പുതിയ കുപ്പിയിൽ പഴയ വീഞ്ഞോ? പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ കല്ലുകടി; ധനസഹായ പദ്ധതികൾ വിവരിക്കുന്ന പുസ്തകം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ പുസ്തകത്തിന്റെ പുനഃ പ്രകാശനമെന്ന് ആരോപണം; തലക്കെട്ടിൽ മാറ്റമില്ലാത്ത പുസ്തകത്തിൽ ആകെ മാറ്റം പിണറായിയുടെ പടം മാത്രം; ഉള്ളടക്കം വ്യത്യസ്തമെന്ന എതിർവാദവും വന്നതോടെ തർക്കം മുറുകുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എൽഎഡിഎഫ് വരും എല്ലാം ശരിയാകും എന്ന വാഗ്ദാനത്തോടെ അധികാരത്തിലേറിയ സർക്കാർ രണ്ടാം വാർഷികം ആഘോഷിക്കുകയാണ്.ദൈവത്തിന്റെ സ്വന്തം നാട്ടിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരാൻ ഇടതുഭരണത്തിന് കഴിഞ്ഞുവെന്ന കാര്യം ആലോചനാവിഷയമാക്കേണ്ട സമയം. അതിനിടെ സർക്കാരിന്റെ രണ്ടാം വാർഷികം കണ്ണൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തപ്പോൾ പ്രകാശനം ചെയ്ത പുസ്തകത്തിന്റെ തലക്കെട്ടാണ് ഇപ്പോൾ തർക്ക വിഷയമായിരിക്കുന്നത്.'സർക്കാർ ധനസഹായ പദ്ധതികൾ'എന്നാണ് പുസ്തകത്തിന്റെ പേര്.
മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായിരുന്ന .പി.ടി.ചാക്കോ,
യാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പുസ്തകത്തിന്റെ കവറും തലക്കെട്ടും നിശ്ചയിച്ചതിലെ അനൗചിത്യമാണ് പി.ടി.ചാക്കോ ചൂണ്ടിക്കാട്ടുന്നത്. ഈ പുസ്കകം ഇതേ തലക്കെട്ടിൽ 2104 ൽ ഉമ്മൻ ചാണ്ടി സർക്കാർ പ്രസിദ്ധീകരിച്ചതാണെന്നാണ് ചാക്കോയുടെ മുഖ്യവാദം.
പി.ടിചാക്കോയുടെ വാദം
'ഒരു വയോധികയോടൊപ്പം ചിരിക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രമാണ് കവറിൽ കൊടുത്തിരിക്കുന്നത്. സർക്കാരിന്റെ വിവിധ വിവിധ ധനസഹായ പദ്ധതികളാണ് ഇതിൽ വിവരിച്ചിരിക്കുന്നത്. വളരെ പ്രയോജനകരമായ നല്ല പുസ്തകം. പക്ഷേ, ഒരു കല്ലുകടിയുണ്ട്. ഈ പുസ്തകം ഇതേ തലക്കെട്ടിൽ 2014ൽ ഉമ്മൻ ചാണ്ടി സർക്കാർ പ്രസിദ്ധീകരിച്ചതാണ് . അതിൽ മുഖ്യമന്ത്രിയുടെ പടത്തിനു പകരം ഒരു സിംബോളിക് പടമേ കൊടുത്തിട്ടുള്ളു. സർക്കാരിന്റെ ധനസഹായ പദ്ധതികൾ ഒരു തുടർ പ്രക്രിയ ആയതിനാൽ അതിൽ തന്റെ പടം വേണ്ടെന്ന് അന്നത്തെ മുഖ്യമന്ത്രി തന്നെയാണു നിർദ്ദേശിച്ചത്. അന്ന് 342 പേജുകൾ. ഇന്ന് 348 പേജുകൾ.
പിണറായി സർക്കാർ അതേ പുസത്കം ചില്ലറ മാറ്റങ്ങളോടെ പുനഃ പ്രസിദ്ധീകരിച്ചപ്പോൾ പരിഷ്കരിച്ച പതിപ്പ് എന്നു ചേർത്താൽ ഉചിതമായിരുന്നു. അതിന്റെ കവർ ചിത്രമായി മുഖ്യമന്ത്രിയുടെ തന്നെ പടം കൊടുക്കണമോ എന്നത് കാഴ്പ്പാടു പോലെയിരിക്കും.
രാജ്യത്തെ തന്നെ ഏറ്റവും വലിയ മീഡിയ ടീം ഉള്ളത് കേരള മുഖ്യമന്ത്രിക്കാണ്. പിആർഡിയിൽ മിടുക്കന്മാരായ ഓഫീസർമാരുമുണ്ട്. സർക്കാരിന്റെ വാർഷികത്തിന് ഒരു പുതിയ സംഭവം ഇറക്കാമായിരുന്നു. പതിവുപോലെ പരസ്യങ്ങൾ രൂപകല്പന ചെയ്തതു മൈത്രി തന്നെ!'
അതേ സമയം പി.ടി.ചാക്കോയ്ക്ക് മറുപടിയുമായി മാധ്യമപ്രവർത്തകനും പിആർഡി ഉദ്യോഗസ്ഥനുമായ മനോജ് കെ.പുതിയവിള രംഗത്തെത്തി.
ഈ പുസ്തകം കണ്ടട്ടുള്ളവർ കരുതും മറ്റൊരു കുറ്റവും പറയാനില്ലാത്തതു കൊണ്ടു ശ്രീ.പി റ്റി ചാക്കോ നുണ പറയുകയാണെന്ന്. അതിനാൽ ഈ പോസ്റ്റ് പിൻവലിക്കുന്നതാകും ബുദ്ധിയെന്ന് മനോജ് പറയുന്നു.എന്നാൽ രണ്ടുതവണ ഇറങ്ങിയ പുസ്തകമാണ് പുതിയ ബുക്കായി അവതരിപ്പിച്ചിരിക്കുന്നതെന്ന് പി.ടി.ചാക്കോ തിരിച്ചടിച്ചു.പി.ടി.ചാക്കോ പറയും പോലെ പഴയ പുസ്തകത്തിന്റെ പുനഃ പ്രകാശനമല്ല പുതിയ പുസ്തകം എന്നാണ് മനോജിന്റെ വാദം.
മനോജിന്റെ മറുപടി ഇങ്ങനെ:
'ഇപ്പോഴത്തെ മന്ത്രിസഭ അധികാരമേറ്റശേഷം എല്ലാ ക്ഷേമപ്പെൻഷനും ഇരട്ടിയാക്കി. വിവിധ വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു. പല പദ്ധതികളുടെയും വരുമാനപരിധി ഉയർത്തി കൂടുതൽപേരെ ഇത്തരം പദ്ധതികളുടെ ഗുണഭോക്താക്കളാക്കി. പുതിയ പദ്ധതികളും പലതു തുടങ്ങി.
അതെല്ലാം ചേർത്തതാണു പുസ്തകം.സർക്കാർ ധനസഹായപദ്ധതികൾ* 'ഇ-ബുക്ക്', പിഡിഎഫ് തുടങ്ങിയ ഇലക്ട്രോണിക് രൂപങ്ങളിലും പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതിന്റെ ഇലക്ട്രോണിക് പതിപ്പുകൾ www.prd.kerala.gov.in എന്ന വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാം. കൂടുതൽപേരിലേക്ക് എത്തിക്കാൻ ഇവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നതിനുപകരം മുഖച്ചിത്രത്തിൽ ചർച്ച കേന്ദ്രീകരിച്ചത് ഉചിതമായില്ല.
വേറെയും പുതുമകളും പ്രത്യേകതകളും ഉണ്ട് ഈ പുസ്തകത്തിന്.ഓരോ വകുപ്പും നടൽകുന്ന സഹായങ്ങളുടെ പേരുകൾ ചേർത്ത് ഉള്ളടക്കം വിപുലീകരിച്ചു സമഗ്രമാക്കി. ഏതാണ്ടെല്ലാ പദ്ധതിയുടെയും പേരും ലഭിക്കുന്ന സഹായവും അപേക്ഷിക്കേണ്ടവിധവും വിലാസവുമെല്ലാം ഏകരൂപമായ മാതൃകയിൽ, പ്രത്യേക ഫോർമാറ്റിൽ നൽകിയിട്ടുണ്ട്.പല വിഭാഗങ്ങൾക്കുവേണ്ടി പല വകുപ്പുകളും സമാനസ്വഭാവമുള്ള പദ്ധതികൾ നടത്തുന്നുണ്ട്. ഭവനപദ്ധതികൾ, പെൻഷൻ പദ്ധതികൾ, സ്വയംതൊഴിൽ പദ്ധതികൾ തുടങ്ങിയവ ഉദാഹരണം. ഇവ അതതു വകുപ്പുകളുടെ അദ്ധ്യായത്തിൽ ആയതിനാൽ, പല ഭാഗത്തായി ചിതറിക്കിടപ്പാണ്. ആ പ്രശ്നം പരിഹരിക്കാൻ ഇതിന്റെ അവസാനഭാഗത്തുള്ള സവിശേഷമായ പദസൂചിക സഹായിക്കുന്നു. ഓരോ പദ്ധതിയുടെയും പേര് അകാരാദിക്രമത്തിൽ ഇവിടെയുണ്ട്; ഒപ്പം പേജുനമ്പരും.
അക്കാദമികപുസ്തകങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ടെക്ൾ (TeX) എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ചു രൂപകല്പന ചെയ്തതിന്റെ സാങ്കേതികമികവ് പുസ്തകത്തെ കൂടുതൽ ഉപയോക്തൃമിത്രം ആക്കിയിട്ടുണ്ട്.
ഇ-ബുക്കിലും ഇന്ററാക്റ്റീവ് പിഡിഎഫിലും ഉള്ളടക്കത്താളിലും പദസൂചികയിലുംനിന്ന് ഒറ്റ ക്ലിക്കിൽ അതതുപദ്ധതി സംബന്ധിച്ച താളിലേക്കു പോകാം. ഇ-ബുക്കിൽ പുസ്തകത്തിലെന്നപോലെ അടയാളപ്പെടുത്താനും ഹൈലൈറ്റ് ചെയ്യാനും ആവശ്യമായ വിവരങ്ങൾ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്ത് ഉപയോഗിക്കാനും മറ്റുള്ളവർക്ക് അയയ്ക്കാനും ഒക്കെ കഴിയും. പദ്ധതിയുടെ പേരും മറ്റും ടൈപ്പ് ചെയ്തു സേർച്ച് ചെയ്യാനും ഇ-ബുക്കിലും പിഡിഎഫിലും സൗകര്യവുമുണ്ട്. ഇലക്റ്റ്രോണിക്ൾ പ്രസിദ്ധീകരണത്തിൽ വിവിധ പദ്ധതികളുടെ അപേക്ഷാഫോമിന്റെ ലിങ്കുകൾ ചേർത്തിട്ടുണ്ട്. അവയിൽ ക്ലിക്ൾ ചെയ്താൽ ആ ഫോം കാണാം. ആ ഫോം ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുത്തു പൂരിപ്പിച്ച് അപേക്ഷ അയയ്ക്കാം. ചില ലിങ്കുകളിൽ ഓൺലൈനായി അപേക്ഷ അയയ്ക്കാനുള്ള സൗകര്യവുമുണ്ട്.
ഈ പുസ്തകം യൂണിക്കോഡിൽ തയ്യാറാക്കിയതിനാൽ ശ്രവണവൈകല്യമുള്ളവർക്ക് ഇ-പതിപ്പുകൾ പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ച് ശബ്ദമാക്കിമാറ്റി കേൾക്കാനും കഴിയും.സ്വതന്ത്രപകർപ്പവകാശനിയമമായ ക്രിയേറ്റീവ് കോമൺസ് ലൈസൻസ് പ്രകാരമാണ് ഈ പുസ്തകവും ഇലക്ൾറ്റ്രോണിക്ൾ പതിപ്പുകളും പ്രസിദ്ധീകരിക്കുന്നത്.'
എന്നാൽ പരിഷ്കരിച്ച പതിപ്പ് എന്ന് പറയാത്തത് എന്തുകൊണ്ടെന്നും തലക്കെട്ട് മാറ്റാത്തത് എന്തുകൊണ്ടന്നുമുള്ള പി.ടി.ചാക്കോയുടെ ചോദ്യങ്ങൾ മറുപടിയില്ലാതെ അവശേഷിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍