മുള്ളു കൊണ്ട് എടുക്കേണ്ട വിദ്യാർത്ഥി സമരത്തെ തൂമ്പ കൊണ്ട് എടുക്കേണ്ട അവസ്ഥയിൽ എത്തിച്ചത് ലക്ഷ്മി നായരുടെ പിടിവാശി; പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും അഞ്ച് വർഷത്തേക്ക് മാറ്റി നിർത്തിയെങ്കിലും കോളേജുമായുള്ള ബന്ധം തുടരും; സെലബ്രിറ്റി ഷെഫിന്റെ പുതിയ റോൾ ലോ അക്കാദമി റിസേർച്ച് സെന്ററിന്റെ ഡയറക്ടറായി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നെഹ്രു ഗ്രൂപ്പ് ഓഫ് കോളജിലെ വിദ്യാർത്ഥിയായിരുന്ന ജിഷ്ണു കോപ്പിയടി ആരോപണത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നാലെ കേരളത്തിലുടനീളമുള്ള സ്വാശ്രയ കോളജുകളിൽ അലയടിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു പേരൂർക്കട ലോ അക്കാദമി ലോ കോളജിലെ സമരവും. ഇന്റേണൽ മാർക്ക് അടക്കമുള്ള വിഷയങ്ങളിൽ വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാൻ പോലും പ്രിൻസിപ്പൽ ലക്ഷ്മി നായർ കൂട്ടാക്കാതിരുന്നപ്പോൾ സമരം കേരള സമൂഹത്തിലെ പ്രധാന ചർച്ചാ വിഷയമായി. മൂന്നാഴ്ച നീണ്ട സമരം അവസാനിപ്പിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നുവരെ നടപടികൾ ഉണ്ടായെങ്കിലും പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ കടുംപിടുത്തം മൂലം എല്ലാം വിഫലമാകുകയായിരുന്നു. ഒടുക്കം മുള്ളുകൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട് എടുക്കേണ്ട ഗതികേടിലെത്തി ലക്ഷ്മി നായരും ലോ അക്കാദമി മാനേജ്മെന്റും.
ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് മാറി നിൽക്കുന്നതുകൊണ്ട് ലോ അക്കാദമി വിഷയം കെട്ടടങ്ങുകയില്ല. കേരളത്തിലെ പ്രഥമ സ്വാശ്രയ സ്ഥാപനമായ ഈ കോളജിന് സർക്കാർ അനുവദിച്ച ഭൂമി ദുരുപയോഗം ചെയ്യുന്നുവെന്നതടക്കമുള്ള ആരോപണങ്ങളിൽ അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനും മുതിർന്ന സഖാവുമായ വി എസ്. അച്യുതാനന്ദൻ പ്രത്യേക താത്പര്യം ലോ അക്കാദമി വിഷയത്തിൽ എടുത്തിട്ടുണ്ട്. ഭൂമി തിരിച്ചെടുക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.
അതേസമയം, വിദ്യാർത്ഥി പ്രക്ഷോഭത്തിനൊടുവിൽ ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു മാറിനിൽക്കാൻ നിർബന്ധിതയായ ലക്ഷ്മി നായർ കോളജുമായുള്ള ബന്ധം പൂർണമായും ഉപേക്ഷിക്കില്ല. ലോ അക്കാദമിയുടെ കീഴിൽ പ്രവർത്തിക്കുന്ന റിസേർച്ച് സെന്ററിന്റെ ഡയറക്ടറായി ലക്ഷ്മി നായരെ നിമയിച്ചേക്കുമെന്നാണ് അറിയാൻ കഴിയുന്നത്. റിസേർച്ച് സെന്റർ കാമ്പസിനു പുറത്തായതിനാൽ ലക്ഷ്മി നായരെ ഇവിടെ നിമയിക്കുന്നതിൽ സാങ്കേതികമായോ, വിദ്യാർത്ഥി സംഘടനകൾക്കു നല്കിയ ഉറപ്പിന്റെ ഭാഗമായോ ഒരു വിധ തടസ്സവും മാനേജ്മെന്റിനു മുന്നിൽ ഉണ്ടാകില്ല.
എസ്എഫ്ഐയുമായി കോളജ് മാനേജ്മെന്റ് നടത്തിയ ഒത്തുതീർപ്പു ചർച്ചയിലാണ് ലക്ഷ്മി നായരെ ലോ അക്കാദമി ലോ കോളജിന്റെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് അഞ്ചു വർഷത്തേക്കു മാറ്റി നിർത്താൻ ധാരണയായത്. ഇക്കാര്യത്തിൽ എഴുതികിട്ടിയ ഉറപ്പിനെത്തുടർന്ന് എസ്എഫ്ഐ സമരം അവസാനിപ്പിക്കുകയും ചെയ്തു. അഞ്ചു വർഷ കാലത്തേക്ക് ലക്ഷ്മി നായർ കോളജിൽ അദ്ധ്യാപികയായി എത്തില്ലെന്നും മാനേജ്മെന്റ് ഉറപ്പു നല്‍കിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്കു നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ലോ അക്കാദമിയിലെ അധ്യയന വിഭാഗത്തിൽനിന്നു മാത്രമാണ് ലക്ഷ്മി നായർ മാറ്റി നിർത്തപ്പെടുന്നത്. അക്കാദമിയുടെ കീഴിൽ പ്രവർത്തിക്കുന്ന റിസേർച്ച് സെന്ററിന്റെ ഡയറക്ടർ സ്ഥാനത്തേക്ക് അവരെ നിയോഗിക്കാൻ, വിദ്യർത്ഥിസംഘടനയ്ക്കു നല്കിയ വാഗ്ദാനങ്ങളും ഉറപ്പുമൊന്നും തടസമാകില്ല. റിസേർച്ച് സെന്റർ പ്രവർത്തിക്കുന്നത് പേരൂർക്കടയിലെ ലോ അക്കാദമി കാമ്പസിലല്ല എന്നതാണ് ഇതിന്റെ കാരണം.
തിരുവനന്തപുരം നഗരഹൃദയത്തിൽ സെക്രട്ടേറിയറ്റിന് സമീപം പുന്നം റോഡിലെ ഫ്ളാറ്റിലാണ് ലോ അക്കാഡമിയുടെ ഗവേഷണ വിഭാഗമായ റിസേർച്ച് സെന്റർ പ്രവർത്തിക്കുന്നത്. സെന്റർ ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് അൻഡ് റിസേർച്ച്(സിഎഎൽഎസ്എആർ) എന്നാണ് മുഴുവൻ പേര്. ലോ അക്കാദമിക്കു കീഴിലുള്ള സ്വതന്ത്ര സ്ഥാപനമായിട്ടാണ് ഇത് പ്രവർത്തിക്കുന്നത്. സർക്കാരിന്റെ നോമിനികളും ലോ കോളജ് പ്രതിനിധികളും സാമൂഹിക ശാസ്ത്രജ്ഞരും ഉൾപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് റിസേർച്ച് സെന്ററിനെ നിയന്ത്രിക്കുന്നത്.
അതേസമയം ലോ അക്കാദമിക്കു പണ്ട് സർക്കാർ അനുവദിച്ച ഭൂമിയിൽ ആവശ്യത്തിനല്ലാതെ ഉപയോഗിക്കപ്പെടുന്ന ഭൂമി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വി എസ്. അച്യുതാനന്ദൻ നല്കിയ കത്തിൽ റിസേർച്ച് സെന്റർ ഇരിക്കുന്ന ഫ്ളാറ്റും പരാമർശിക്കുന്നുണ്ട്. സ്വകാര്യ റിയൽ എസ്റ്റേറ്റ് കൺസ്ട്രക്ഷൻ കമ്പനിയുമായി ചേർന്ന് പുന്നം റോഡിലുള്ള സ്ഥലത്ത് ഫ്ളാറ്റ് കെട്ടി വിൽപ്പന നടത്തുന്നത് നിയമപരമാണോയെന്ന് അന്വേഷിക്കണമെന്നാണ് വി എസ് കത്തിലൂടെ ആവശ്യപ്പെട്ടത്. വിഎസിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ റവന്യൂ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റവന്യൂ സെക്രട്ടറിയായിരിക്കും അന്വേഷണം നടത്തുക.
ലോ അക്കാദമിക്കു പാട്ടത്തിനു നല്കിയ 11 ഏക്കർ 49 സെന്റ് സ്ഥലം ദുരുപയോഗം ചെയ്യുന്നുവെന്നാണ് വി എസ് ആരോപിച്ചിരിക്കുന്നത്. സിപിഐ(എം) സംസ്ഥാന സമിതിയിൽ തനിക്കെതിരേ തിരിഞ്ഞ കോലിയക്കോട് കൃഷ്ണൻ നായരെ ലക്ഷ്യമിട്ടാണ് വി എസ് കത്ത് നല്‍കിയത്. ലോ അക്കാദമി ഡയറക്ടറും ലക്ഷ്മി നായരുടെ പിതാവുമായ നാരായണൻ നായരുടെ സഹോദരനാണ് കോലിയക്കോട്. പിണറായിയും കേന്ദ്ര കമ്മറ്റിയും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് വിഎസിനെ സംസ്ഥാന സമിതിയിൽ എടുക്കാനും നടപടി താക്കീതിൽ ഒരുക്കാനും തീരുമാനിച്ചത്. എന്നാൽ കോലിയക്കോട് സംസ്ഥാന സമിതിയിൽ വിഎസിനെതിരേ വിമർശം ഉന്നയിക്കുകയുണ്ടായി. ഇത് വിഎസിനെ അമ്പരപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ലോ അക്കാദമി വിഷയത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണു വി എസ്. തനിക്ക് ലഭിച്ച ഏറ്റവും നല്ല അവസരം ഇതാണെന്ന തിരിച്ചറിവിൽ കൂടിയാണ് വിഎസിന്റെ നീക്കങ്ങൾ.
1967ലാണ് തിരുവനന്തപുരത്ത് സംസ്ഥാനത്തെ ആദ്യത്തെ സ്വാശ്രയ നിയമ വിദ്യാഭ്യാസ സ്ഥാപനമായ കേരള ലോ അക്കാദമി സ്ഥാപിക്കപ്പെട്ടത്. പേരൂർക്കടയിൽ സർക്കാർ പാട്ടത്തിനു നൽകിയ 11 ഏക്കർ 49 സെന്റ് സ്ഥലത്താണു പ്രവർത്തനം ആരംഭിച്ചത്. ചട്ടപ്രകാരം മൂന്ന് ഏക്കർ ഭൂമി മതി കോളേജിന്. എന്നാൽ പതിനൊന്ന് ഏക്കർ നാരായണൻ നായർ കൈവശം വച്ചിരിക്കുന്നു. ഇതിൽ എട്ട് ഏക്കറോളം ഭൂമിയിൽ നാരായണൻ നായരുടെ വീടാണ്. ഇതിനോട് ചേർന്ന് കോലിയക്കോടിനും വീടുണ്ട്. സഹോദരങ്ങൾ രണ്ടു പേരും ആഡംബര വീടുണ്ടാക്കി തിരുവനന്തപുരത്തെ കണ്ണായ പേരൂർക്കടയിൽ കഴിയുന്നു. ഇതിനെ ചോദ്യം ചെയ്യാൻ തന്നെയാ്ണ് വിഎസിന്റെ നീക്കം. സംസ്ഥാന സമിതിയിൽ തനിക്കെതിരെ ശബ്ദമുയർത്തിയ കോലിയക്കോടിനെ വീട്ടിൽ നിന്നും ഇറക്കി വിടാൻ ഉറപ്പിച്ചു തന്നെയാണ് വിഎസിന്റെ നീക്കവും.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍