ഒന്നും ആഗ്രഹിക്കാതെ ഹിന്ദുത്വത്തിന് വേണ്ടി വിവാഹജീവിതം പോലും വേണ്ടെന്ന് വെച്ചു രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടും മെത്രാന്മാർക്കും മൗലവിമാർക്കും വരെ ഇഷ്ടമുള്ള സൗമ്യമുഖം; അംഗത്വം പോലും ഇല്ലാതിരുന്നിട്ടും ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാക്കി; ഗവർണർ പദവിയിൽ എത്തുന്നതും ചരടുവലികൾ ഒന്നും നടത്താതെ; ഇനി കുമ്മനം രാജശേഖരന് കൊട്ടാരം പോലൊരു വീടും വൻ പൊലീസ് അകമ്പടിയും
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സംഘപരിവാർ രാഷ്ട്രീയത്തിലെ സൗമ്യമുഖമായിരുന്നു കുമ്മനം രാജശേഖരൻ. പരിസ്ഥിതി സ്നേഹവും അയ്യപ്പഭക്തിയും ഹിന്ദുത്വത്തിന് വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതവുമായിരുന്നു അദ്ദേഹത്തിന്റേത്. ഒന്നും ആഗ്രഹിക്കാതേ ഒരുങ്ങിക്കഴിയുന്ന വേളയിലാണ് അദ്ദേഹത്തെ തേടി ബിജെപിയുടെ അധ്യക്ഷ പദവി എത്തുന്നത്. ഈ പദവിയിലേക്ക് എല്ലാവരെയും ഇഷ്ടക്കാരനായ രാജേട്ടനെ നിയമിക്കുമ്പോൾ ബിജെപിക്ക് ഏറെ പ്രതീക്ഷയായിരുന്നു. ക്രൈസ്തവ മതനേതാക്കൾക്കും മൗലവിമാർക്കും പോലും ഒരുപോലെ ഇഷ്ടക്കാരനായിരുന്നു അദ്ദേഹം. അതുകൊണ്ട് കുമ്മനത്തിന് വ്യക്തിപരമായി ലഭിച്ച സ്വീകാര്യത കേരളത്തിൽ ബിജെപിക്കും ലഭിക്കുമെന്ന് കരുതി. എന്നാൽ, അതുണ്ടായില്ല എന്ന ഘട്ടത്തിലാണ് അദ്ദേഹത്തെ മിസോറാം ഗവർണറാക്കി നിയമിച്ച കേരള രാഷ്ട്രീയത്തിൽ നിന്നും കെട്ടുകെട്ടിരിച്ചിരിക്കുന്നത്.
പാർട്ടി പ്രസിഡന്റ് ആരാകും എന്ന ചർച്ചയിൽ സംസ്ഥാന ഘടകം രണ്ടു തട്ടിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തെത്തുന്നത്. അതുപോലെ തന്നെയാണ് പാർട്ടി സംസ്ഥാന അധ്യക്ഷ പദവിയിൽ ഉറച്ചു നിന്ന അദ്ദേഹത്തെ തേടി മിസോറം ഗവർണർ പദവി എത്തുന്നതും. നരേന്ദ്ര മോദി സർക്കാരിന്റെ നാലാം വാർഷികവേളയിലാണ് കുമ്മനം രാജശേഖരനെത്തേടി ഗവർണർപദവിയെത്തുന്നത്. മുതിർന്ന നേതാവായ ഒ. രാജഗോപാലിന്റെ പേരിനൊപ്പം മുൻപ് പലവട്ടംകേട്ട ഈ പദവി കുമ്മനത്തെ തേടിയെത്തുന്നത് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ നടുവിലാണെന്ന പ്രത്യേകതയുമുണ്ട്. ഇതോടെ കുമ്മനം രാജ്യസഭ വഴി കേന്ദ്രമന്ത്രിസഭയിലെത്തുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് ഗവർണർ പദവിയെന്നാണു സൂചന. എന്നാൽ ഗവർണർ പദവി താൻ ആഗ്രഹിച്ചിട്ടില്ലെന്നും ആരോടും ചോദിച്ചിട്ടില്ലെന്നും കുമ്മനം പ്രതികരിച്ചു. കേരളത്തിനു കിട്ടിയ സമ്മാനമാണോ പദവിയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇതിനെപ്പറ്റി തനിക്ക് യാതൊരു അറിവുമില്ലെന്നായിരുന്നു മറുപടി. 'മറ്റുള്ളവർ പറഞ്ഞ അറിവേയുള്ളൂ. എനിക്ക് ഇതുവരെ ഉത്തരവൊന്നും ലഭിച്ചിട്ടില്ല. അതു ലഭിക്കാതെ ഇതിന്മേൽ മറുപടി പറയാനുമാകില്ല. പദവി ഞാനാഗ്രഹിച്ചിട്ടില്ല, ആരോടും ചോദിച്ചിട്ടുമില്ല കുമ്മനം വ്യക്തമാക്കി.
നിലവിലെ ഗവർണർ നിർഭയ് ശർമയുടെ കാലാവധി മെയ് 28ന് അവസാനിക്കാനിരിക്കെയാണു കുമ്മനത്തെ മിസോറം ഗവർണറായി നിയമിച്ചത്. ഹരിയാനയിലെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ ഗണേശ് ലാലിനെ ഒഡീഷ ഗവർണറായും നിയമിച്ചതായി രാഷ്ട്രപതി ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. എന്തായാലും ഒരിക്കലും ആഡംബരങ്ങൾ മോഹിക്കാതെ ലളിത ജീവിതം നയിച്ച കുമ്മനം രാജശേഖരനെ ഇനി കാത്തിരിക്കുന്നതുകൊട്ടാരം പോലത്തെ വീട്ടിലെ സുഖവാസവും വൻ പൊലീസ് അകമ്പടിയുമുള്ള ജീവിതമാണ്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വേരോട്ടമുറപ്പിക്കാൻ യത്നിക്കുന്ന ബിജെപി.ക്ക് മിസോറം നിർണായകസംസ്ഥാനമാണ്. കോൺഗ്രസിന്റെ കൈവശമിരിക്കുന്ന മിസോറമിൽ മോദിയും അമിത് ഷായും കണ്ണുവെച്ചിട്ടുണ്ട്. കുമ്മനത്തെ അവിടെ നിയോഗിക്കാനുള്ള തീരുമാനത്തിനുപിന്നിൽ ഇതുമായി ബന്ധപ്പെട്ട ചില രാഷ്ട്രീയാലോചനകൾക്കും സാധ്യതയുണ്ട്. നാല് വർഷം മുമ്പ് മിസോറം രാജ്ഭവന്റെ അധിപൻ വക്കം പുരുഷോത്തമൻ ആയിരുന്നു. മോദി അധികാരത്തിൽ വന്നപ്പോൾ വക്കത്തെ സ്ഥലം മാറ്റി. ഇതോടെ വക്കം ഗവർണർ സ്ഥാനം രാജി വെച്ചു. ആ പദവിയിലേക്കാണ് കുമ്മനം ഇപ്പോൾ എത്തുന്നത്.
കുമ്മനത്തിന്റെ മാറ്റം പാർട്ടിയിൽ സൃഷ്ടിക്കുന്ന അലയൊലികൾ അടങ്ങാൻ സമയമെടുക്കും. പ്രത്യേകിച്ച് ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ. തിരഞ്ഞെടുപ്പ് അടുത്തിരിക്കേ കുമ്മനത്തെ മാറ്റിയത് എതിരാളികൾ ആയുധമാക്കുമെന്ന ആശങ്ക സംസ്ഥാന നേതൃത്വം പങ്കുവയ്ക്കുന്നുണ്ട്. ദേശീയ അധ്യക്ഷൻ അമിത്ഷായുടെ നിർദേശപ്രകാരം കുമ്മനത്തെ മാറ്റിയത് പാർട്ടിയിലെ ആഭ്യന്തര കലഹത്തെത്തുടർന്നാണെന്നാണ് ലഭിക്കുന്ന വിവരം.
സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ആർഎസ്എസ് നിർദേശിച്ച കുമ്മനം രാജശേഖരനും സംഘടനാ ജനറൽ സെക്രട്ടറി ഗണേശനും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എന്ന വിലയിരുത്തൽ കുറേനാളായി ബിജെപി കേന്ദ്ര നേതൃത്വത്തിനുണ്ട്. പാർട്ടിക്ക് കേരളത്തിൽ പ്രതീക്ഷിച്ച വളർച്ച നേടാനായില്ല. നേതാക്കളെ ഒരുമിച്ച് കൊണ്ടുപോകുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്നും വിലയിരുത്തലുണ്ടായി. കുമ്മനത്തിനു മന്ത്രിപദവി നൽകി പുതിയൊരാളെ കൊണ്ടുവരാൻ ശ്രമം നടന്നെങ്കിലും മെഡിക്കൽ കോളജ് വിവാദം തടസമായി. വിവാദത്തിനിടെ അധ്യക്ഷനെ മാറ്റുന്നത് തെറ്റായ സന്ദേശം നൽകുമെന്ന വിലയിരുത്തലിലായിരുന്നു കേന്ദ്ര നേതൃത്വം. ബിഡിജെഎസുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിലെ വീഴ്ചയും പ്രശ്നമായെന്ന വിലയിരുത്തലുണ്ട്.
പാർട്ടിയിലെ ഭിന്നത കാരണമാണ് കുമ്മനത്തെ മാറ്റിയതെന്ന വാദങ്ങൾ സംസ്ഥാന നേതൃത്വം നിഷേധിക്കുന്നു. പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്നും കുമ്മനത്തിന് കേന്ദ്രപദവി നൽകുന്ന കാര്യം ഏറെക്കാലമായി ആലോചിക്കുന്നതാണെന്നും അവർ വ്യക്തമാക്കുന്നു. ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്കു മുൻപ് തിരക്കുപിടിച്ച മാറ്റം എന്താണെന്ന ചോദ്യത്തിന് സംസ്ഥാന നേതൃത്വത്തിന് മറുപടിയുമില്ല. വി.മുരളീധരനു പകരം പുതിയ അധ്യക്ഷനെ കണ്ടെത്താൻ കേന്ദ്ര നേതൃത്വം ശ്രമം തുടങ്ങിയതു മുതൽ ബിജെപി സംസ്ഥാന നേതൃത്വം രണ്ടു തട്ടിലായിരുന്നു. കേന്ദ്ര നേതൃത്വം നിർദേശിച്ച ബാലശങ്കറിനെ ഒ.രാജഗോപാൽ, സി.കെ.പത്മനാഭൻ, പി.എസ്.ശ്രീധരൻപിള്ള, പി.കെ.കൃഷ്ണദാസ് എന്നിവർ പിൻതാങ്ങി. വി.മുരളീധരനും, കെ.സുരേന്ദ്രനും, ഉമാകാന്തനും കുമ്മനത്തിന്റെ പേര് നിർദേശിച്ചു.
2015 ഡിസംബർ 18 നാണ് ദേശീയ അധ്യക്ഷൻ അമിത്ഷാ കുമ്മനത്തെ സംസ്ഥാന അധ്യക്ഷനായി നിയോഗിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം മുന്നിൽ നിൽക്കെ ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറിയായിരുന്ന കുമ്മനത്തെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയ കേന്ദ്ര നേതൃത്വം അന്ന് പുതിയ രാഷ്ട്രീയ പരീക്ഷണത്തിനാണ് വഴിയൊരുക്കിയത്. ഹിന്ദു സമുദായ സംഘടനകളെ കോർത്തിണക്കാനും സംഘപരിവാർ അണികൾക്ക് ആവേശം പകരാനും കുമ്മനത്തിന്റെ നേതൃത്വം ബിജെപിക്കു സഹായകമാകുമെന്ന വിലയിരുത്തലും കേന്ദ്രത്തിനുണ്ടായിരുന്നു. അതിൽ വിജയമോ, പരാജയമോ എന്ന് കേന്ദ്രം വ്യാഖ്യാനിച്ചയിടത്ത് കുമ്മനത്തിന് പാർട്ടി സംസ്ഥാന അധ്യക്ഷ പദവി നഷ്ടമായി.
1952 ഡിസംബർ 23ന് കോട്ടയം ജില്ലയിൽ അയ്മനം കുമ്മനത്താണു രാജശേഖരന്റെ ജനനം. അച്ഛൻ: അഡ്വ. വി.കെ. രാമകൃഷ്ണപിള്ള. അമ്മ: പി. പാറുക്കുട്ടിയമ്മ, സഹോദരങ്ങൾ ആറുപേർ. അവിവാഹിതനാണ്. കോട്ടയം എൻഎസ്എസ് ഹൈസ്കൂളിലും സിഎംഎസ് കോളജിലുമായിരുന്നു ആദ്യകാല പഠനം. പിന്നീട് ജേണലിസം ആൻഡ് പബ്ലിക് റിലേഷൻസ് യോഗ്യത നേടി. പത്രപ്രവർത്തനം 1974ൽ ദീപികയിൽ തുടങ്ങി. രാഷ്ട്രവാർത്ത, കേരളദേശം, കേരള ഭൂഷണം, കേരള ധ്വനി പത്രങ്ങളിൽ സബ് എഡിറ്ററായിരുന്നു. ആർഎസ്എസ് മുഖപത്രം ജന്മഭൂമിയിൽ 1989ൽ പത്രാധിപരും 2007ൽ എംഡിയും 2011ൽ ചെയർമാനുമായി.
1976 മുതൽ 1987വരെ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനായിരുന്നു. ശബരിമലയ്ക്കു സമീപം നിലയ്ക്കലിൽ ആറു മാസം നീണ്ട പ്രക്ഷോഭത്തിന്റെ നായകത്വം വഹിച്ചു. ഈ സമരമാണ് കുമ്മനം രാജശേഖരൻ എന്ന നേതാവിനെ കേരളത്തിനു സുപരിചിതനാക്കിയത്. വിദ്യാർത്ഥിയായിരിക്കെ ആർഎസ്എസിൽ ചേർന്നു. 1981ൽ വിഎച്ച്പി സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി.1987ൽ സർക്കാർജോലി രാജിവച്ച് ആർഎസ്എസ് പ്രചാരകനായി.
1992ൽ ഹിന്ദു ഐക്യവേദി ജനറൽ കൺവീനറായി. 1996ൽ വിഎച്ച്പി സംഘടനാ സെക്രട്ടറിയായി. ഹിന്ദു മുന്നണി സ്ഥാനാർത്ഥിയായി 1987ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിൽ മൽസരിച്ചു രണ്ടാം സ്ഥാനത്തെത്തി. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരായ സമരത്തിന് 2012 മുതൽ നേതൃത്വം നൽകുന്നു. കഴിഞ്ഞ തവണ നിയമസഭയിലേക്ക് വട്ടിയൂർക്കാവിൽ നിന്നു മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയിരുന്നു കുമ്മനം.
Stories you may Like
- പത്തനംതിട്ടയെ ഇളക്കി മറിച്ച് കേരള പദയാത്രയ്ക്ക് അടൂരിൽ വൻ സ്വീകരണം
- ജഗനെ തീർക്കുമെന്ന വാശിയിൽ സഹോദരി ശർമ്മിള
- മഅദനിയുടെ അകമ്പടി ചെലവ് കുറയ്ക്കാനാകില്ല;
- മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് കോൺഗ്രസ് പ്രവർത്തകന്റെ കാലൊടിഞ്ഞു
- ആർക്കും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ സഞ്ചരിക്കാം; ഇത് സുരക്ഷാ വീഴ്ച തന്നെ
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്