Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതിയ കുപ്പിയിൽ പഴയ വീഞ്ഞോ? പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ കല്ലുകടി; ധനസഹായ പദ്ധതികൾ വിവരിക്കുന്ന പുസ്തകം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ പുസ്തകത്തിന്റെ പുനഃ പ്രകാശനമെന്ന് ആരോപണം; തലക്കെട്ടിൽ മാറ്റമില്ലാത്ത പുസ്തകത്തിൽ ആകെ മാറ്റം പിണറായിയുടെ പടം മാത്രം; ഉള്ളടക്കം വ്യത്യസ്തമെന്ന എതിർവാദവും വന്നതോടെ തർക്കം മുറുകുന്നു

പുതിയ കുപ്പിയിൽ പഴയ വീഞ്ഞോ? പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ കല്ലുകടി; ധനസഹായ പദ്ധതികൾ വിവരിക്കുന്ന പുസ്തകം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ പുസ്തകത്തിന്റെ പുനഃ പ്രകാശനമെന്ന് ആരോപണം; തലക്കെട്ടിൽ മാറ്റമില്ലാത്ത പുസ്തകത്തിൽ ആകെ മാറ്റം പിണറായിയുടെ പടം മാത്രം; ഉള്ളടക്കം വ്യത്യസ്തമെന്ന എതിർവാദവും വന്നതോടെ തർക്കം മുറുകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എൽഎഡിഎഫ് വരും എല്ലാം ശരിയാകും എന്ന വാഗ്ദാനത്തോടെ അധികാരത്തിലേറിയ സർക്കാർ രണ്ടാം വാർഷികം ആഘോഷിക്കുകയാണ്.ദൈവത്തിന്റെ സ്വന്തം നാട്ടിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരാൻ ഇടതുഭരണത്തിന് കഴിഞ്ഞുവെന്ന കാര്യം ആലോചനാവിഷയമാക്കേണ്ട സമയം. അതിനിടെ സർക്കാരിന്റെ രണ്ടാം വാർഷികം കണ്ണൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തപ്പോൾ പ്രകാശനം ചെയ്ത പുസ്തകത്തിന്റെ തലക്കെട്ടാണ് ഇപ്പോൾ തർക്ക വിഷയമായിരിക്കുന്നത്.'സർക്കാർ ധനസഹായ പദ്ധതികൾ'എന്നാണ് പുസ്തകത്തിന്റെ പേര്.

മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായിരുന്ന .പി.ടി.ചാക്കോ,
യാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പുസ്തകത്തിന്റെ കവറും തലക്കെട്ടും നിശ്ചയിച്ചതിലെ അനൗചിത്യമാണ് പി.ടി.ചാക്കോ ചൂണ്ടിക്കാട്ടുന്നത്. ഈ പുസ്‌കകം ഇതേ തലക്കെട്ടിൽ 2104 ൽ ഉമ്മൻ ചാണ്ടി സർക്കാർ പ്രസിദ്ധീകരിച്ചതാണെന്നാണ് ചാക്കോയുടെ മുഖ്യവാദം.

പി.ടിചാക്കോയുടെ വാദം

'ഒരു വയോധികയോടൊപ്പം ചിരിക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രമാണ് കവറിൽ കൊടുത്തിരിക്കുന്നത്. സർക്കാരിന്റെ വിവിധ വിവിധ ധനസഹായ പദ്ധതികളാണ് ഇതിൽ വിവരിച്ചിരിക്കുന്നത്. വളരെ പ്രയോജനകരമായ നല്ല പുസ്തകം. പക്ഷേ, ഒരു കല്ലുകടിയുണ്ട്. ഈ പുസ്തകം ഇതേ തലക്കെട്ടിൽ 2014ൽ ഉമ്മൻ ചാണ്ടി സർക്കാർ പ്രസിദ്ധീകരിച്ചതാണ് . അതിൽ മുഖ്യമന്ത്രിയുടെ പടത്തിനു പകരം ഒരു സിംബോളിക് പടമേ കൊടുത്തിട്ടുള്ളു. സർക്കാരിന്റെ ധനസഹായ പദ്ധതികൾ ഒരു തുടർ പ്രക്രിയ ആയതിനാൽ അതിൽ തന്റെ പടം വേണ്ടെന്ന് അന്നത്തെ മുഖ്യമന്ത്രി തന്നെയാണു നിർദ്ദേശിച്ചത്. അന്ന് 342 പേജുകൾ. ഇന്ന് 348 പേജുകൾ.

പിണറായി സർക്കാർ അതേ പുസത്കം ചില്ലറ മാറ്റങ്ങളോടെ പുനഃ പ്രസിദ്ധീകരിച്ചപ്പോൾ പരിഷ്‌കരിച്ച പതിപ്പ് എന്നു ചേർത്താൽ ഉചിതമായിരുന്നു. അതിന്റെ കവർ ചിത്രമായി മുഖ്യമന്ത്രിയുടെ തന്നെ പടം കൊടുക്കണമോ എന്നത് കാഴ്പ്പാടു പോലെയിരിക്കും.
രാജ്യത്തെ തന്നെ ഏറ്റവും വലിയ മീഡിയ ടീം ഉള്ളത് കേരള മുഖ്യമന്ത്രിക്കാണ്. പിആർഡിയിൽ മിടുക്കന്മാരായ ഓഫീസർമാരുമുണ്ട്. സർക്കാരിന്റെ വാർഷികത്തിന് ഒരു പുതിയ സംഭവം ഇറക്കാമായിരുന്നു. പതിവുപോലെ പരസ്യങ്ങൾ രൂപകല്പന ചെയ്തതു മൈത്രി തന്നെ!'

അതേ സമയം പി.ടി.ചാക്കോയ്ക്ക് മറുപടിയുമായി മാധ്യമപ്രവർത്തകനും പിആർഡി ഉദ്യോഗസ്ഥനുമായ മനോജ് കെ.പുതിയവിള രംഗത്തെത്തി.
ഈ പുസ്തകം കണ്ടട്ടുള്ളവർ കരുതും മറ്റൊരു കുറ്റവും പറയാനില്ലാത്തതു കൊണ്ടു ശ്രീ.പി റ്റി ചാക്കോ നുണ പറയുകയാണെന്ന്. അതിനാൽ ഈ പോസ്റ്റ് പിൻവലിക്കുന്നതാകും ബുദ്ധിയെന്ന് മനോജ് പറയുന്നു.എന്നാൽ രണ്ടുതവണ ഇറങ്ങിയ പുസ്തകമാണ് പുതിയ ബുക്കായി അവതരിപ്പിച്ചിരിക്കുന്നതെന്ന് പി.ടി.ചാക്കോ തിരിച്ചടിച്ചു.പി.ടി.ചാക്കോ പറയും പോലെ പഴയ പുസ്തകത്തിന്റെ പുനഃ പ്രകാശനമല്ല പുതിയ പുസ്തകം എന്നാണ് മനോജിന്റെ വാദം.

മനോജിന്റെ മറുപടി ഇങ്ങനെ:

'ഇപ്പോഴത്തെ മന്ത്രിസഭ അധികാരമേറ്റശേഷം എല്ലാ ക്ഷേമപ്പെൻഷനും ഇരട്ടിയാക്കി. വിവിധ വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു. പല പദ്ധതികളുടെയും വരുമാനപരിധി ഉയർത്തി കൂടുതൽപേരെ ഇത്തരം പദ്ധതികളുടെ ഗുണഭോക്താക്കളാക്കി. പുതിയ പദ്ധതികളും പലതു തുടങ്ങി.
അതെല്ലാം ചേർത്തതാണു പുസ്തകം.സർക്കാർ ധനസഹായപദ്ധതികൾ* 'ഇ-ബുക്ക്', പിഡിഎഫ് തുടങ്ങിയ ഇലക്ട്രോണിക് രൂപങ്ങളിലും പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതിന്റെ ഇലക്ട്രോണിക് പതിപ്പുകൾ www.prd.kerala.gov.in എന്ന വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാം. കൂടുതൽപേരിലേക്ക് എത്തിക്കാൻ ഇവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നതിനുപകരം മുഖച്ചിത്രത്തിൽ ചർച്ച കേന്ദ്രീകരിച്ചത് ഉചിതമായില്ല.

വേറെയും പുതുമകളും പ്രത്യേകതകളും ഉണ്ട് ഈ പുസ്തകത്തിന്.ഓരോ വകുപ്പും നടൽകുന്ന സഹായങ്ങളുടെ പേരുകൾ ചേർത്ത് ഉള്ളടക്കം വിപുലീകരിച്ചു സമഗ്രമാക്കി. ഏതാണ്ടെല്ലാ പദ്ധതിയുടെയും പേരും ലഭിക്കുന്ന സഹായവും അപേക്ഷിക്കേണ്ടവിധവും വിലാസവുമെല്ലാം ഏകരൂപമായ മാതൃകയിൽ, പ്രത്യേക ഫോർമാറ്റിൽ നൽകിയിട്ടുണ്ട്.പല വിഭാഗങ്ങൾക്കുവേണ്ടി പല വകുപ്പുകളും സമാനസ്വഭാവമുള്ള പദ്ധതികൾ നടത്തുന്നുണ്ട്. ഭവനപദ്ധതികൾ, പെൻഷൻ പദ്ധതികൾ, സ്വയംതൊഴിൽ പദ്ധതികൾ തുടങ്ങിയവ ഉദാഹരണം. ഇവ അതതു വകുപ്പുകളുടെ അദ്ധ്യായത്തിൽ ആയതിനാൽ, പല ഭാഗത്തായി ചിതറിക്കിടപ്പാണ്. ആ പ്രശ്‌നം പരിഹരിക്കാൻ ഇതിന്റെ അവസാനഭാഗത്തുള്ള സവിശേഷമായ പദസൂചിക സഹായിക്കുന്നു. ഓരോ പദ്ധതിയുടെയും പേര് അകാരാദിക്രമത്തിൽ ഇവിടെയുണ്ട്; ഒപ്പം പേജുനമ്പരും.

അക്കാദമികപുസ്തകങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ടെക്ൾ (TeX) എന്ന സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചു രൂപകല്പന ചെയ്തതിന്റെ സാങ്കേതികമികവ് പുസ്തകത്തെ കൂടുതൽ ഉപയോക്തൃമിത്രം ആക്കിയിട്ടുണ്ട്.
ഇ-ബുക്കിലും ഇന്ററാക്റ്റീവ് പിഡിഎഫിലും ഉള്ളടക്കത്താളിലും പദസൂചികയിലുംനിന്ന് ഒറ്റ ക്ലിക്കിൽ അതതുപദ്ധതി സംബന്ധിച്ച താളിലേക്കു പോകാം. ഇ-ബുക്കിൽ പുസ്തകത്തിലെന്നപോലെ അടയാളപ്പെടുത്താനും ഹൈലൈറ്റ് ചെയ്യാനും ആവശ്യമായ വിവരങ്ങൾ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്ത് ഉപയോഗിക്കാനും മറ്റുള്ളവർക്ക് അയയ്ക്കാനും ഒക്കെ കഴിയും. പദ്ധതിയുടെ പേരും മറ്റും ടൈപ്പ് ചെയ്തു സേർച്ച് ചെയ്യാനും ഇ-ബുക്കിലും പിഡിഎഫിലും സൗകര്യവുമുണ്ട്. ഇലക്‌റ്റ്രോണിക്ൾ പ്രസിദ്ധീകരണത്തിൽ വിവിധ പദ്ധതികളുടെ അപേക്ഷാഫോമിന്റെ ലിങ്കുകൾ ചേർത്തിട്ടുണ്ട്. അവയിൽ ക്ലിക്ൾ ചെയ്താൽ ആ ഫോം കാണാം. ആ ഫോം ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുത്തു പൂരിപ്പിച്ച് അപേക്ഷ അയയ്ക്കാം. ചില ലിങ്കുകളിൽ ഓൺലൈനായി അപേക്ഷ അയയ്ക്കാനുള്ള സൗകര്യവുമുണ്ട്.

ഈ പുസ്തകം യൂണിക്കോഡിൽ തയ്യാറാക്കിയതിനാൽ ശ്രവണവൈകല്യമുള്ളവർക്ക് ഇ-പതിപ്പുകൾ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ശബ്ദമാക്കിമാറ്റി കേൾക്കാനും കഴിയും.സ്വതന്ത്രപകർപ്പവകാശനിയമമായ ക്രിയേറ്റീവ് കോമൺസ് ലൈസൻസ് പ്രകാരമാണ് ഈ പുസ്തകവും ഇലക്ൾറ്റ്രോണിക്ൾ പതിപ്പുകളും പ്രസിദ്ധീകരിക്കുന്നത്.'

എന്നാൽ പരിഷ്‌കരിച്ച പതിപ്പ് എന്ന് പറയാത്തത് എന്തുകൊണ്ടെന്നും തലക്കെട്ട് മാറ്റാത്തത് എന്തുകൊണ്ടന്നുമുള്ള പി.ടി.ചാക്കോയുടെ ചോദ്യങ്ങൾ മറുപടിയില്ലാതെ അവശേഷിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP