Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഞ്ഞു മനസ്സുകളിൽ വർഗീയ വിഷം വിതച്ച 'കുഞ്ഞു മാലാഖ' വിതരണം ചെയ്തതിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ മാനേജ്‌മെന്റ്; ഉള്ളടക്കം വായിച്ച് നോക്കാതെ വിതരണം ചെയ്തത് അബന്ധമായി; പിഴവു പറ്റിയതിന് ക്ഷമ ചോദിച്ച് പ്രസാധകരും; 'രംനാഥിനെ സമ്പന്നനാക്കിയ ദൈവത്തിൽ' വിവാദം തണുക്കുന്നു

കുഞ്ഞു മനസ്സുകളിൽ വർഗീയ വിഷം വിതച്ച 'കുഞ്ഞു മാലാഖ' വിതരണം ചെയ്തതിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ മാനേജ്‌മെന്റ്; ഉള്ളടക്കം വായിച്ച് നോക്കാതെ വിതരണം ചെയ്തത് അബന്ധമായി; പിഴവു പറ്റിയതിന് ക്ഷമ ചോദിച്ച് പ്രസാധകരും; 'രംനാഥിനെ സമ്പന്നനാക്കിയ ദൈവത്തിൽ' വിവാദം തണുക്കുന്നു

പ്രകാശ് ചന്ദ്രശേഖർ

പറവൂർ: കുഞ്ഞുമാലാഖ പ്രസിദ്ധീകരണത്തിൽ വന്ന ചിത്രകഥ വിവാദമായ പശ്ചാത്തലത്തിൽ പുസ്തകം വിതരണം ചെയ്ത പറവൂർ ഇൻഫെന്റ് ജീസസ്‌  പബ്ലിക് സ്‌കൂൾ മാനേജ്‌മെന്റ് ക്ഷമാപണവുമായി രംഗത്ത്. പുസ്തകം വിതരണം ചെയ്തത് വടക്കൻ പറവൂരിലെ ഈ സ്‌കൂളിലായിരുന്നു. സംഭവത്തിൽ സ്‌കൂൾ മാനേജ്‌മെന്റിന് അതിയായ ദുഃഖമുണ്ടെന്ന് പ്രിൻസിപ്പൽ സിസ്റ്റർ നാൻസി മറുനാടൻ മലയാളിയോട് വ്യക്തമാക്കി. ഉള്ളടക്കം വായിച്ച് നോക്കാതെ വിതരണം ചെയ്തതാണ് അബന്ധമായത്. മതവികാരം വൃണപ്പെടുത്തുന്ന പരാമർശം കഥയിൽ ഉണ്ടെന്നുള്ളത് പുറമേ നിന്നും പലരും വിളിച്ചുപറഞ്ഞപ്പോഴാണ് അറിയുന്നത്. 2000-ത്തിൽപ്പരം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ ഈ ലക്കം 50 പുസ്തകം മാത്രമാണ് വിതരണം ചെയ്തിട്ടുള്ളു. മുൻകൂട്ടി പേരുനൽകുന്ന കുട്ടികൾക്കാണ് ഇത് നൽകുന്നത്.

വർഷങ്ങളായി ഇത് പ്രസിദ്ധീകരിക്കുന്ന കോട്ടയത്തെ ഏജൻസിയെക്കുറിച്ച് ഇത്തരത്തിൽ ഒരു പരാതി ഉയർന്നിട്ടില്ല. അതാണ് പുസ്തകം കണ്ണടച്ച് വിശ്വസിച്ച് വിതരണം ചെയ്തിരുന്നത്. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ഞങ്ങൾക്കിതിൽ അതിയായ വിഷമവുമുണ്ട്്. സിസ്റ്റർ നാൻസി വ്യക്തമാക്കി. കുട്ടികളിൽ വർഗീയത കുത്തിവയ്ക്കാൻ ശ്രമിക്കുന്ന രാംനാഥിന്റെ ദൈവം എന്ന ഈ ലക്കം കുഞ്ഞുമാലാഖയിലെ ചിത്രകഥ സാമൂഹിക മാദ്ധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾക്കാണ് വഴിതുറന്നിട്ടപള്ളത്.

ചെറിയ കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന മതപ്രചാരക പുസ്തകത്തിലാണ് മറ്റു ദൈവങ്ങളേക്കാൾ നല്ലത് തങ്ങളുടെ ദൈവമാണെന്നു പ്രസ്താവിക്കുന്ന ചിത്രകഥ ഉൾപ്പെടുത്തിയിരിക്കുന്നത്. കോട്ടയത്തുനിന്നും സ്വകാര്യമായി പ്രസിദ്ധീകരിക്കുന്ന കുഞ്ഞുമാലാഖ എന്ന പ്രസിദ്ധീകരണത്തിലാണ് കുരുന്നുകളിൽ വർഗീയത കുത്തിവെക്കുന്ന വിധത്തിലുള്ള ചിത്രകഥ പ്രത്യക്ഷപ്പെട്ടത്. പുസ്തകത്തിന്റെ നവംബർ ലക്കത്തിലാണ് കഥ. ദരിദ്രനായ രാംനാഥ് എന്ന കർഷകൻ തന്റെ ദാരിദ്ര്യം മാറാൻ ദിവസവും ആരാധനാലയത്തിൽ പ്രാർത്ഥിക്കുന്നത് അവതരിപ്പിച്ചുകൊണ്ടാണ് ചിത്രകഥ ആരംഭിക്കുന്നത്. പ്രാർത്ഥനയ്്ക്കു ഫലമില്ലാതായതുകൊണ്ട് അയാൾ ആരാധനാലയങ്ങളിൽ മാറി മാറി ദർശനം നടത്താൻ തുടങ്ങുന്നു.

പക്ഷേ ഒരിക്കൽ ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന കർഷകൻ മറ്റു മതസ്ഥരുടെ ഒരു ആരാധനാലയത്തിൽനിന്നു മുഴങ്ങിയ മണിനാദം കേട്ട് അങ്ങോട്ടു ചെല്ലുന്നു. അവിടുത്തെ ദൈവത്തെക്കണ്ട് സഹതാപവും സ്നേഹവും ഉണ്ടാകുകയും തന്റെ കഷ്ടപ്പാടുകൾ മാറ്റിത്തരാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു. അതോടെ അദ്ദേഹത്തിന്റെ വയലിൽ നൂറു മേനി വിളവ് ലഭിച്ചുവെന്നു പറഞ്ഞുകൊണ്ടാണ് കഥ എന്തായാലും കൊച്ചി പീസ് സ്‌കൂളിലെ പാഠപുസ്തക വിവാദത്തിന് സമാനമാണ് ഈ വിവാദവും.

അന്നു കുരുന്നുകളെ പഠിപ്പിക്കുന്ന പുസ്തകത്തിലാണ് വർഗീയത കുത്തി നിറച്ചിരുന്നത്. സമാനമായ ആരോപണാണ് കുഞ്ഞുമാലാഖയുടെ അണിയറക്കാരും നേരിടുന്നത്. പ്രായപൂർത്തിയായ വിദ്യാർത്ഥികൾക്ക് കാര്യങ്ങൾ വിവേചിച്ചറിയാനുള്ള ശേഷിയുണ്ട്. എന്നാൽ ഇവിടെ അറിവ് ഗ്രഹിച്ചു തുടങ്ങുന്ന കുഞ്ഞുങ്ങളിൽ മറ്റു മതസ്ഥരെക്കുറിച്ച് അനാദരവും അജ്ഞതയും ജനിപ്പിക്കുന്ന പ്രതിപാദ്യമാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് അതേസമയം സോഷ്യൽ മീഡിയയിൽ അടക്കം വിമർശനം ഉയർന്നതോടെ സ്വകാര്യ പ്രസിദ്ധീകരണത്തിന്റെ അണിയറക്കാർ ക്ഷമാപണവുമായി രംഗത്തുണ്ട്.

അബന്ധം പറ്റിയതാണെന്നാണ് ഇവരുടെ വാദം. വാട്സ് ആപ്പിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ചിത്രം പ്രചരിച്ചു തുടങ്ങിയതോടെയാണ് ഇവർ വിശദീകരണവുമായി രംഗത്തെത്തിയത്. കുഞ്ഞുങ്ങൾക്ക് യേശുവിനെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ക്രിസ്റ്റീൻ ധ്യാനം, വ്യക്തിത്വ പരിശീലനം, കൗൺസിലിങ്ങ് തുടങ്ങിയവയാണ് ഈ മാസിക പ്രസിദ്ധീകരിക്കുന്നതിന്റെ പ്രധാനമായ ഉദ്ദേശം. കുഞ്ഞുമാലാഖ 1999 മുതൽ പ്രസിദ്ധീകരിക്കുന്നതാണ്. സ്‌നേഹത്തെക്കുറിച്ചും യേശുവിനെ കുറിച്ചും പറഞ്ഞു കൊടുക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അണിയറക്കാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP