ദാവൂദ് ഇബ്രാഹിമിനെ കൂട്ടാളിയെ കൊന്ന് അച്ഛന്റെ കൊലയ്ക്ക് പ്രതികാരം; തമിഴ് പുലികൾക്ക് ആയുധംനൽകി വളർന്നു; സിനിമാക്കഥകളെ വെല്ലുന്ന ജീവിതവുമായി മലയാളിയായ അധോലോക നായകൻ കുമാർ കൃഷ്ണപിള്ള
മുംബൈ: ഇന്ത്യ ഏറക്കൊലമായി തേടിനടന്ന അധോലോക നായകനും മലയാളിയുമായ കുമാർ കൃഷ്ണപിള്ളയെ 17 വർഷങ്ങൾക്കു ശേഷം മുംബൈ പൊലീസ് അറസ്റ്റുചെയ്തു. കൺമുന്നിൽ അച്ഛനെ കൊന്നവനെ കൊല്ലുമെന്ന് ശപഥംചെയ്ത് അധോലോക സംഘത്തിൽ ചേരുകയും പിന്നീട് സ്വന്തമായി അധോലോക സംഘംതന്നെ രൂപീകരിക്കുകയും ചെയ്ത കുമാർ പിള്ള തൊണ്ണൂറുകളിൽ രാജ്യത്ത് അധോലോക രാജാവായി വിലസിയിരുന്നു. ഇക്കാലത്തെ വിവിധ കേസുകളുമായി ബന്ധപ്പെട്ട് 1998ൽ അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങി. ഇന്നലെ രാത്രി മുംബൈ ക്രൈം ബ്രാഞ്ചിലെ അഞ്ചംഗ സംഘം വിമാനത്താവളത്തിൽവച്ച് പിള്ളയെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തു. സിംഗപ്പൂരിൽ നിന്ന് നാടുകടത്തിയ കുമാർ ഇന്നലെ രാത്രി 9.30ന് എയർ ഇന്ത്യ ഫ്ലൈറ്റ് 343ലാണ് മുംബൈയിൽ വന്നിറങ്ങിയത്.
നാടുവിട്ടശേഷവും വിദേശത്തിരുന്നു കുറ്റകൃത്യങ്ങൾക്കു ചുക്കാൻപിടിച്ച കുമാറിന്റെ സംഘാംഗങ്ങൾ പലപ്പോഴായി പൊലീസിന്റെ പിടിയിലായെങ്കിലും കുമാറിനെ കണ്ടെത്താനായില്ല. എവിടെയാണെന്ന അന്വേഷണങ്ങളും ഒടുവിൽ നിലച്ചുതുടങ്ങിയിരുന്നു. യൂറോപ്പിലോ യുഎസിലോ ആകാം കുമാർ പിള്ള താവളമുറപ്പിച്ചതെന്നായിരുന്നു പൊലീസിന്റെ നിഗമനം. ഫെബ്രുവരിയിലാണ് ഇയാൾ സിംഗപ്പൂരിൽ ഉണ്ടെന്നു വിവരം ലഭിച്ചത്. തുടർന്ന് ഇന്റർപോളിന്റെ സഹായം തേടി പിള്ളയെ അറസ്റ്റ് ചെയ്യാൻ നടപടി തുടങ്ങുകയായിരുന്നു. എന്നാൽ ഇന്ത്യക്ക് ഔദ്യോഗികമായി കൈമാറാതെ സിംഗപ്പൂർ അധികൃതർ ഇയാളെ ഇന്നലെ ഇന്ത്യയിലേക്ക് വിമാനം കയറ്റി വിടുകയായിരുന്നു. മുംബൈയിൽ കാത്തുനിന്ന പൊലീസ് സംഘം കുമാർ കൃഷ്ണപിള്ള വിമാനമിറങ്ങിയപ്പോൾ അറസ്റ്റു ചെയ്തു.
പ്രതികാരം വരെ ചെരിപ്പിടില്ലെന്ന് കുമാറിന്റെ പ്രതിജ്ഞ
അച്ഛനേ കൊന്നവരോടു പ്രതികാരം ചെയ്യാതെ ചെരിപ്പിടില്ല എന്നു പ്രതിജ്ഞ ചെയ്ത യുവാവ് അധോലോക നായകനായ കഥയാണ് കുമാർ കൃഷ്ണപിള്ളയുടേത്. സിനിമാക്കഥകൾ തോറ്റുപോകുന്ന കഥ. മുംബൈയിൽ സ്ഥിരതാമസമായിരുന്നു മലയാളിയായ കൃഷ്ണപിള്ളയും കുടുംബവും. നാട്ടിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ച കൃഷ്ണപിള്ളയുടെ മകൻ കുമാർ പഠിക്കാൻ മിടുക്കനുമായിരുന്നു. എല്ലാവർക്കും സ്നേഹം ചൊരിഞ്ഞ നല്ലൊരു ബിസിനസുകാരനായിരുന്ന കൃഷ്ണപിള്ളയുടെ കുടുംബത്തെ ദുരന്തങ്ങൾ വേട്ടയാടിയത് പെട്ടന്നായിരുന്നു. ദാവുദ് ഇബ്രാഹിമിന്റെ അധോലോക സംഘവുമായി കൃഷ്ണപിള്ള ചില ബിസിനസ് വിഷയങ്ങളിൽ ഉടക്കിയതോടെയായിരുന്നു തുടക്കം. സ്ഥലത്തെ കോർപറേറ്റർക്കു ക്ലബ് വിൽക്കാൻ വിസമ്മതിച്ചതിനാണു കുമാറിന്റെ പിതാവിനെ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽപ്പെട്ട ലാൽസിങ് ചൗഹാൻ കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ ഒരു സംഘം ചായക്കടയിൽ ഇരിക്കുകയായിരുന്നു കൃഷ്ണപിള്ളയെ വെടിവച്ചു കൊല്ലുകയായിരുന്നു. ഈ സംഭവം കൃഷ്ണപിള്ളയുടെ മകനായ കുമാറിനെ തകർത്തുകളഞ്ഞു.
പ്രതികാരദാഹിയായ മകൻ, പിതാവിനെ കൊന്നവരോടു പകരം വീട്ടാതെ ഇനി ചെരിപ്പിടില്ല എന്നു പ്രതിജ്ഞ ചെയ്തു. മലയാളിയായ കൃഷ്ണപിള്ളയുടെ മകനായി വിക്രോളിയിൽ ജനിച്ച കുമാർ ടെക്സ്റ്റൈൽ എൻജിനീയറായിരുന്നു. അച്ഛൻ കൊല്ലപ്പെട്ടതോടെ ദാവൂദ് ഇബ്രാഹിമിനോടും സംഘത്തോടും കുമാർ പകവീട്ടാനിറങ്ങി. തൊണ്ണൂറുകളുടെ തുടക്കത്തിൽ ദാവുദിന്റെ എതിരാളിയായ അമർ നായിക്കിന്റെ അധോലോക സംഘത്തിൽ ചേർന്നു. വൈകാതെ അച്ഛന്റെ കൊലയാളിയായ ലാൽ സിങ് ചവാനെ അമർ സിംഗിന്റെ സംഘത്തോടൊപ്പം ചേർന്ന കുമാർ കൃഷ്ണപിള്ള കൊലപ്പെടുത്തി. ബോറിവ്ലി സ്റ്റേഷനു പുറത്തുവച്ചായിരുന്നു പ്രതികാരം. കൂടാതെ സംഘത്തിലുണ്ടായിരുന്നു മറ്റുള്ളവരെയും വധിച്ചു. ഇതൊടെ കുമാറിനെ തേടി പൊലീസ് വലവിരിച്ചു. തന്റെ കൂട്ടാളിയെ വകവരുത്തിയവനെ ഇല്ലാതാക്കാൻ ദാവൂദും സംഘങ്ങളെ അയച്ചു. നാട്ടിൽ തുടരാൻ കഴിയാത്തതിനാൽ കുമാർ ഒളിവിൽ പോയി. പിന്നീടു സ്വന്തം സംഘം രൂപീകരിച്ചു ബാംഗ്ഌരിലേക്ക് തട്ടകം മാറ്റി.
അധോലോക ജീവിതത്തിനിടെ എൽടിടിഇക്കും സഹായം
ദാവൂദിന്റെ മുന്നിൽ പിടിച്ചുനിൽക്കാൻ അധോലോകരംഗത്തുതന്നെ തുടർന്ന കുമാർ അങ്ങനെ അധോലോക നേതാവായി വളർന്നു. പല അധോലോക ആക്രമണങ്ങളിലും ചുക്കാൻപിടിച്ച കുമാർ നിരവധി കേസുകളിൽ പ്രതിയായി. അമർ നായിക്കിന്റെ സഹോദരൻ അശ്വിൻ നായിക്കിന്റെ വലംകയ്യായി മാറിയ പിള്ള വിക്രോളി മേഖലയിൽ കെട്ടിടനിർമ്മാതാക്കളെ ഭീഷണിപ്പെടുത്തി പണംതട്ടുക പതിവാക്കി. 1996ൽ പൊലീസ് ഏറ്റുമുട്ടലിൽ അമർ നായിക് കൊല്ലപ്പെടുകയും അശ്വിൻ നായിക് വീൽ ചെയറിലാവുകയും ചെയ്തതോടെ കുമാർ ചെന്നൈയിലേക്കു തട്ടകം മാറ്റി. അവിടെ ഹോട്ടൽ ബിസിനസ് ആരംഭിച്ച് എൽടിടിഇയ്ക്ക് ആയുധങ്ങൾ എത്തിക്കാനുള്ള ഇടനിലക്കാരനായി.
ശ്രിലങ്ക, ബ്രിട്ടൻ സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഒളിവിൽ താമസിച്ചായിരുന്നു ഇടക്കാലത്ത് ഇന്ത്യയിൽ അനുയായികളെ നിയന്ത്രിച്ചത്. ഇടക്കാലത്ത് എൽ ടി ടി ഇ യ്ക്ക് ആയുധങ്ങൾ എത്തിച്ചു കൊടുത്ത കേസിൽ അറസ്റ്റിലായ കുമാർ 1998ൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം മുങ്ങി. പിന്നീടാരും ഇയാളെ കണ്ടിട്ടില്ല. ശേഷം 2013ലാണു കുമാറിനെക്കുറിച്ച് കേൾക്കുന്നത്. എംഎൽഎ മഹേഷ്കുമാർ സിങ്ളയെ ഭീഷണിപ്പെടുത്തി പണംതട്ടിയെന്ന കേസുമായി ബന്ധപ്പെട്ടായിരുന്നു ഇത്. കൊലപാതകം, ഭീഷണിപ്പെടുത്തി പണം തട്ടൽ, രണ്ടു കൊലപാതക ശ്രമങ്ങൾ എന്നിങ്ങനെ നാലു കേസുകളാണു മുംബൈയിൽ കുമാർ കൃഷ്ണപിള്ളയ്ക്കെതിരെയുള്ളത്. 17 വർഷങ്ങൾക്കു മുൻപ് ഇന്ത്യ വിട്ട ഇയാൾ ഫെബ്രുവരി 26നാണു സിംഗപ്പൂരിൽ പിടിയിലായത്. 26 വർഷം മുൻപ് അറസ്റ്റിലായപ്പോൾ മുംബൈ പൊലീസ് ശേഖരിച്ച വിരലടയാളത്തിന്റെ അടിസ്ഥാനത്തിലാണു സിംഗപ്പൂരിൽ അറസ്റ്റിലായപ്പോൾ തിരിച്ചറിഞ്ഞത്.
ഇംഗ്ലീഷ് മീഡിയം സ്കൂൾ തുടങ്ങിയ നാട്ടുകാരുടെ കൃഷ്ണാസേഠ്
മുംബൈയിലെ വിക്രോളി റെയിൽവെ സ്റ്റേഷനു കിഴക്കുമാറിയുള്ള ഹരിയാലി നഗറിലായിരുന്നു കുമാർ പിള്ളയുടെ ജനനം. കുമാറിന്റെ അച്ഛൻ കൃഷ്ണപിള്ളയെ ജനങ്ങൾ ഇപ്പോഴും ഓർക്കുന്നത് കൃഷ്ണ സേഠ് എന്ന പേരിലാണ്. നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു കൃഷ്ണ സേഠ്. കൃഷ്ണ സേഠിനെ ഇവിടെയുള്ള ചായക്കടയിൽവച്ചാണ് ദാവൂദിന്റെ സംഘം കൊലപ്പെടുത്തിയതും. വ്യവസായിയായ കൃഷ്ണസേഠാണ് പ്രദേശത്തെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിക്കുന്നത്. പ്രദേശത്ത് 1980ൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു ക്ഷേത്രവും പണികഴിപ്പിച്ചിരുന്നു. കുട്ടികളെ വലിയ ഇഷ്ടമായിരുന്നു കൃഷ്ണപിള്ളയ്ക്ക്. അവർക്കൊപ്പം കളിക്കാൻകൂടും. മിഠായി വാങ്ങാനും മറ്റും പണംകൊടുക്കും. എല്ലാവർക്കും സേഠിനെ ഇഷ്ടമായിരുന്നു. നാട്ടിലെ പ്രശ്നങ്ങളിലെല്ലാം അവസാനവാക്കായി ഇടപെടുന്നതും നാട്ടുകാരുടെ കൃഷ്ണസേഠായിരുന്നു. നാട്ടുകാരുടെ എല്ലാവിധ സഹായവും പിന്തുണയും സ്കൂൾ തുടങ്ങുന്നതിൽ കൃഷ്ണപിള്ളയുടെ കുടുംബത്തിനുണ്ടായിരുന്നു.
അങ്ങനെയിരിക്കെയാണ് ഒരുദിവസം പട്ടാപ്പകൽ കൃഷ്ണപിള്ള കൊല്ലപ്പെടുന്നത്. 'ദീപാവലിക്ക് കുറച്ചുദിവസം മുമ്പായിരുന്നു സംഭവം. ഞാൻ അടുത്തുള്ള ക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്നു. അപ്പോഴാണ് തോക്കുധാരികളായ നാലുപേർ എത്തുകയും ഒരു കടയ്ക്കുമുന്നിൽ ഇരിക്കുകയായിരുന്ന കൃഷ്ണയ്ക്കുനേരെ തുരുതുരാ വെടിവയ്ക്കുന്നതും' - പ്രദേശവാസിയായ കക്ദിഭായ് ഓർത്തെടുക്കുന്നു. രണ്ട് ആൺമക്കളായിരുന്ന കൃഷ്ണയ്ക്ക്. കുമാറും കേശവും. ജ്യോതി ഏകമകൾ. ഭാര്യ കമല. പഠിക്കാൻ മിടുക്കനായിരുന്നു കേശവ്. അതോടെ അച്ഛനെ കൊന്നവരോട് പകരംവീട്ടുന്ന ചുമതല കുമാർ ഏറ്റെടുക്കുകയായിരുന്നു.
ക്രിക്കറ്റ് കളിച്ചും ബൈക്കോടിച്ചും നടന്ന മിടുക്കൻ പയ്യൻ
1990ൽ ആയിരുന്നു കുമാറിന്റെ പ്രതികാരം. പിതാവിനെ കൊന്ന ലാൽസിങ് ചവാനെ ബോറിവ്ലി റെയിൽവെസ്റ്റേഷനു പുറത്തുവച്ച് കുമാർപിള്ള വെടിവച്ചുവീഴ്ത്തി. ഇതോടെ നിൽക്കക്കള്ളിയില്ലാതെ വീട്ടുകാരുമായും നാട്ടുകാരുമായുമുള്ള ബന്ധം ഉപേക്ഷിച്ച് കുമാർ പോയി. ദാവൂദ് ഇബ്രാഹിമിന്റെ എതിരാളികളായിരുന്ന അമർനായിക്കിനും പിന്നീട് അശ്വിൻ നായിക്കിനുമൊപ്പം പ്രവർത്തിച്ചുതുടങ്ങി. ബോംബെയുടെ കിഴക്കൻ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള അധോലോക പ്രവർത്തനങ്ങൾ കുമാറിന്റെ നേതൃത്വത്തിലായിരുന്നു. കേസുകൾ കൂടിയതോടെ മറ്റെല്ലാ അധോലോക നായകരെയുംപോലെ കുമാറും വിദേശത്തേക്ക് കടക്കുകയായിരുന്നുവെന്ന് പ്രദേശത്തെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു.
കിഴക്കൻ മേഖലയിലെ ബിൽഡേഴ്സിൽ നിന്ന് പണപ്പിരിവ് തുടങ്ങിയപ്പോൾ പരാതികൾ വ്യാപകമായതോടെയാണ് കുമാർപിള്ള ഗ്യാങ്ങിനെതിരെ പൊീസ് റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. ഉന്നത വിദ്യാഭ്യാസം നേടിയ കുമാർ നാട്ടിലെ മൈതാനത്ത് ക്രിക്കറ്റ് കളിക്കാൻ കൂടുമായിരുന്നു. റോക്കി എന്നു പേരുള്ള ഒരു ബൈക്ക് ഗ്യാങ്ങിലും അംഗമായിരുന്നു. പ്രദേശത്ത് ഒരിക്കലും ആർക്കും ശല്യമുണ്ടാക്കാതിരുന്ന നല്ലകുട്ടി. അച്ഛനെ കൊന്നവരോടുള്ള പ്രതികാരചിന്ത മാത്രമാണ് കുമാറിനെ ഇങ്ങനെയാക്കിയതെന്ന കാര്യത്തിൽ നാട്ടുകാരിൽ ആർക്കും എതിരഭിപ്രായമില്ല. പ്രതികാരദാഹത്തോടെ അധോലോക സംഘത്തിനൊപ്പം ചേർന്ന കുമാർ പതിയെ അവരിലൊരാളായി. അച്ഛന്റെ കൊലയാളിയെ വെടിവച്ചുകൊന്നതിനു ശേഷം പൊലീസിൽ നിന്നും ദാവൂദ് ഇബ്രാഹിമിൽ നിന്നും രക്ഷതേടുന്നതിന് ആശ്രയം അധോലോകം മാത്രമെന്നു കണ്ട് പിന്നീട് സാധാരണജീവിതത്തിലേക്ക് ഒരു തിരിച്ചുവരവിന് കുമാർ തയ്യാറായതുമില്ല.
ഇക്കാലത്ത് സഹോദരങ്ങളും പുതിയ ഇടങ്ങൾ തേടി. സഹോദരി ബാംഗഌരിലേക്കും ജ്യേഷ്ഠൻ വിദേശത്തേക്കും പോയി. കൃഷ്ണപിള്ളയുടെ പത്നി കമല ഇപ്പോഴുമുണ്ട് ഹരിയാലി നഗറിൽ. ഭർത്താവിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ഇംഗഌഷ് മീഡിയം സ്കൂളിന്റെ ട്രസ്റ്റിയാണ് അവർ. മിക്കവാറും സ്കൂളിൽത്തന്നെ കഴിഞ്ഞുവന്ന അവർ അടുത്തിടെ ഒരു ബംഗഌവ് നിർമ്മിച്ച് താമസംമാറി. ഈയിടെയായി അവരുടെ ആരോഗ്യവും മോശമാണ്. കുമാറിന്റെ അറസ്റ്റ് വാർത്തകൾ അവരെ മോശമായി ബാധിച്ചേക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്