വിസ്മയ പാർക്കിലേക്ക് വിനോദയാത്ര പോയി മടങ്ങുംവഴി മാഹിയിൽ നിന്ന് മദ്യംവാങ്ങി; വിദ്യാർത്ഥികളുടെ ബാഗിൽ ഒളിപ്പിച്ച് കടത്തുമ്പോൾ എക്സൈസ് പിടികൂടി; വീട്ടിലെത്തിയ കുട്ടികളിൽ നിന്ന് വിവരമറിഞ്ഞ് പ്രതിഷേധവുമായി രക്ഷിതാക്കൾ; സിപിഎമ്മുകാരനായ പിടിഎ പ്രസിഡന്റിനും രണ്ട് അദ്ധ്യാപകർക്കും ഓഫീസ് ജീവനക്കാരനും എതിരെ ആരോപണം; നിർബന്ധിത അവധിയെടുപ്പിച്ച് തടിതപ്പാൻ ശ്രമിച്ച് അധികൃതർ; തിരിച്ചെടുക്കാൻ നോക്കിയതോടെ ചെമ്പുകടവ് യുപി സ്കൂളിൽ വൻ പ്രക്ഷോഭത്തിന് ഒരുങ്ങി രക്ഷിതാക്കളും യുഡിഎഫും
ജാസിം മൊയ്തീൻ
കോഴിക്കോട്: സ്കൂളിൽ നിന്നും കണ്ണൂർ വിസ്്മയ പാർക്കിലേക്ക് വിനോദയാത്രപോയ സംഘത്തിലെ വിദ്യാർത്ഥികളുടെ ബാഗിൽ മദ്യം കടത്താൻ ശ്രമിച്ച അദ്ധ്യാപകരെ സംരക്ഷിക്കാൻ നീക്കം. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ കോടഞ്ചേരി ചെമ്പുകടവ് യുപി സ്കൂളിലാണ് സംഭാവം. കഴിഞ്ഞ മുന്നാം തിയതിയാണ് സ്കൂളിൽ നിന്നും 52 വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരുമടങ്ങുന്ന സംഘം കണ്ണൂർ വിസ്മയ പാർക്കിലേക്ക് പഠനയാത്ര പുറപ്പെട്ടത്. അന്നുരാത്രി തിരിച്ചുവരുന്ന വഴി കൂടെപ്പോയ അദ്ധ്യാപകരും പിടിഎ പ്രസിഡണ്ടും അടങ്ങുന്ന സംഘം മാഹിയിൽ ഇറങ്ങി മദ്യം വാങ്ങുകയും അത് വിദ്യാർത്ഥികളുടെ ബാഗുകൾക്കിടയിൽ ഒളിപ്പിക്കുകയുമായിരുന്നു.
എന്നാൽ അഴിയൂർ ചെക്പോസ്റ്റിൽ വെച്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മദ്യക്കടത്ത് കയ്യോടെ പിടികൂടി. അദ്ധ്യാപകരാണെന്ന പരിഗണനയും കൂടെയുള്ള കുട്ടികളെ ബുദ്ധിമുട്ടിലാക്കേണ്ടന്ന് കരുതിയും കേസെടുക്കാതെ താക്കീത് നൽകി വിടുകയായിരുന്നു. പിന്നീട് വിദ്യാർത്ഥികൾ വീട്ടിലെത്തി യാത്രയുടെ അനുഭവങ്ങൾ പറയുന്നതിനിടെ ആണ് രക്ഷിതാക്കൾ ഇതറിയുന്നത്. കുട്ടികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കളും പഞ്ചായത്തധികൃതരും സ്കൂളിലെത്തി കാര്യങ്ങൾ തിരക്കി.
ഇതിന് പിന്നാലെ യുഡിഎഫ് നേതൃത്വത്തിൽ സ്കൂൾ ഉപരോധിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ആരോപണ വിധേയരായ രണ്ട് അദ്ധ്യാപകരോടും ഒരു ഓഫീസ് ജീവനക്കാരനോടും തത്കാലം ജോലിയിൽ നിന്ന് മാറിനിൽക്കാൻ പഞ്ചായത്ത് അധികൃതരും പ്രധാനാധ്യാപികയും ആവശ്യപ്പെടുകയായിരുന്നു. നിലവിൽ നിർബന്ധിത അവധിയിൽ പ്രവേശിച്ച അദ്ധ്യപകരായ ഹരിപ്രസാദ്, കരുണൻ വിപി, ഓഫീസ് ജീവനക്കാരനായ നിധിൻ തുടങ്ങിയവരെ വീണ്ടും തിരിച്ചെടുക്കാൻ പിടിഎയുടേയും ഒരു വിഭാഗം രക്ഷിതാക്കളുടേയും സഹകരണത്തോടെ നടപടിയെടുക്കാൻ തുടങ്ങിയതോടെ വിഷയം വീണ്ടും ചർച്ചയാവുകയാണ്. സംഭവത്തിൽ ആരോപണ വിധേയരായവരെല്ലാം ഇടത് അദ്ധ്യാപക സംഘടനക്കാർ ആയതിനാലും പിടിഎ പ്രഡിഡന്റ് സിപിഎം അനുകൂലിയായതിനാലും ആരോപണങ്ങളെല്ലാം ഇടത് മുന്നണിക്കെതിരാണ്.
ഈ പശ്ചാത്തലത്തിലാണ് സിപിഎം നേതൃത്വത്തിൽ ഈ അദ്ധ്യാപകരെ തിരിച്ചെടുക്കുന്നതിനുള്ള കളമൊരുങ്ങുന്നത്. ഇതിന്റെ മുന്നോടിയെന്നോണം കഴിഞ്ഞ ദിവസം കൂടരഞ്ഞി അങ്ങാടിയിൽ ആരോപണങ്ങൾക്കുള്ള മറുപടിയെന്നോണം സിപിഎം പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ആരോപണ വിധേയരായ അദ്ധ്യാപകർക്കെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വത്തിൽ പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചിരുന്നു.
സംഭവത്തിൽ ആരോപണം നേരിടുന്ന അദ്ധ്യാപകർക്കും പിടിഎ പ്രസിഡണ്ടിനുമെതിരെ മാതൃകാപരമായ നടപടികളുണ്ടാകണമെന്ന് കൂടരഞ്ഞിപഞ്ചായത്ത് സ്റ്റാന്റിഗം കമ്മറ്റി ചെയർമാന് പിഎം ബഷീർ മറുനാടനോട് പറഞ്ഞു. ഇപ്പോൾ അവധിയിലുള്ള അദ്ധ്യാപകരെ സ്കൂളിൽ നിന്ന് പുറത്താക്കണം.
വിദ്യാർത്ഥികളെ മറയാക്കി മദ്യം കടത്താൻ ശ്രമിച്ച ആളുകളെ അദ്ധ്യാപകരെന്ന പരിഗണന നൽകി വിട്ടയച്ച അഴിയൂർ ചെക്പോസ്റ്റിലെ എക്സൈസ് ജീവനക്കാർക്കെതിരെയും നടപടിയുണ്ടാകണം. ഇന്ന് കൂടരഞ്ഞി പഞ്ചായത്തിൽ ഡിഡി വിളിച്ച് ചേർയോഗത്തിൽ ഇതിന് തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ നടപടികളുമായി മുന്നോട്ട് പോകുമെന്നും ബഷീർ പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സ്കൂളിലേക്ക് മാർച്ചും ധർണ്ണയും സഘടിപ്പിച്ചിരുന്നു. എന്നാൽ സംഭവത്തിൽ ആരോപണ വിധേയരായവർക്കെതിരെ ഇപ്പോൾ നടപടിയെടുത്തിട്ടുണ്ടെന്നും കൂടുതൽ പ്രതികരിക്കാൻ തയ്യാറല്ലെന്നും സ്കൂൾ പ്രധാനാധ്യാപിക ലിസി മറുനാടനോട് പറഞ്ഞു.
അതേ സമയം സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരാണെന്ന് തെളിയുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ എതിരല്ലെന്നും അല്ലാത്ത രീതിയിലുള്ള പ്രചരണം സ്കൂളിനെയും നാട്ടുകാരെയും അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും പിടിഎ വൈസ്പ്രസിഡണ്ട് നാസർ മറുനാടനോട് പറഞ്ഞു.
സ്കൂളിലെ പ്രധാനാധ്യാപികയുമായി ചേർന്ന് പിടിഎ അംഗങ്ങളെയും ഇടത് അനുകൂല അദ്ധ്യാകരെയും അപകീർത്തിപ്പെടുത്താനായി കുട്ടികളെ കൊണ്ട് യുഡിഎഫും കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതിയും രാഷ്ട്രീയം കളിക്കുകയാണ്. നേരത്തെ സ്കൂളിലെ ജീവനക്കാരനായിരുന്ന ഷാജു കെഎസിനെതിരെ പരാതി നൽകിയതിന്റെ പ്രതികാരമായാണ് ഇപ്പോൾ ഈ പരാതി ഉയർത്തിക്കൊണ്ട് വന്നത്.
നേരത്തെ ചെമ്പുകടവ് യുപി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ഷാജു കെഎസ് മറ്റൊരു അൺഎയ്ഡഡ് സ്കൂളിലെ പിടിഎ പ്രസിഡണ്ടായിരിക്കുകയും ചെമ്പുകടവ് യുപി സകൂളിനെ തകർക്കുന്ന രീതിയിലുള്ള നടപടികളുമായി മുന്നോട്ട് പോവുകയും ചെയ്ത സാഹചര്യത്തിൽ പിടിഎ പ്രഡിടന്റും മറ്റു പിടിഎ അംഗങ്ങളും ഇയാൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും പരാതി നൽകുകയും ചെയ്തിരുന്നു.
പ്രധാനാധ്യാപകയുടെ അറിവോടെ നടന്ന ഷാജു കെഎസിന്റെ പ്രവൃത്തികൾക്കെതിരെ പിടിഎ നൽകിയ പരാതിയിൽ ഇയാളെ സ്കൂളിൽ നിന്നും പുറത്താക്കുകയും പ്രധാനാധ്യാപികക്കെതിരെ ഇപ്പോൾ അന്വേഷണം നടക്കുകയുമാണ്. ഇതിന്റെ പ്രതികാരമായാണ് ഇപ്പോൾ പിടിഎ അംഗങ്ങൾക്കെതിരെയും അദ്ധ്യാപകർക്കെതിരെയും യുഡിഎഫിനെ കൂട്ടുപിടിച്ച് പ്രധാനാധ്യാപികയുടെ ആരോപണങ്ങൾ - നാസർ മറുനാടനോട് പറഞ്ഞു.
Stories you may Like
- ബെനാമി കള്ളുഷാപ്പ് ഇടപാടിന് കൂട്ടു നിന്നത് യൂണിയൻ നേതാക്കൾ മുതൽ ഉദ്യോഗസ്ഥർ വരെ
- കർണ്ണാടകയിൽ അദ്ധ്യാപികയ്ക്ക് സസ്പെൻഷൻ
- കാറിൽ കടത്തിയ 302 ലിറ്റർ വിദേശ മദ്യം സാഹസികമായി പിടികൂടി എക്സൈസ്
- തലശ്ശേരി - മാഹി ബൈപാസ് നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി
- എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി, കത്തിവീശി പ്രതി രക്ഷപ്പെട്ടു
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍