മെട്രോമാനെ കൊണ്ട് കമ്മീഷൻ മോഹികൾക്ക് മടത്തു; ലൈറ്റ് മെട്രോയിൽ ഡിഎംആർസിയെ ഒഴിവാക്കാൻ 'ടെണ്ടർ' ചർച്ച ഉദ്യോഗസ്ഥ ലോബി സജീവാക്കും; വിവാദത്തിൽ മനംമടുത്ത് ഇ ശ്രീധരനും; ഇനി നിർണ്ണായകം പിണറായിയുടെ മനസ്സ്
അരുൺ ജയകുമാർ
തിരുവനന്തപുരം: കോഴിക്കോട് തിരുവനന്തപുരം എന്നീ നഗരങ്ങളിലെ നിർദ്ദിഷ്ട ലൈറ്റ് മെട്രോ പദ്ധതിയുടെ നിർമ്മാണം ഡിഎംആർസിയെ ഏൽപ്പിച്ചേക്കില്ല. നിലവിൽ പദ്ധതി നടപ്പിലാക്കാനുള്ള കേന്ദ്ര അനുമതിക്കായുള്ള കാത്തിരിപ്പിലാണ് സംസ്ഥാനം. പദ്ധതിയുടെ ഇടക്കാല കൺസൽട്ടന്റായി പ്രാരംഭ നടപടികൾക്കായി ഡിഎംആർസിയെ ഏൽപ്പിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര അനുമതി ലഭിച്ച ശേഷം ടെണ്ടർ നടപടിയിലേക്ക് കടക്കാനാണ് സർക്കാർ തീരുമാനം. ഇത് മെട്രോ മാൻ ഇ ശ്രീധരനെ പദ്ധതിയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കമാണ്. ടെണ്ടർ നടപടികളിൽ പങ്കെടുത്ത് ലൈറ്റ് മെട്രോയുമായി സഹകരിക്കില്ലെന്ന് ശ്രീധരനും ഡൽഹി മെട്രോ റയിൽ കോർപ്പറേഷനും നേരത്തെ തന്നെ നിലപാട് എടുത്തിട്ടുണ്ട്. ഇത് മനസ്സിലാക്കിയാണ് ടെണ്ടർ അനിവാര്യതയാക്കാനുള്ള ഉദ്യോഗസ്ഥ ലോബിയുടെ ശ്രമം.
കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ലൈറ്റ് മെട്രോ പദ്ധതിയുടെ പ്രാരംഭപണികൾക്കുള്ള ഇടക്കാല കൺസൾട്ടൻസി കരാറിൽ ഡിഎംആർസിയും സർക്കാരും ഒപ്പിട്ടിരുന്നു. കേന്ദ്രസർക്കാറിന്റെ തത്ത്വത്തിലുള്ള അനുമതി നേടിയെടുക്കുന്നത് വരെയുള്ള ജോലികൾക്കാണ് ഡി.എം.ആർ.സിയെ ചുമതലപ്പെടുത്തിയിട്ടുള്ളത്. കോച്ചുകൾ വാങ്ങാനുള്ള കരാറുണ്ടാക്കുക, കോച്ചുകളുടെ ഡിസൈൻ തീരുമാനിക്കുക, കരാർ വിളിക്കുക, കോഴിക്കോട്ടും തിരുവനന്തപുരത്തുമായി 17.47 ഹെക്ടർ സർക്കാർ ഭൂമിയും 4.62 ഹെക്ടർ സ്വകാര്യഭൂമിയും ഏറ്റെടുക്കുക, ശ്രീകാര്യം, ഉള്ളൂർ, പട്ടം, തമ്പാനൂർ എന്നിവിടങ്ങളിലെ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിന് രൂപരേഖയുണ്ടാക്കുക, പൈപ്പ്ലൈനുകളും വൈദ്യുതി ടെലിഫോൺ പോസ്റ്റുകളും മാറ്റിയിടുക എന്നിവയെല്ലാം പ്രാരംഭകരാറിൽ ഉൾപ്പെടും. 6728 കോടിയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.
ഇതിന് ശേഷമുള്ള നിർമ്മാണക്കരാറിൽ ടെണ്ടർ നടപടികളിലേക്ക് കടക്കാനാണ് ഉദ്യോഗസ്ഥ തല നീക്കം. കൊച്ചി മെട്രോയിൽ നിന്നും ശ്രീധരനെ ഒഴിവാക്കാൻ നീക്കം ഉണ്ടായിരുന്നു. എന്നാൽ പൊതുജനങ്ങളുടെ ഇടപെടൽ മൂലം നടന്നില്ല. അന്ന് തന്നെ ഡിഎംആർസി, ഡൽഹി സർക്കാരിന് കീഴിലാണെന്നും അതിനാൽ ടെണ്ടർ ഇല്ലാതെ പദ്ധതി നൽകണമെന്നും ശ്രീധരൻ നിലപാട് എടുത്തു. പദ്ധതിയുടെ നിർമ്മാണം ഡിഎംആർസിക്ക് നൽകിയില്ലെങ്കിൽ താൻ പദ്ധതിയുമായി സഹകരിക്കില്ലെന്നും വ്യക്തമാക്കി. ഇതോടെയാണ് ടെണ്ടർ ഡിഎംആർസിക്ക് തന്നെ നൽകിയത്. എന്നാൽ കൊച്ചി മെട്രോ പറഞ്ഞ സമയത്ത് ശ്രീധരൻ പൂർത്തിയായില്ല. ഈ സാഹചര്യം ഉയർത്തി ലൈറ്റ് മെട്രോയിൽ നിന്ന് ശ്രീധരനെ ഒഴിവാക്കാനാണ് നീക്കം. കമ്മീഷൻ ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥ ലോബിയാണ് ഇതിന് പിന്നിൽ.
ഡിഎംആർസിക്ക് പദ്ധതി നൽകിയാൽ കമ്മീഷൻ ഇനത്തിൽ ഒരു തുക പോലും കിട്ടില്ല. കൊച്ചി മെട്രോയിലും ഇത് സംഭവിച്ചു. ലൈറ്റ് മെട്രോയിൽ എങ്കിലും കമ്മീഷൻ ഉറപ്പിക്കാനാണ് ശ്രീധരനെ മാറ്റാനുള്ള നീക്കം. അതിനായി സ്വകാര്യപങ്കാളിത്തത്തോടെ മീഡിയം മെട്രോ വേണമെന്ന ധനവകുപ്പിന്റെ നിർദ്ദേശമെത്തി. സ്വകാര്യപങ്കാളിത്തം വേണമെന്ന് ധനവകുപ്പ് നിലപാട് കടുപ്പിച്ച പശ്ചാത്തലത്തിൽ ഡി.എം.ആർ.സി. പദ്ധതിയിൽ നിന്ന് പിന്മാറുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. സ്വകാര്യപങ്കാളിത്തത്തോടെ മെട്രോ പദ്ധതി നടപ്പാക്കുന്നത് പരാജയമാകുമെന്ന് ശ്രീധരൻ വിശദീകരിച്ചു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ശ്രീധരന് അനുകൂലമായതോടെ ഈ അട്ടിമറിക്കൽ പൊളിഞ്ഞു. സർക്കാർ മാറിയ സാഹചര്യത്തിൽ ടെണ്ടറെന്ന പുതിയ കുരുക്ക് സജീവമാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാകും ഇക്കാര്യത്തിൽ ഇനി നിർണ്ണായകം. അതിനിടെ വിവാദങ്ങൾ ഉണ്ടാക്കി ലൈറ്റ് മെട്രോ പദ്ധതി ഏറ്റെടുക്കാൻ ശ്രീധരനും താൽപ്പര്യമില്ലെന്നാണ് സൂചന.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് ലൈറ്റ് മെട്രോയ്ക്ക് കരാർ വേണമെന്ന് തിരുവനന്തപുരത്തെ സിപിഐ(എം) നേതാക്കൾ നിലപാട് എടുത്തിരുന്നു. മുൻ എംഎൽഎ വി ശിവൻകുട്ടി ഇത് തുറന്നു പറയുകയും ചെയ്തു. ഇത് ഏറെ ചർച്ചയും ആയി. ഈ സാഹചര്യം മനസ്സിലാക്കിയാണ് ഉദ്യോഗസ്ഥ ലോബിയുടെ നീക്കം. ടെണ്ടർ എന്ന ആശയത്തെ സിപിഐ(എം) അനുകൂലിക്കും. അങ്ങനെ ശ്രീധരനെ ഒഴിവാക്കാമെന്നാണ് പ്രതീക്ഷ. എന്നാൽ മുഖ്യമന്ത്രിയുടെ നിലപാട് മാത്രമാകും തീരുമാനങ്ങളെ സ്വാധീനിക്കുക. ശ്രീധരനെ പിണക്കാതെ സഹകരിപ്പിക്കാൻ തന്നെയാണ് പിണറായിയുടെയും ആഗ്രഹം. പിണറായി ഇക്കാര്യം തുറന്ന് പ്രഖ്യാപിച്ചാൽ മാത്രമേ കേരളത്തിലെ പദ്ധതികളുമായി ശ്രീധരൻ സഹകരിക്കൂ. അല്ലെങ്കിൽ കൊച്ചി മെട്രോയുടെ പൂർത്തികരണത്തോടെ ശ്രീധരനും ഡിഎംആർസിയും കേരളം വിടും.
തിരുവനന്തപുരത്ത് ടെക്നോസിറ്റിമുതൽ കരമനവരെയും കോഴിക്കോട്ട് മെഡിക്കൽ കോളേജ്മുതൽ മീഞ്ചന്തവരെയുമുള്ള ലൈറ്റ് മെട്രോ പദ്ധതികൾക്കായി 6728 കോടി രൂപയുടെ അടങ്കലാണ് ഡിഎംആർസി തയ്യാറാക്കിയത്. ഇതിൽ 4733 കോടി രൂപ ജപ്പാൻ ഇന്റർനാഷണൽ ബാങ്കും 1167 കോടി രൂപ സംസ്ഥാന സർക്കാരും 826 കോടി രൂപ കേന്ദ്രസർക്കാരും വഹിക്കണമെന്നാണ് ഡിഎംആർസിയുടെ പദ്ധതിരേഖയിൽ പറയുന്നത്. ജപ്പാൻ ബാങ്കിന്റെ സഹായം ലഭിക്കണമെങ്കിൽ പദ്ധതി സാമഗ്രികളുടെ 30 ശതമാനമെങ്കിലും ജപ്പാനിലെ സ്ഥാപനങ്ങളിൽനിന്നു വാങ്ങണമെന്ന വ്യവസ്ഥയുമുണ്ട്. പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് ശ്രീകാര്യം, ഉള്ളൂർ, പട്ടം, തമ്പാനൂർ എന്നിവിടങ്ങളിൽ മേൽപ്പാലം നിർമ്മിക്കണം. കോഴിക്കോട്ട് പന്നിയങ്കരയിലാണ് മേൽപ്പാലം വേണ്ടത്.
വിശദപദ്ധതി റിപ്പോർട്ട് കേന്ദ്രനഗരവികസന മന്ത്രാലയത്തിന്റെ അനുമതിക്ക് സമർപ്പിച്ചിരിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ തത്വത്തിലുള്ള അനുമതി ഒമ്പതുമാസത്തിനകവും അന്തിമ അംഗീകാരം ഒന്നരവർഷത്തിനകവും ലഭിക്കുമെന്നാണ് പ്രതീക്ഷ. സ്ഥലമെടുപ്പ്, ടെൻഡർ ഡോക്യുമെന്റ് തയ്യാറാക്കൽ, റോഡ് വീതി കൂട്ടൽ, ഫ്ളൈഓവർ, സബ്വേ നിർമ്മാണം തുടങ്ങിയവയാണ് പ്രാരംഭഘട്ടത്തിൽ നടത്തുന്നത്. തിരുവനന്തപുരം ലൈറ്റ്മെട്രോയുടെ എസ്റ്റിമേറ്റ് തുക 3453 കോടി രൂപയാണ്. പദ്ധതി പൂർത്തിയാകുമ്പോൾ ഇത് 4219 കോടി രൂപയാകും. കോഴിക്കോട് പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 2509 കോടി രൂപയാണ്. പൂർത്തിയാകുമ്പോൾ 2057 കോടി രൂപ വരും.
തിരുവനന്തപുരത്ത് മൂന്ന് കോച്ചും കോഴിക്കോട്ട് രണ്ട് കോച്ചുമുള്ള ട്രെയിനാണ് ഓടിക്കുക. ആവശ്യമെങ്കിൽ രണ്ടിടത്തും ഓരോ കോച്ച് അധികമായി ഘടിപ്പിക്കാം. ഒരു കോച്ചിൽ 200 പേർക്ക് വീതം യാത്ര ചെയ്യാം. ഭൂമി ഏറ്റെടുക്കലിന് തിരുവനന്തപുരത്ത് 175 കോടി രൂപയും കോഴിക്കോട്ട് 129 കോടി രൂപയും വേണ്ടിവരും. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുടെ വിശദപഠന റിപ്പോർട്ട് ഡി.എം.ആർ.സി. കഴിഞ്ഞ ഒക്ടോബറിലാണ് സർക്കാരിന് കൈമാറിയത്.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍