ജീവിതം സുരക്ഷിതമാക്കാൻ എൽഐസിയെ വിശ്വസിച്ചവർക്ക് പണികിട്ടി; മൈക്രോഫിനാൻസിൽ പണമടച്ചവർക്കു പണവുമില്ല, അടച്ചതിനു രേഖയുമില്ല; ചതിയിൽപ്പെട്ടത് ആയിരക്കണക്കിന് സാധാരണക്കാർ
എം പി റാഫി
മലപ്പുറം: സ്വകാര്യ ഇൻഷൂറൻസ് കമ്പനികളിൽ പണം നിക്ഷേപിച്ചവർ വഞ്ചിതരാവുന്നതു നിത്യസംഭവമായപ്പോഴും ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെ നാമെല്ലാം ഏറെ വിശ്വസിച്ചിരുന്നു. പക്ഷേ എൽ ഐ സിയെയും അവിശ്വസിക്കേണ്ട അവസ്ഥയിലായിരിക്കുന്നു. എൽ.ഐ.സിയുടെ മൈക്രോഫിനാൻസ് പോളിസിയിൽ ചേർന്ന ആയിരക്കണക്കിന് ഇടപാടുകാർ പെരുവഴിയിലായിരിക്കുകയാണ്. ഇടപാടുകാർ വർഷങ്ങളായി എൽ.ഐ.സിയിൽ അടച്ച കോടിക്കണക്കിനു രൂപയ്ക്ക് ഒരു തുമ്പുമില്ല.
സാധാരണക്കാർക്ക് നിക്ഷേപസൗകര്യം ഒരുക്കിയായിരുന്നു മൈക്രോ ഫിനാൻസ്്പദ്ധതിയുടെ കടന്നു വരവ്. മാസം നൂറോ ഇരുനൂറോ അടച്ചാൽ മതിയാവുന്ന സാധാരണ ജനങ്ങൾക്ക് താങ്ങാവുന്ന തരത്തിലായിരുന്നു എൽ.ഐ.സി യുടെ മൈക്രോഫിനാൻസ് പോളിസി. ഇതിനാൽ പോളിസിയിൽ ചേർന്നവരിൽ അധികവും കൂലിപ്പണിക്കാരും വീട്ടമ്മമാരും ഉൾപ്പെടെയുള്ള സാധാരണക്കാരായിരുന്നു.
എന്നാൽ അടച്ച തുക തിരികെ ലഭിക്കാതെ ആയിരക്കണക്കിനുപേർ എൽ.ഐ.സിയുടെ തട്ടിപ്പിന് ഇരയാവുകയായിരുന്നു. മാസത്തവണകൾ മുടങ്ങാതെ അടച്ചു വരുന്ന നിരവധി വീട്ടമ്മമാരും കൂലിപ്പണിക്കാരുമാണ് ഇന്നലെ ജില്ലയിലെ വിവിധ എൽ.ഐ.സി കേന്ദ്രങ്ങളിൽ പരാതിയുമായി തടിച്ചുകൂടിയത്. കോഴിക്കോട് എൽ.ഐ.സി റീജണൽ ഓഫീസ് നേരിട്ടായിരുന്നു മൈക്രോ ഫിനാൻസ് പോളിസിയുടെ നടത്തിപ്പ്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ സബ് ഏജൻസികളെ ചുമതലപ്പെടുത്തുകയാണുണ്ടായത്. എന്നാൽ സബ് ഏജൻസിയായ ഒലീന മഹിളാസമാജം വഴി ഇടപാട് നടത്തിയ ആയിരക്കണക്കിന് ആളുകളുടെ മാസാന്ത്യ പ്രീമിയം തുക എൽ.ഐ.സിയിൽനിന്നും നഷ്ടമായിരിക്കുകയാണ്.
കോഴിക്കോട് ആസ്ഥാനമായ ഒലീന മഹിളാസമാജം വഴി വിവിധ ജില്ലാ, പ്രാദേശികാടിസ്ഥാനത്തിൽ ഏജന്റുമാർ ഇടപാടുകാരിൽനിന്നും പണപ്പിരിവ് നടത്തുകയാണ് ചെയ്തിരുന്നത്. ഓരോ ഇടപാടുകാരിൽനിന്നും പിരിക്കുന്ന തുക ഏജന്റുമാർ എൽ.ഐ.സിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നെങ്കിലും ഈ തുകയൊന്നും എൽ.ഐ.സിയിൽ നിക്ഷേപിച്ചതായി രേഖപ്പെടുത്തിയിരുന്നില്ല. ഇതോടെ നിശ്ചിത അടവുകൾ പൂർത്തിയാക്കിയ ഇടപാടുകാർ തുക തിരിച്ച് ആവശ്യപ്പെടുമ്പോൾ എൽ.ഐ.സി അധികൃതർ ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്.
അതേസമയം, ഒലീന മഹിളാ സമാജം വഴി ഇടപാട് നടത്തിയിരുന്ന എൽ.ഐ.സി മൈക്രോപോളിസി ഉപയോക്താക്കളുടെ പ്രശ്നം പരിഹരിച്ച് തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഒലീന ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഒലീന മഹിളാ സമാജത്തെയും എൽ.ഐ.സിയെയും ഇൻഷൂറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്പ്മെന്റ് അഥോറിറ്റി(ഐ.ആർ.ഡി.എ)യുടെ ഹൈദരാബാദ് ഓഫീസിൽ 2014 ഡിസംബർ 23ന് ഹിയറിങിന് വിളിപ്പിച്ചിരുന്നു. ഇതനുസരിച്ച് ഒലീന എൽ.ഐ.സിയിൽ അടച്ച തുക തിട്ടപ്പെടുത്താനും ഒലീന മഹിളാ സമാജം ഏജന്റുമാർ സ്പെസിഫെയ്ഡ് പേഴ്സണൽ പോളിസി ഉടമകളുടെ പാസ് ബുക്കിൽ രേഖപ്പെടുത്തി കൈപ്പറ്റിയ പ്രീമിയം കളക്ഷൻ തുകയുടെ അടിസ്ഥാനത്തിൽ പോളിസികൾ അപ്ഡേറ്റ് ചെയ്യാനും ഐ.ആർ.ഡി.എ എൽ.ഐ.സിയോട് ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവ് പ്രകാരമായിരുന്നു കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ മഞ്ചേരി, പെരിന്തൽമണ്ണ, തിരൂർ, രാമനാട്ടുകര തുടങ്ങിയ എൽ.ഐ.സി കേന്ദ്രങ്ങളിൽ മൈക്രോ പോളിസി ഉപയോക്താക്കളുടെ ക്യാമ്പ് വിളിച്ചിരുന്നത്. എന്നാൽ ജില്ലയിലെ നാലു കേന്ദ്രങ്ങളിലും തടിച്ചു കൂടിയ ആയിരക്കണക്കിന് ഇടപാടുകാരുടെ പകുതിയിലധികം അടവുകൾക്ക് യാതൊരു വിധ രേഖയും എൽ.ഐ.സിയിൽ ഉണ്ടായിരുന്നില്ല. ഇതോടെ ഓരോ കേന്ദ്രത്തിലും ബഹളമായി. ഇടപാടുകാർ തുക ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. പിന്നീട് പൊലീസെത്തി അനുനയിപ്പിക്കുകയായിരുന്നു.
രണ്ടു വർഷം വരെ അടച്ചാൽ പോളിസി തുക തിരികെ നൽകണമെന്നിരിക്കെയാണ് അഞ്ചും എട്ടും വർഷങ്ങൾ പിന്നിട്ടിട്ടും തുക തിരികെ നൽകാത്ത എൽ.ഐ.സിയുടെ നടപടി. അമ്പതും അറുപതും തവണകൾ അടച്ച നിരവധി പേരുടെ അക്കൗണ്ടിൽ പകുതി ഗഡുക്കൾ മാത്രമാണ് രേഖയിൽ കയറിയതെന്ന് പരിശോധനയിൽ വ്യക്തമായി. അടച്ച തുകയെങ്കിലും തിരികെ ലഭിക്കണമെന്നാണ് ഇടപാടുകാരുടെ ആവശ്യം. ഇതിനായി വരും ദിവസങ്ങളിൽ എൽ.ഐ.സിക്കെതിരേ ശക്തമായ സമരം സംഘടിപ്പിക്കാനാണ് ഇടപാടുകാരുടെ തീരുമാനം. അതേസമയം സബ് ഏജൻസിയായ ഒലീന മഹിളാ സമാജം പിരിച്ച തുക എൽ.ഐ.സിയിൽ അടയ്ക്കാത്തതാണ് പ്രശ്നകാരണമെന്ന് എൽ.ഐ.സി ഉദ്യോഗസ്ഥർ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍