ചുറ്റിനും പൊലീസുകാരും ഹെലികോപ്ടറും ഒക്കെ ഉണ്ടെങ്കിലും അതിരാവിലെ ശബരിമല ഇറങ്ങാൻ നേരം കുമ്മനത്തിന് വഴി കാട്ടാൻ മൊബൈൽ ഫോണിലെ വെട്ടം മാത്രം; വഴി വിളക്കുകൾ തെളിയാതെ വരികയും ജനറേറ്റർ ഓണാക്കാൻ മറക്കുകയും ചെയ്തപോൾ മിസോറാം ഗവർണ്ണർ വീഴാതെ മലയിറങ്ങിയത് ഭാഗ്യം കൊണ്ട്
മറുനാടൻ മലയാളി ബ്യൂറോ
ശബരിമല: ഇസഡ് പ്ലസ് സുരക്ഷയുള്ള ഗവർണ്ണറാണ് കുമ്മനം രാജശേഖരൻ. നോർത്ത് ഈസ്റ്റിലെ ഗവർണ്ണർമാരിൽ ഏറ്റവും അധികം ഭീഷണിയുള്ള വ്യക്തി. ചില മത മൗലിക വാദികൾ കുമ്മനത്തിനെതിരെ പരസ്യ നിലപാടും എടുത്തു കഴിഞ്ഞു. അതുകൊണ്ട് തന്നെ വമ്പൻ സുരക്ഷാ ക്രമീകരണമാണ് കുമ്മനത്തിന് കേന്ദ്രം ഒരുക്കിയിട്ടുള്ളത്. ജന്മനാട്ടിൽ എത്തിയപ്പോൾ ഇതെല്ലാം വേണ്ടെന്ന് വച്ച് സാധാരണക്കാരനായാണ് കുമ്മനത്തിന്റെ യാത്ര. അപ്പോഴും ഈ വ്യക്തിക്ക് പഴുതടച്ച സുരക്ഷയൊരുക്കേണ്ട ബാധ്യത കേരളാ പൊലീസിനുണ്ട്. അത് അവർ മറന്നു പോവുകയാണ്. ശബരിമല ദർശനത്തിന് ശേഷം കുമ്മനം മലയറിങ്ങയത് ഇരുട്ടിൽ തപ്പിത്തടഞ്ഞു. പക്ഷേ ആരോടും പരാതിയില്ല. താൻ ഓടിനടന്ന കാനനപാതയിൽ എന്തിനാണ് അധിക സുരക്ഷയെന്ന ചോദ്യമാണ് വിവാദങ്ങൾ ഉന്നയിക്കുന്നവർക്ക് കുമ്മനത്തിന് ചോദിക്കാനുള്ളത്.
ഏത് സാഹചര്യത്തിലും വഴി വിളക്കുകൾ അടയാത്ത കാനനപാതയാണ് ശബരിമലയിലേത്. ഇത് വൈദ്യുത വകുപ്പ് ഉറപ്പുവരുത്താറുമുണ്ട്. വിവിഐപികൾ എത്തുമ്പോൾ പ്രത്യേകിച്ചും. മിസോറാം ഗവർണ്ണർ എത്തിയപ്പോൾ പക്ഷേ ഈ കരുതലൊന്നും ആരുമെടുത്തില്ല. കോരിച്ചൊരിയുന്ന മഴയിൽ ഇരുട്ടിൽ തപ്പിത്തടഞ്ഞ് മിസോറം ഗവർണർ മലയിറങ്ങിയത് അതുകൊണ്ട് മാത്രമാണ്. ഗവർണ്ണറുടെ സന്ദർശനത്തിന് വ്യക്തമായ പ്രോട്ടോകോൾ ഉണ്ട്. മുൻകൂട്ടി അറിയിച്ച ശേഷമാണ് ഗവർണ്ണർ ശബരിമലയിൽ എത്തിയത്. പക്ഷേ എല്ലാ മാസവും ശബരിമലിയിൽ എത്തുന്ന കുമ്മനത്തിന് എന്ത് പ്രാധാന്യം കൊടുക്കാനെന്ന ചിന്തയിലെന്ന വണ്ണം കേരളാ പൊലീസ് പ്രവർത്തിച്ചു. ഗവർണ്ണർക്ക് മതിയായ വെളിച്ചം പോലും നൽകിയില്ല. വൈദ്യുത വകുപ്പുമായി ഇതുമായി ബന്ധപ്പെടുകയോ സംസാരിക്കുകയോ ചെയ്തതുമില്ല.
ശബരിമലയിൽ നിന്നു മടങ്ങുംവഴി ഗവർണർക്കു വെളിച്ചത്തിന് ആകെയുണ്ടായിരുന്നത് മൂന്നു ടോർച്ചും മൊബൈൽ ഫോണിലെ വെളിച്ചവും. നിർമ്മാല്യം കഴിഞ്ഞ് പുലർച്ചെ 4.20നു കുമ്മനം മലയിറങ്ങാൻ തുടങ്ങി. കനത്ത മഴ പെയ്തതോടെ കുറ്റാക്കൂരിരുട്ട്. മരക്കൂട്ടം വരെ പ്രശ്നമില്ലാതെ ഇറങ്ങി. സ്വാമി അയ്യപ്പൻ റോഡിലെത്തിയപ്പോഴേക്കും ഭീതി പടർന്ന അന്തരീക്ഷമായി. മാസ പൂജയായതിനാൽ വഴിയിലും അയ്യപ്പന്മാരില്ല. അപ്പാച്ചിമേടു പോകാമെന്ന് ഉപദേശിച്ചില്ലെങ്കിലും സ്വാമി അയ്യപ്പൻ റോഡിലൂടെ തന്നെ പോകേണ്ടി വന്നു. ഗവർണറുടെ ഇരുവശവും പൊലീസുകാർ നിന്നു ടോർച്ച് തെളിച്ചു. ഒരു പൊലീസുകാരൻ മുന്നേ വെളിച്ചം കാട്ടി നീങ്ങി. ബാക്കിയുള്ളവർ മൊബൈൽ ഫോണിലെ ൈലറ്റ് ഓൺ ചെയ്തു. വഴി വ്യക്തമാകാത്തതിനാൽ ഗവർണർ തെന്നി വീഴും എന്ന ഭയമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർക്ക്.
ഗവർണർക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി വഴിവിളക്കുകൾ കത്തിക്കണമെന്നു പൊലീസ് കെഎസ്ഇബിയെ അറിയിച്ചതായി പറയുന്നു. പക്ഷേ, വിളക്കുകളൊന്നും തെളിഞ്ഞില്ല. മറ്റ് അയ്യപ്പന്മാരും മൊബൈൽ വെളിച്ചത്തിലാണ് മലയിറങ്ങിയത്. മാസപൂജയ്ക്കു നട തുറന്നെങ്കിലും വഴിവിളക്കുകൾ കത്തിക്കാൻ കെഎസ്ഇബി തയാറായിട്ടില്ല. വൈദ്യുതി മുടങ്ങുമ്പോൾ പകരം സംവിധാനമായി ജനറേറ്റർ ക്രമീകരിക്കണമെന്നു ദേവസ്വം ബോർഡിനു ഹൈക്കോടതി നൽകിയ ഉത്തരവും പാലിക്കപ്പെട്ടിട്ടില്ല. വലിയ സുരക്ഷാ വീഴ്ചയായി ഇതിനെ വിലയിരുത്താം. ഉറങ്ങിക്കിടന്നവർ മറുപടി പറയേണ്ട സംഭവം. എന്നാൽ കുമ്മനം ആയതിനാൽ ഒരിടത്തും പരാതി നൽകില്ലെന്ന് പൊലീസിനും കെ എസ് ഇ ബിയിലെ മടിയന്മാർക്കും അറിയാം. അതുകൊണ്ട് തന്നെ അവർക്ക് ഇതിൽ കുലുക്കവുമില്ല.
കേരളം ഭരിക്കുന്നത് ഇടത് സർക്കാരാണ്. അതുകൊണ്ട് തന്നെ കുമ്മനത്തിന് ഉണ്ടായ ദുരിതത്തിൽ സർക്കാർ സ്വയം അറിഞ്ഞ് നടപടിയും എടുക്കില്ല. അങ്ങനെ ആരും പരാതിപ്പെടാത്ത സുരക്ഷാ വീഴ്ചയായി ശബരിമലയിലെ മിസോറാം ഗവർണ്ണറുടെ യാത്ര മാറും. തിരക്കിട്ട പരിപാടികളാണ് കുമ്മനത്തിനുള്ളത്. ഇതെല്ലാം കേരളാ പൊലീസിനെ നേരത്തെ അറിയിച്ചിരുന്നതുമാണ്. എന്നിട്ടും വേണ്ട സുരക്ഷ ഒരുക്കാൻ പൊലീസ് തയ്യാറായില്ലെന്നാണ് വിലയിരുത്തൽ. പുലർച്ചെ ശബരിമലയിൽ നിർമ്മാല്യദർശനവും നെയ്യഭിഷേകവും കഴിഞ്ഞ് നാട്ടകം ഗസ്റ്റ് ഹൗസിലെത്തിയപ്പോൾ സ്വാഗതം ചെയ്ത് പൊലീസിന്റെ ഗാർഡ് ഒഫ് ഓണർ. ഇന്നലെ തിരുനക്കര മഹാദേവക്ഷേത്രം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെ ദർശനം നിശ്ചയിച്ചിരുന്നെങ്കിലും സമയം വൈകിയതിനാൽ ഇന്നത്തേക്ക് മാറ്റി.
മറ്റക്കര ശ്രീരാമകൃഷ്ണാശ്രമം, പള്ളിക്കത്തോട് അരവിന്ദ സ്കൂൾ, കൂരോപ്പട മാതൃമല, പത്രപ്രവർത്തകനായി ആദ്യം ജോലി ചെയ്ത ദീപിക' ഓഫീസ് എന്നിവിടങ്ങളിലെ സന്ദർശനത്തിനു ശേഷം ജന്മഭൂമി'യുടെ കോട്ടയത്തെ പുതിയ ഓഫീസ് ഉദ്ഘാടനച്ചടങ്ങിലും, മാതൃവിദ്യാലയമായ കുമ്മനം യു.പി സ്കൂളിലെ സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തു. കുമ്മനം ദേവീക്ഷേത്ര ദർശനം കഴിഞ്ഞാണ് കുടുംബവീടായ പാർവതിമന്ദിരത്തിലെത്തിയത്. വീടിനോട് ചേർന്നുള്ള ഇളങ്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനും അമ്മയുടെ ആണ്ടുബലിക്കും ശബരിമലയാത്രയ്ക്കുള്ള കെട്ടുമുറുക്കിനും മാത്രമാണ് സാധാരണ ഇവിടെ എത്താറുള്ളത്. സഹോദരന്മാരായ ജയപ്രകാശും രവീന്ദ്രനാഥും ചേർന്ന് സ്വീകരിച്ചു. പരിചയക്കാരോടെല്ലാം കുശലം പറഞ്ഞു. അവർക്കൊപ്പം ദോശയും ചമ്മന്തിയും കഴിച്ചാണ് ഗസ്റ്റ്ഹൗസിലേക്ക് മടങ്ങിയത്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ പൗരസ്വീകരണം നൽകും. തുടർന്ന് വിശ്രമജീവിതം നയിക്കുന്ന പഴയകാല ജനസംഘം നേതാവ് പ്രൊഫ. ഒ.എം. മാത്യുവിനെ സന്ദർശിക്കും. ഏറ്റുമാനൂർ ക്ഷേത്രം, ഓണംതുരുത്ത് ക്ഷേത്രം, കാരൂരിന്റെ മകൾ സരസ്വതിഅമ്മയുടെ വീട്, മാതൃവിദ്യാലയങ്ങളായ കാരാപ്പുഴ എൻ.എസ്.എസ് സ്കൂൾ, സി.എം.എസ് കോളേജ് എന്നിവയും സന്ദർശിക്കും. ഉച്ചയ്ക്ക് ശേഷമുള്ള ഒരു മണിക്കൂറാണ് കോട്ടയം പ്രസ്ക്ലബിൽ മാധ്യമപ്രവർത്തകർക്കൊപ്പം ചെലവഴിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍