കുഞ്ഞു മനസ്സുകളിൽ വർഗീയ വിഷം വിതച്ച 'കുഞ്ഞു മാലാഖ' വിതരണം ചെയ്തതിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ മാനേജ്മെന്റ്; ഉള്ളടക്കം വായിച്ച് നോക്കാതെ വിതരണം ചെയ്തത് അബന്ധമായി; പിഴവു പറ്റിയതിന് ക്ഷമ ചോദിച്ച് പ്രസാധകരും; 'രംനാഥിനെ സമ്പന്നനാക്കിയ ദൈവത്തിൽ' വിവാദം തണുക്കുന്നു
പ്രകാശ് ചന്ദ്രശേഖർ
പറവൂർ: കുഞ്ഞുമാലാഖ പ്രസിദ്ധീകരണത്തിൽ വന്ന ചിത്രകഥ വിവാദമായ പശ്ചാത്തലത്തിൽ പുസ്തകം വിതരണം ചെയ്ത പറവൂർ ഇൻഫെന്റ് ജീസസ് പബ്ലിക് സ്കൂൾ മാനേജ്മെന്റ് ക്ഷമാപണവുമായി രംഗത്ത്. പുസ്തകം വിതരണം ചെയ്തത് വടക്കൻ പറവൂരിലെ ഈ സ്കൂളിലായിരുന്നു. സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിന് അതിയായ ദുഃഖമുണ്ടെന്ന് പ്രിൻസിപ്പൽ സിസ്റ്റർ നാൻസി മറുനാടൻ മലയാളിയോട് വ്യക്തമാക്കി. ഉള്ളടക്കം വായിച്ച് നോക്കാതെ വിതരണം ചെയ്തതാണ് അബന്ധമായത്. മതവികാരം വൃണപ്പെടുത്തുന്ന പരാമർശം കഥയിൽ ഉണ്ടെന്നുള്ളത് പുറമേ നിന്നും പലരും വിളിച്ചുപറഞ്ഞപ്പോഴാണ് അറിയുന്നത്. 2000-ത്തിൽപ്പരം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഈ ലക്കം 50 പുസ്തകം മാത്രമാണ് വിതരണം ചെയ്തിട്ടുള്ളു. മുൻകൂട്ടി പേരുനൽകുന്ന കുട്ടികൾക്കാണ് ഇത് നൽകുന്നത്.
വർഷങ്ങളായി ഇത് പ്രസിദ്ധീകരിക്കുന്ന കോട്ടയത്തെ ഏജൻസിയെക്കുറിച്ച് ഇത്തരത്തിൽ ഒരു പരാതി ഉയർന്നിട്ടില്ല. അതാണ് പുസ്തകം കണ്ണടച്ച് വിശ്വസിച്ച് വിതരണം ചെയ്തിരുന്നത്. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ഞങ്ങൾക്കിതിൽ അതിയായ വിഷമവുമുണ്ട്്. സിസ്റ്റർ നാൻസി വ്യക്തമാക്കി. കുട്ടികളിൽ വർഗീയത കുത്തിവയ്ക്കാൻ ശ്രമിക്കുന്ന രാംനാഥിന്റെ ദൈവം എന്ന ഈ ലക്കം കുഞ്ഞുമാലാഖയിലെ ചിത്രകഥ സാമൂഹിക മാദ്ധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾക്കാണ് വഴിതുറന്നിട്ടപള്ളത്.
ചെറിയ കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന മതപ്രചാരക പുസ്തകത്തിലാണ് മറ്റു ദൈവങ്ങളേക്കാൾ നല്ലത് തങ്ങളുടെ ദൈവമാണെന്നു പ്രസ്താവിക്കുന്ന ചിത്രകഥ ഉൾപ്പെടുത്തിയിരിക്കുന്നത്. കോട്ടയത്തുനിന്നും സ്വകാര്യമായി പ്രസിദ്ധീകരിക്കുന്ന കുഞ്ഞുമാലാഖ എന്ന പ്രസിദ്ധീകരണത്തിലാണ് കുരുന്നുകളിൽ വർഗീയത കുത്തിവെക്കുന്ന വിധത്തിലുള്ള ചിത്രകഥ പ്രത്യക്ഷപ്പെട്ടത്. പുസ്തകത്തിന്റെ നവംബർ ലക്കത്തിലാണ് കഥ. ദരിദ്രനായ രാംനാഥ് എന്ന കർഷകൻ തന്റെ ദാരിദ്ര്യം മാറാൻ ദിവസവും ആരാധനാലയത്തിൽ പ്രാർത്ഥിക്കുന്നത് അവതരിപ്പിച്ചുകൊണ്ടാണ് ചിത്രകഥ ആരംഭിക്കുന്നത്. പ്രാർത്ഥനയ്്ക്കു ഫലമില്ലാതായതുകൊണ്ട് അയാൾ ആരാധനാലയങ്ങളിൽ മാറി മാറി ദർശനം നടത്താൻ തുടങ്ങുന്നു.
പക്ഷേ ഒരിക്കൽ ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന കർഷകൻ മറ്റു മതസ്ഥരുടെ ഒരു ആരാധനാലയത്തിൽനിന്നു മുഴങ്ങിയ മണിനാദം കേട്ട് അങ്ങോട്ടു ചെല്ലുന്നു. അവിടുത്തെ ദൈവത്തെക്കണ്ട് സഹതാപവും സ്നേഹവും ഉണ്ടാകുകയും തന്റെ കഷ്ടപ്പാടുകൾ മാറ്റിത്തരാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു. അതോടെ അദ്ദേഹത്തിന്റെ വയലിൽ നൂറു മേനി വിളവ് ലഭിച്ചുവെന്നു പറഞ്ഞുകൊണ്ടാണ് കഥ എന്തായാലും കൊച്ചി പീസ് സ്കൂളിലെ പാഠപുസ്തക വിവാദത്തിന് സമാനമാണ് ഈ വിവാദവും.
അന്നു കുരുന്നുകളെ പഠിപ്പിക്കുന്ന പുസ്തകത്തിലാണ് വർഗീയത കുത്തി നിറച്ചിരുന്നത്. സമാനമായ ആരോപണാണ് കുഞ്ഞുമാലാഖയുടെ അണിയറക്കാരും നേരിടുന്നത്. പ്രായപൂർത്തിയായ വിദ്യാർത്ഥികൾക്ക് കാര്യങ്ങൾ വിവേചിച്ചറിയാനുള്ള ശേഷിയുണ്ട്. എന്നാൽ ഇവിടെ അറിവ് ഗ്രഹിച്ചു തുടങ്ങുന്ന കുഞ്ഞുങ്ങളിൽ മറ്റു മതസ്ഥരെക്കുറിച്ച് അനാദരവും അജ്ഞതയും ജനിപ്പിക്കുന്ന പ്രതിപാദ്യമാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് അതേസമയം സോഷ്യൽ മീഡിയയിൽ അടക്കം വിമർശനം ഉയർന്നതോടെ സ്വകാര്യ പ്രസിദ്ധീകരണത്തിന്റെ അണിയറക്കാർ ക്ഷമാപണവുമായി രംഗത്തുണ്ട്.
അബന്ധം പറ്റിയതാണെന്നാണ് ഇവരുടെ വാദം. വാട്സ് ആപ്പിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ചിത്രം പ്രചരിച്ചു തുടങ്ങിയതോടെയാണ് ഇവർ വിശദീകരണവുമായി രംഗത്തെത്തിയത്. കുഞ്ഞുങ്ങൾക്ക് യേശുവിനെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ക്രിസ്റ്റീൻ ധ്യാനം, വ്യക്തിത്വ പരിശീലനം, കൗൺസിലിങ്ങ് തുടങ്ങിയവയാണ് ഈ മാസിക പ്രസിദ്ധീകരിക്കുന്നതിന്റെ പ്രധാനമായ ഉദ്ദേശം. കുഞ്ഞുമാലാഖ 1999 മുതൽ പ്രസിദ്ധീകരിക്കുന്നതാണ്. സ്നേഹത്തെക്കുറിച്ചും യേശുവിനെ കുറിച്ചും പറഞ്ഞു കൊടുക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അണിയറക്കാർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍