മാതൃഭൂമി കാർട്ടൂണിൽ മുന്തി നിൽക്കുന്നത് കുമ്മനത്തിന്റെ കറുത്ത നിറം; ട്രോളുകളിൽ സൂപ്പർ കറുത്ത നായർ പ്രയോഗം; ഡെക്കാൺ ക്രോണിക്കൾ എഡിറ്റർ കളിയാക്കാൻ ഉപയോഗിച്ചത് നായയോട് ഉപമിച്ച്; പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്ത കുമ്മനത്തെ പുരോഗമനം നടിക്കുന്നവർ പോലും അധിക്ഷേപിക്കുന്നത് വംശീയ വിദ്വേഷത്തോടെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയുടെ ഉജ്വലമായ ഉദ്ഘാടനത്തിന്റെ തിളക്കം കെടുത്താൻ സി.പി.എം മുൻ കൈയെടുത്ത് ആസൂത്രണം ചെയ്ത കള്ളപ്രചരണത്തിന്റെ മുനയൊടിഞ്ഞുവെന്നാണ് ബിജെപി പറയുന്നത്. ഇതിന് വേണ്ടിയാണ് പ്രധാനമന്ത്രിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മെട്രോ ട്രെയിനിൽ യാത്ര ചെയ്തിനെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ അഴിച്ചു വിട്ട അപവാദ നീക്കം. ഇത് ട്രോളുകളും വിമർശനങ്ങളുമായപ്പോൾ അത് അതിരുവിട്ടതുമായി. വംശീയമായി കുമ്മനത്തെ അധിക്ഷേപിച്ചു. അതിന് മാതൃഭൂമി പത്രം പോലും മുതിർന്നുവെന്നാതാണ് ബിജെപിയെ അലോസരപ്പെടുത്തുന്നത്.
ഈ സാഹചര്യത്തിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ കറുത്ത നിറത്തെ അധിക്ഷേപിച്ച മാതൃഭൂമി മാപ്പു പറയണമെന്ന് ബിജെപി ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടത്.''തൊലിയുടെ നിറം നോക്കി ടാഗ് ചെയ്യുന്നതിനെ സംസ്കാരമില്ലായ്മയെന്നു പറയും,മാപ്പ് പറയണം മാതൃഭൂമി. റേസിസത്തിന്റെ പാരമ്യത്തിൽ നിന്ന് പച്ച മനുഷ്യരുടെ ഇടയിലേക്ക് വരണം. ഞങ്ങളുടെ രാജേട്ടൻ കറുത്തിട്ടാണ്, എന്നാൽ മനസ്സിൽ നിങ്ങളെ പോലെ കുഷ്ടമില്ല.'' എന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. . കൂടാതെ മാതൃഭൂമി കുമ്മനത്തെ അധിക്ഷേപിച്ച ഫോട്ടോയും ബിജെപിയും ചർച്ചയാക്കുന്നുണ്ട്. പലവിധ ട്രോളുകളെത്തി. ഇതിൽ കുമ്മനത്തെ കറുത്ത നായർ കള്ളവണ്ടി കയറിയെന്ന പ്രയോഗമായിരുന്നു സൂപ്പർ ഹിറ്റ്. ഇതിനൊപ്പം പുരോഗമനവാദികളായ ഇടതുപക്ഷക്കാർ പോലും വംശീയമായി കുമ്മനത്തെ കളിയാക്കി.
ഇടത് സഹായത്രികനായ കെ ജെ ജേക്കബ് ഇത്തരത്തിലൊരു ചിത്രം ഷെയർ ചെയ്തു. ബോബനും മോളിയും ചിത്രത്തിലെ നായയാരുന്നു ചർച്ചാവിഷയം. . ബോബനും മോളിയിലെ പട്ടിയാണ് പുള്ളിയുടെ ഇഷ്ടകഥാപാത്രം എന്നാണ് ഒരാൾ ഫേസ്ബുക്കിൽ കമന്റിട്ടത്. ഡെക്കാൺ ക്രോണിക്കളിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായ ജേക്കബ് പിന്നീട് ഈ ചിത്രം ഫേസ്ബുക്കിൽ നിന്ന് നീക്കി. അങ്ങനെ പുരോഗമന വാദികൾ പോലും വംശീയമായി കുമ്മനത്തെ സോഷ്യൽ മീഡിയയിൽ കളിയാക്കി. ഇതിൽ ബിജെപിയും പ്രകോപിതരായി. അവരും മറു ട്രോളുകൾ കൊണ്ട് മറുപടി നിറച്ചു.
പ്രധാനമന്ത്രിക്കു സുരക്ഷയൊരുക്കുന്ന എസ്പിജിയുടെ നിർദ്ദേശപ്രകാരം കൊച്ചി സിറ്റി പൊലീസാണ് കുമ്മനത്തിനു യാത്രയൊരുക്കിയതെന്ന വെളിപ്പെടുത്തലിൽ സിപിഎമ്മിനു മുഖം നഷ്ടപ്പെട്ടെന്ന് ബിജെപി പറയുന്നു. കുമ്മനവും ഒ. രാജഗോപാലുമടക്കം മെട്രോയിൽ യാത്ര ചെയ്യേണ്ടവരുടെ പട്ടിക എസ്പിജി, കൊച്ചി സിറ്റി പൊലീസിനു ഇന്നലെ രാവിലെ തന്നെ നൽകിയിരുന്നു. സംസ്ഥാന സർക്കാരിന്റെ വാഹനത്തിലാണ് നാവിക സേനാ വിമാനത്താവളത്തിൽ നിന്ന് കുമ്മനം പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ എത്തിയത്. കുമ്മനം പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്തത് സുരക്ഷാ വീഴ്ചയാണെന്നും അക്കാര്യം അന്വേഷിക്കണമെന്നും ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ട കടകംപള്ളി സുരേന്ദ്രനാണ് വിവാദത്തിനു തുടക്കമിട്ടത്. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിലും ട്രോളുകൾ പ്രവഹിച്ചിരുന്നു.
എല്ലാറ്റിനും കാരണം, കുമ്മനം രാജശേഖരനോടുള്ള 'കൊതിക്കെറുവാണെ'ന്നാണ് വിലയിരുത്തപ്പെടുന്നത്. കുമ്മനം പ്രധാനമന്ത്രിക്കൊപ്പം മെട്രോ യാത്ര ചെയ്യുമെന്ന കാര്യം ബന്ധപ്പെട്ടവർ പിണറായിയെ അറിയിച്ചിരുന്നു. അതോടെ തുടങ്ങിയതാണീ പ്രശ്നങ്ങളെന്ന് ബിജെപി വിലയിരുത്തുന്നു. മെട്രോയിലെ ആദ്യ യാത്രയിൽ പ്രധാനമന്ത്രി, ഗവർണർ, കേന്ദ്രമന്ത്രി, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത്. ഈ യാത്രയുടെ ചിത്രം പിണറായി ഫേസ്ബുക്കിൽ ചേർത്തു. രണ്ടു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു. ഒന്ന്: കുമ്മനത്തിന്റെ പേര് ഒഴിവാക്കി. രണ്ട്: കുമ്മനത്തിനെ ചിത്രത്തിൽ നിന്നൊഴിവാക്കാൻ കഴിയാത്തതിനാൽ, പ്രധാനമന്ത്രിയുടെ ഉയർത്തിയ കൈയുടെ മറയത്ത് കുമ്മനത്തിന്റെ മുഖമുള്ള ചിത്രം തെരഞ്ഞുപിടിച്ച്ചേർത്തു. അക്കൂട്ടത്തിൽ ഗവർണറുടെ മുഖവും കാണാനാവാതായി. ഇതു ശരിയായില്ലെന്നും ബിജെപി പറയുന്നു.
യാത്ര ചെയ്യേണ്ടവരുടെ പട്ടികയിൽ പേരുള്ളതിനാലാണ് ഒപ്പം പോയതെന്നാണ് കുമ്മനത്തിന്റെ വിശദീകരണം. യാത്ര ചെയ്യാൻ പ്രധാനമന്ത്രിയുടെ ഓഫീസ് അനുവാദം നൽകിയിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനും, സംസ്ഥാന സർക്കാരിനും വ്യക്തമായി അറിയാം, കുമ്മനം പറഞ്ഞു. പ്രധാനമന്ത്രി എത്തുന്നിടത്ത് വെറുതെ ഒരാൾക്ക് പ്രവേശിക്കാൻ പറ്റില്ല. പ്രധാനമന്ത്രിയോടൊപ്പം ആരൊക്കെ യാത്രചെയ്യണമെന്ന് തീരുമാനിക്കുന്നത് പ്രധാനമന്ത്രിയാണ്. രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്യുന്നതിൽ എന്താണ് തെറ്റ്. ആരുടെയും അനുവാദം കൂടാതെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങിൽ അതിക്രമിച്ചു കയറാൻ പറ്റുമെങ്കിൽ ഇവിടെ സുരക്ഷാ ക്രമീകരണങ്ങളില്ല എന്നാണർഥം. അങ്ങനെയാണെങ്കിൽ അതിന് ഉത്തരവാദി സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയുമാണ്.-ബിജെപി പറയുന്നു.
യാത്രാ വിവാദത്തെപ്പറ്റി മുഖ്യമന്ത്രി പ്രതികരിക്കണം. മെട്രോ ഉദ്ഘാടനത്തിന്റെ പ്രഭ കെടുത്താൻ ചില ഗൂഢശക്തികൾ ശ്രമിച്ചു. വാസ്തവ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇത്തരം ഗൂഢശക്തികളുടെ കളിപ്പാവയായി മാറരുത്. മറ്റാർക്കെങ്കിലും സീറ്റ് കൊടുത്തോ, നിഷേധിച്ചോ എന്ന കാര്യം അറിയില്ല. തനിക്ക് അനുവാദമുണ്ടോ എന്നു മാത്രമാണ് നോക്കിയതെന്നും കുമ്മനം പറയുന്നു. ഈ വിവാദത്തിൽ ഇതുവരെ പ്രധാനമന്ത്രിയുടോ ഓഫീസ് പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയും മൗനം തുടരുന്നു. വിവാദത്തിനില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെ്നിത്തല പറയുന്നത്. അതിനിടെ അനുമതിയുണ്ടായിരുന്നുവെന്ന കുമ്മനത്തിന്റെ വാദം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജൻ തള്ളുകയും ചെയ്തു.
മെട്രോയിൽ യാത്ര കുമ്മനത്തെ വെറുതെ വിടാൻ ട്രോളർമാർ തയ്യാറായില്ലെന്നാതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ശ്രീധരനെയും ചെന്നിത്തലയേയും ഒഴിവാക്കാൻ ശ്രമിച്ചവർ കുമ്മനം എങ്ങനെ കയറിയെന്ന് വ്യക്തമാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. 'കൊച്ചി മെട്രോയിൽ ആദ്യ കള്ളവണ്ടി കയറി കുമ്മനം മാതൃകയായി, ചരിത്രം സൃഷ്ടിച്ചു' തുടങ്ങിയ ട്രോളുകളും എത്തിത്തുടങ്ങി. കുമ്മനം വലിഞ്ഞുകയറുമെന്ന് ഉറപ്പുണ്ടായിരുന്നു. അയാൾക്ക് ഉളുപ്പുണ്ടാകുമെന്ന് കരുതുന്നത് അബദ്ധമാണ്ചിലർക്ക് എത്രയായലും ആ നിലവാരത്തിൽ നിന്ന് ഉയരാൻ കഴിയില്ലെന്ന് മാധ്യമപ്രവർത്തകനായ എസ്.ലല്ലു പോസ്റ്റ് ചെയ്തു. പ്രോട്ടോക്കോൾ പ്രകാരം 1857ലെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഒരാൾ ചടങ്ങിനു വേണം എന്നു തോന്നുന്നു എന്നാണ് മറ്റൊരു പോസ്റ്റ്.
നമുക്കെല്ലാവർക്കും ഉണ്ടാകും വിളിക്കാത്ത കല്യാണത്തിന് വലിഞ്ഞുകേറി വരുന്ന ഒരു ഫ്രണ്ട്.. 'ഇത് കുമ്മനത്തെ ഉദ്ദേശിച്ചല്ലെന്ന് പറയാൻ പറഞ്ഞു.. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് കള്ള വണ്ടി കയറണമെന്ന കറുത്ത നായരുടെ മോഹം സഫലമായി എന്നതായിരുന്നു. ആദ്യയാത്രയിൽ പ്രതിപക്ഷ നേതാവ്, എംപിമാർ, സ്ഥലം എംഎൽഎ, ഗതാഗതമന്ത്രി, മേയർ തുടങ്ങിയവരെ ഒഴിവാക്കിയിരുന്നു. ഈ സ്ഥാനത്താണ് കുമ്മനത്തിന്റെ യാത്ര. അതുകൊണ്ടാണ് അത് വിവാദത്തിന് എരിവും പുളിയും കൂടിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്