കാരണം പറയാതെ മൂന്ന് ജഡ്ജിമാർ മാറി; നാലാം ജഡ്ജി കേസ് പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് പറ്റില്ലെന്ന് പറഞ്ഞു; പരിഗണനാ വിഷയം മാറിയതോടെ അഞ്ചാമത്തെ ജഡ്ജിയും ഒഴിവായി; കമാൽപാഷയും പിന്മാറിയതോടെ കേസ് എടുത്തത് ഏഴാമത്തെ ജഡ്ജിയുടെ പരിഗണനയിൽ; ലീഗ് ബന്ധം ആരോപിച്ച് ജസ്റ്റിസ് ഉബൈദിനെതിരെ പ്രചരണം നടത്തിയെങ്കിലും രക്ഷകനായത് ഏഴാം ജഡ്ജി തന്നെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരള രാഷ്ട്രീയത്തിലെ അതികായകന്മാർ മേധാവിത്തത്തിന് വേണ്ടി നേർക്കുനേർ പോരാടിയതിന്റെ പരിണത ഫലമാണ് ലാവലിൻ അഴിമതി കേസ് എന്ന് കേരളത്തിലെ ഒട്ടുമിക്കവർക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ സംസ്ഥാന രാഷ്ട്രീയം ഇത്രയേറെ ചർച്ച ചെയ്ത മറ്റൊരു അഴിമതി കേസുണ്ടോ എന്ന കാര്യം പോലും സംശയത്തിലാണ്. ചാനലുകളുടെ തുടക്കത്തിൽ അവരുടെ അന്തിചർച്ചകളുടെ പ്രധാന വിഷയമായിരുന്നു പിണറായി വിജയന് പ്രതിക്കൂട്ടിലായ കേസ്. അതുകൊണ്ട് തന്നെ കോടതിക്ക് പോലും ഈ കേസിന്റെ സമ്മർദ്ദം നേരിടേണ്ടി വന്നു എന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. കാരണം, കരുത്തനായ പിണറായി വിജയനെതിരായ കേസ് പരിഗണിക്കാൻ പോലും മടിച്ച് പിന്മാറിയ ജഡ്ജിമാർ നിരവധിയുണ്ട്.
കേസ് പരിഗണിക്കാൻ ബെഞ്ചുകൾ തേടി ഏറെ അലഞ്ഞ ശേഷമാണു ലാവ്ലിൻ കേസിൽ സിബിഐയുടെ റിവിഷൻ ഹർജി പരിഗണിക്കാൻ അഞ്ചാം ബെഞ്ചിനെ ലഭിച്ചത്. ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളിലുണ്ടായ സ്വാഭാവിക മാറ്റം അനുസരിച്ചു വീണ്ടും ബെഞ്ച് മാറി ഏഴാം ബെഞ്ചിൽ നിന്നാണ് ഒടുവിൽ വിധി വന്നത്. ഒടുവിൽ ജസ്റ്റിസ് പി ഉബൈദ് പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
സിബിഐ കോടതി പിണറായി വിജയനെ വിടുതൽ നൽകിയ ശേഷം കേസ് ഹൈക്കോടതിയുടെ പരിഗണനക്ക് വരുമെന്ന കാര്യം എല്ലാവർക്കും ഉറപ്പായിരുന്നു. എന്നാൽ, സിബിഐയുടെ മെല്ലപ്പോക്ക് നയം കാരണം കേസിൽ അൽപ്പം താമസമുണ്ടായി എന്നു മാത്രം. എന്തായാലും സിബിഐ കേസിൽ റിവിഷൻ ഹർജി നൽകിയത് 2014 ജനുവരി 31നായിരുന്നു. എന്നാൽ വിവാദമായ ഈ കേസിന്് ആദ്യം ബെഞ്ചുകൾ പോലും ലഭിച്ചില്ലെന്നതാണ് വസ്തുത. കേസ് ആദ്യം പരിഗണിച്ച ജസ്റ്റിസ് കെ.ഹരിലാൽ, ജസ്റ്റിസ് തോമസ് പി.ജോസഫ്, ജസ്റ്റിസ് എം.എൽ.ജോസഫ് ഫ്രാൻസിസ് എന്നിവരാണ് ആദ്യം പിന്മാറിയത്. കാരണം രാഷ്ട്രീയമാണെന്ന ആരോപണം അന്നേ ഉയർന്നിരുന്നു.
നാലാം ബെഞ്ചിന് മുന്നിൽ കേസ് എത്തിയപ്പോഴും കേൾക്കാൻ അവസരം ഉണ്ടായില്ല. ജസ്റ്റിസ് എൻ.കെ.ബാലകൃഷ്ണന്റെ ബെഞ്ചിലായിരുന്നു കേസ് എത്തിയത്. എന്നാൽ, ക്രമം എത്തും മുൻപേ കേസ് വിളിച്ച് അദ്ദേഹം പിന്മാറുന്ന കാര്യം അറിയിച്ചു. പിന്മാറുന്നതിനു കാരണം പറയാൻ ജഡ്ജിമാർക്കു ബാധ്യതയില്ലെങ്കിലും പതിവു തെറ്റിച്ച്, അദ്ദേഹം കാരണവും കുറിച്ചു: ''കോൺഗ്രസ് നേതാവും മന്ത്രിമാരുമായി അടുപ്പവുമുള്ള അഡ്വ. സി.കെ.ശ്രീധരന്റെ ജൂനിയറായിരുന്നു ഞാൻ. അതിനാൽ ഈ കേസ് പരിഗണിക്കുന്നത് ഉചിതമാവില്ല.''
ചീഫ് ജസ്റ്റിസിന്റെ ഉത്തരവു നേടി ഉച്ചയ്ക്കു തന്നെ പുതിയ ബെഞ്ചിൽ എത്തിക്കണമെന്നു ജസ്റ്റിസ് ബാലകൃഷ്ണൻ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസിന്റെ ഇടപെടലുണ്ടായി. ചടുലനീക്കങ്ങളുടെ ഒടുവിൽ ജസ്റ്റിസ് ബാലകൃഷ്ണന്റെ ബെഞ്ച് പിന്മാറിയ അതേദിവസം തന്നെ അഞ്ചാം ജഡ്ജിയെ കണ്ടെത്തി. അങ്ങനെ ജസ്റ്റിസ് കെ.രാമകൃഷ്ണന്റെ ബെഞ്ചിൽ കേസെടുപ്പിച്ചു. ഇതിനിടെ കേസ് കേൾക്കാൻ കൂട്ടാക്കാത്ത നടപടിക്കെതിരെ കെ സുധാകരൻ അടക്കമുള്ള നേതാക്കൾ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു.
ആറാം ബെഞ്ചിൽ കേസ് കേൾക്കുമെന്നായിരുന്നു പൊതുധാരണ. എന്നാൽ, അതും മാറി. ജഡ്ജിമാരുടെ ഊഴം മാറിയതനുസരിച്ചു വീണ്ടും ബെഞ്ച് മാറി. മുൻ സർക്കാരിന്റെ കാലത്ത്, 2015 ഡിസംബറിൽ, കേസ് വേഗം പരിഗണിച്ചു തീർപ്പാക്കണമെന്നാവശ്യപ്പെട്ടു പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറലായിരുന്ന ടി.ആസഫലി നൽകിയ ഹർജി ജസ്റ്റിസ് പി. ഉബൈദാണു പരിഗണിച്ചത്. തുടക്കത്തിൽ തന്നെ പ്രതികളെ കുറ്റവിമുക്തരാക്കുക വഴി വിചാരണക്കോടതി പരിധി കടന്നുവെന്ന സർക്കാരിന്റെയും സിബിഐയുടെയും വാദത്തിൽ കഴമ്പുണ്ടെന്നായിരുന്നു കോടതിയുടെ പ്രാഥമിക വിലയിരുത്തൽ.
പ്രതികളെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധിയുടെ നിലനിൽപ് സംശയകരമാണെന്നു വിലയിരുത്തിക്കൊണ്ട്, 2016 ഫെബ്രുവരി അവസാനം ഹർജി പരിഗണിക്കാൻ തീരുമാനിച്ചു. പിന്നീട് 2016 ഫെബ്രുവരി 25നു കേസ് പരിഗണിച്ചപ്പോൾ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നീക്കമാണിതെന്ന് എതിർവാദമുയർന്നു. ലാവ്ലിൻ കേസ് ഉടൻ പരിഗണിക്കേണ്ട അസാധാരണ സാഹചര്യമില്ലെന്നും കോടതിയെ രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കി. കേസ് മേയിലേക്കു മാറി.
പിന്നീട് ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങൾ മാറിയതോടെ കേസ് ജസ്റ്റിസ് ബി. കെമാൽ പാഷയുടെ ബെഞ്ചിലെത്തി. 2016 ഡിസംബറിലെ ക്രിസ്മസ് അവധിക്കു ശേഷം സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗമായി ബെഞ്ച് മാറി വീണ്ടും ജസ്റ്റിസ് പി. ഉബൈദിന്റെ മുന്നിലെത്തുകയായിരുന്നു. ബാർകോഴ കത്തി നിന്ന സമയത്ത് ലീഗ് ബന്ധം ആരോപിച്ച് സി.പി.എം സൈബർ അണികൾ കടുത്ത വിമർശനം ഉയർത്തിയ ജഡ്ജിയാണ് പി ഉബൈദ്. എന്നാൽ, അന്നത്തെ വിമർശനങ്ങളൊന്നും കാര്യമാക്കാതെ അദ്ദേഹം സൗമ്യമായ നിലപാടെടുത്തു. ഇപ്പോൾ സിപിഎമ്മിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ നിർണയിക്കുന്ന കേസിൽ വിധി പ്രഖ്യാപിച്ചു.
കേസ് കേൾക്കുന്നതിന് ജഡ്ജിമാർ പിന്മാറിയ സംഭവം കേരളത്തിൽ ഏറെ നിർണായകമായിരുന്നു. ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അടക്കം ഈ കേസിൽ ഇടപെടലും നടത്തിയിരുന്നു. ആദ്യം കേസ് മുൻപിലെത്തിയ മൂന്നു ജഡ്ജിമാർ കേസ് പരിഗണിക്കുന്നതിൽ നിന്നു പിന്മാറിയതു നിയമവൃത്തങ്ങളിലും പൊതുസമൂഹത്തിലും വലിയ ചർച്ചയായി. 2014 ഫെബ്രുവരി നാലിനു രാവിലെ നാലാം ബെഞ്ചും കയ്യൊഴിഞ്ഞപ്പോൾ ഹൈക്കോടതി നേരിടുന്ന ഭരണഘടനാ പ്രതിസന്ധി എന്നുപോലും വിശേഷിപ്പിക്കപ്പെട്ടു.
മൂന്നു ജഡ്ജിമാർ പിന്മാറിയപ്പോൾ തന്നെ സത്യപ്രതിജ്ഞാ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ ഗവർണർക്കു കത്തയച്ചിരുന്നു. തനിക്കു മുന്നിലെത്തുന്ന ഏതു കേസും പരിഗണിക്കുമെന്നും നീതി നടപ്പാക്കുമെന്നുമുള്ള ജഡ്ജിമാരുടെ സത്യപ്രതിജ്ഞാ വ്യവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. ഹൈക്കോടതിയുടെ അന്തസിനു കളങ്കം വരുത്തുന്ന നടപടിയാണു ജഡ്ജിമാരിൽ നിന്നുണ്ടായതെന്നാരോപിച്ചു ചീഫ് ജസ്റ്റിസിനും കത്തയച്ചു. കണ്ണൂരിലെ കോൺഗ്രസ് നേതാവ് കെ സുധാകരനാണ് ജഡ്ജിമാരുടെ പിന്മാറ്റത്തിനെതിരെ രംഗത്തെത്തിയ മറ്റൊരു നേതാവ്.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍