ബോട്ടപകടത്തിലെ ആദ്യ രക്തസാക്ഷി കുമാരനാശാൻ; 1924ൽ പല്ലനയിൽ പൊലിഞ്ഞത് 24 ജീവൻ; തേക്കടി വരെ ദുരന്തമെടുത്തത് 198 ജീവൻ; കേരളത്തിലെ ബോട്ടപകടങ്ങളുടെ ചരിത്രം വിരൽ ചൂണ്ടുന്നത് അനാസ്ഥകളിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ബോട്ടപകടങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കുമ്പോഴും അധികൃതർ ബോട്ടു യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ കാര്യമായ നടപടിയൊന്നും സ്വീകരിക്കുന്നില്ല. ബോട്ടുകളുടെ കാലപ്പഴക്കം മുതൽ പല കാരണങ്ങളാണ് സംസ്ഥാനത്ത് നടന്ന പല അപകടങ്ങൾക്കും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തട്ടേക്കാട് ബോട്ടുദുരന്തവും സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാരക കേന്ദ്രങ്ങളിൽ ഒന്നായ തേക്കടിയിലെ ദുരന്തത്തിൽ നിന്നൊന്നും അധികാരികൾ പഠിച്ചിട്ടില്ല. ദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും സുരക്ഷിതമല്ലാത്ത ജലയാത്രകൾ നിയന്ത്രണമില്ലാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും തുടരുന്നു. അതു തന്നെയാണ് ഇന്നും ഫോർട്ട് കൊച്ചിയിലുണ്ടായത്.
തീരദേശ മേഖലകളിൽ ചെറുതോണികളിൽ വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാരെയും ബൈക്കുകളും കുത്തിനിറച്ചുള്ള യാത്ര ഏറെ അപകടഭീതി ഉയർത്തിയിട്ടും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. ആലപ്പുഴ ജില്ലയിലെ പല്ലനയിൽ 1924ലാണ് കേരളത്തെ ഞെട്ടിച്ച് ആദ്യ ബോട്ട് ദുരന്തമെത്തിയത്. മലയാളിയുടെ മഹാകവി കുമാരനാശാനും ആ അപകടത്തിൽ ഓർമ്മയായി. അന്ന് മുതൽ ഫോർട്ട് കൊച്ചിയിലേതടക്കം 17 ബോട്ട് ദുരന്തങ്ങളാണ് കേരളത്തിലുണ്ടായത്. ഇതിൽ മരിച്ചത് ഇരുന്നൂറിലേറെ പേരും. കൃത്യമായി പറഞ്ഞാൾ ഇന്നത്തെ ബോട്ട് അപകടത്തിന് മുമ്പുള്ള 16 അപകടത്തിലായി പൊലിഞ്ഞത് 192 ജീവനുകളാണ്.
കേരളത്തിൽ നടന്ന പ്രധാന ബോട്ടപകടങ്ങളിൽ മരിച്ചവരുടെ എണ്ണം ഇങ്ങനെയാണ്:
കുമരകം: 2002 ൽ കോട്ടയത്തെ കുമരകത്ത് നടന്ന ബോട്ട് ദുരന്തത്തിൽ 29 പേർ മരിച്ചു. തട്ടേക്കാട്: 2007 ൽ തട്ടേക്കാട് ബോട്ട് ദുരന്തത്തിൽ മരിച്ചത് പിഞ്ചുകുട്ടികളടക്കം 18 പേർ.
തേക്കടി: 2009ലാണ് തേക്കടിയിൽ ബോട്ടപകടത്തിൽ 31 പേർ മരിച്ചത്. അധികാരികളുടെ അനാസ്ഥയായിരുന്നു ഈ ദുരന്തത്തിനും കാരണം. വിനോദ സഞ്ചാരികളായിരുന്നു മരിച്ചവർ
പല്ലന: ആലപ്പുഴ ജില്ലയിലെ പല്ലനയിൽ നടന്ന ബോട്ടപകടത്തിൽ 24 പേർ മരിച്ചു. 1924 ജനവരി 14 നാണ് പല്ലന ബോട്ടപകടം നടന്നത്. കവി കുമാരനാശാൻ അടക്കമുള്ളവർ അപകടത്തിൽ മരിച്ചു.
കണ്ണമാലി: എറണാകുളത്തെ കണ്ണമാലി കായലിൽ 1980 ൽ നടന്ന ബോട്ടപകടത്തിൽ 29 പേർ മരിച്ചു.
വല്ലാർപാടം: കൊച്ചിയിലെ വല്ലാർപാടത്ത് 1983 ൽ നടന്ന ബോട്ടു ദുരന്തത്തിൽ മരിച്ചത് 18 പേർ. 1990 ൽ കൊച്ചിയിൽ നടന്ന ബോട്ടപകടത്തിൽ അഞ്ചുപേർ മരിച്ചു. 1990 ൽ തിരുവനന്തപുരത്തെ പേപ്പാറ ഡാം റിസർവോയറിൽ നടന്ന ബോട്ടപകടത്തിൽ മരിച്ചത് ഏഴുപേർ. 1991 ൽ കണ്ണൂരിലെ ഇരിട്ടിയിൽ നടന്ന അപകടം നാലുപേരുടെ ജീവൻ അപഹരിച്ചു. 1991 ൽ ആലപ്പുഴ പുന്നമടയിൽ നടന്ന അപകടത്തിൽ മരണം മൂന്ന്.
സംസ്ഥാനത്ത് നടന്ന മറ്റു ബോട്ടപകടങ്ങളിൽ മരിച്ചവരുടെ എണ്ണം ഇങ്ങനെയാണ്. കല്ലാർ (തിരുവനന്തപുരം, 1991) എട്ട്, മുനമ്പം (എറണാകുളം, 1992) മൂന്ന്, എറണാകുളം (1993) അഞ്ച്, വെള്ളായിക്കോട് (കോഴിക്കോട്, 1994) ആറ്, കാപ്പാട് ബീച്ച് (കോഴിക്കോട്, 1997) നാല്, ആലുവ (എറണാകുളം, 1997) നാല്.
കേരളത്തിൽ കഴിഞ്ഞകാലങ്ങളിലുണ്ടായ ബോട്ടപകടങ്ങളും പല്ലന മുതൽ ചാലിയാർ വരെയുണ്ടായ വലിയ ദുരന്തങ്ങളും ഇനി ആവർത്തിക്കാതിരിക്കണം. സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാൽ ജലഗതാഗതത്തിന്റെ പഴയ നല്ല നാളുകളിലേക്ക് കേരളത്തിനു തിരിച്ചുപോകാനാകും. നല്ല ബോട്ടുകൾ, കാര്യക്ഷമമായ സർവീസ്, മെച്ചപ്പെട്ട സംവിധാനം, അർപ്പണബോധത്തോടെയുള്ള തൊഴിലാളികൾ ഇതെല്ലാമുണ്ടെങ്കിൽ ജലഗതാഗതത്തെ വിപ്ലവകരമായ മുന്നേറ്റം നടത്താൻ കേരളത്തിനു കഴിയും. കൂട്ടത്തിൽ ജലാശയങ്ങൾ മലിനമാകുന്നത് തടയാൻ വേണ്ട നടപടികളും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവണം. മനുഷ്യന്റെ അനിയന്ത്രിതമായ കടന്നുകയറ്റം നദികളുടെ സ്വാഭാവികമായ ഘടനയെ തകർത്തുകൊണ്ടിരിക്കുകയാണ്.
കേരളത്തിലെ പ്രധാന നദികളായ പമ്പ, ചാലിയാർ, പെരിയാർ തുടങ്ങിയവയെല്ലാം ഇന്ന് മരണ വക്കിലാണ്. മണലൂറ്റൽ നദികളുടെ സ്വാഭാവിക ഒഴുക്കിനു തടസം നിൽക്കുന്നു. ചെക്ക് ഡാമുകളും വ്യവസായ ശാലകളിൽ നിന്ന് പുറംതള്ളുന്ന ഖരമാലിന്യങ്ങളും നദികളിലെ ജൈവസമ്പത്തിനെയും മത്സ്യങ്ങളെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ദുരന്തങ്ങളുണ്ടാകുമ്പോൾ അധികൃതർ പുതിയ പ്രഖ്യാപനങ്ങളിലൂടെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് പതിവ്. അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെയും ആത്മാർത്ഥതയോടെയുള്ള സമീപനം സ്വീകരിക്കാതെയും ദുരന്തങ്ങളെ തടഞ്ഞുനിർത്താനാവില്ല. സംസ്ഥാന ജലപാതകൾ നാലു വർഷം കൊണ്ട് നവീകരിക്കുന്നതിനായി ധനകാര്യ കമ്മീഷൻ 225 കോടി രൂപ അനുവദിച്ചിരുന്നു. കൊല്ലം കോവളം നവീകരണത്തിനായി 21.84 കോടിരൂപയും കോട്ടപ്പുറം നീലേശ്വരം പാത നവീകരണത്തിന് 21.20 കോടി രൂപയും അനുവദിച്ചിരുന്നു. എറണാകുളം ജില്ലയിലെ ഫീഡർ കനാലുകളുടെ നിർമ്മാണം പുരോഗതിയിലാണ്.
കുറഞ്ഞത് 14 മീറ്റർ വീതിയിലും 1.70 മീറ്റർ ആഴത്തിലുമാണ് സംസ്ഥാന ജലപാത വികസിപ്പിക്കുന്നത്. കേരളത്തിലെ ജലഗതാഗത വികസനം മെച്ചപ്പെടുന്നതിന്റെ സൂചനയാണിതെല്ലാം. ജലഗതാഗത മാർഗവും വാഹനങ്ങളും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും ഇതിലൂടെ ഇടക്കിടെയുണ്ടാകുന്ന ദുരന്തങ്ങൾക്ക് അറുതിവരുത്താൻ അധികൃതർക്ക് കഴിയും. ദേശീയ ജലപാതയുമായി ബന്ധമുള്ള രാജ്യത്തെ വിമാനത്താവളവും തുറമുഖവും കേരളത്തിലേതാണ്. കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള 168 കിലോമീറ്റർ ദേശീയ ജലപാതയായി 20 വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചതാണെങ്കിലും പൂർണമായും ഉപയോഗിക്കാൻ സാധിച്ചത് അടുത്ത കാലത്താണ്.
500 ടൺ വരെ ചരക്ക് വഹിക്കാൻ കഴിയുന്ന ബാർജറുകൾ കടന്നു പോകത്തക്കവിധം വികസിപ്പിച്ച പാതക്ക് 32 മീറ്റർ വീതിയും 3.20 മീറ്റർ ആഴവുമുണ്ട്. 88 കോടി രൂപ ചെലവിൽ കോട്ടപ്പുറം, ഏലൂർ, തണ്ണീർമുക്കം, തൃക്കുന്നത്ത് പുഴ, ആയിരംതെങ്ങ് എന്നിവിടങ്ങളിലായി ഏഴ് ടെർമിനലുകളും രാത്രി സഞ്ചാരത്തിനായി സൗരോർജ വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ വർഷം 75000 ലക്ഷം ടൺ ചരക്കുനീക്കം നടക്കുമെന്നാണ് പ്രതീക്ഷ.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍