വാഴോമുട്ടത്ത് നിന്നും കണ്ടെത്തിയ തലയില്ലാത്ത വിദേശ വനിതയുടെ മൃതശരീരം ലിഗയുടേതെന്ന് ബന്ധുക്കളും പൊലീസും; കുടുതൽ വ്യക്തതക്കായി ഡിഎൻഎ പരിശോധന നടത്തും; പൊലീസിന്റെ ഭാഗത്ത് നിന്നുള്ള അനാസ്ഥ സഹോദരിയുടെ ജീവനെടുത്തതെന്ന കുറ്റപ്പെടുത്തലുമായി എലീസ്; കൊലപാതകമെന്ന സംശയത്തിൽ പൊലീസ്
അരുൺ ജയകുമാർ
തിരുവനന്തപുരം: തിരുവല്ലം വാഴോമുട്ടത്ത് നിന്നും കണ്ടെത്തിയ തലയില്ലാത്ത വിദേശ വനിതയുടെ മൃതശരീരം കഴിഞ്ഞ മാസം കാണാതായ ലിഗ സ്ക്രോമാൻ എന്ന ലിത്വേനിയൻ സ്വദേശിനിയുടേത് തന്നെയെന്ന നിഗമനത്തിൽ പൊലീസും ബന്ധുക്കളും. ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ലിഗയുടേതാണെന്ന് ഉറപ്പ് വരുത്തുവാൻ ഇനി ഡിഎൻഎ പരിശോധന ഫലും കൂടി പുറത്ത് വരേണ്ടതുണ്ട്. എന്നാൽ ശരീരം കണ്ട ശേഷം സഹോദരി എലീസും ഭർത്താവ് ആൻഡ്രൂ ജോനാഥനും അത് ലിഗയുടേത് തന്നെയാണെന്ന് ഏകദേശം ഉറപ്പിച്ച് പറയുന്നു. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള അനാസ്ഥ തന്നെയാണ് തന്റെ സഹോദരിയുടെ ജീവനെടുത്തതെന്ന് എലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.
തനിക്ക് പറ്റുന്നത് പോലെ എല്ലാവരോട് കേണപേക്ഷിച്ചതാണെന്നും മാനുഷിക പരിഗണന പോലും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും എലീസ് പറയുന്നു. കാണാതായി ആദ്യ 24 മണിക്കൂറാണ് പ്രധാനമെന്ന് പോലും അറിയാത്ത പൊലീസുകാരാണോ ഇവിടെ ഉള്ളതെന്നും അവർ ചോദിക്കുന്നു. മനുഷ്യന്റെ ഫീലിങ്സ് ഇവർക്ക് മനസ്സിലാകില്ലേ. ഇങ്ങനെയാണോ ഇവരെ ട്രെയിൻ ചെയ്തിരിക്കുന്നത്. ആളുകൾ ഇവരെ വിശ്വസിക്കുന്നു പക്ഷേ അവർ ഒന്നും ചെയ്യുന്നില്ല. കാണാതായ വിവരം ഓരോ പൊലീസ് സ്റ്റേഷനിലും ക്യാമറയ്ക്ക് മുന്നിലും കരഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ പറഞ്ഞത്. എന്നാൽ ആരും ചെവികൊണ്ടില്ല.
ഓരോ തവണ പൊലീസ് സ്റ്റേഷനിൽ പരാതി പറഞ്ഞ് ചെല്ലുമ്പോഴും വലിയ ചിരിയോടെ ഒന്നും പേടിക്കണ്ട അവർ തിരികെ വരും എന്ന് പറഞ്ഞ് അന്വേഷിക്കാതിരിക്കുകയായിരുന്നു പൊലീസ്. എന്റെ സഹോദരിയാണ് അവിടെ കിടക്കുന്നതെങ്കിൽ എന്തു അന്വേഷണമാണ് പൊലീസ് നടത്തിയതെന്നും സഹോദരി ചോദിക്കുന്നു. വിജനമായ സ്ഥലമെന്ന് നാട്ടുകാർ തന്നെ പറയുന്നു. ഹൈവേയിൽ നിന്നും ഒരു കിലോമീറ്റർ മാറിയാണ് സ്ഥലമെങ്കിലും മനുഷ്യൻ തിരിഞ്ഞ് നോക്കാത്ത പ്രദേശമാണ് ഇതെന്നും നാട്ടുകാർ പറയുന്നുണ്ട്.
ലിഗ സ്ക്രോമാനെ കഴിഞ്ഞ മാസം 14നാണ് കോവളത്തുനിന്ന് കാണാതായത്. വിഷാദരോഗത്തിനുള്ള ചികിൽസയ്ക്കുവേണ്ടി സഹോദരി ഇലീസിനൊപ്പം ഫെബ്രുവരി 21നാണു കേരളത്തിലെത്തിയത്. തിരുവനന്തപുരം പോത്തൻകോടുള്ള ധർമ്മ എന്ന ആയുർവേദ കേന്ദ്രത്തിൽ വിഷാദ രോഗത്തിനുള്ള ചികിത്സയായിരുന്നു ലക്ഷ്യം. ഇതിനിടെ മാർച്ച് 14ന് സഹോദരിയോടു പറയാതെ ലിഗ കോവളത്തേക്ക് പുറപ്പെട്ടു. അവിടെ വച്ച് കാണാതായി. ലിഗയെ കോവളത്തുകൊണ്ടിറക്കിയതായി ഓട്ടോഡ്രൈവർ മൊഴി നൽകിയിരുന്നു.
അന്വേഷണങ്ങളും, പ്രാർത്ഥനകളും വിഫലമായി എന്ന് ഇന്നലെ വൈകുന്നേരം തന്നെ ബന്ധുക്കൾക്ക് ഏകദേശം സൂചന ലഭിച്ചിരുന്നു. ഒരു മാസം മുൻപ് ആയൂർവേദ ചികിത്സക്കായി കോവളത്തു വന്നു പിന്നീട് കാണാതായ ഐറിഷ് യുവതി ലിഗ സ്ക്രോമനെ മൃതദേഹം കണ്ടെത്തി. കോവളത്തിന് സമീപം വാഴമുട്ടം കൂനംതുരുത്തിയിലെ കണ്ടൽകാട്ടിനുള്ളിലാണ് ഒരു മാസത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന മൃതദേഹം കണ്ടത് എന്ന വിവരം ലഭിക്കുമ്പോശ്# ഇവർ കാസർഗോഡ് ഉണ്ടായിരുന്നു.പൊലീസ് ഇവരോട് വേഗം തലസ്ഥാനത്തേക്ക് എത്താൻ പറയുകയായിരുന്നു. ശരീരത്തിൽ നിന്ന് തലയോട്ടി വേർപ്പെട്ട മൃതദേഹം കാട്ട് വള്ളികളിൽ കുടുങ്ങിയ നിലയിലാണ്. മീൻപിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തല വേർപെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതുകൊണ്ടുതന്നെ കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുനുണ്ട്.
ലിഗയെ തേടി ഭർത്താവും സഹോദരിയും കണ്ണീരോടെ ട്വിറ്ററിലടക്കം പോസ്റ്റുകൾ ഇട്ടിരുന്നു. തിരുവനന്തപുരം നഗരത്തിലും കേരളം മുഴുവനും ലിഗക്ക് വേണ്ടി പോസ്റ്ററുകൾ ഒട്ടിച്ചു നടന്ന ആൻഡ്രൂ ജോർദാനും ഇലീസുനുമൊപ്പം അവളെ കണ്ടെത്താം എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും.
അന്വേഷണ പുരോഗമിക്കുന്ന സമയത്ത് ലിഗയുടെ സഹോദരി എലീസയും ഭർത്താവും പറഞ്ഞത്
കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു ലിഗ. ഇതിന് ചികിത്സ തേടിയാണ് കേരളത്തിലെത്തിയത്. ആറാഴ്ചത്തെ ആയുർവേദ ചികിത്സയും രണ്ടാഴ്ചയോളം അമൃതാനന്ദമയിയുടചെ ആശ്രമത്തിലെ ജീവിതവുമാണ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ലിഗ എന്റെ സഹോദരിയാണ്, അവൾ മടങ്ങിയെത്തും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ഫെബ്രുവരി മാസം മൂന്നിനാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. അവിടെ നിന്നും ബസിലാണ് ആലപ്പുഴയിലേക്ക് പോയത്. പിന്നീട് അവിടെ നിന്നും കൊല്ലത്തേക്കും പിന്നീട് തിരുവനന്തപുരത്തേക്കും എത്തുകയായിരുന്നു.
മാതാ അമൃതാനന്ദമയിയുടെ കടുത്ത ഭക്ത
അമൃതാനന്ദമയിയുടെ കടുത്ത ഭക്തയും അനുയായിയുമാണ് ലിഗ സ്ക്രോമാൻ.കടുത്ത വിഷാദ രോഗികൂടിയായ ലിഗ കുറച്ച് ദിവസം അമൃതാനന്ദമയിയുടെ ആശ്രമത്തിൽ നിൽക്കണമെന്ന ആഗ്രഹത്തോടെയാണ് വള്ളിക്കാവിലെ ആശ്രമത്തിലെത്തിയത്. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ഇവിടെ തങ്ങണമെന്ന് കരുതിയെങ്കിലും അത് സാധിച്ചില്ല. രാത്രിയിൽ ഉറങ്ങാനാവാത്ത വിധം അമ്പലത്തിലേയും ആശ്രമത്തിലേയും പാട്ടും ബഹളവും കാരണം ലിഗയും സഹോദരിയും അവിടെ നിന്ന് വർക്കലിയലേക്കും പിന്നീട് പോത്തൻകോട് ധർമ എന്ന ചിക്തസാ കേന്ദ്രത്തിലേക്ക് എത്തുകയായിരുന്നു. ആറാഴ്ചത്തോളം യോഗയും മറ്റു ചിക്ത്സയുമാണ് ഉദ്ദേശിച്ചിരുന്നത്. കുറച്ച് ദിവസങ്ങൾകൊണ്ട് തന്നെ ചികിത്സയിൽ മെച്ചവുമുണ്ടായിരുന്നു.
കാണാതായത് യോഗയ്ക്ക് പോകാൻ ഒരുങ്ങുന്നതിനിടയിൽ
14ന് രാവിലെ 8 മണിക്കാണ് യോഗയ്ക്ക് പോകാനായി തയ്യാറായി നിന്നത്. ഈ സമയത്ത് എനിക്ക് അവൾ ഒരു ചുംബനം നൽകി. പിന്നെ റെഡിയായി വരാൻ പറഞ്ഞു. ബാചത് റൂമിൽ പോയി മടങ്ങി വന്നപ്പോൾ അവളം കാണുന്നുണ്ടായിരുന്നില്ല. ഉടൻ തന്നെ ആശ്രമത്തിലെ ചിലരേയും കൂട്ടി അന്വേഷിച്ചിറങ്ങി. അവളുടെ പഴ്സും പാസ്പോർട്ടും മൊബൈൽഫോണും എല്ലാം മുറിയിൽ തന്നെ ഉണ്ടായിരുന്നു.പുറത്തിറങ്ങി അന്വേഷിച്ചപ്പോഴാണ് അവൾ ഒരു ഓട്ടോയിൽ കയറി അടുത്തുള്ള ബീച്ചിലേക്ക് പോയി എന്നും കോവളത്തേക്കാണ് പോയത് എന്നും മനസ്സിലാക്കിയത്. പിന്നാലെ തന്നെ ഞാനും ആശ്രമത്തിലെ അഞ്ചോളം പേരും ഒരു വാഹനത്തിൽ കോവളത്ത് എത്തി.
കോവളം ബീച്ചിൽ മുഴുവൻ അവളെ തിരക്കി. മൊബൈൽ ഫോണിൽ ഫോട്ടോ ഉണ്ടായിരുന്നത് എല്ലാവർക്കും കാണിച്ച് കൊടുത്ത് തിരക്കി. പലരും അവളെ കണ്ടുവെന്ന് പറഞ്ഞു. ഉടൻ തന്നെ ഞങ്ങൾ കോവളം പൊലീസിനെ വിവരമറിയിച്ചെങ്കിലും അവർ പറഞ്ഞത് പോത്തൻകോട് പൊലീസിൽ വിവരമറിയിക്കാനാണ്. അവിടചെ വിവരമറിയിച്ചതനുസരിച്ച ഷാഡോ പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ കാര്യങ്ങൾ അന്വേഷിച്ചുവെങ്കിലും കൃത്യമായി ഒന്നും നന്നില്ല. പിന്നെ അപ്പോൾ തന്നെ അയർലന്റിലുള്ള ജോണാഥനെ വിവരമറിയിക്കുകയായിരുന്നു. മാർച്ച് 18ന് അദ്ദേഹവും എത്തി. പിന്നീട് ഞങ്ങൾ ഒരുമിച്ചാണ് അന്വേഷണം നടത്തിയത്.
സംഭവത്തെക്കുറിച്ച് പങ്കാളി ആൻഡ്രു ജോണാഥൻ പറയുന്നത് ഇങ്ങനെ
നിറഞ്ഞ കണ്ണുകളോടെ തന്റെ പങ്കാളിയുടെ ഫോട്ടോയിൽ നോക്കി കരഞ്ഞ്കൊണ്ടാണ് ജോണാനഥൻ പ്രതികരിച്ചത്. ഈ ചിത്രവും വാർത്തയും എല്ലാവരും പരമാവധി ഷയർ ചെയ്ത് സഹായിക്കണം. ഈ വാർത്ത പരമാവധി ആളുകളിലേക്ക് എത്തിക്കണം എന്നാണ് അയാൾ നിറകണ്ണുകളോടെ പറഞ്ഞത്.ഓരോ സ്ഥലത്തും അന്വേഷിച്ച് ചെല്ലുമ്പോഴും പ്രദേശവാസികൾ അവളെ കണ്ടെന്ന് പറയുന്നു എന്നാൽ ആ പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെത്തുമ്പോൾ പലർക്കും സംഭവം എന്താണെന്ന് പോലും അറിയില്ല.ഒരു മനുഷ്യനെ ആണ് കാണാതായത് എന്ന് അധികാരികൾ ആദ്യമെ തിരിച്ചറിഞ്ഞുവെങ്കിൽ അവളെ ഇതിനോടകം തന്നെ കണ്ടെത്താമായിരുന്നു.
സ്വയം അന്വേഷണം ആരംഭിച്ചത് പൊലീസ് സഹായമില്ലാത്തതിനാൽ
പൊലീസിന് ആദ്യം തന്നെ പരാതി നൽകിയതാണ്. എന്നാൽ മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്ക് ഈ പരാതി കൈമാറാൻ അവർ ത്യയാറായില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ അത് വളരെ ഉപകാരപ്രദമായേനെ. പൊലീസ് സ്റ്റേഷനുകളിൽ അന്വേഷിച്ച് ചെന്നപ്പോൾ പലപ്പോഴപം ചിരിച്ചും കളിച്ചുമാണ് പ്രതികരിച്ചത്. അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും പോയതോടെയാണ് പ്രശ്നം എത്ര ഗുരുതരമാണെന്ന് പോലും പൊലീസ് ഉദ്യോഗസ്ഥർക്ക് മനസ്സിലായില്ലെന്നും ലോക്കൽ സ്റ്റേഷനുകളിൽ പരാതി നൽകി കാത്തിരിക്കുന്നതത് മണ്ടത്തരമാണെന്ന് ഉറപ്പായതോടെയാണ് നഗരത്തിലും ബീച്ചിലും അവൾ പോയ എല്ലാ സ്ഥലത്തും പോയി അന്വേഷിക്കാൻ തീരുമാനിച്ചത്.
കോവളത്ത് പോയപ്പോഴാണ് അവളെ 18ന് രാവിലെ അവിടെ കണ്ടെന്നും പിന്നെ ഒരു ഓട്ടോറിക്ഷയിൽ വിഴിഞ്ഞത്തേക്ക് പോയി എന്നും മനസ്സിലായത്. അവിടെ ചെന്നപ്പോൾ ഒരു ഓട്ടോ ഡ്രൈവർ പറഞ്ഞത് അവളെ അന്ന് രാവിലെ അവിടെ കണ്ടുവെന്നാണ്. അയാളോട് ഈ വിവരം പൊലീസ് സ്റ്റഏഷനിലെത്തി പറയാമോ എന്ന് ചോദിച്ചപ്പോൾ അയാൾ വണ്ടി ഓടിച്ച് പോവുകയായിരുന്നു. ഇഔ വിവരം വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തി പറഞ്ഞപ്പോഴാണ് അവർ ആദ്യമായി ഈ വിഷയം അറിഞ്ഞത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്