ളാഹ ഗോപാലന്റെ പ്രവചനം ഫലിക്കുന്നു: ഗോപാലനില്ലാത്ത ചെങ്ങറ സമരഭൂമിയിൽ തമ്മിലടിയും കലഹവും; അധികാര വടംവലിയും അടിച്ചമർത്തലുമായി സമരഭൂമി കലാപക്കളമാകുമ്പോൾ നുഴഞ്ഞുകയറി പിടിച്ചെടുക്കാൻ സർക്കാർ നീക്കം
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: എന്റെ ജാതിക്കാർ വിവരദോഷികളാണ്. ഒരു കുപ്പി കള്ളുണ്ടെങ്കിൽ ഇവന്മാരെക്കൊണ്ട് എന്തും ചെയ്യിക്കാം. ഇങ്ങനെയുള്ളവന്മാരെ നയിച്ചു കൊണ്ടുപോവുക എന്നത് ഒരു പ്രയാസമാണ്. നല്ല ഒരു നേതാവില്ലെങ്കിൽ ഇവന്മാർ തമ്മിലടിച്ചു മരിക്കും-കേരളം കണ്ട ഏറ്റവും വലിയ ഭൂസമരമായ ചെങ്ങറയിൽ നേതൃത്വം നൽകിയ ളാഹ ഗോപാലന്റെ വാക്കുകളാണിത്. വർഷങ്ങൾക്ക് മുൻപ് ഗോപാലൻ പറഞ്ഞ ഈ വാക്കുകൾക്ക് ഒരു പ്രവചനത്തിന്റെ സ്വഭാവമുണ്ടായിരുന്നു. ഇന്നിപ്പോൾ അത് ചെങ്ങറയിൽ യാഥാർഥ്യമായിക്കൊണ്ടിരിക്കുകയാണ്. സമരഭൂമിയിൽ നിന്നും ഗോപാലനെ ചവിട്ടിപ്പുറത്താക്കി. തുടർന്ന് നേതൃത്വം ഏറ്റെടുത്തവർ തമ്മിൽ അടിച്ചുകൊണ്ടേയിരിക്കുന്നു. ഓരോ ദിവസവും വെട്ടും കുത്തും അടിയും നടക്കുന്ന സമരഭൂമിയിലേക്ക് പൊലീസ് വലതുകാൽ വച്ച് കയറിക്കഴിഞ്ഞു. ഇനി എല്ലാം എളുപ്പമാണ്. ഒരു സംഘടിത നീക്കത്തിലൂടെ സർക്കാരിനെ കൈയേറ്റക്കാരെ ഒഴിപ്പിക്കാം. ഒരു തുള്ളി ചോര പോലും ചിന്താതെ.
ളാഹ ഗോപാലന്റെ കാലത്ത് ഇങ്ങനെ അല്ലായിരുന്നു. എത്ര ഉന്നതനായ പൊലീസുകാരനോ ജില്ലാ കലക്ടറോ മന്ത്രിയോ വരട്ടെ, സമരകവാടം കണ്ട് തിരിച്ചു മടങ്ങാം. തോക്കും ലാത്തിയും ബയണറ്റുമൊക്കെയായി വന്ന പൊലീസ് സമരക്കാരുടെ ഐക്യദാർഢ്യത്തിന് മുന്നിൽ അറ്റൻഷൻ അടിച്ചു മടങ്ങി. ഇന്ന് അതിനെല്ലാം മാറ്റം വന്നിരിക്കുന്നു. ആറു മാസം മുൻപ് ചെങ്ങറ സമരനായകൻ ളാഹ ഗോപാലനെ സമരക്കാർ ചവിട്ടിപ്പുറത്താക്കി. മാരകമായ രോഗങ്ങളുമായി ളാഹ ഗോപാലൻ പത്തനംതിട്ടയിലെ സാധുജന വിമോചനവേദിയുടെ ആസ്ഥാനത്ത് ആസന്നമരണനായി കഴിയുന്നു. ഈ രാജാവിന്റെ പ്രജകൾ സമരഭൂമിയിൽ തമ്മിലടിച്ച് ഒടുങ്ങുന്നു. ശ്രീകൃഷ്ണന്റെ കാലശേഷം യാദവകുലം മുടിഞ്ഞതു പോലെ.
സമരഭൂമിയിൽ സംഘട്ടനവും വെട്ടും കുത്തും പതിവാണ്. ദുർമരണങ്ങളും പീഡനവുമെല്ലാം നടക്കുന്നു. പുറംലോകമറിയുന്നത് കുറച്ചു മാത്രം. കഴിഞ്ഞ 14 ന് ഇപ്പോഴത്തെ സമരനേതാവും സംഘവും 17 വയസുള്ള അന്തേവാസിയെ കുത്തിപ്പരുക്കേൽപ്പിച്ചിരുന്നു. അഞ്ജലി ഭവനിൽ ഉണ്ണിയുടെ മകൻ വിനോദിനെയാണ് മുറിവേൽപ്പിച്ചത്.
ചെങ്ങറ സമരഭൂമിയിലെ ഇപ്പോഴത്തെ നായകൻ പത്തനാപുരം പന്തേരിക്കൽ മാങ്കോട് ടി.ആർ. ശശി (45), ഇലന്തൂർ ഹരിജൻ കോളനിയിൽ സന്തോഷ് (39), ചടയമംഗലം ഉടയന്നൂർ കാട്ടാമ്പള്ളിൽ തടത്തിൽ ചരുവിള പുത്തൻ വീട്ടിൽ സോമരാജൻ (47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ളാഹ ഗോപാലനെ സമരഭൂമിയിൽനിന്ന് പുറത്താക്കിയതിനു ശേഷം ഇവിടെ സംഘർഷം പതിവാണ്. ടി.ആർ. ശശി ചുമതലയേറ്റെങ്കിലും ഇയാളെ അംഗീകരിക്കാത്ത ഒരു വിഭാഗം ഇവിടെയുണ്ട്. ഇതിന്റെ പേരിൽ ചേരിതിരിഞ്ഞ് ഇവിടെ ആക്രമണം പതിവാണ്. ഇതിന്റെ ഭാഗമായിട്ടാണ് വിനോദിനെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം സമരഭൂമിയിലെ കവാടം അജ്ഞാത സംഘം തകർത്തു.
24-ാം കൗണ്ടറിലെ പ്രവേശന കവാടത്തിലെ ചെക്ക് പോസ്റ്റിന് നേരെയായിരുന്നു അക്രമം. മദ്യനിരോധന മേഖല എന്ന് എഴുതിയിരുന്ന ബോർഡ് എടുത്തുമാറ്റി. കവാടത്തിൽ സൂക്ഷിച്ചിരുന്ന രജിസ്റ്റർ നശിപ്പിച്ചു. സംഭവത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും സാധുജന വിമോചന സംയുക്ത സമരസമിതി പ്രവർത്തകർക്ക് ഇതിൽ പങ്കുണ്ടെന്നാണ് സംശയമെന്ന് നിലവിൽ ഭരണം നിയന്ത്രിക്കുന്ന അംബേദ്കർ സ്മാരക മാതൃകാ ഗ്രാമവികസനസമിതി ജോയിന്റ് സെക്രട്ടറി സുകുമാരൻ പറഞ്ഞു. ഒരു സ്ത്രീക്ക് ഗുരുതരമായ പരുക്കുണ്ട്. സംഭവത്തെ തുടർന്ന് കലക്ടർക്കും എക്സൈസ് കമ്മിഷണർക്കും പരാതി നൽകിയിട്ടുണ്ട്.
24 ന് രാവിലെ പത്തിനും രാത്രിയിലുമായിട്ടായിരുന്നു സംഭവം. കോളനിയിലെ താമസക്കാരനും സാധുജനവിമോചന സംയുക്ത സമരസമിതി പ്രവർത്തകനുമായ കൊല്ലം വിനോദിനോടൊപ്പം എത്തിയ ഒരു സംഘം 24 ന് രാവിലെ പത്തുമണിയോടെ സമരകവാടം കടന്ന് അക്രമം നടത്തുകയായിരുന്നുവെന്നാണ് ആരോപണം. പ്രവേശന കവാടം തകർത്ത സംഘം അവിടെയുണ്ടായിരുന്നു രജിസ്റ്റർ നശിപ്പിച്ചു. ചെക്ക് പോസ്റ്റിൽ ഉണ്ടായിരുന്ന ഷൈജു ഭവനിൽ മീനാക്ഷിക്ക് അക്രമത്തിൽ ഗുരുതരപരുക്കേറ്റു. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ പതിനാലിന് നടന്ന സംഭവങ്ങളുടെ പ്രതികാരമായി പ്രത്യാക്രമണം നടത്തുകയായിരുന്നുവത്രെ. എന്നാൽ പ്രവർത്തകനെ കുത്തി എന്ന പ്രചാരണം സത്യവിരുദ്ധമാണെന്ന് അംബേദ്കർ സ്മാരക മാതൃകാ ഗ്രാമ വികസന സമിതി പ്രവർത്തകർ പറയുന്നു.
പത്തുവർഷം മുമ്പ് സമരനേതാവ് ളാഹഗോപാലൻ നേതൃത്വം നൽകിയ സാധുജന വിമോചന സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് ഹാരിസൺ മലയാളം കമ്പനി കൈവശപ്പെടുത്തിയിട്ടുള്ള ചെങ്ങറ തോട്ടം കൈയേറി കുടിൽ കെട്ടി സമരം ആരംഭിച്ചത്. പിന്നീട് കേരളം കണ്ട ഏറ്റവും വലിയ ഭൂസമരമായി ഇതുമാറി. ഇതിനിടെ കഴിഞ്ഞ ഇടതു സർക്കാർ ചെങ്ങറ സമരക്കാർക്ക് ഭൂമി വാഗ്ദാനം ചെയ്ത് കുറച്ചാളുകളെ അവിടെ നിന്നും മാറ്റിയെങ്കിലും അവരിൽ പലർക്കും ഇതുവരെ വാസയോഗ്യമായ ഭൂമി കണ്ടെത്തി കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ചെങ്ങറയിൽ താമസമാക്കിയ ഭൂരഹിതർക്കു വേണ്ടി ളാഹ ഗോപാലൻ സമരം തുടർന്നതിന്റെ ഫലമായി അവിടെ സ്ഥിരം വാസസ്ഥലങ്ങൾ ഉയർന്നു. ഇതിനിടെ ളാഹ ഗോപാലനെതിരെ ചിലർ കടുത്ത എതിർപ്പുമായി രംഗത്തെത്തി. എതിർപ്പ് ശക്തമായതോടെ ഗോപാലൻ ചെങ്ങറയിൽ നിന്നും പിന്മാറി. ഇതോടെയാണ് ഭൂരിഭാഗം വരുന്ന ഒരു വിഭാഗം അംബേദ്കർ സ്മാരക മാതൃകാ ഗ്രാമവികസന സമിതി രൂപീകരിച്ചത്. മറ്റൊരു വിഭാഗം സാധുജന വിമോചന സംയുക്ത സമരസമിതിയുടെ ഭാഗമായി നിലകൊണ്ടു. ഈ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള അഭിപ്രായഭിന്നതയാണ് ഇപ്പോൾ ചെങ്ങറയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.
ചെങ്ങറ സമരക്കാർക്കിടയിൽ നിലനിൽക്കുന്ന അഭിപ്രായഭിന്നത മുതലാക്കാനാണ് സർക്കാരിന്റെ ശ്രമമെന്നറിയുന്നു. ഭൂരഹിതർ കൈവശം വച്ചിട്ടുള്ള ഭൂമി പിടിച്ചെടുത്ത് ഹാരിസണ്‍ നൽകുകയെന്നതാണ് സർക്കാർ ലക്ഷ്യം.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍