മുപ്പതുവയസ്സിനിടയ്ക്ക് ഒരായുസ്സിന്റെ ദുരിതം; ജീവിതത്തിലെ സങ്കടക്കടൽ നീന്താൻ ലേഖാ നമ്പൂതിരിക്ക് സഹായവുമായി സുമനസ്സുകൾ; വൃക്ക ദാനംചെയ്ത് മാതൃകയായ യുവതിക്ക് വിധി കരുതിവച്ചത് വേദന നിറഞ്ഞ രോഗശയ്യ
തിരുവനന്തപുരം: ചെട്ടികുളങ്ങര ക്ഷേത്രപരിസരത്തുനിന്ന് പടിഞ്ഞാറോട്ട് നീണ്ടുകിടക്കുന്ന റോഡ്. അതിലേ പോകുമ്പോൾ വടക്കേത്തുണ്ടം കോയിക്കൽത്തറ ക്ഷേത്രത്തിന് മൂന്നാമതായി ഒരു കൊച്ചുവീട്. ഷീറ്റുമേഞ്ഞ വീട്ടിൽ വേദന കടിച്ചമർത്തി സന്ദർശകരെ നിറഞ്ഞ ചിരിയോടെ സ്വീകരിച്ച് ലേഖാ നമ്പൂതിരി. പരസഹായമില്ലാതെ എഴുന്നേൽക്കാനാവില്ല. എങ്കിലും തന്റെ ദുരവസ്ഥയറിഞ്ഞ് ഉമ്മറത്തുവരുന്ന അതിഥികളെ കിടക്കയിൽ കിടന്നിടത്തുനിന്ന് തലയൊന്നുയർത്തി, വേദനകടിച്ചമർത്തി മുഖച്ച് ചിരിനിറച്ച് വരവേൽക്കുകയാണ് ലേഖ.
നിറഞ്ഞ മനസ്സോടെ, പ്രതിഫലമായി സ്നേഹം മാത്രം മതിയെന്നുപറഞ്ഞ് പാലക്കാട് പട്ടാമ്പി വിളയൂരിലെ ഷാഫി നബാസ് എന്ന ചെറുപ്പക്കാരന് വൃക്ക നൽകിയ ലേഖ ഇന്ന് വിധിയുടെ ക്രൂരതകളെ നേരിട്ട് തന്റെ കൊച്ചുവീട്ടിൽ ജീവിതം തള്ളിനീക്കുന്നു. ഒരു ചെറുപ്പക്കാരന്റെ സങ്കടം തിരിച്ചറിഞ്ഞ്, മതത്തിന്റെ വേലിക്കെട്ടുകൾ തച്ചുടച്ച് അവയവദാനം നടത്തിയതിലൂടെ നന്മയുടെ പ്രതീകമായി വാർത്തകളിൽ ഇടംപിടിക്കുകയായിരുന്നു ലേഖ. നട്ടെല്ലിന്റെ കശേരുക്കൾ പുറത്തേക്കു തള്ളിവരുന്ന നിലയിൽ, കാലുകളിലേക്ക് രക്തയോട്ടം കുറഞ്ഞ്, നടുപിളർക്കുന്ന വേദനയോടെ ആ മനുഷ്യസ്നേഹി തന്റെ ജീവിതകഥ പറയുന്നു. ആരേയും കുറ്റപ്പെടുത്താതെ, ആരോടും പരിഭവമില്ലാതെ.
ചെറുപ്രായത്തിൽ ഒരായുസ്സിന്റെ ദുരിതം
മുപ്പതുവയസ്സു പിന്നിടുന്നതിനിടയിൽ ഒരായുസ്സിന്റെ ദുരിതങ്ങളുടേയും വേദനകളുടേയും പർവം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു ലേഖ. ചെങ്ങന്നൂർ പാണ്ടനാട് ചെറുവേലി ഇല്ലത്തിൽ സിഡി മധുസൂദനൻ നമ്പൂതിരിയുടേയും പാർവതി അന്തർജനത്തിന്റെയും മൂന്നു മക്കളിൽ രണ്ടാമത്തെ മകളാണ് ലേഖ. മാളികപ്പുറം മുന്മേൽശാന്തിയായിരുന്നു അച്ഛൻ. അല്ലലില്ലാതെ വളർന്ന ലേഖ പത്താംകഌസ് വരെയേ പഠിച്ചുള്ളൂ. നേരത്തെ വിവാഹംകഴിപ്പിച്ചയക്കാനുള്ള അച്ഛന്റെ ആഗ്രഹത്തിന് സമ്മതംമൂളി ചെറുപ്രായത്തിൽത്തന്നെ വിവാഹം. വിവാഹംകഴിഞ്ഞ ആറുമാസത്തിനകംതന്നെ അച്ഛൻ മരിച്ചു. ശാന്തിക്കാരനായിരുന്ന ജയൻ നമ്പൂതിരിയുമായുള്ള ആ ബന്ധം കുറച്ചുവർഷങ്ങളേ നീണ്ടുനിന്നുള്ളൂ. രണ്ട് മക്കൾ പിറന്നതിനു പിന്നാലെ ആ ബന്ധമൊഴിഞ്ഞു.
ചെറുപ്രായത്തിൽ രണ്ടു മക്കളുമായി ജീവിതത്തെ സധൈര്യം നേരിട്ട ലേഖയ്ക്ക് താങ്ങായത് ഒമ്പാതാംക്ളാസിൽ പഠിക്കുമ്പോൾ പരിശീലിച്ച ബ്യൂട്ടീഷ്യൻ കോഴ്സ്. ഒരു ബ്യൂട്ടീഷ്യനൊപ്പം ചേർന്ന് വാടകവീട്ടിൽ രണ്ടുകുട്ടികളുമായി ജീവിതം നെയ്തുതുടങ്ങിയപ്പോൾത്തന്നെ ലേഖ രോഗഗ്രസ്തയായിരുന്നു. നട്ടെല്ലിൽ നിന്ന് ചെറുവേദനകൾ. കാലുകൾക്ക് തളർച്ച. ഇതെല്ലാമായിരുന്നു ആദ്യകാലത്തെ വിഷമങ്ങൾ. ആദ്യദാമ്പത്യകാലത്തുണ്ടായ ഒരു അനിഷ്ടസംഭവത്തേയും വീഴ്ചയേയും തുടർന്നുണ്ടായ ക്ഷതം നട്ടെല്ലിനെ സാരമായി ബാധിച്ചെന്ന് അന്ന് തിരിച്ചറിഞ്ഞില്ല.
ഇക്കാലത്താണ് ബസ് ഡ്രൈവറായ സാജൻ കോശി ലേഖയുടെ ജീവിതത്തിലെത്തുന്നത്. എല്ലാ വിവരങ്ങളും അറിഞ്ഞ് ജീവിതസഖിയാക്കാനെത്തിയ സാജനെ ലേഖ സ്വീകരിച്ചു. ബസ് ഡ്രൈവറായിരുന്നു സാജൻ. മാവേലിക്കരയിലെ ക്രിസ്ത്യൻ കുടുംബാംഗം. ലേഖ മതംമാറണമെന്ന് സാജന്റെ വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും സാജൻ സമ്മതിച്ചില്ല. ഇരുവരും കുഞ്ഞുങ്ങളോടൊപ്പം വാടകവീട്ടിൽ താമസിച്ച് ജീവിതം തുടർന്നു.
സിനിമയുടെ നന്മ ജീവിതത്തിലേക്ക്
ഇതിനിടയിലാണ് ലേഖയുടെ ജീവിതത്തെ മാറ്റിമറിച്ച ആ സംഭവമുണ്ടായത്. അങ്ങനെ സിനിമകാണുന്ന ശീലമൊന്നുമില്ല ലേഖയ്ക്ക്. മാവേലിക്കരയിൽ ഒരു ഓഫീസ് ആവശ്യത്തിന് പോയപ്പോൾ അവിടെ അൽപം കാത്തിരിപ്പ്. എന്നാൽ ഒരു സിനിമയ്ക്കു പോകാമെന്നായി. കണ്ടത് മമ്മുട്ടി 'മൈക്കായി' എത്തുന്ന ലൗഡ് സ്പീക്കർ. സമ്പന്നനായ ഒരാളുടെ പ്രതിഫലം നിരസിച്ച് തന്റെ വൃക്കനൽകിയ നായകൻ ലേഖയുടെ മനസ്സിന്റെ വെള്ളിത്തിരയിലും നിറഞ്ഞു. ജീവിതം ഇത്തരം നന്മകളുടേതാകണമെന്ന് അന്നേ ലേഖ മനസ്സിൽ കുറിച്ചു.
അടുത്ത ദിവസങ്ങളിൽ പത്രത്താളുകൾ മറിക്കവെ ഒരു കൊച്ചു പരസ്യം. '29 കാരനായ യുവാവിന് എ പോസിറ്റീവ് വൃക്ക ആവശ്യമുണ്ട്'. താഴെ കണ്ട ഫോൺനമ്പരിൽ വിളിച്ചു. പട്ടാമ്പി വിളയൂരിലെ മുസ്തഫയാണ് ഫോണെടുത്തത്. വൃക്ക നൽകാൻ താത്പര്യമുണ്ടെന്നറിയിച്ചു. പക്ഷേ, അവർക്കു സംശയം. സ്ത്രീയല്ലേ... പിന്നീട് പിന്മാറിയാലോ എന്ന്. ഇല്ലെന്ന് തീർത്തുപറഞ്ഞതോടെ മുസ്തഫ പറഞ്ഞു. 'എന്റെ സഹോദരൻ ഷാഫി നബാസിനാണ് വൃക്ക വേണ്ടത്.' ചികിത്സ നടത്തി ദരിദ്രമായ കുടുംബമാണെന്നും വൃക്കതരാമെന്നു പറഞ്ഞ് പല ഏജന്റുമാരും കബളിപ്പിച്ചെന്നുമെല്ലാം മുസ്തഫ വ്യക്തമാക്കി. പിറ്റേന്നുതന്നെ മാവേലിക്കരയിൽ നിന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ബന്ധുവിനൊപ്പം ചെന്ന് ഷാഫിയെ ലേഖ നേരിൽക്കണ്ടു. ഡയാലിലിസ് കഴിഞ്ഞ മടങ്ങവേ കാറിൽ ചാരിയിരിക്കുന്ന ചെറുപ്പക്കാരനെ കണ്ടപ്പോൾ സങ്കടം തോന്നി. മരണത്തെ കാത്തിരിക്കുന്നവന്റെ മുഖം.
ലേഖയോട് കുറേനേരം സംസാരിച്ച ഷാഫി തന്റെ കഥ പറഞ്ഞു. 'പത്തുമക്കളാണ് ഞങ്ങൾ. കുട്ടിയായിരുന്നപ്പോഴേ ബാപ്പ മരിച്ചു. പുറമ്പോക്കിൽ താമസിച്ചിരുന്ന പാവപ്പെട്ട പെൺകുട്ടിയെയാണ് ഞാൻ വിവാഹം കഴിച്ചത്. ഒരു കുട്ടിയുണ്ട്. ഇതിലും ഭേദം മരിക്കുന്നതാണ്' ഷാഫിയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണുനിറഞ്ഞ് ലേഖ പറഞ്ഞു. എനിക്കു ജീവനുണ്ടെങ്കിൽ എന്റെയൊരു വൃക്കകൊണ്ട് ഷാഫി ജീവിക്കും. പണംകൊണ്ട് സഹായിക്കാൻ എനിക്കാവില്ല.
നയാപൈസപോലും വാങ്ങാതെ ഷാഫിക്ക് വൃക്കനൽകാൻ തീരുമാനിച്ചു. മറ്റുപല രോഗങ്ങളും അലട്ടിയിരുന്നതിനാൽ വൃക്കദാനം നീണ്ടുപോയി. ഒടുവിൽ 2012 നവംബർ 15ന് ഷാഫക്ക് എന്റെ വൃക്ക മാറ്റിവച്ചു. പതിനഞ്ചുലക്ഷം രൂപവരെ പ്രതിഫലംവാങ്ങി വൃക്ക കച്ചവടം നടന്നിരുന്ന കാലത്ത് ഒരു പൈസപോലും പ്രതിഫലം വാങ്ങാതെയുള്ള വൃക്കനൽകിയ ലേഖയെ അങ്ങനെ ലോകം അറിഞ്ഞു. വാടകവീട്ടിൽ അഷ്ടിച്ച് കഴിഞ്ഞുകൂടിയ കാലമായിട്ടുപോലും പണംവാങ്ങാതെ വേണം അവയവദാനമെന്ന് നിശ്ചയദാർഢ്യം ലേഖ നിറവേറ്റി. നിങ്ങൾക്ക് കാശൊന്നുമില്ലല്ലോ, വൃക്ക കൊടുത്തപ്പോൾ കാശുവാങ്ങാമായിരുന്നില്ലേ എന്നു ചോദിച്ചവർക്കുമുന്നിൽ വലംകൈ കൊടുക്കുന്നത് ഇടംകൈ അറിയരുതെന്ന ബൈബിൾവാക്യം ലേഖ മറയായിപ്പിടിച്ചു.
ദുരിതങ്ങൾ തുടർക്കഥയായപ്പോഴും തളരാതെ
ഇക്കാലത്തെല്ലാം ഇടയ്ക്കിടെ ലേഖയുടെ ജീവിതത്തിൽ വില്ലനായി നടുവേദനയും കാൽകഴപ്പും വന്നുകൊണ്ടിരുന്നു. എന്നാൽ അതിനൊന്നും വൃക്കദാനമെന്ന മനംനിറഞ്ഞെടുത്ത തീരുമാനത്തെ കീഴടക്കാനായില്ല. ഭർത്താവ് സാജൻകോശിയുടെ പൂർണപിന്തുണയും ലേഖയ്ക്ക് ശക്തിപകർന്നു. ഇക്കാലത്ത് വേദന കൂടിവന്നതിനാൽ പലപ്പോഴും ബ്യൂട്ടിപാർലറിൽ പോകാനായില്ല. കൂട്ടിരിക്കാൻ കുട്ടികളും ഭർത്താവ് സാജൻകോശിയും മാത്രം. വീടിന്റെ സാമ്പത്തിക നില കൂടുതൽ പരുങ്ങലിലായി വന്നു. വൃക്കദാനത്തിനുപിന്നാലെ തങ്ങൾ സഹായിക്കാമെന്ന് പറഞ്ഞ പലരേയും പിന്നീട് കണ്ടില്ല. അതോടെ കുട്ടികളുടെ പഠനം മുടങ്ങുമെന്ന സ്ഥിതി വന്നു. അവരെ മാവേലിക്കരയിൽ സാൽവേഷൻ ആർമിയുടെ തഴക്കരയിലെ ബോയ്സ്ഹോമിൽ നിർത്തി ഒരുവർഷത്തോളം. കുഞ്ഞുങ്ങളെ അനാഥാലായത്തിലാക്കിയല്ലേ.. എന്ന ചോദ്യം പലയിടത്തുനിന്നും ഉയർന്നതോടെ വിഷമമായി. അവരെ തിരിച്ച് വീട്ടിലേക്കുതന്നെ കൂട്ടി. ഇല്ലായ്മകൾ നമ്മൾ മാത്രം അറിഞ്ഞാൽ മതിയല്ലോ.
ഇടക്കാലത്ത് മക്കളുടെ രോഗങ്ങളും സാജന് മൂന്നുതവണ അറ്റാക്ക് വന്നതുമെല്ലാം ലേഖയുടെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായി. എല്ലാം ഒരുവിധം അതിജീവിച്ച് വരുമ്പോഴാണ് ലേഖയുടെ രോഗം കൂടുതൽ കരുത്താർജിക്കുന്നത്. കിടന്നിടത്തുനിന്ന് അനങ്ങാൻപോലും ആരെങ്കിലും പിടിക്കണം. അടുക്കളക്കാര്യം അത്യാവശ്യം പാചകമറിയുന്ന മൂത്തമകൻ മിഥുൽ നോക്കുമെന്നതാണ് ആശ്വാസം. പത്താംക്ളാസ് വിദ്യാർത്ഥി മധുവും കൂട്ടിനുണ്ടാവും. ഒന്നൊഴിയുമ്പോൾ മറ്റൊന്ന് എന്ന നിലയിൽ ദുരിതങ്ങൾ നിരന്തരം വേട്ടയാടുമ്പോഴും ലേഖ പറയും. നമ്മൾ നല്ലതേചെയ്യുന്നുള്ളൂ... നമുക്കും നല്ലതേ വരൂ.. ആ വാക്കുകളിൽ മനസ്സിൽ ധൈര്യം ഉറപ്പിച്ച് വീണ്ടും കുടുംബം ജീവിതവഞ്ചി തുഴയുന്നു.
കഴിഞ്ഞമാസം ആദ്യം ലേഖയുടെ നില കൂടുതൽ വഷളായി. ഇടയ്ക്കിടെ വന്നിരുന്ന വേദന സ്ഥിരമായിത്തുടങ്ങി. പെയിൻകില്ലറുകളിൽ അധികകാലം ആശ്രയം തേടാനാവില്ലെന്ന് ഡോക്ടർമാർ. ശസ്ത്രക്രിയതന്നെ വേണ്ടിവരും. വിജയസാധ്യത ഉറപ്പിച്ചുപറയാനാവില്ല. എന്നാലും ഇപ്പോഴത്തെ അവസ്ഥയിൽ തുടരാനാവില്ല. ബാത്ത്റൂമിൽപോകാൻപോലും സഹായം വേണമെന്നിരിക്കെ ലേഖയ്ക്കൊപ്പംതന്നെയാണിപ്പോൾ സാജൻ. വരുമാനമൊന്നുമില്ലാതെ ഇങ്ങനെ എത്രകാലമെന്ന ചോദ്യം മുന്നിൽ. ആശുപത്രിയിൽ രണ്ടാഴ്ച കിടന്നു. പക്ഷേ, അപ്പോഴേക്കും പണം തീർന്നു. പിന്നെ വേദന സഹിച്ച് വീട്ടിൽ കിടക്കാമെന്നു വച്ചു. കുടുംബച്ചെലവിനു പോലും പണമില്ലാതെ വന്നതോടെ സാജന്റെ പൾസർ ബൈക്ക് മിനിയാന്ന് വിറ്റു.
വാടകവീട്ടിൽ നിന്ന് ഇപ്പോൾ ചെട്ടികുളങ്ങര വടക്ക് കണ്ണമംഗലം അശ്വതിയെന്ന കൊച്ചുവീട്ടിലേക്ക് മാറിയിട്ട് വർഷമൊന്ന് തികയുന്നതേയുള്ളൂ. കഴിഞ്ഞ ഓണത്തിനായിരുന്നു ഒന്നരസെന്റിൽ തീർത്ത വീട്ടിൽ ഒരായിരം മോഹങ്ങളുമായി ഈ കുടുംബം താമസം തുടങ്ങിയത്. ആ വീട്ടിലെ രണ്ടുമുറികളിലൊന്നിൽ രോഗഗ്രസ്തയായി, ശയ്യാവലംബിയായി കഴിയുമ്പോഴും നിറഞ്ഞചിരിയോടെ ലേഖ കാണാനെത്തുന്നവരോട് പറയുന്നു. എല്ലാം ശരിയാവും... അല്ലേ.
ലേഖയെ സഹായിക്കാൻ നിരവധിപേർ
ലേഖയുടെ ദുരവസ്ഥയെപ്പറ്റി 'മറുനാടൻ മലയാളി' റിപ്പോർട്ട് വന്നതോടെ അവരുടെ ഫോൺ നിർത്താതെ ശബ്ദിക്കുന്നു. വീടുതേടി സഹായവാഗ്ദാനവുമായി നൂറുകണക്കിന് ഫോൺകോളുകൾ.. സന്ദർശകർ.. ലേഖയുടെ അക്കൗണ്ട് നമ്പർ ചോദിച്ച് നിരവധി പേർ മറുനാടൻ മലയാളിയേയും സമീപിച്ചു. മുമ്പ് സഹായവാഗ്ദാനം ചെയ്ത് പലരും ഇവരെ കബളിപ്പിച്ചിട്ടുള്ളതിനാൽ താഴെപ്പറയുന്ന അക്കൗണ്ട് നമ്പരിലേക്കു മാത്രം സഹായം അയക്കുക.
ലേഖയുടെ അക്കൗണ്ട് നമ്പർ
Lekha.M.Nampoothiri, W/o. Sajan (Ph: 0091-9562556867)
A/c no: 67270420199, IFSC: SBTR0000934
State bank of travancore, Chettikulangara Branch. Kerala
- TODAY
- LAST WEEK
- LAST MONTH
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വീട്ടിൽ നിന്ന് പോരുമ്പോൾ ഇട്ടിരുന്ന വസ്ത്രം അനില മാറ്റി; സുഹൃത്തിന്റെ വീടിന്റെ താക്കോൽ കിട്ടിയപ്പോൾ ഷിജു പദ്ധതിയിട്ടത് സഹപാഠിയുമായി കൂടുതൽ അടുക്കാനുള്ള രഹസ്യ താവളമൊരുക്കൽ; ബന്ധം വേണ്ടെന്ന് പറഞ്ഞത് പ്രകോപനമായോ? അന്നൂരിലും ഇരുളിലും സംഭവിച്ചത് എന്ത്?
- മാസപ്പടിയിൽ വിജിലൻസ് കോടതി വിധിയുടെ ദിവസം ഗൾഫിലേക്ക് പറന്ന് മുഖ്യമന്ത്രി; എക്സാലോജിക് കേസിൽ മകളെ ചോദ്യം ചെയ്യാനുള്ള നടപടികൾ തുടരുന്നതിനിടെ ദുബായിലേക്ക് പിണറായി; മകനെ കാണാനെന്ന് സൂചന; സെക്രട്ടറിയേറ്റിൽ കുറച്ചു കാലം ഇനി മുഖ്യമന്ത്രി ഇല്ല
- ഹൃദയഭേദകമായ കാഴ്ച്ചയായി ആ കുഞ്ഞുശവപ്പെട്ടിക്ക് സമീപത്തെ കിലുങ്ങുന്ന കളിപ്പാട്ടം; പൂക്കൾ വിതറി കളിപ്പാട്ടത്തിനൊപ്പം ആ കുരുന്നിനെ കുഴിയിലേക്ക് വച്ചപ്പോൾ നെഞ്ചുപിടഞ്ഞു പൊലീസുകാരും; അമ്മ വലിച്ചെറിഞ്ഞ് കൊന്ന നവജാതശിശുവിന്റെ മൃതദേഹം സംസ്കരിച്ചു കൊച്ചി പൊലീസ്
- വീട്ടിൽ നിന്നും നായകളുടെ അസ്വാഭാവികമായ കുര കേട്ട് സമീപവാസികൾ; ജനൽ വഴി നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച സ്ത്രീശരീരം; അരുംകൊലയിൽ അന്നൂർ വാസികൾക്ക് ഇത് നടുക്കുന്ന ഞായർ; കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു യുവതിയുടെ സഹോദരൻ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- ഇന്തോനേഷ്യയും സിംഗപ്പൂരും ദുബായും സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് 16 ദിവസത്തെ വിദേശ സന്ദർശനാനുമതി; കൊച്ചിയിൽ നിന്നും വിമാനം കയറിയത് ഭാര്യയ്ക്കും കൊച്ചു മകനുമൊപ്പം; റിയാസും ഭാര്യ വീണയും നാല് ദിവസം മുമ്പേ പറന്നു; പിണറായിയും കുടുംബവും അവധിക്കാല ട്രിപ്പിൽ; വിശദാംശം പുറത്ത്
- തോളിൽ കൈവച്ചതിൽ പ്രകോപിതനായി ഡി. കെ ശിവകുമാർ; പ്രാദേശിക നേതാവിനെ തല്ലി; വീഡിയോ പ്രചരണ ആയുധമാക്കി ബിജെപി
- അനിലയുടേതുകൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും; മുഖത്ത് ആയുധം കൊണ്ടുള്ള അടി കൊലപാതകമായി; സ്കൂൾ പഠനകാലത്തെ സൗഹൃദത്തിൽ ഇപ്പോൾ നിറഞ്ഞതും ഹിതമല്ലാ ബന്ധം; പയ്യന്നൂരിൽ 'മൂന്നാമൻ' ഇല്ലെന്ന് പൊലീസ് നിഗമനം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്