സജീഷേട്ടാ.. ഞാൻ എന്റെ അവസാന യാത്രയിലാണെന്ന് തോന്നുന്നു; കാണാൻ പറ്റുമെന്ന് തോന്നുന്നില്ല.. സോറി; മക്കളെ നന്നായി നോക്കണേ; പാവം കുഞ്ചു.. അവനെയൊന്ന് ഗൾഫിൽ കൊണ്ടുപോകണം: മരണത്തിന് കീഴടങ്ങും മുൻപ് എഴുതിയ കത്തിൽ ലിനി പറഞ്ഞത് ഇങ്ങനെ; ആതുരശുശ്രൂഷ ജീവിതലക്ഷ്യമായി കണ്ട യുവതിയുടെ വേർപാട് കേരളമനസ്സിൽ സൃഷ്ടിക്കുന്നത് തീരാവേദന; യുദ്ധത്തിനിടെ സൈനികൻ മരിച്ചാൽ കരയുന്നവർ തിരിച്ചറിയുക.. ആതുരസേവനവും പ്രാണൻകൊടുത്തും ജീവൻകാക്കുന്ന സേവനമാണെന്ന്
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: അതിർത്തി കാക്കുന്ന സൈനികൻ തന്റെ കർത്തവ്യത്തിനിടെ കൊല്ലപ്പെട്ടാൽ അതിനെ നമ്മൾ വീരമൃത്യുവായി കണക്കാക്കുന്നു. സത്യത്തിൽ സൈനികരുടേതിന് തുല്യമായ ജീവിതമല്ലേ ഓരോ ആരോഗ്യപ്രവർത്തകനും ചെയ്യുന്നത്. കോഴിക്കോട്ട് നിപാ വൈറസ് പനി ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ സ്വന്തം ശരീരത്തിലേക്ക് കടന്നുകയറിയ വൈറസിന് കീഴ്പ്പെട്ട ജീവൻ നഷ്ടപ്പെട്ട സിനിയെന്ന മാലാഖയുടെ മനസ്സിലും ഉണ്ടായിരുന്നു ഒരുപാട് സ്വപ്നങ്ങൾ. ആതുരസേവനം ഏറ്റവും ഇഷ്ടപ്പെട്ട തൊഴിലായി സ്വീകരിച്ചവളായിരുന്നു ആ യുവതി. തന്റെ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴും പനിബാധിച്ച് എത്തിവയവരെ ഉറക്കമുപേക്ഷിച്ച് ശുശ്രൂഷിച്ചപ്പോഴും അവളറിഞ്ഞില്ല, ആ രോഗം തന്നിലേക്കും പടരുന്നുവെന്ന്.
രോഗം ബാധിച്ച് അവശയായപ്പോഴാണ് അറിയുന്നത്. താനും മരണത്തിന്റെ പാതയിലാണെന്ന്. ആ തിരിച്ചറിവിന്റെ നിമിഷത്തിൽ കുടുംബത്തെയോർത്തു. ഇനിയൊരു തിരിച്ചറിവില്ലെന്ന് മനസ്സിലായപ്പോൾ അവൾ ഇങ്ങനെ കുറിച്ചു. മക്കളെയോർത്ത ഒരു അമ്മയുടെ അവസാനത്തെ വരികൾ.
'സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. sorry...
നമ്മുടെ മക്കളെ നന്നായി നോക്കണേ...
പാവം കുഞ്ചു. അവനെയൊന്ന് ഗൾഫിൽകൊണ്ടുപോകണം...
നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, please...
with lots of love'
ആശുപത്രി ഐസിയുവിൽ മരണവുമായി മല്ലിടവെ അവൾ ഭർത്താവിന് എഴുതിയ കത്താണിത്. ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരില്ലെന്ന് ഉറപ്പായപ്പോൾ ആ മാലാഖയുടെ മനസിൽ മക്കളും ഭർത്താവും കുടുംബവും മാത്രമായിരുന്നു. സ്വന്തം പ്രാണൻ തന്നെ ആപത്തിലാകാമെന്ന് മനസ്സിലാക്കി തന്നെ നൂറുകണക്കിന് നഴ്സുമാർ ഇപ്പോഴും കോഴിക്കോട്ടും മലപ്പുറത്തുമെല്ലാം പനിബാധിതരെ ശുശ്രൂഷിക്കുന്നു.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിപാ വൈറസ് രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ സ്വന്തം ശരീരത്തിലും വൈറസ് ബാധിച്ച് മരിച്ച ലിനി എന്ന നഴ്സിന് അവസാനമായി പറയാനുണ്ടായിരുന്നത് ഇത്രമാത്രം. കേരളം ഭയപ്പാടോടെ കാണുന്ന രോഗത്തെ ചെറുത്തുതോൽപ്പിക്കാൻ ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർ ഇത്തരത്തിൽ അഹോരാത്രം യത്നത്തിലാണ്. സ്വകാര്യ-സർക്കാർ സംവിധാനമെന്ന വേർതിരിവില്ലാതെ എല്ലാവരും ഓരോ ജീവനും രക്ഷിക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നു. ഇതിനിടെയാണ് ലിനിയെ രോഗം കീഴ്പ്പെടുത്തുന്നതും അവർ മരിക്കുന്നതും. രണ്ടു പിഞ്ചോമനകളുടേയും പ്രിയതമന്റേയും മുഖം ഓർത്ത് ലിനി അവസാനമായി കുറിച്ച വരികൾ എല്ലാവരുടെയും മനസ്സിൽ നീറ്റലായി മാറുന്നു.
ജോലിക്ക് പോയ അമ്മ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് അവരുടെ രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ. അഞ്ചും രണ്ടും വയസ്സുമാത്രമുള്ള പിഞ്ചോമനകൾ. അവർക്ക് അമ്മയുടെ മൃതദേഹം കാണാനോ ഒരു അന്ത്യചുംബനംപോലും നൽകാന പറ്റാത്ത സാഹചര്യമാണ് ഉണ്ടായത്. വൈറസ്ബാധ മൃതദേഹത്തിൽ നിന്ന് കൂടുതലായി പടരുമെന്ന സാഹചര്യം. അതോടെ മരണമടഞ്ഞ ലിനിയുടെ ദേഹം ആശുപത്രിയിൽ നിന്ന് നേരെ വൈദ്യുതി ശ്മശാനത്തിൽ എത്തിച്ച് സംസ്കരിച്ചു.
എന്നാൽ അമ്മ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ആ പൊന്നുപൈതങ്ങൾ. അഞ്ചു വയസുകാരൻ റിഥുലിനും കുഞ്ഞനുജൻ രണ്ടുവയസുകാരൻ സിദ്ദാർഥിനും ഇപ്പോഴും അറിയില്ല തിരിച്ചുവരാത്ത ലോകത്തേക്ക് അമ്മ പോയെന്ന്. പ്രിയതമയുടെ സ്ഥിതിയറിഞ്ഞ് ആണ് ലിനിയുടെ ഭർത്താവ് സജീഷ് ഗൾഫിൽ നിന്ന് എത്തുന്നത്. വിദേശത്തുള്ള അച്ഛൻ പെട്ടെന്ന് നാട്ടിലെത്തിയ സന്തോഷത്തിലാണ് ഇപ്പോഴും റിഥുലും സിദ്ദാർഥും. അമ്മയെ കാണാതായപ്പോഴും അച്ഛൻ വന്ന സന്തോഷം. അവർക്കറിയില്ലല്ലോ.. ആ അമ്മ ഇനിയൊരിക്കലും വരില്ലെന്ന്.
ഇടയ്ക്കിടെ അമ്മയെ അന്വേഷിക്കുന്നു അവർ. ജോലിത്തരിക്ക് കാരണം ആശുപത്രിയിലാണെന്ന് മക്കളോട് പറയുന്നു സജീഷും ബന്ധുക്കളും. ഇളയമകൻ അമ്മയെ കാണണമെന്ന് പറഞ്ഞു വാശിപിടിച്ച് കരയുമ്പോൾ എന്തെങ്കിലും പറഞ്ഞു ആശ്വസിപ്പിക്കും. ഇടയ്ക്കിടെ വീട്ടിലേക്ക് ആൾക്കാരെത്തുന്നു. പതിവില്ലാതെ നാട്ടുകാരും പരിചയമില്ലാത്തവരും വീട്ടിലേക്ക് വരുമ്പോഴും എന്താണ് സംഭവിച്ചതെന്ന് അറിയാതെ ആ കുഞ്ഞുങ്ങൾ.
ലിനിയുടെ ജീവിതലക്ഷ്യമായിരുന്നു ആതുര ശുശ്രൂഷ. അതിലാണ് തന്റെ കർമ്മമെന്ന് തിരിച്ചറിഞ്ഞ് ഇഷ്ടപ്പെട്ട് ആ ജോലിയിലേക്ക് എത്തുകയായിരുന്നു ലിനി. വീട്ടിലെ പ്രാരാബ്ധങ്ങൾക്കിടയിലും ലോണെടുത്തു ബംഗളൂരു പവൻ സ്കൂൾ ഓഫ് നഴ്സിങ്ങിൽ നിന്ന് ബി.എസ്.സി നഴ്സിങ് പഠിച്ചു. വൻതുക വായ്പയെടുത്താണ് ലിനി പഠിച്ചത്. പഠനശേഷം കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ ജോലി ചെയതു.
സ്വകാര്യ ആശുപത്രികളിലെ തുച്ഛശമ്പളം പഠിക്കാനായി എടുത്ത ലോൺപോലും തിരിച്ചടയ്ക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചു. ലോൺ തിരിച്ചടവ് പോലും വിഷമമായി. അങ്ങനെയിരിക്കെയാണ് വടകര സ്വദേശിയായ സജീഷുമായുള്ള വിവാഹം നടന്നത്. ഇതിനിടെ ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം പദ്ധതി പ്രകാരം ദിവസ വേതനത്തിന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ജോലി ലഭിച്ചതോടെ കടങ്ങൾ വീട്ടാമെന്ന പ്രതീക്ഷയിലായി കുടുംബം.
ദിവസവേതനത്തിനുള്ള ജോലി ആയിരുന്നെങ്കിലും സ്വന്തം കാര്യം മാറ്റിവെച്ച് ഇഷ്ടപ്പെട്ട് നേടിയ തൊഴിലിൽ ആനന്ദം കണ്ടു ലിനി. നാട്ടുകാർക്കും ആശുപത്രിയിൽ എത്തുന്നവർക്കുമെല്ലാം മനസ്സിൽ ഇടംപിടിച്ച മാലാഖയായി ലിനി. രോഗീപരിചരണത്തിൽ ഏറെ ശ്രദ്ധിച്ചിരുന്ന ലിനി അങ്ങനെ ആ ആശുപത്രിയിലെ ഇഷ്ട നഴ്സായി മാറി. പക്ഷേ, ഒടുവിൽ ഈ ആത്മാർഥ സേവനത്തിന് ലഭിച്ച വിധി വേറൊന്നായിരുന്നു. സ്വന്തം ജീവൻ തന്നെയായിരുന്നു അതിന്റെ വില.
ബഹ്റൈനിൽ അക്കൗണ്ടന്റ് ആണ് സജീഷ്. ലിനി രോഗക്കിടക്കയിൽ ആണെന്ന് അറിഞ്ഞ് സജീഷ് പറന്നെത്തുമ്പോഴേക്കും പ്രിയതമയുടെ കൈപിടിക്കാൻപോലും ആകാത്ത അകലത്തായിരുന്നു ലിനി. ഒടുവിൽ കൈവശം കിട്ടിയത് ആ കത്തുമാത്രം. പ്രിയപ്പെട്ടവളെ ദൂരെനിന്നു ഒരുനോക്ക് കാണാനേ കഴിഞ്ഞുള്ളു. രോഗം പകരുമെന്ന് ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും പറഞ്ഞതോടെ പ്രിയതമയെ ഒന്നു തൊടാൻപോലും പറ്റാതെ സജീഷും മക്കളും കുടുംബവും നിസ്സഹായരായി. വെസ്റ്റ്ഹിൽ ഇലക്ട്രിക് ശ്മശാനത്തിൽ ലിനിയുടെ മൃതദേഹം അങ്ങനെ എരിഞ്ഞടങ്ങിയപ്പോൾ പോലും ആരും തിരിച്ചറിയുന്നില്ല. ആ മാലാഖയുടെ മനസ്സും അവരുടെ അർപ്പണബോധവും. എന്നാൽ അവരുടെ മഹത്വം തിരിച്ചറിയുന്നുണ്ട്... ആ മാലാഖയെ മനസ്സിലാക്കുന്നുണ്ട് അവരുടെ നന്മ തിരിച്ചറിയുന്നരും ഫ്ളോറൻസ് നൈറ്റിംഗേലിന്റെ നാമത്തിൽ സത്യപ്രതിജ്ഞചെയ്ത അതുപോലുള്ള ആയിരം മനസ്സുകളും.
Stories you may Like
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- 157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ അംഗീകാരം
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍