പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പത്രപ്രവർത്തകനെന്ന വ്യാജേന ഡൽഹി യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തത് മുൻ ഭരണസമിതിയുടെ അഴിമതി മറയ്ക്കാനോ? സർക്കാർ നൽകിയ 25 ലക്ഷം സ്വന്തം അക്കൗണ്ടിലാക്കി പലിശ തട്ടിയെടുത്തെന്നും ഭരണസമിതിക്കെതിരെ ആരോപണം; ഡൽഹിയിലെ പത്രക്കാരുടെ അഴിമതിയിൽ വിഴുപ്പലക്ക് തുടരുന്നു; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഒരു വിഭാഗം
ന്യൂഡൽഹി: പത്രപ്രവർത്തക യൂണിയൻ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിനെ ജയിപ്പിക്കാൻ പ്രതിപക്ഷനേതാവിന്റെ പേഴ്സണൽ സ്റ്റാഫംഗം ഡൽഹിയിൽ പറന്നിറങ്ങി വോട്ടുചെയ്തു. സർക്കാർ ശമ്പളം പറ്റുന്ന ധനസമോദാണ് ഇപ്പോഴും പഴയ ജോലിയുടെ ഹാങ്ഓവറിൽ പഴയ സുഹൃത്തുക്കളെ വിജയിപ്പിക്കാൻ നേരിട്ടിറങ്ങിയത്. കെയുഡബ്ളിയുജെ ഡൽഹി ഘടകത്തിന്റെ മുൻ ഖജാൻജി കൂടിയായിരുന്നു ഇദ്ദേഹം.
ന്യൂഡൽഹിയിൽ നിന്നു ജോലി മാറിപ്പോയവരും, സ്വകാര്യ പി ആർ ഏജൻസിയിൽ ജോലിയുള്ളവരും സിനിമാതിരക്കഥ എഴുതുന്നവരുമാണ് ഡൽഹിയിലെ പത്രപ്രവർത്തക യൂണിയനെ ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിനായി ഔദ്യോഗിക യൂണിയൻ ഭാരവാഹികൾ വിമാനടിക്കറ്റു നല്കി ഇവരെ ഡൽഹിയിൽ വരുത്തുകയായിരുന്നു. സംഘടനയുടെ നെറ്റിയിൽ പേരെഴുതിയാൽ മാത്രം പേരിൽ മാത്രം മതി വർക്കിങ് ജേർണലിസ്റ്റ് സംഘടനയാവുമെന്നാണ് ഇവർ നൽകുന്ന സന്ദേശം.
മുൻപെങ്ങുമില്ലാത്ത വീറും വാശിയുമായിരുന്നു ഇത്തവണ ഡൽഹി പത്രപ്രവർത്തകയൂണിയൻ തെരഞ്ഞെടുപ്പിൽ. സമവായത്തിലൂടെ ഭാരവാഹികളെ തെരഞ്ഞെടുത്തുകൊണ്ടിരുന്ന ഡൽഹി ഘടകത്തിൽ ഇപ്പോൾ ചേരിതിരിഞ്ഞ് പടവെട്ടുന്ന ഗ്രൂപ്പുകളെയാണ് കാണാനാവുക. തെരഞ്ഞെടുപ്പു കഴിഞ്ഞ ശേഷവും ഈ പടലപ്പിണക്കങ്ങൾ കൂടി വരികയാണ്. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ഇതിൽ പെട്ട് അലങ്കോലമായി. സ്ഥാനമൊഴിഞ്ഞ കമ്മിറ്റി അവതരിപ്പിച്ച വരവു ചെലവു കണക്കിൽ അപൂർണ്ണമെന്ന് ആരോപിച്ച് പകുതിയോളം അംഗങ്ങൾ ഇറങ്ങിപ്പോകുന്നതു വരെയെത്തി ബഹളം.
2014ൽ അധികാരമേറിയ സമിതി തന്നെയാണ് രണ്ടു ടേം പൂർത്തിയാക്കി കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞത്. സംഘടനയുടെ വാർഷിക കണക്കുകൾ അവതരിപ്പിക്കേണ്ടത് എല്ലാവർഷവും ഏപ്രിൽ മാസം വിളിച്ചു കൂട്ടുന്ന ജനറൽ ബോഡിയിലാണ്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി ജനറൽ ബോഡി ചേരാനോ വാർഷിക കണക്കുകൾ അവതരിപ്പിക്കാനോ കഴിഞ്ഞ രണ്ടുവർഷക്കാലമായി ഈ ഭരണസമിതി തയ്യാറാകാത്തതാണ് ഡൽഹിയിൽ ഭിന്നതയ്ക്ക് കാരണമായത്.
സംസ്ഥാന സർക്കാർ ഗ്രാൻഡായി നല്കിയ 25 ലക്ഷം രൂപ ഭരണസമിതി ഭാരവാഹികൾ വകമാറ്റി ചെലവാക്കിയെന്നും പലിശയിനത്തിൽ ലഭിച്ച ലക്ഷക്കണക്കിനു തുക അടിച്ചുമാറ്റിയെന്നുമാണ് ഇവർക്കെതിരേ ഉയരുന്ന പ്രധാന ആരോപണം. ഏഷ്യാനെറ്റ് ന്യൂസിലെ പ്രശാന്ത് രഘുവശം, ദേശാഭിമാനിയിലെ പ്രശാന്ത്, ഇപ്പോൾ പ്രതിപക്ഷനേതാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ ധനസുമോദ് എന്നിവരായിരുന്നു അന്ന് പ്രധാന പദവികളിൽ. 2014ൽ ധനസുമോദ് ഡൽഹി വിട്ടപ്പോൾ ട്രഷററായി മാതൃഭൂമിയിലെ മണികണ്ഠൻ എത്തി.
ഡൽഹിയിൽ മലയാളി പത്രപ്രവർത്തകരുടെ കൂട്ടായ്മയ്ക്കായി പ്രസ്്ക്ളബ്ബ് രൂപീകരിക്കുന്നതിനായാണ് 25 ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിക്കുന്നത്. 25 ലക്ഷം രൂപയുടെ ചെക്ക് അന്നത്തെ ഭാരവാഹികൾ കൈപ്പറ്റി എങ്കിലും പ്രോജക്ടിന്റെ തുടർപ്രവർത്തനങ്ങൾ ഒന്നും നടന്നില്ല. ബാങ്കിൽ നിക്ഷേിച്ച ഈ തുകയാണ് പിന്നീട് ഒട്ടേറെ തിരിമറികൾക്ക് വിധേയമാകുന്നുത്. ഫെഡറൽ ബാങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റു ചെയ്തിരുന്ന ഈ തുക കാലാവധി തീരും മുമ്പേ ചെറിയ തുകകളായി മാറ്റിയന്നും ഈ തുക ഭാരവാഹികൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വിനിയോഗിച്ചുവെന്നുമാണ് പരാതി ഉണ്ടായിരിക്കുന്നത്. നല്ലൊരു ലക്ഷ്യത്തിനായി സർക്കാർ അനുവദിച്ച തുക കുടുംബമേളകളും മറ്റ് ഉല്ലാസപരിപാടികളും നടത്താൻ വിനിയോഗിച്ചന്നും ഇവർ ആരോപിക്കുന്നു. ഈ തുകയിൽ പലവട്ടം ഇടപാടു നടന്നതിനാൽ സംഘടനയ്ക്ക് പലിശ ഇനത്തിൽ ലഭിക്കേണ്ട ലക്ഷങ്ങൾ ഭാരവാഹികൾ സ്വന്തം പോക്കറ്റിലാക്കിയന്നും ആരോപിക്കുന്നു.
ഔദ്യോഗികപക്ഷത്തിന്റെ വിശദീകരണത്തിൽ എതിർ പക്ഷം തൃപ്തരല്ല. സർക്കാർ തന്ന ഫണ്ട് ഉൾപ്പെടെ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നാണ് ആവശ്യം. നിലവിൽ ബാങ്ക് അക്കൗണ്ടിലുള്ള തുക വെളിപ്പെടുത്തണമെന്നും ആവശ്യമുണ്ട്. ഇതു കൂടാതെ ഭാരവാഹികളുടെ അക്കൗണ്ടുകളിലേയ്ക്കും തുക വകമാറ്റിയെന്നും എതിർ പക്ഷം ആരോപിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് സുവനീർ ഇനത്തിൽ ഒന്നരലക്ഷത്തോളം രൂപ പിരിച്ചെടുത്തിരുന്നത് എവിടെയാണെന്നും ഇവർ ചോദി്ക്കുന്നു. വ്യവസായ പ്രമുഖരായിരുന്ന എം എ യൂസഫലി, മുത്തൂറ്റ് തുടങ്ങിയവരിൽ നിന്നൊക്കെ അന്ന് പരസ്യത്തിനായി തുക സമാഹരിച്ചിരുന്നു. ഇതിന്റെ കണക്കുംഅപ്രത്യക്ഷമായി. ചിലരുടെ സാലറി അക്കൗണ്ടുകളിലാണ് ഈ പണം ചെന്നതെന്നും ഇവർ ആരോപിക്കുന്നു.
ഇതിന്റെ യ്ഥാർത്ഥ സ്ഥിതി അറിയുന്നതിനായി സർക്കാർ നല്കിയ ഗ്രാൻഡിനെ കുറിച്ചുള്ള വിശദാംശങ്ങൾക്കായി ധനവകുപ്പിൽ വിവരാവകകാശ നിയമപ്രകാരം സമീപിച്ചിരിക്കുകയാണ് അംഗങ്ങളിൽ ചിലർ. രേഖകൾ് സഹിതം വിജിലൻസിന് പരാതി നല്‍കാനാണ് പരിപാടി.സാമ്പത്തിക ആരോപണങ്ങൾ നിലനിൽക്കെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുന്നത്. ജനറൽ ബോഡി പോലും ചേരാതെ എങ്ങിനെ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കാനാകും എന്ന സാങ്കേതിക പ്രശ്നം അന്നേ ചിലർ ഉന്നയിച്ചിരുന്നു. അതോടൊപ്പമാണ് വോട്ടു സമാഹരിക്കാൻ പത്രപ്രവർത്തകരല്ലാത്തവരെ വിമാനടിക്കറ്റു നല്കി വോട്ടു ചെയ്യാൻ എത്തിച്ച സംഭവം ഉണ്ടാകുന്നത്. ഔദ്യോഗിക പാനലിന്റെ വിജയം ഉറപ്പു വരുത്താനാണ് ഇതു ചെയ്തത്. പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എന്ന് ഗസറ്റഡ് പദവിയിലിരുന്നുകൊണ്ട് സർക്കാർ ശമ്പളം വാങ്ങിയാണ് ധനസുമോദ് പത്രപ്രവർത്തക യൂണിയൻ ഭാരവാഹി തെരഞ്ഞെടുപ്പിൽ വോട്ടു ചെയതത്. പത്രപ്രവർത്തകരല്ലാത്തവരെ വോട്ടു ചെയ്യാൻ അനുവദിച്ചതിനെതിരേ വരണാധികാരിക്ക് ഒരു വിഭാഗം പരാതിയും നല്‍കിയിട്ടുണ്ട്.
ഡൽഹിയിലെ പത്രക്കാർക്കിടയിലെ പടലപ്പിണക്കങ്ങളാണ് ഇപ്പോൾ വാട്സ് അപിലും സോഷ്യൽ മീഡിയകളിലും പരക്കുന്നത്. നീതിയക്കും ന്യായത്തിനും അനീതിക്കും അക്രമത്തിനും എതിരേ വായിട്ടലയ്ക്കുന്നവർ പരസ്പരം പഴിചാരുന്ന അവസ്ഥ. പത്രക്കാരുടെ രാഷ്ട്രീയമായ കാഴ്ചപ്പാടുകളും വ്യക്തിപരമായ ഭിന്നതകളും ഇതിനു പിന്നിലുണ്ടെന്നും വിലയിരുത്തുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍