വെള്ളമൊഴുകി പോയാൽ അവശേഷിക്കുക പാലങ്ങൾ മാത്രം; തുരുത്തുകളിലെ 50,000 വീടുകളിലും വെള്ളം കയറി; വീട്ടുപകരണങ്ങളും വാഹനങ്ങളും വളർത്തു മൃഗങ്ങളും കൃഷിയും പൂർണ്ണമായും നഷ്ടമായി; സ്കൂളുകളും വെള്ളത്തിനടയിൽ; ചങ്ങനാശ്ശേരി മുതൽ എരുമേലി വരെ നീളുന്ന ദീർഘകാല ദുരിതാശ്വാസ ക്യാമ്പുകളെ കുറിച്ചാലോചിച്ച് സർക്കാർ; തകരുന്നത് കേരളത്തിന്റെ നെല്ലറകളിൽ ഒന്ന്; പലായനം ചെയ്തത് ഒന്നരക്ഷം പേർ; കുട്ടനാട് കണ്ണീർ കാഴ്ചയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
നെടുമുടി: കുട്ടനാട്ടിൽ വെള്ളം സമുദ്രനിരപ്പിന് സമാനമാണ്. എന്ന് ഇതിറങ്ങുമെന്ന് ആർക്കും ഒരു പിടിയുമില്ല. പമ്പയുടെ തീരത്ത് മഴ പെയ്യുമ്പോൾ വേമ്പനാട് കായലിലേക്ക് ഇനിയും വെള്ളമെത്തും. ഇപ്പോൾ തന്നെ വേമ്പനാട് കായൽ ഒരു മീറ്റർ ഉയർന്നു കഴിഞ്ഞു. ഇതും പതിവില്ലാ കാഴ്ചയാണ്. അതുകൊണ്ട് തന്നെ കേരളത്തെ വിഴുങ്ങിയ പേമാരി കുട്ടനാടിനെ പൂർണ്ണമായും തച്ചുടയ്ക്കുമെന്ന ആശങ്കയാണ് സജീവമാകുന്നത്. ചെറു ടൗണുകളെല്ലാം മുങ്ങിക്കഴിഞ്ഞു. വമ്പൻ റിസോർട്ടുകളും ദുരിതകയത്തിലേക്കായി. സാധാരണക്കാരന്റെ കൃഷിയും കന്നുകാലികളും എല്ലാം ചത്തൊടുങ്ങി. ഇനി വെള്ളമിറങ്ങി തിരികെയെത്തിയാലും ജീവിതം കെട്ടിപ്പെടുക്കുക കുട്ടനാട്ട് കാർക്ക് ആയാസകരമാകും. കേരളത്തിന്റെ കാർഷിക സംസ്കൃതിക്ക് കരുത്തായിരുന്ന മേഖലമാണ് തളർന്ന് വീഴുന്നത്.
വെള്ളത്തിൽ കാണുന്നത് ചില പാലങ്ങൾ മാത്രം. ആകാശക്കാഴ്ചയിൽ കുട്ടനാട് ഇപ്പോൾ ഏതാണ്ട് ഈ അവസ്ഥയിലാണ്. കാലുകുത്താൻ മണ്ണില്ല. രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്കെത്തുമ്പോൾ ആളൊഴിഞ്ഞ നാടായി കുട്ടനാട് മാറുന്നു. ഒന്നര ലക്ഷത്തിലേറെപ്പേരാണു കുട്ടനാട്ടിൽനിന്നു പലായനം ചെയ്തത്. ഒരാൾ പൊക്കത്തിലേറെ വെള്ളമുള്ള ചെറിയ ഇടവഴികൾക്കുള്ളിലാണ് ഒറ്റപ്പെട്ടുപോയവരിൽ ഭൂരിഭാഗവും കഴിയുന്നത്. ആലപ്പുഴ, തകഴി, ചങ്ങനാശേരി എന്നീ മൂന്നു കരകളിലേക്കാണു കുട്ടനാട്ടുകാരെ എത്തിക്കുന്നത്. കൂടുതൽ ചങ്ങനാശ്ശേരിയിലേക്കും. ചില ബഹുനിലവീടുകളും ഉയർന്ന ഏതാനും പാലങ്ങളും മരങ്ങളും ഒഴികെ, വേമ്പനാട്ടുകായൽ പരന്നപോലെ വെള്ളപ്പരപ്പു മാത്രമാണു കുട്ടനാട് ഇപ്പോൾ.
കടലിന് സമാനമായ അവസ്ഥ. നാൽക്കാലികൾ സ്വന്തമായുള്ളവരാണ് ഇപ്പോൾ കുട്ടനാട്ടിൽ തങ്ങുന്നവരിൽ അധികവും. ഭൂരിഭാഗംപേരും നാൽക്കാലികളെ ഉയർന്ന പ്രദേശങ്ങളിൽ കെട്ടിയിട്ടിരിക്കുകയാണ്. ഇനിയും രക്ഷാപ്രവർത്തനത്തിനു പോകുന്നവർ ചെറുവള്ളങ്ങൾകൂടി കരുതണമെന്നു കുടുങ്ങിക്കിടക്കുന്നവർ പറയുന്നു.ക്യാമ്പുകൾ ഒന്നും കുട്ടനാട്ടിൽ പ്രവർത്തിപ്പിക്കാൻ കഴിയാത്തവിധം വെള്ളത്തിന്റെ കുത്തൊഴുക്കാണ്. വരും ദിവസങ്ങളിലും ശക്തമായ വെള്ളത്തിന്റെ ഒഴുക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറിയബോട്ടുകൾക്ക് മാത്രമേ ഉൾപ്രദേശങ്ങളിൽ കടന്നുചെന്ന് രക്ഷാപ്രവർത്തനം നടത്താൻ സാധിക്കുകയുള്ളു. കുട്ടനാട്ടുകാർക്ക് ഇതിനിടെയിലും എംഎൽഎയെ കാണാനാകുന്നില്ല. കുട്ടനാട്ടിലെ എംഎൽഎ തോമസ് ചാണ്ടി രക്ഷാപ്രവർത്തനത്തിനൊന്നും മുന്നിൽ ഇല്ല. മന്ത്രിമാരായ തോമസ് ഐസക്കും ജി സുധാകരനുമാണ് എല്ലാ പ്രവർത്തനത്തിനും നേതൃത്വം നൽകിയത്.
ആഴ്ചകളായി വെള്ളത്തിനടിയിലായിരുന്ന കുട്ടനാട്ടിലേക്ക് മലവെള്ളംകൂടി പാഞ്ഞെത്തിയതോടെയാണ് ദുരിതം ഇരട്ടിച്ചത്. യുദ്ധകാലാടിസ്ഥാനത്തിലാണ് കുട്ടനാട്ടിൽനിന്ന് ജനങ്ങളെ ഒഴിപ്പിച്ചത്. ചങ്ങനാശ്ശേരിയിലും ആലപ്പുഴ നഗരത്തിലും കുട്ടനാട്ടുകാർക്കായി പ്രത്യേകം ക്യാമ്പുകൾ സജ്ജീകരിച്ചു. അതുകൊണ്ട് തന്നെ ആൾനാശം കുട്ടനാട്ടിൽ ഉണ്ടാകുന്നില്ല. വെള്ളത്തോട് മല്ലിട്ട് കഴിഞ്ഞവർക്ക് നീന്തൽ നന്നായി വശമുള്ളതും ഇതിന് കാരണമായി. എന്നാൽ ജീവനൊഴികെ എല്ലാം വെള്ളമെടുത്ത അവസ്ഥയിലാണ് കുട്ടനാട്. ഇതുവരെ കുട്ടനാട് കാണാത്ത വെള്ളപ്പൊക്കമാണ് ഇപ്പോൾ നേരിടുന്നത്. കിഴക്കൻ വെള്ളത്തിന്റെ വരവ് ഇപ്പോഴും ശക്തമാണ്. എല്ലാ പ്രദേശങ്ങളിലും കനത്ത വെള്ളപ്പൊക്കമാണ്. രണ്ട് നിലകളിലുള്ളവർ പോലും സുരക്ഷിതരല്ല. സാധാരണ വെള്ളപ്പൊക്കം കുട്ടനാട്ടുകാരെ അധികം അലട്ടാറില്ല. അത്തരം സന്ദർഭങ്ങളിൽ കുട്ടനാട്ടിൽതന്നെ ഒട്ടേറെ ക്യാമ്പുകൾ പ്രവർത്തിക്കും. ആരുംതന്നെ അവിടംവിട്ട് പുറത്തേക്ക് പോകാറില്ല. എന്നാൽ ഇത്തവണ പ്രതീക്ഷയ്ക്കും അപ്പുറമായിരുന്നു കാര്യങ്ങൾ.
കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതോടെ കുട്ടനാട് മുങ്ങുകയായിരുന്നു. ചമ്പക്കുളം, രാമങ്കരി, എന്നിവിടങ്ങളിൽ നിന്നെല്ലാം ജനങ്ങൾ ജീവനും കൊണ്ട് രക്ഷപ്പെട്ടു. മിത്രങ്കരി, കണ്ടങ്കരി, ചേമങ്കരി, പുളിങ്കുന്ന്, കൈനകരി, നെടുമുടി, പള്ളാത്തുരുത്തി എന്നീ നഗരങ്ങളെല്ലാം മുങ്ങി. ഇതിനൊപ്പം വേമ്പനാട്ടു കായലിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഇതോടെയാണ് ആലപ്പുഴ നഗരത്തിന് മധ്യത്തിലൂടെ കടന്നുപോകുന്ന വാടക്കനാലും വാണിജ്യകനാലും നിറഞ്ഞത്. മാതാ ബോട്ടുജെട്ടി വെള്ളത്തിനടിയിലായി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും വെള്ളം കയറിത്തുടങ്ങി. ദേശീയപാതയ്ക്ക് സമാന്തരമായുള്ള ആലപ്പുഴ-ചേർത്തല കനാലും നിറഞ്ഞു. അങ്ങനെ കുട്ടനാട്ടിനൊപ്പം ആലപ്പുഴയേയും ദുരിതം തകർക്കുകയാണ്. ഇടുക്കി ഡാമും മുല്ലപ്പെരിയാറും തുറന്നതോടെ ആലുവ വെള്ളത്തിലായി. എന്നാൽ അതിവേഗം വെള്ളം തിരിച്ചിറങ്ങുകയും ചെയ്തു. എന്നാൽ പാടശേഖരങ്ങളാൽ നിറഞ്ഞ് കുട്ടനാടിനെ വലിയ പ്രതിസന്ധിയിലേക്കാണ് ഇത്തവണത്തെ വെള്ളപ്പൊക്കം എത്തിച്ചത്.
ചങ്ങനാശേരിയിലേക്കാണ് ആളുകൾ രക്ഷപ്പെട്ടെത്തിയത്. ഇവിടെ ഒന്നരലക്ഷത്തോളം പേർ ഇപ്പോൾ തന്നെയുണ്ട്. നെടുങ്കുന്നം വരെ കുട്ടനാട്ടുകാരുടെ ദുരിതാശ്വാസ ക്യാമ്പുകൾ നീണ്ടുകഴിഞ്ഞു. ഇത് എരുമേലി വരെ നീളുമെന്നാണ് സൂചന. കാരണം ഉടനൊന്നും ഇവർക്ക് വീട്ടിലേക്ക് മടങ്ങാനാവില്ല. കുട്ടനാട്ടിലെ സ്കൂളുകളും കോളേജുകളും വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. അങ്ങനെ കുട്ടികളുടെ വിദ്യാഭ്യാസവും പ്രതിസന്ധിയിലാകുന്ന തരത്തിലേക്കാണ് കിഴക്കൻ വെള്്ളം അടിച്ചു കയറിയത്. ഇനിയും കുറച്ചു പേർ മേഖലകളിൽ കുടുങ്ങി കിടപ്പുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പള്ളാത്തുരുത്തി മുതൽ പൂപ്പള്ളി വരെയുള്ള ഭാഗങ്ങളിൽ എ.സി.റോഡിന് ഇരുകരകളിലുമുള്ള താമസക്കാർ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറി. ചമ്പക്കുളം, നെടുമുടി, മങ്കൊമ്പ്, കിടങ്ങറ, പുളിങ്കുന്ന്, കാവാലം ഭാഗങ്ങളിലാണ് ഇനി നൂറുകണക്കിന് പേർ ഉള്ളത്.
കുട്ടനാട്ടിൽ ഒന്നും ബാക്കിയില്ലെന്ന് രക്ഷപ്പെട്ടത്തിയവരും പറയുന്നു.വെള്ളമൊഴിയുമ്പോൾ പാലങ്ങൾ മാത്രമാകും ബാക്കി. ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം. ഇനിയെല്ലാം ആദ്യമേ തുടങ്ങണം. വെള്ളം ഇരച്ചുകയറിയതോടെ ലക്ഷക്കണക്കിനാളുകളാണ് കുട്ടനാട് ഉപേക്ഷിച്ച് ജീവനും കൊണ്ടോടിയത്. നാലുദിവസമായി തുടരുന്ന കൂട്ടപ്പലായനം ഏതാണ്ട് അവസാനിച്ചിട്ടുണ്ട്. 'പശുക്കളെയും ആടുകളെയും അഴിച്ചുവിട്ടു. ചത്തോ ജീവിച്ചിരിക്കുന്നുണ്ടോ എന്നൊന്നും ഒരുറപ്പുമില്ല. ചിലർ നായകളെ രക്ഷിച്ചു. വീടുകളുടെ അടിത്തറയും ഭിത്തിയുമൊക്കെ വെള്ളം കയറി ദ്രവിച്ചു തുടങ്ങി. വെള്ളമൊഴിഞ്ഞാലും അവിടെ താമസിക്കാനാവില്ല. ഇടിഞ്ഞുപൊളിഞ്ഞുവീഴുമെന്ന് ഉറപ്പ്'- കുട്ടനാട്ടുകാർ പങ്കുവയ്ക്കുന്ന വികാരം ഇതാണ്. ആദ്യവെള്ളപ്പൊക്കത്തിൽതന്നെ കുട്ടനാട്ടിലെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറിയിരുന്നു. അതിനെ അതിജീവിച്ചു. പിന്നീട് മലവെള്ളം ഇരച്ചു കയറി വന്നപ്പോൾ കുട്ടനാട്ടിലെ ഏതാണ് അരലക്ഷം വീടുകളും വെള്ളത്തിലായി. വീടിന് മുമ്പ് പാർക്ക് ചെയ്തിട്ടുണ്ടായിരുന്ന വാഹനങ്ങളും നശിച്ചു.
ഉടുക്കാനുള്ള തുണിമാത്രമെടുത്താണ് എല്ലാവരും രക്ഷപ്പെട്ടത്. ചിലർ ബന്ധുവീടുകളിലേക്കാണ് പോയത്. ചിലർ ക്യാമ്പുകളിലേക്കും. കുടനാട്ടിലെ എല്ലാ ആശുപത്രികളിലും വെള്ളം കയറി പ്രവർത്തനം മുടങ്ങി. ഉപകരണങ്ങളും നശിച്ചു. വെള്ളമിറങ്ങിയാലും ചികിത്സ പുനരാരംഭിക്കാൻ ഉടനൊന്നും കഴിയില്ല. കുട്ടനാട്ടിലെ 116 റേഷൻകടകളിൽ സൂക്ഷിച്ച 6000 ക്വിന്റൽ ഭക്ഷ്യധാന്യം നശിച്ചതായാണ് സൂചന.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍