ പിടിഎ യോഗം വിളിച്ചത്. അന്യായ ഫൈൻ ഈടാക്കലുൾപ്പെടെയുള്ള വിദ്യാർത്ഥിവിരുദ്ധമെന്ന ആരോപിക്കപ്പെട്ട കാര്യങ്ങളെല്ലാം പിൻവലിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പുനൽകുകയും ചെയ്തിരുന്നു.
ഇത്രയേ ഉണ്ടായിരുന്നുള്ളൂ വിമൽ ജ്യോതിയിലെ പ്രശ്നങ്ങൾ എന്നും വിമൽജ്യോതി കുടുംബം ഒന്നിച്ചിരുന്നു സംസാരിച്ചപ്പോൾ അത് തീർന്നുവെന്നും വ്യക്തമാക്കി പിടിഎ യോഗത്തിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വന്നുകഴിഞ്ഞു. എന്നിട്ടും അതിന് പിന്നാലെ ഡിവൈഎഫ്ഐ, എസ്എഫ്ഐ കെഎസ് യു സംഘടനകൾ സമരവുമായി ഇറങ്ങിയതിന്റെ പിന്നിലെ ഉദ്ദേശ്യമാണിപ്പോൾ ചർച്ചയാകുന്നത്.
അതേസമയം, പ്രശ്നം ഉന്നയിക്കപ്പെട്ട് ഇത്രയും ദിവസം മിണ്ടാതിരുന്ന സിപിഐ(എം) വിദ്യാർത്ഥി-യുവജന സംഘടനകളായ എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഇന്ന് സമരവുമായി കോളേജിന് മുന്നിലേക്കെത്തി. മാത്രമല്ല, കോളേജിന്റെ ബസ് തടഞ്ഞ് കെഎസ്യുവും ഇന്ന് സമരം നടത്തുകയും തുടർന്ന് മാനേജ്മെന്റ് പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് അവകാശപ്പെടുകയും ചെയ്തു.
മറ്റു മാനേജ്മെന്റുകൾക്കെതിരെ സമരം നടത്തുകയും കത്തോലിക്ക സഭാ വൈദികരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിൽജ്യോതിക്കെതിരെയുൾപ്പെടെ സമരം നടത്താതെ മാറിനിൽക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെയും കോൺഗ്രസിന്റെ നിലപാട് ചോദ്യംചെയ്യപ്പെട്ടിരുന്നു. സഭയ്ക്കെതിരെ ചെറുവിരലനക്കാതെ ഉരുണ്ടുകളിക്കുന്ന നിലപാടു സംബന്ധിച്ച് മറുനാടൻ റിപ്പോർട്ട് നൽകുകയും സോഷ്യൽ മീഡിയയിൽ വിഷയം വലിയ ചർച്ചയായി മാറുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് ഇന്ന് ഇരുകക്ഷികളുടേയും വിദ്യാർത്ഥി, യുവജന സംഘടനകൾ സമരവുമായി കോളേജിനെതിരെ തിരിഞ്ഞത്. എന്നാൽ പശ്നം പരിഹരിക്കാൻ മാനേജ്മെന്റ് തന്നെ മുൻകൈയെടുത്തിരിക്കെ ഇത്തരത്തിൽ സമരം നടത്തിയത് ഇതിന്റെ ഗുണഫലങ്ങൾ കൊണ്ടുവന്നത് ഞങ്ങളാണ് എന്ന് വരുത്തിത്തീർക്കാനുള്ള കാട്ടിക്കൂട്ടൽ മാത്രമാണെന്ന ആക്ഷേപവും ഉയർന്നുകഴിഞ്ഞു. യഥാർത്ഥത്തിൽ ഓരോ കോളേജിലേയും പ്രശ്നങ്ങൾ ഇത്തരത്തിൽ അദ്ധ്യാപകരും മാനേജ്മെന്റും രക്ഷാകർത്താക്കളും വിദ്യാർത്ഥികളും ഉൾപ്പെട്ട ഒരു സംഘം ഒരുമിച്ചിരുന്ന് ചർച്ചചെയ്താൽ തീരാവുന്നതേയുള്ളൂ എന്നതാണ് വിമൽജ്യോതി നൽകുന്ന പാഠം.
എന്നാൽ കാര്യങ്ങൾ ഒത്തുതീർപ്പിലാകുകയും വിദ്യാർത്ഥികളുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാമെന്ന് എംഎസ്എഫിന് നൽകിയ ഉറപ്പ് പാലിക്കാൻ മാനേജ്മെന്റ് യോഗം വിളിക്കുകയും ചെയ്ത വേളയിൽ തന്നെ കെഎസ്യുവും എസ്എഫ്ഐയും എന്തിന് സമരവുമായി എത്തിയെന്ന ചോദ്യമാണിപ്പോൾ ഉയരുന്നത്.
കോളേജിലെ ഫൈൻകൊള്ളയ്ക്കെതിരെയും ചിരിച്ചാൽപോലും ഫൈൻ ഈടാക്കുന്നതിനെതിരെയും മാർച്ച് നടത്തിയ എംഎസ്എഫ് കോളേജിന് മുന്നിൽ ചിരിസമരവും പ്രതിഷേധവുമാണ് സംഘടിപ്പിച്ചത്. ഇതിനെ കോൺഗ്രസ് ഗുണ്ടകളും പൊലീസും ചേർന്ന് നേരിട്ടുവെന്ന ആക്ഷേപം എംഎസ്എഫ് ഉന്നയിച്ചിരുന്നു. മുന്‍മന്ത്രി കെസി ജോസഫിന്റെ നേതൃത്വത്തിൽ പ്രാദേശിക കോൺഗ്രസ് നേതാക്കൾ തന്നെ എംഎസ്എഫ് പ്രവർത്തകരെ തല്ലിച്ചതയ്ക്കാൻ കൂട്ടുനിന്നുവെന്ന് കെഎസ് യു കമ്മിറ്റി തന്നെ അന്ന് പ്രതിഷേധ കുറിപ്പിറക്കി വ്യക്തമാക്കിയിരുന്നു.
വിമൽജ്യോതിക്കെതിരെ ഒരു വിദ്യാർത്ഥി സംഘടന പ്രതിഷേധ പരിപാടി സംഘടിപ്പിച്ചപ്പോൾ അത് തടയാൻ നേതൃത്വം നൽകിയത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടരി ജോഷി കണ്ടത്തിലും കോൺഗ്രസ് എരുവേശി മണ്ഡലം പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പള്ളിയും ആണെന്ന് കെഎസ് യു തന്നെയാണ് ഫെയ്സ് ബുക്കിലൂടെ പ്രതികരിച്ചത്. ഇതോടെ ലീഗിന്റെ വിദ്യാർത്ഥി പ്രവർത്തകരെ നേരിടാൻ കോളേജിനു വേണ്ടി കോൺഗ്രസ് ഗുണ്ടകളെ രംഗത്തിറക്കിയെന്നതും വലിയ ചർച്ചയായിട്ടുണ്ട്.
തങ്ങൾ കത്തോലിക്ക സഭയുടെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നവരാണെന്ന ആക്ഷേപം ഉയർന്നതോടെ ഇപ്പോൾ എംഎസ്എഫ് സമരം നടത്തി നേടിയ വിജയം സ്വന്തമാക്കാൻ എസ്എഫ്ഐയും കെഎസ് യുവും രംഗത്തെത്തിയിരിക്കുകയാണ്. ഇന്ന് കോളേജിനെതിരെ വലിയ മാർച്ച് നടത്തിയെന്ന് വ്യക്തമാക്കി എസ്എഫ്ഐയുടേയും ഡിവൈഎഫ്ഐയുടേയും പേരിൽ വലിയ പ്രചരണമാണ് സോഷ്യൽ മീഡിയയിൽ.
കെഎസ്യുവും വിട്ടുകൊടുക്കുന്നില്ല. മാനേജ്മെന്റിന് മുന്നിൽ മുട്ടുമടക്കാൻ കെഎസ് യുവിന് മനസ്സില്ല എന്ന് പറഞ്ഞാണ് അവരുടെ പ്രചരണം. മാത്രമല്ല വിമൽ ജ്യോതി കോളേജ് ബസ്സുകൾ കെഎസ് യു തടഞ്ഞതിനെ തുടർന്ന് മാനേജ്മെന്റ് വിളിച്ച പ്രതിനിധി യോഗം വിജയം കാണുന്നുവെന്ന് അവകാശപ്പെട്ട് ചർച്ചയുടെ ചിത്രങ്ങളും കെഎസ് യു പ്രചരിപ്പിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍