സ്കൂളിനെ സ്വന്തമാക്കാൻ പള്ളി ശ്രമിച്ചു; സന്യാസി സമൂഹത്തിന്റെ എതിർപ്പിന് നേതൃത്വം കൊടുത്തു; അങ്ങനെ സഭയുടെ കണ്ണിലെ കരടായി; കൂടെ നിന്നവരും കാലുമാറിയപ്പോൾ സിസ്റ്റർ ടീന ഒറ്റപ്പെട്ടു
കൊച്ചി: 2008 ലാണ് സഭയുമായുള്ള സിസ്റ്റർ ടീനയുടെ പ്രശ്നങ്ങൾ തുടങ്ങുന്നത്. അക്കാര്യങ്ങൾ സിസ്റ്റർ ടീന വിശദീകരിക്കുകയാണ്. 2007 മാർച്ച് മാസത്തിൽ സിസ്റ്റർ ടീനയുടെ ചേച്ചി സിസ്റ്റർ ആനി ജെയ്സ് സി എം സി സന്യാസിനി സമൂഹത്തിന്റെ കീഴിലെ ചമ്പക്കരയിലെ സെന്റ് ജോർജ് എയ്ഡഡ് സ്കൂളിൽ നിന്നും അദ്ധ്യാപികയായി വിരമിച്ചു. ഈ സ്കൂളിൽ പഠിപ്പിക്കുന്ന കാലത്ത് സി.ആനി ജെയ്സിന്റെ നേതൃത്വത്തിൽ ഇവിടെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിക്കുകയും ഈ സ്കൂളിന് നേരിടേണ്ടിവന്ന പ്രതിസന്ധികളെയെല്ലാം വിജയകരമായി തരണം ചെയ്യുകയും ചെയ്തു. ഇതുമൂലം സിസ്റ്റർ ആനിജെയ്സിനെ കുറിച്ച് സി എം സി സന്യാസിനി സമൂഹത്തിന് വലിയ മതിപ്പുണ്ടായി.
തുടർന്ന് മെയ്മാസത്തിൽ സഭ സി.ആനി ജെയ്സിനെ ഞാറയ്ക്കലുള്ള സെന്റ് ജോസഫ് സി ബി എസ് ഇ സ്കൂളിന്റെ പ്രിൻസിപ്പാൾ ആയി നിയമിച്ചു. ഈ സമയം ഞാറക്കൽ പള്ളിയും സന്യാസിനി സമൂഹവും തമ്മിൽ ലിറ്റിൽ ഫ്ളാവർ ഹൈസ്കൂളിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം ആരംഭിച്ചിരുന്നു. ഈ രണ്ടു സ്കൂളുകളും തൊട്ടടുത്തായാണ് പ്രവർത്തിച്ചിരുന്നത്. സി.ആനി ജെയ്സ് സി ബി എസ് ഇ സ്കൂളിന്റെ പ്രൻസിപ്പാളായി ചുമതല ഏറ്റെടുത്ത സമയത്ത് സി എം സി പ്രൊവിൻഷാൽ ഹൗസിലേയ്ക്ക് അതിരൂപത കച്ചേരിയിൽ നിന്ന് ഒരു കത്തു ലഭിച്ചു.കത്തിന്റെ ഉള്ളടക്കം ഇങ്ങനെ ആയിരുന്നു ഞാറയ്ക്കലിലെ സെന്റ് ജോസഫ് സിബിഎസ്ഇ സ്കൂൾ ഞാറയ്ക്കൽ പള്ളിയുടെ കീഴിലുള്ള ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന്റെ പ്രവർത്തനത്തിന് തടസ്സമാകുന്നു
- സന്യാസി രജിസ്റ്ററിലെ പേര് വെട്ടി; സംസാരിക്കുന്നവരെ സ്ഥലം മാറ്റും; വിശന്നാൽ ഭക്ഷണം കൊടുക്കില്ല; കുർബാനക്ക് ചെല്ലുമ്പോൾ കസേരയില്ല; അനീതിക്കെതിരെ പടവാളുയർത്തിയ ഒരു കർത്താവിന്റെ മണവാട്ടിയെ യേശു സ്നേഹിക്കാൻ പഠിപ്പിച്ച കത്തോലിക്കാ സഭ പീഡിപ്പിക്കുന്ന വിധം
-
കുടുംബത്തിന്റെ കണ്ണീർ മറികടന്ന് കർത്താവിന്റെ മണവാട്ടിയായി; സഭയുടെ കണ്ണിലുണ്ണിയായി സാമൂഹ്യസേവനം; നിയമ യുദ്ധത്തിലൂടെ വക്കീൽ പണി; സിസ്റ്റർ ടീനയുടെ ജീവിതവഴി തുടങ്ങുന്നതിങ്ങനെ..
അതിനാൽ സി ബി എസ് ഇ സ്കൂളും ഇവിടെ പ്രവർത്തിക്കുന്ന കന്യാസ്ത്രി മഠവും അവിടെ നിന്നും മാറ്റണം എന്ന് പരാതി ലഭിച്ചിരിക്കുന്നു, ഇതിനു മറുപടി പറയണമെന്ന്. ഈ കത്തു വായിച്ച സി എം സി സന്യാസിനി സമൂഹം ഒന്നടങ്കം ഞെട്ടി. 1940 കളിൽ സി എം സി സമൂഹത്തിലെ കന്യാസ്ത്രികൾ സ്ഥാപിച്ച സ്കൂളാണ് ഇപ്പോൾ പള്ളിയുടെ സ്കൂളെന്ന അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്. അന്നത്തെ ഞാറയ്ക്കൽ പള്ളി വികാരി ഫാ. ആന്റണി ചിറപ്പണത്താണ് സ്കൂളിൻ മേൽ അവകാശവാദം ഉന്നയിച്ച് പരാതി നൽകിയിരിക്കുന്നത്. ഉടൻ തന്നെ പ്രൊവിൻഷ്യൽ കൗൺസിൽ ചേർന്ന കാര്യങ്ങൾ ചർച്ച ചെയ്തു. പഴയ രേഖകളും ആധാരങ്ങളും എല്ലാം പരിശോധിച്ചു രേഖകൾ പ്രകാരം ലിറ്റിൽ ഫ്ഌവർ സ്കൂൾ കന്യാസ്ത്രികളുടേത് തന്നെ. പക്ഷേ വർഷങ്ങൾക്ക് മുമ്പ് 1945ൽ ഇടവ വികാരി ആയിരുന്ന ഫാ.കുരുവിള പഞ്ഞിക്കാരനെ തന്നെ സ്കൂളിന്റെ മാനേജർ ആക്കണമെന്ന് അന്നത്തെ മദറിനോട് ആവശ്യപ്പെട്ട പ്രകാരം മദർ അച്ചനെ മാനേജർ ആയി നിയമിച്ചു.
ഇക്കാര്യം ഞാറയ്ക്കൽ മഠത്തിലെ ക്രോണിക്കളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്നു വന്ന പള്ളി വികാരികളെല്ലാം സ്കൂളിന്റെ മാനേജർമാരായി തുടർന്നു വരികയായിരുന്നു(.തസ്തികകൾ വിറ്റ് പണം വാങ്ങുകയായിരുന്നു ഇവരുടെ പ്രധാന ജോലി) പ്രൊവിൻഷ്യൽ കൗൺസിലിന്റെ തീരുമാനപ്രകാരം കന്യാസ്ത്രികൾ അന്നത്തെ എറണാകുളം അതിരൂപത ഓക്സിലറി ബിഷപ്പ് ആയിരുന്ന മാർ തോമസ് ചക്യാത്തിനെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് അതിരൂപത ഇക്കാര്യം പരിശോധിക്കാൻ ഒരു ഏഴംഗ റെഗുലേറ്ററി കമ്മീഷനെ നിയമിച്ചു. കമ്മീഷൻ നടത്തിയ പഠനത്തിൽ സ്കൂൾ കന്യാസ്ത്രികളുടേതാണന്ന് കണ്ടെത്തി. ഇതേ തുടർന്ന് മാനേജർ സ്ഥാനത്ത് നിന്ന് ഞാറയ്ക്കൽ പള്ളി വികാരിയെ മാറ്റണമെന്നാവശ്യപ്പെട്ട് സി എം സി സമൂഹം ഡി പി ഐയ്ക്ക് കത്തുകൊടുത്തു. വീണ്ടും മാർ തോമസ് ചക്യാത്ത് സിസ്റ്റർമാരെ ചർച്ചയ്ക്ക് വിളിച്ചു.
ചർച്ചയ്ക്കിടയിൽ ബിഷപ്പ് സ്കൂൾ പള്ളിയുടേതാണന്ന് കാണിക്കുന്ന ഒരു വ്യാജരേഖ കന്യാസ്ത്രീകളെ കാണിച്ചിട്ടു പറഞ്ഞു 'ഈ രേഖ പ്രകാരം സ്കൂൾ പള്ളിയുടേതാണ് അതുകൊണ്ട് നിങ്ങൾ സ്കൂൾ പള്ളിക്ക് വിട്ടുകൊടുക്കുക പിന്നെ ഈ രേഖയുടെ കാര്യം നിങ്ങൾ ആരോടും പറയരുതെന്ന് താക്കീതും. കന്യാസ്ത്രികൾ അത് അംഗീകരിക്കാതെ വന്നപ്പോൾ ബിഷപ്പ് ഭീക്ഷണിയുടെ സ്വരത്തിലേയ്ക്ക് മാറി. ഞാറയ്ക്കലിലെ ജനം നിങ്ങളെ തല്ലുമ്പോൾ നിങ്ങൾ എന്റെ അടുക്കൽ വന്ന് സ്കൂൾ പള്ളിയുടേതാണന്ന് എഴുതി തരും.' സ്കൂൾ മാനേജർ സ്ഥാനത്ത് നിന്ന് പള്ളി വികാരിയെ മാറ്റുന്നതിനുള്ള പേപ്പറുകൾ ശരിയാക്കാൻ കന്യാസ്ത്രികൾ ചുമതലപെടുത്തിയത് സിസ്റ്റർ ടീനയുടെ ചേച്ചി സി.ആനി ജെയ്സിനെയാണ് ഇക്കാര്യത്തിനായി സി.ആനി തിരുവനന്തപുരത്ത് എത്തിയപ്പോൾ പേപ്പറുകൾ എല്ലാം ശരിയാണ് പക്ഷേ ഓഡർ ഇപ്പോൾ വിദ്യാഭ്യാസ മന്ത്രിഎം എ ബേബിയുടെ ഓഫീസിലാണെന്ന് ഡിപിഐ ഓഫീസിൽ നിന്ന് അറിയിച്ചു .
ഇതിനു ശേഷം പലതവണ സി.ആനിക്ക് ഫോണിലൂടെ വധ ഭീക്ഷണി ഉണ്ടായി തിരുവനന്തപുരത്തായിരുന്ന സിസ്റ്റർ ആനി ഇക്കാര്യം സി.ടീനയെ വിളിച്ചു പറഞ്ഞു. സി.ടീന സി പി എമ്മിന്റെ അന്നത്തെ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ കണ്ട് കാര്യം പറഞ്് മന്ത്രിയുടെ ഓഫീസിൽ നിന്ന് സ്കൂൾമാനേജരെ മാറ്റിക്കൊണ്ടുള്ള ഓഡർ ഇറക്കിച്ചു. ഇതാണ് സി.ടീനയോട് ആദ്യം കത്തോലിക്ക സഭയ്ക്ക് ദ്യേഷ്യം ഉണ്ടാവാനുള്ള കാരണം. സ്കൂൾ നിയമപരമായി കന്യാസ്ത്രികളുടേതായി മാറിയതോടെ അന്നത്തെ മദർ ജനറാൽ സി.എഡ്വേർഡ് ഞാറയക്കൽ പള്ളി വികാരിയെ കണ്ട് കാര്യങ്ങൾ സമാധാനപൂർവ്വം അവസാനിപ്പിക്കാൻ ഞാറയ്ക്കൽ പള്ളിയിലെത്തി. എന്നാൽ പള്ളി വികാരിയും ഇടവക അംഗങ്ങളും ചേർന്ന് ഏഴുമണിക്കൂറോളം മദറിനെ പള്ളിയിൽ ബന്ധിയാക്കി വച്ചു.
സ്കൂൾ പള്ളിക്കു നൽകുന്നതായി എഴുതികൊടുത്തതിനു ശേഷം രാത്രി 9.30ഓടെയാണ് അവർ മദറിനെ വിട്ടയച്ചത്. എന്നാൽ പിറ്റേ ദിവസം മദർ ഡി പി ഐയ്ക്ക് വീണ്ടും കത്തു കൊടുത്തു തന്നെ ബന്ധിയാക്കിയാണ് പള്ളിവികാരി സ്കൂളിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയിരിക്കുന്നതെന്ന്. ഇതിൽ കലി പൂണ്ട പള്ളിവികാരി ഫാ.പോൾ കരിയാറ്റിയും ഫാ.ബിന്റോ കിലുക്കനും ഗുണ്ടകളുടെ സഹായത്തോടെ 2009 ജനുവരി 25 ന് രാവിലെ 8.30ന് മാരക ആയുധങ്ങളുമായി ഞാറയ്ക്കൽ മഠത്തിന്റെ ഗേറ്റ്് പൊളിച്ച് അകത്തു കടന്ന് അവിടെ ഉണ്ടായിരുന്ന സിസ്റ്റർ റെയ്സിയേയും അനാഥാലയത്തിലെ അന്തേവാസികളേയും ആക്രമിച്ചു.
ഇത് അക്കാലത്ത് വലിയ വാർത്ത ആയതാണ്. ഈ സംഭവം അറിഞ്ഞ സിസ്റ്റർ ടീന അരമനയിലെത്തി ബിഷപ്പുമാരെ കാണാൻ ശ്രമിച്ചു.എന്നാൽ അവരെ ആരെയും കാണാൻ കഴിഞ്ഞില്ല. ദുഃഖിതയായ സിസ്റ്റർ ടീന മദറിന്റെ അടുക്കൽ എത്തി സന്യാസിനി സമൂഹത്തിൽ നിന്ന് സ്വയം വിരമിക്കലിന് അപേക്ഷ കൊടുത്തു.എന്നാൽ മദർ ടീനയെ ആശ്വസിപ്പിച്ച് അപേക്ഷ അപ്പോൽ തന്നെ കീറികളഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്ന സി.റെയ്സിയുടെ അടുത്തെത്തി അച്ചന്മാർക്കും സഭാ അധികാരികൾക്കുമെതിരെ ക്രിമിനൽ കേസ് കൊടുപ്പിച്ചു. ഉടൻ തന്നെ മദർ ജനറാളിന്റെ വിളിയെത്തി ബിഷപ്പുമാരുമായി കൂടിക്കാഴ്ചക്കെത്തണം. തുടർന്ന് മദറും മാർ എടയന്ത്രത്തും മാർ ചക്യാത്തുമായി കൂടിക്കാഴ്ച.
അവിടെ വച്ച് ബിഷപ്പുമാർക്ക് ഒരു ആവശ്യമെ പറയാനുള്ളു സ്കൂൾ പള്ളിക്ക് വിട്ടു കൊടുക്കണം.സി.ടീന ഞാറയ്ക്കൽ പ്രശ്നത്തിൽ നിന്നും ഒഴിവാകണം. രണ്ടും ടീന നിരസിച്ചുവെന്നു മാത്രമല്ല തിരുവസ്ത്രമണിഞ്ഞ് ബിഷപ്പുമാരും അച്ചന്മാരും കാണിക്കുന്ന തോന്നിവാസത്തെ ചോദ്യം ചെയ്യുകയും ചെയ്തു. വീണ്ടു കേസുമായി മുന്നോട്ട് പോകുന്നു.ബിഷപ്പുമാരും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. അവർ സന്യാസിനി സമൂഹത്തെ സ്വാധീനിച്ച് വരുതിയിൽ കൊണ്ടുവന്നു. സന്യാസിനി സമൂഹം മെല്ലെ സി.ടീനയെ കയ്യൊഴിയാൻ തുടങ്ങി.അങ്ങനെ ഇരിക്കെ ഒരു ദിവസം പ്രൊവിൻഷ്യൽ കൗൺസിലർ സി.ലീന പോൾ ഒരു സർക്കുലർ ഇറക്കി ഞാറയ്ക്കൽ പ്രശ്നത്തിന്റെ കാരണക്കാരി സി.ടീനയാണെന്നായിരുന്നു സർക്കുലർ. തകർന്നു പോയ സി.ടീന അധികാരികളുടെ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിൽ സഭയിൽ നിന്നു വിരമിക്കുന്നതായി കാണിച്ച് വീണ്ടും കത്തു കൊടുത്തു.
12 ദിവസത്തിനുള്ളിൽ ഇതിന് അംഗീകാരം നൽകി സഭ റീ സ്ക്രിപ്റ്റ് അയച്ചു. എന്നാൽ ടീന ഇത് ഒപ്പിട്ടു വാങ്ങാൻ തയ്യാറായില്ല. കാനോനിക നിയമം അനുസരിച്ച് സി.ടീന ഇത് ഒപ്പിട്ടു വാങ്ങിയാൽ മാത്രമെ അവർ സന്യാസിനി സമൂഹത്തിലെ അംഗമാകാതിരിക്കൂ.ഇതിനു ശേഷം സഭയും കന്യാസ്ത്രികളും ചേർന്ന് സി.ടീനയെ പുകച്ചു പുറത്തു ചാടിക്കാനുള്ള പദ്ധതികൾ തുടങ്ങുകയായിരുന്നു
(തുടരും)
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്