ഇടുക്കി ഡാമിനോട് ചേർന്ന് വൻകൈയേറ്റം: വൈദ്യുതി ബോർഡിന്റെ സ്ഥലം കൈയേറി വ്യക്തി നാലുനില കെട്ടിടം നിർമ്മിച്ചു: പഞ്ചായത്ത് കെട്ടിട നമ്പർ നൽകായിരുന്നിട്ടും വൈദ്യുതി കണക്ഷൻ കൊടുത്ത ബോർഡിന്റെ സഹായം: നിർമ്മാണം നടന്നിരിക്കുന്നത് നിയമങ്ങൾ മറികടന്ന്: പൊളിച്ചു മാറ്റാൻ ഉത്തരവിട്ടിട്ട് ഒരു വർഷമായിട്ടും നടപടിയില്ല
ശ്രീലാൽ വാസുദേവൻ
കട്ടപ്പന: ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്തോട് ചേർന്ന അഞ്ചുരുളിയിൽ വൈദ്യുതി വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം കൈയേറി വ്യക്തി, റിസോർട്ടിനായി നാലു നില കെട്ടിടം നിർമ്മിച്ചു. പഞ്ചായത്ത് കെട്ടിട നമ്പർ നൽകിയില്ലെങ്കിലും വൈദ്യുതി കണക്ഷൻ നൽകി വൈദ്യുതി ബോർഡ് കൈ അയച്ചു സഹായിച്ചു. പരാതികൾ പലതു ചെന്നിട്ടും ഹിയറിങ്ങും അന്വേഷണവും മറ്റുമായി കൈയേറ്റക്കാരനെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് വകുപ്പുകൾ.
ഉപ്പുതറയിലെ ക്വാറി ഉടമ കെപിഎം സുനിലാണ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കെട്ടിടം നിർമ്മിച്ചത്. ഇതേ ഉദ്യോഗസ്ഥർ തന്നെയാണ് അനധികൃതമായി നിർമ്മിച്ച കെട്ടിടം പൊളിക്കുന്നത് തടയാൻ ശ്രമിക്കുന്നതും. വൈദ്യുതി, വനം, തദ്ദേശ സ്വയം ഭരണ വകുപ്പുകളിലെ പ്രമുഖരെ സ്വാധീനിച്ചാണ് സുനിൽ തന്റെ കൈയേറ്റത്തിന് നിയമ പരിരക്ഷ ഉണ്ടാക്കാൻ നീക്കം നടത്തുന്നത് എന്നാണ് ആരോപണം. ഇതിന്റെ ഭാഗമായി തഹസീൽദാരുടെ ഹിയറിങ്ങിൽ സുനിൽ ഹാജരാകാതിരിക്കുകയും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യാജ സത്യവാങ്മൂലം റവന്യൂ വകുപ്പിന് നൽകുകയും ചെയ്തു.
ഒന്നര മാസത്തോളം മുമ്പാണ് സുനിലിന്റെ റിസോർട്ട് നിർമ്മാണം വാർത്തയായത്. അഞ്ചുരുളി മേഖലയിൽ സുനിൽ കൈവശം വച്ചിരിക്കുന്ന നിരവധിയേക്കർ സ്ഥലം ഇടുക്കി ജലാശയത്തിന്റെ വൃഷ്ടി പ്രദേശത്തോട് ചേർന്നാണ് കിടക്കുന്നത്. വനമേഖലയാണെങ്കിലും വൈദ്യുതി വകുപ്പിനാണ് ജലാശയത്തോട് തൊട്ടുകിടക്കുന്ന ഭൂമിയുടെ അവകാശം. 3000 ഹെക്ടറോളം സ്ഥലമാണ് വൈദ്യുതി വകുപ്പിനുള്ളത്.
ജലാശയത്തിന്റെ പത്ത് ചെയിൻ (200 മീറ്റർ) ചുറ്റളവിൽ നിർമ്മാണങ്ങളൊന്നും പാടില്ലെന്നാണ് ചട്ടം. എന്നാൽ ഇത് പാടേ അവഗണിച്ച്, പരമാവധി ജലനിരപ്പുയരുമ്പോൾ താഴത്തേ നിലയിൽ നിന്നു കൈ കൊണ്ട് വെള്ളം കോരി എടുക്കാൻ കഴിയുന്ന തരത്തിലാണ് റിസോർട്ടിനായി കെട്ടിടം പണിതത്. നിർമ്മാണത്തിനായി പ്രദേശത്തു നിന്നു നിയമം ലംഘിച്ച് മരങ്ങളും മുറിച്ചു.
മുകളിലത്തെ നിലയിൽ തടിപ്പണികൾ നടക്കവേ ഇത് സംബന്ധിച്ച് വാർത്ത വന്നതോടെയാണ് സംഭവം പുറത്തായത്. തുടർന്നു കാഞ്ചിയാർ വില്ലേജ് ഓഫിസർ സോജൻ പുന്നൂസ് സ്ഥലം സന്ദർശിച്ച് കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും നിർമ്മാണം തടയുകയും ചെയ്തു. വൈദ്യുതി വകുപ്പിന്റെ ഭൂമിയിലാണ് നിർമ്മാണമെന്നു കണ്ടതോടെ റിസോർട്ട് പൊളിച്ചു നീക്കാനും ഇടുക്കി തഹസീൽദാർ ഹിയറിങ് നടത്തി വിശദീകരണം തേടാനും കലക്ടർ ഉത്തരവായി.
2016 ജൂലൈ 27ന് നടത്തിയ ആദ്യ ഹിയറിങ്ങിൽ ഹാജരായ സുനിൽ രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. 15 ദിവസത്തെ സാവകാശം വാങ്ങി. ഹിയറിങ്ങിൽ പങ്കെടുക്കാതെ അഭിഭാഷകനെ അയയ്ക്കുകയും ഇനിയും കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെങ്കിലും തഹസീൽദാർ അനുവദിച്ചിരുന്നില്ല.
താൻ കെട്ടിടം പണിതിരിക്കുന്നത് വൈദ്യുതി വകുപ്പിന്റെ ഭൂമിയിലല്ലെന്നാണ് ഇയാൾ നേരത്തെ ഇടുക്കി തഹസീൽദാർക്ക് സത്യവാങ്മൂലം നൽകിയിട്ടുള്ളത്. റീസർവെ ബ്ലോക്ക് 64-ൽപെട്ട സ്ഥലത്താണ് കെട്ടിടം എന്നാണ് അവകാശവാദം. എന്നാൽ കെഎസ്ഇബിയുടെ അധീനതയിലുള്ള ബ്ലോക്ക് 63-ൽ സർവെ നമ്പർ 1/2 ൽപെട്ട മൈനർ സർക്യൂട്ടിലാണ് കെട്ടിടമെന്ന് താലൂക്ക് സർവെയർ നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കെട്ടിട നിർമ്മാണത്തിന് കാഞ്ചിയാർ പഞ്ചായത്ത് അനുമതി നൽകിയിട്ടുണ്ടെന്നാണ് കൈവശക്കാരൻ പറയുന്നത്. എന്നാൽ പെർമിറ്റ് നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ വില്ലേജ് ഓഫീസറുടെ ആവശ്യപ്രകാരം നൽകിയ മറുപടിയിൽ പറഞ്ഞിട്ടുള്ളതാണ്.
കെഎസ്ഇബി കട്ടപ്പന സബ് ഡിവിഷനിൽപെട്ട ഇവിടേക്ക് ത്രീഫേസ് വൈദ്യുതി കണക്ഷൻ നൽകിയിട്ടുണ്ട്. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് കണക്ഷൻ നൽകിയിട്ടുള്ളത്. അയ്യപ്പൻ കോവിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ സമീപത്താണ് കെട്ടിടം. നിയമലംഘനം നടത്തി മരങ്ങൾ മുറിച്ചാണ് കെട്ടിടം പണിതത്. കെട്ടിടനിർമ്മാണം സംബന്ധിച്ച് വാർത്ത വന്നതിന് ശേഷം ഡിഎഫ്ഒ ഇതേക്കുറിച്ച് അന്വേഷണം നടത്തിയതോടെ മരം മുറിച്ചെന്ന് കേസെടുത്ത് നടപടികൾ അവസാനിപ്പിക്കുകയായിരുന്നു.
ഇടുക്കി ഡാം സേണ്ടി റിസേർച്ച് വിഭാഗത്തിനാണ് ഭൂമിയുടെ സംരക്ഷണ ചുമതല. ഇവിടുത്തെ മരങ്ങൾ സംരക്ഷിക്കേണ്ടത് വനം വകുപ്പും അനധികൃത നിർമ്മിതികളും മറ്റും തടയേണ്ടത് വൈദ്യുതി-റവന്യൂ വകുപ്പുകളും പഞ്ചായത്തുമാണ്. വസ്തുത ഇതാണെങ്കിലും റവന്യൂ വകുപ്പ് മാത്രമാണ് ഉണർന്ന് പ്രവർത്തിച്ചത്. സുനിലിനെതിരെ ഭൂസംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും നിസാരമായ പിഴ ഒടുക്കിയാൽ മതിയാകും.
കെട്ടിടം പൊളിച്ചുമാറ്റാനുള്ള ഉത്തരവ് പാലിക്കാത്ത ഇയാൾക്കെതിരെ ക്രിമിനിൽ കേസെടുക്കാവുന്നതാണെങ്കിലും ബന്ധപ്പെട്ടവർ പരാതി നൽകാത്തതിനാൽ ഇക്കാര്യത്തിലും നടപടിയുണ്ടായിട്ടില്ല. സാമ്പത്തിക സ്വാധീനമുള്ള ഇയാൾ വിവിധ വകുപ്പുകളുടെ സഹായത്തോടെ നടപടികൾ വൈകിപ്പിച്ച്, റിസോർട്ട് പൊളിക്കുന്നത് തടയാനാണ് നീക്കം നടത്തിയിട്ടുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍