സിനിമയിലെ വില്ലൻ കഥാപാത്രങ്ങളെ വെല്ലുന്ന ജീവിതം; പണം തട്ടാനും പക തീർക്കാനും യാതൊരു അറപ്പും മടിയുമില്ല; കൊള്ളപ്പലിശക്കാരിയായി നാട്ടുകാരെ പറ്റിച്ചു തുടങ്ങിയ അധോലോക വാഴ്ച്ച ക്വട്ടേഷനിലേക്കും പെൺവാണിഭത്തിലക്കും വളർന്നു; ഇരകളെ കുരുക്കാൻ അസാമാന്യപാടവമുള്ള പെൺഗുണ്ട ശോഭാ ജോണിന്റെ കഥ!
മറുനാടൻ ഡസ്ക്
തിരുവനന്തപുരം: ഗുണ്ടകളെന്ന് കേൾക്കുമ്പോഴേ മനസ്സിൽ തെളിയുന്ന സിക്സ് പാക്ക് വില്ലന്മാരൊക്കെ സിനിമയുടെ മായാലോകത്തെ പരുക്കന്മാർ മാത്രം. യഥാർഥ ജീവിതത്തിൽ, കഥയങ്ങനെയാകണമെന്നില്ല.കുപ്രസിദ്ധരായ പല ഗൂണ്ടകളും, പൊതുജനസങ്കൽപ്പത്തിന്റെ ഏഴയലത്ത് പോലും വരില്ല. ചില ഗൂണ്ടകൾ പഠിപ്പിൽ നല്ല മിടുക്കരും, മോഡലിംഗിൽ സാമർഥ്യം തെളിയിച്ചവരുമാണ്. ഓംപ്രകാശ്, തമ്മനം ഷാജി, കുണ്ടന്നൂർ തമ്പി,ഭായ് നസീർ, മരട് അനീഷ് എന്നിങ്ങനെ പുരുഷഗൂണ്ടകളുടെ നീണ്ട പട്ടിക കേട്ട് പരിചയിച്ച മലയാളികൾ ആദ്യമായി ഒരു വനിതാഗുണ്ടയെ ജീവനോടെ കാണുന്നത് 2006 ലാണ്. ശോഭാ ജോൺ.
ബോണി പാർക്കർ, പാറ്റി ഹേൾ്സറ്റ്, സ്റ്റേസി കാസ്റ്റർ( ബ്ലാക് വിഡോ) എന്നിങ്ങനെ പലനാടുകളെ വിറപ്പിച്ച കുപ്രസിദ്ധ വനിതാഗൂണ്ടകളെ കേട്ടിട്ടുള്ളവർ് അങ്ങനെയൊന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിൽ രൂപമെടുക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല.സംസ്ഥാനത്ത് ആദ്യമായി ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന സ്ത്രീ ശോഭാ ജോണാണാണ്. സ്വന്തമായി ഗുണ്ടാ സംഘം വരെയുള്ള ശോഭ നയിച്ചിരുന്നത് സിനിമയിലെ വില്ലൻ കഥാപാത്രങ്ങളെപോലും വെല്ലുന്ന ജീവിതം.
2006 ജൂലൈ 23 ന് തന്ത്രി കണ്ഠരര് മോഹനരെ കുടുക്കിയ ഫ്ളാററ് ബ്ലാക്ക് മെയിലിങ് കേസ് അരങ്ങേറിയതോടെയാണ് ശോഭാജോൺ ടെലിവിഷൻ സ്ക്രീനിലും,പത്രത്താളുകളിലും നിറയുന്നത്. മോഹനരെ വശീകരിച്ച് കൊച്ചിയിലെ ഫ്ളാറ്റിലെത്തിച്ച ശേഷം,കത്തിയും കളിത്തോക്കും കാട്ടി ഭീഷണിപ്പെടുത്തിയാണ് ശോഭാ ജോണും, ബെച്ചു റഹ്മാനടക്കമുള്ള കൂട്ടാളികളും തന്ത്രിയെ പെടുത്തുന്നത്. മോഹനരരുടെ 27.5 പവന്റെ സ്വർണാഭരണങ്ങളും 20000 രൂപയും മൊബൈൽ ഫോണും പിടിച്ചുവാങ്ങിയ സംഘം ശാന്ത എന്ന സ്ത്രീയെയും മോഹനരെയും നഗ്നരാക്കി ചേർത്ത് നിർത്തി ഫോട്ടോ എടുക്കുകയായിരുന്നു. കത്തിയും തോക്കും കാണിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മോഹനരെ നിശ്ശബ്ദനാക്കുകയും ചെയ്തു.തുടർന്ന് ഫോട്ടോ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഈ കേസിൽ മുഖ്യപ്രതിയായ ശോഭാ ജോണിനെയും കൂട്ടാളി ബെച്ചു റഹ്മാനെയും അടക്കം 11 പ്രതികളെയും കോടതി ശിക്ഷിച്ചിരുന്നു. ഏഴ് വർഷം കഠിന തടവാണ് 2012 ൽ കോടതി ശോഭയ്ക്കും കൂട്ടാളികൾക്കും വിധിച്ചത്.
കൊള്ളപ്പലിശയ്ക്ക് നാട്ടുകാരെ വഹിക്കുന്ന ബ്ലേഡുകാരിയായി കളം പിടിച്ച നെയ്യാറ്റിൻകരക്കാരിയായ ശോഭ പിന്നീട് കുറഞ്ഞ വർഷങ്ങൾ കൊണ്ടാണ് ഗൂണ്ടയായി വളർന്നത്. പെൺവാണിഭം, കൊലപാതകം, ഗൂഢാലോചന ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാവാൻ അധികനാൾ വേണ്ടി വന്നില്ല. പലിശക്കാരായ സഹപ്രവർത്തകരിൽ നിന്ന് രക്ഷപ്പെടാൻ ഗൂണ്ടാസംഘങ്ങളുടെ അടുത്തെത്തിയ ശോഭ പിന്നീട് ഇതുപോലൊരു ഗുണ്ടാ സംഘത്തിന്റെ തന്നെ തലൈവി ആകകയായിരുന്നു.
തന്ത്രിക്കേസിന് ശേഷം ശോഭാ ജോണിന്റെ പേര് കേരളം കേൾക്കുന്നത് ആൽത്തറ വിനീഷ് കൊലക്കേസിലാണ്.സംസ്ഥാന പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് 200 മീറ്റർ അകലെ നടന്ന ഗുണ്ടാ സംഘങ്ങളുടെ കണക്കുതീർക്കലിലാണ് ആൽത്തറ വിനീഷിന്റെ ജീവനെടുത്തത്. പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന വെള്ളയമ്പലം - വഴുതക്കാട് റോഡിൽ ആൽത്തറ ജംഗ്ഷനിൽ പട്ടാപ്പകൽ നാട്ടുകാർ നോക്കി നിൽക്കെയാണ് വിനീഷിനെ കൊല്ലുന്നത്. വിനീഷിന്റെ ശത്രുക്കളെ മാത്രം രംഗത്തിറക്കിയാണ് കൊല ആസൂത്രണം ചെയ്തത്. തന്ത്രി കേസ്സിലൂടെ കുപ്രസിദ്ധി നേടിയ ശോഭ ജോൺ നേരിട്ട് ബന്ധപ്പെട്ടുവെന്ന വിവരം പുറത്തുവന്നതോടെ, കേസിന് പുതിയ മാനം കൈവന്നു. കേസിലെ മറ്റൊരു പ്രതി കേപ്പൻ അനിയുടെ സഹോദരനെ കൊന്നതിനുള്ള പകയാണ് വിനീഷിന്റെ കൊലയിൽ കലാശിച്ചത്.
ആൽത്തറ വിനീഷിനെ കേപ്പൻ അനിയും സംഘവും കൊലപ്പെടുത്തിയത് രണ്ടുനാൾ പിൻതുടർന്നശേഷമാണ്. കൊലപാതക സംഘത്തിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്തത് ശോഭാ ജോണായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ആൽത്തറ വിനീഷ് ജാമ്യത്തിലിറങ്ങിയതു മുതൽ ഇവർ തിരിച്ചടിക്കാൻ തയ്യാറെടുക്കുകയായിരുന്നു. ഇതിനുവേണ്ടി ശോഭ തന്റെ ഡ്രൈവറുടെ പേരിൽ ഒരു കാർ തന്നെ വാങ്ങുകയായിരുന്നു. മാരകായുധങ്ങളുമായി ഇവർ വിനീഷിനെ പിൻതുടർന്നു. എപ്പോഴും മദ്യലഹരിയിൽ ആരെയും നിഷ്പ്രയാസം നേരിടുന്ന വിനീഷിനെ പൊലീസ് സ്റ്റേഷനിൽ നിന്നിറങ്ങുമ്പോൾ കൊലപ്പെടുത്താമെന്ന ആശയം നൽകിയത് 'ഊളൻ ഷിബു' എന്ന മറ്റൊരു ഗുണ്ടയായിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ സഹായിച്ചത് 'അറപ്പ് രതീഷ്' എന്ന മറ്റൊരു ഗുണ്ടയുടെ ഡ്രൈവിങ്ങിലെ കഴിവും. ബൈക്കിൽ യാത്രചെയ്യുകയായിരുന്ന വിനീഷിനെ കാറിടിച്ച് വീഴ്ത്തി മുഖത്ത് മുളകുപൊടി വിതറിയ ശേഷമാണ് വെട്ടിയത്.
'പൊതുജനം ഗുണ്ടകളുടെ കാരുണ്യത്തിന് കീഴിൽ കഴിയേണ്ട അവസ്ഥ നാട്ടിലുണ്ടാകരുത്. നിയമമനുസരിച്ച് ജീവിക്കുന്നവരുടെ സുരക്ഷയ്ക്കാണ് കോടതികളും പൊലീസും പരിഗണന നൽകേണ്ടത്'' - ആൽത്തറ വിനീഷ് കേസിലെ പ്രതികൾക്ക് ജാമ്യം നിഷേധിച്ചുകൊണ്ട് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. ടി. ശങ്കരൻ പറഞ്ഞ വാക്കുകൾ ശോഭാ ജോണിനും സംഘത്തിനും മാത്രമല്ല, സംസ്ഥാന പൊലീസിന് കൂടിയുള്ള മുന്നറിയിപ്പായിരുന്നു.
തന്ത്രിക്കേസിൽ പിടിക്കപ്പെടുന്നതിന് മുമ്പാണ് 2011 ൽ ശോഭ വരാപ്പുഴ പീഡനക്കേസിൽ ഒത്താശ ചെയ്തത്. 2011 ജൂലൈ മൂന്നിന് ശോഭയുടെ പേരിൽ വാരാപ്പുഴയിൽ വാടകയ്ക്കെടുത്ത ഫ്ളാറ്റിലാണ് പെൺകുട്ടി പീഡനത്തിനിരയായാത്. പൊലീസ് ആദ്യം അനാശാസ്യത്തിന് കേസെടുത്തെങ്കിലും പിന്നീട് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായതോടെ ശോഭയ്ക്കും കൂട്ടാളികൾക്കുമെതിരെ പെൺവാണിഭക്കുറ്റം കൂടി രജിസ്റ്റർ ചെയ്യുകയായിരുന്നു.
കേസിൽ ഇരയടക്കം സകലരേയും സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടിയെ വാങ്ങുകയും വിൽക്കുകയും ചെയ്തു എന്ന കേസിലാണ് ശോഭ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്. തന്നെ അമ്മയിൽ നിന്ന് ശോഭ ഒരു ലക്ഷം രൂപ നൽകിയാണ് വാങ്ങിയതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. പണം കൊടുത്ത് പെൺകുട്ടിയെ വാങ്ങിയ ശോഭ കുട്ടിയെ പലർക്കായി വിൽക്കുകയും അവരിൽനിന്ന് ഇരട്ടി പണം ഉണ്ടാക്കുകയുമായിരുന്നു.ബെംഗളൂരുവിൽ ഒരു തുണിക്കടയിൽ വച്ചാണ് ശോഭാജോൺ അറസ്റ്റിലായത്. പറവൂർ സി ഐ അബ്ദുൾ കലാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ശോഭാ ജോണിനെ പിടികൂടിയത്.ശോഭാ ജോണിനൊപ്പം കേപ്പ് അനി, ബച്ചു റഹ്മാൻ, കണ്ണൻ എന്നീ ഗുണ്ടാനേതാക്കളും പിടിയിലായിരുന്നു. ഇവരൊന്നിച്ച് ബാംഗ്ലൂരിലെ ഒരു തുണിക്കടയിൽ ഷോപ്പിങ് നടത്തുന്നതിനിടെയാണ് പൊലീസ് വലയിൽ അകപ്പെടുന്നത്.
30 ലേറെ കേസുകളാണ് ശോഭയ്ക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ വിചാരണ പൂർത്തായ 5 കേസുകളിലെ ആദ്യ കേസിന്റെ വിധിയാണ് വന്നത്.കൊലപാതകം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ, ബലാൽസംഗം, ബ്ലേഡ് സംഘങ്ങൾ, കഞ്ചാവ് കടത്ത് എന്നിങ്ങനെ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ് സംസ്ഥാനത്ത് ഗൂണ്ടാപട്ടികയിലുള്ളത്. ആലപ്പുഴ ജില്ലയാണ് ഗുണ്ടാലിസ്റ്റിൽ മുന്നിൽ. കണ്ണൂർ, തിരുവനന്തപുരം, എറണാകുളം, തൃശൂർ, കാസർകോട് ജില്ലകൾ പിന്നാലെയുണ്ട്.
രാഷ്ട്രീയക്കാരുടെ ഒത്താശയിലാണ് ഗൂണ്ടകൾ വളർന്ന് പന്തലിക്കുന്നതെന്ന വിമർശനം എക്കാലത്തുമുള്ളതാണ്.ഓംപ്രകാശ്, പുത്തൻപാലം രാജേഷ് എന്നിങ്ങനെ ഭരണകക്ഷിയുടെ തണലിൽ രംഗം വാണവർ അനവധിയാണ്. ശോഭാജോണിന്റെ ചരിത്രവും ഇക്കാര്യത്തിൽ വ്യത്യസ്തമല്ലെന്നതാണ് ജനങ്ങളെ അലട്ടുന്ന കാര്യം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍