കുഞ്ഞാപ്പ ഡൽഹിക്ക് പോയത് വെറുതെയായില്ല; മലപ്പുറത്തെ പാസ്പോർട്ട് ഓഫീസ് വീണ്ടും തുറക്കാൻ കേന്ദ്രം അനുവദിച്ചത് കുഞ്ഞാലിക്കുട്ടിയുടെ ശക്തമായ ഇടപെടൽ മൂലം; ആശ്വാസമാകുന്നത് ആയിരങ്ങൾക്ക്
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: മലപ്പുറത്തുനിന്നും കോഴിക്കോട് ഓഫീസുമായി ലയിപ്പിച്ച മലപ്പുറം മേഖല പാസ്പോർട്ട് ഓഫീസ് വീണ്ടും മലപ്പുറത്ത് എത്തിച്ചത് കുഞ്ഞാലിക്കുട്ടി മാജിക്. ബിജെപി സർക്കാരിൽ കുഞ്ഞാലിക്കുട്ടി നടത്തിയ ഇടപെടലാണ് ഇതിന് കാരണം. കേന്ദ്ര മന്ത്രി സുഷമാ സ്വരാജിനെ അടക്കമുള്ളവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയാണ് ഡൽഹിയിൽ കുഞ്ഞാലിക്കുട്ടി ആദ്യ വിജയ നീക്കത്തിന് ഉടമയായത്.
ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ പാസ്പോർട്ട് ഓഫീസ് മലപ്പുറത്ത് തന്നെ തുടരണമെന്നാണ് വിദേശകാര്യ വകുപ്പിന്റെ ഉത്തരവിൽ പറയുന്നത്. നിലവിൽ പ്രവർത്തിച്ചിരുന്ന മലപ്പുറം കിഴക്കെത്തലയിലെ കെട്ടിട ഉടമയുമായി സംസാരിച്ച് കരാറിലെത്തണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. മലപ്പുറം കിഴക്കെത്തലയിൽ പ്രവർത്തിച്ചിരുന്ന മലപ്പുറം മേഖല ഓഫീസിന് നവംബർ 30നാണ് ഔദ്യോഗികമായി താഴുവീണത്. ദിവസങ്ങൾക്കകം തന്നെ മേഖല ഓഫീസ് മലപ്പുറത്ത് തന്നെ തുടരാനുള്ള ഉത്തരവ് വന്നത് പി.കെ കുഞ്ഞാലിക്കുട്ടിയുടെ നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. പാസ്പോർട്ട് ഓഫീസ് പൂട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മുസ്ലിംലീഗ് പാർട്ടിയും മുസ്ലിംലീഗ് എംപിമാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പി.കെ കുഞ്ഞാലിക്കുട്ടി എംപി വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ചർച്ച നടത്തുകയും പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കികൊണ്ടുള്ള നിവേദനം നൽകുകയും ചെയ്തു. കേന്ദ്ര നടപടി ചോദ്യം ചെയ്ത് കുഞ്ഞാലിക്കുട്ടി ഹൈക്കോടതിയിൽ കേസും ഫയൽ ചെയതു. ഈ കേസിൽ സർക്കാറിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചിരുന്നു. ഇതിനൊപ്പം സോഷ്യൽ മീഡിയ വഴി മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി നടത്തിയ 'സേവ് മലപ്പുറം പാസ്പോർട്ട് ഓഫീസ'് കാമ്പയിനും. ഇതോടെ കേന്ദ്രം കുഞ്ഞാലിക്കുട്ടിക്ക് വഴങ്ങി.ഇതിനെല്ലാമിടയിലാണ് പാസ്പോർട്ട് ഓഫീസ് മലപ്പുറത്ത് തന്നെ തുടരാനുള്ള ഉത്തരവിറങ്ങിയത്.
2006ൽ ഇ അഹമ്മദ് വിദേശകാര്യമന്ത്രിയായിരിക്കുമ്പോഴാണ് മലപ്പുറത്തിന് പാസ്പോർട്ട് ഓഫീസ് അനുവദിച്ചത്. കോഴിക്കോടിനെ ആശ്രയിച്ചിരുന്ന മലപ്പുറത്തുകാരുടെ സ്വപ്നസാക്ഷാത്കാരം കൂടിയായിരുന്നു മലപ്പുറത്തെ പാസ്പോർട്ട് ഓഫീസ്. രാജ്യത്ത് തന്നെ ഏറ്റവും മികച്ച വരുമാനമുള്ള പാസ്പോർട്ട് ഓഫീസായി ഇത് വളർന്നു. മലബാർ മേഖലയിൽ കോഴിക്കോട് റീജിയണൽ പാസ്പോർട് ഓഫീസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അപേക്ഷകരുടെ എണ്ണത്തിൽ മലപ്പുറമായിരുന്നു മുന്നിൽ. പാസ്പോർട്ട് ലഭ്യമാകാൻ വൈകുന്നതും പതിവായത് മലപ്പുറത്തുകാരുടെ പ്രവാസ സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തി. ഇത് മനസ്സിലാക്കിയാണ് ഇ അഹമ്മദിന്റെ ശ്രമഫലമായി മലപ്പുറത്ത് പാസ്പോർട്ട് ഓഫീസ് കൊണ്ടുവരുന്നത്. തുടക്കത്തിൽ പാലക്കാട് ജില്ലയും ഇതിന്റെ കീഴിലായിരുന്നു. പിന്നീട് മലപ്പുറം മാത്രമായി.
മേഖലാ ഓഫീസ് മലപ്പുറത്ത് തുറന്നിട്ട് 11 വർഷമായിരുന്നു. പാസ്പോർട്ടിന് അപേക്ഷിച്ചവരുടെ എണ്ണത്തിലും മറ്റ് മേഖലാ ഓഫീസുകളേക്കാൾ കൂടുതലാണ് മലപ്പുറത്ത്. 11 വർഷംകൊണ്ട് 20,13,392 പേരാണ് പുതിയവരും പുതുക്കിയവരുമായി പാസ്പോർട്ട് കൈപ്പറ്റിയത്. കോഴിക്കോടിന് അടുത്തായ മലപ്പുറത്തിന് പ്രത്യേകമായി പാസ്പോർട്ട് മേഖല കേന്ദ്രം വേണ്ടെന്ന് പറഞ്ഞായിരുന്നു കേന്ദ്ര സർക്കാർ ഓഫീസ് പൂട്ടാൻ തീരുമാനമെടുത്തത്. മലപ്പുറത്തെ കോഴിക്കോടുമായി ലയിപ്പിച്ചാൽ ജീവനക്കാരുടെ കുറവുകൊണ്ടുള്ള പ്രശ്നങ്ങളും പരിഹരിക്കാമെന്ന് കണക്കുകൂട്ടി.
മലപ്പുറം പാസ്പോർട്ട് ഓഫീസിന് കെട്ടിട വാടകയും വൈദ്യുതി ബില്ലുമടക്കം മാസം അഞ്ചുലക്ഷത്തോളമാണ് ചെലവ് വരുന്നത്. ഇതു ലാഭിക്കാമെന്നും കണക്കുകൂട്ടിയാണ് ജനങ്ങളുടെ പ്രയാസം മനസ്സിലാക്കാതെ ഓഫീസ് കോഴിക്കോട്ടേക്ക് മാറ്റിയത്. പക്ഷേ കുഞ്ഞാലിക്കുട്ടി പോരാട്ടത്തിന് ഇറങ്ങിയപ്പോൾ കേന്ദ്രം വഴങ്ങി. പാസ്പോർട്ട് ഓഫീസ് മലപ്പുറത്ത് തുടരാനുള്ള ഉത്തരവ് ശുഭസൂചനയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി പ്രതികരിക്കുന്നു. പാസ്പോർട്ട് ഓഫീസ് അടച്ച് പൂട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ അവസാന ഘട്ടം വരെ എതിർത്തെങ്കിലും പൊതുജന വികാരത്തെ കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു എന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
'സർക്കാർ തീരുമാനത്തിനെതിരെ നിയമപോരാട്ടത്തിന് തുടക്കമിട്ടതും കേന്ദ്ര ഗവൺമെന്റിന്റെ നിഷേധാത്മക നിലപാടിനെതിരെ ആയിരുന്നു. നമ്മുടെ പോരാട്ടം വിജയം കണ്ടു വരുന്നു എന്നതാണ് ഇപ്പോൾ ലഭിക്കുന്ന വാർത്ത. മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ ഓഫീസ് മലപ്പുറത്ത് തുടരാനുള്ള തീരുമാനം ശുഭസൂചനയാണ്. ഓഫീസ് കെട്ടിടത്തിന്റെ വാടകക്കരാർ ഒരു മാസത്തേക്ക് പുതുക്കണമെന്ന് പാസ്പോർട്ട് ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന വാർത്ത തെല്ല് ആശങ്കപ്പെടുത്തുന്നുമുണ്ട്. എങ്കിലും പാസ്പോർട്ട് ഓഫീസ് മലപ്പുറത്ത് തുടരാനുള്ള ഉത്തരവ് പിൻവലിക്കില്ലെന്നാണ് പ്രതീക്ഷ. ജനഹിതത്തിനെതിരായിട്ടാണ് സർക്കാരിന്റെ തീരുമാനം ഇനി വരുന്നതെങ്കിൽ ജനങ്ങളോടൊപ്പം നിന്ന് നിയമത്തിന്റെ വഴിയിൽ മുന്നോട്ട് പോകുക തന്നെ ചെയ്യും' ഫേസ്ബുക്ക് കുറിപ്പിലൂടെ കുഞ്ഞാലികുട്ടി പറഞ്ഞു.
Stories you may Like
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- 'തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ': കുഞ്ഞാലിക്കുട്ടി
- പാപഭാരം ഏറ്റെടുക്കണോയെന്ന് മുസ്ലിം ലീഗ് പരിശോധിക്കണമെന്ന് ഷിബു ബേബി ജോൺ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍