'മുണ്ടുടുത്ത മോദി' കൈയൊഴിഞ്ഞ ബെഹറക്ക് സാക്ഷാൽ മോദിയുടെ പിന്തുണ; മാവോയിസ്റ്റ് വേട്ടയിൽ ഹീറോയോതോടെ ഡിജിപി ലോക്നാഥ് ബെഹ്റ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകുമെന്ന് സൂചന; നിയമനം പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഓഫിസിലേക്ക്; പിണറായി ശാസിച്ചതിലും ബെഹറക്ക് അതൃപ്തി
കെ വി നിരഞ്ജൻ
തിരുവനന്തപുരം: നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയെചൊല്ലി സംസ്ഥാനത്ത് വിവാദങ്ങൾ ഇപ്പോഴും നിലനിൽക്കെ ,ഡി.ജി.പി ലോക്നാഥ് ബെഹ്റ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകുമെന്ന് സൂചന. രാജ്യം ലക്ഷങ്ങൾ തലക്ക് വിലയിട്ട മാവോയിസ്റ്റുകളെ വധിച്ചത് കേരളത്തിൽ വിവാദമായെങ്കിലും കേന്ദ്രത്തിൽ ബെഹ്റയ അക്കാര്യം ഹീറോയാക്കിയിരിക്കയാണ്.
ഹൈദരബാദിൽ നടന്ന പൊലീസ് മോധാവികളുടെ സമ്മേളനത്തിൽ ബെഹ്റ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിന്റെ പ്രത്യേക പ്രശംസയും ഏറ്റുവാങ്ങി. അതുകൊണ്ടുതന്നെ യു.എ.പി.എ വിവാദത്തിൽ പിണറായിയുമായി പിണങ്ങിയ ബെഹ്റ പ്രധാനമന്ത്രി മോദിയുടെ പിന്തുണയോടെ കേന്ദ്രത്തിൽ എത്താനാണ് സാധ്യത തെളിയുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഓഫിസിലേക്ക് അദ്ദേഹത്തെ നിയമിക്കുമെന്നാണ് അറിയുന്നത്. ചില കേസുകളിൽ പൊലീസ് അനാവശ്യമായി യു.എ.പി.എ ചുമത്തിയതിന് മുഖ്യമന്ത്രി പിണറായി വിജയൻ, ഡി.ജി.പിയെ ഓഫിസിൽ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ബെഹ്റ കേന്ദ്ര ഡെപ്യൂട്ടേഷനായി ശ്രമിക്കുന്നത്. എന്നാൽ വാർത്തയോട് പ്രതികരിക്കാൻ അദ്ദേഹത്തിന്റെ ഓഫിസ് തയാറായിട്ടില്ല.
ഡി.ജി.പി എന്ന നിലയിൽ ബെഹ്റയുടെ പ്രവർത്തനങ്ങളോട് മുഖ്യമന്ത്രിക്ക് പൂർണ തൃപ്തിയില്ല.രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ തീർത്തും പ്രൊഫഷണൽ സ്വഭാവമുള്ള ഒരു പൊലീസ് സംവിധാനമായിരുന്നു ആഭ്യന്തരമന്ത്രിയുടെ ചുമതയോടെ മുഖ്യമന്ത്രിയായി ചുമതലയേറ്റ പിണറായി വിജയന്റെ സ്വപ്നം . തീർത്തും പ്രൊഫഷണൽ രീതിയിൽ അന്വേഷിക്കാനുള്ള കഴിവും, കേന്ദ്രത്തിലെ തന്നെ മികച്ച അന്വേഷണ ഏജൻസികളിൽ പ്രവർത്തിച്ച് പരിചയവും ഉള്ള ലോക്നാഥ് ബെഹറ ഡി.ജി.പിയായി ചുമതലയേൽക്കുകയും ചെയ്തതോടെ സേനയിൽ കാര്യമായ മാറ്റം അദ്ദേഹം പ്രതീക്ഷിച്ചിരുന്നതായി പിണറായിയുടെ ഓഫീസിലുള്ളവർ പറയുന്നു. ജിഷാകേസ് തെളിയിക്കപ്പെട്ടതോടുകൂടി ബെഹറ- പിണറായി ബന്ധം ഊഷ്മളമായി.
അതോടെയാണ് പൊലീസിന് പ്രവർത്തന സ്വാതന്ത്ര്യം എന്ന ബെഹ്റയുടെ വാദം മുഖ്യമന്ത്രി അംഗീകരിച്ചത്. എന്നാൽ ഈ സ്വാതന്ത്ര്യം നിസ്സാരകേസുകൾക്ക്വരെ യു.എ.പി.എ ചുമത്തിയും മറ്റുമായി കേരളാ പൊലീസ് ദുരപയോഗം ചെയ്ത് സ്വന്തം പാർട്ടിയിൽനിന്നുവരെ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തുന്ന അവസ്ഥയാണ് പിന്നീട് കണ്ടത്. എന്നാൽ താൻ തന്റെ കർത്തവ്യം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നാണ് ബെഹ്റ പറയുന്നത്. നിലമ്പൂരിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് മാവോയിസ്റ്റുകൾപോലും അവകാശപ്പെടുന്നില്ലെന്നും, മനുഷ്യാകാശ പ്രവർത്തകൾ എന്നപേരിൽ ഏതാനും പേരാണ് പ്രശ്നമുണ്ടാക്കുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്.
സംഭവശേഷം മാവോയിസ്റ്റ് വക്താക്കൾ മലപ്പുറത്തെ വിവിധ പത്രഓഫീസുകളിലേക്ക് ഫോൺചെയ്ത് പറഞ്ഞതും, സായുധധാരികളായി കുപ്പുദേവരാജും അജിതയും അടക്കമുള്ളവർ നിലമ്പൂരിൽ പ്രസംഗിക്കുന്നതിന്റെ വീഡിയോകളുമാണ് ഇതിന് ആധാരമായി ഡി.ജി.പി നിരത്തുന്നത്.കമൽ സി.ചവറയുടെയും,നദീറിന്റെയും അടുക്കമുള്ള വിവാദമായ സംഭവങ്ങളിൽ ഇവരെയാന്നും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുകമാത്രമാണ് ഉണ്ടായതെന്നുമാണ് അത് പൊലീസിന്റെ ഡ്യൂട്ടിയാണെന്നുമാണ് ബെഹ്റ ഇപ്പോഴും പറയുന്നത്.
പൊലീസിന് മുഖ്യമന്ത്രിയും ഡി.ജി.പി നൽകിയ സ്വാതന്ത്ര്യം കണ്ണൂരിലെ പാർട്ടിയെയും പിണക്കിയിരക്കയാണ്. പാർട്ടി അധികാരത്തിലുണ്ടായിട്ടും തങ്ങൾക്ക് എതിരെ പൊലീസ് പ്രവർത്തിക്കുന്നെന്നാണ് പി.ജയരാജൻ അടക്കമുള്ളവരുടെ പരാതി.പൊലീസ് പലപ്പോഴും ആർഎസ്എസ് പറയുന്നതിന് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഇവർ പറയുന്നു. ആർഎസ്എസ് ആകട്ടെ പൊലീസിനെക്കുറിച്ച് തിരിച്ചും ആരോപിക്കുന്നു. ഇതുതന്നെയാണ് പൊലീസിന്റെ നിഷ്പക്ഷതകക്ക് തെളിവെന്നാണ് ബെഹ്റയെ അനുകൂലിക്കുന്നവർ പറയുന്നത്.
നിലമ്പൂർ സംഭവം പൊലീസൽ കടുത്ത ചേരിപ്പോരിന് ഇടയാക്കിയതിലും ബെഹ്റ ഖിന്നനാണ്.
നിലമ്പൂരിൽ മാവോവാദികൾ വെടിയേറ്റ് മരിച്ച സംഭവം വിവാദമായതോടെ ഉത്തരവാദിത്തത്തിൽനിന്ന് രക്ഷപ്പെടാൻ ക്രമസമാധാനപാലനമടക്കം ചുമതലയുള്ള ഉന്നത ഉദ്യോഗസഥർ നീക്കം ശക്തമാക്കിയിരക്കയാണ്.പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ഉൾപ്പെടെ പലരും സംഭവത്തെ ന്യായീകരിക്കുന്നുണ്ടെങ്കിലും വെടിവെപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന ദുരൂഹതയിൽ കടുത്ത ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. പൊലീസ് തലപ്പത്തും ഇതിന്റെ പേരിൽ ചേരിതിരിവ് പ്രകടമാണ്. മാവോവാദി വേട്ടയുടെ ചുമതലയുള്ള കണ്ണൂർ ഐ.ജി ദിനേന്ദ്ര കശ്യപിനും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്കുമാണ് നിലമ്പൂർ ഓപറേഷന്റെ പൂർണ ഉത്തരവാദിത്തമെന്ന് ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
സംഭവത്തെ കുറിച്ച് അറിവ് കിട്ടിയിരുന്നില്ലെന്ന് ഇന്റലിജൻസ് വിഭാഗവും കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രിയെയോ ആഭ്യന്തര വകുപ്പിലെ ഉന്നതരെയോ ഇക്കാര്യം മുൻകൂട്ടി അറിയിക്കാൻ ഇതുമൂലം കഴിഞ്ഞില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിലപാട്. സംഭവം അറിഞ്ഞിട്ടും ഉന്നത ഉദ്യോഗസ്ഥരെ കൃത്യമായി വിവരം അറിയിച്ചില്ലെന്നാണ് എസ്പിക്കെതിരെയുള്ള പ്രധാന ആരോപണം. ഇതൊക്കെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ തന്നെ മാദ്ധ്യമ പ്രവർത്തകർക്ക് ചോർത്തി നൽകുകയായിരുന്നു.
നിലമ്പുർ സംഭവത്തിൽ ഭരണകക്ഷി നേതാക്കൾവരെ പൊലീസനിനെതിരെ പ്രസ്താവനയിറക്കിയതും ഡി.ജി.പിയെ ചൊടിപ്പിച്ചിട്ടുണ്ട്.നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയിൽ സിപിഐ(എം) എംഎൽഎയും പ്രദേശവാസിയുമായ എം.സ്വരാജ് പൊലീസിനെതിരെ രംഗുവന്നിരുന്നു.ലഭ്യമായ വിവരങ്ങൾ വച്ചു നോക്കിയാൽ നിലമ്പൂർസംഭവത്തിലും പൊലീസിനെ കണ്ണടച്ചു വിശ്വസിക്കാൻ പ്രയാസമാണെന്ന് സ്വരാജ് ഫേസ്ബുക്കിൽ വ്യക്തമാക്കി.മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലണമെന്ന നിലപാട് സിപിഐ (എം) ന് ഇല്ലെന്നും വ്യക്തമാക്കുന്ന സ്വരാജ്, രാജൻ കേസിലും വർഗീസ്വധത്തിലും എന്താണ് സംഭവിച്ചതെന്നുകൂടി ഓർമ്മപ്പെടുത്തുന്നുണ്ട്.നേരത്തെ എൽ.ഡി.ഫിലെ രണ്ടാം കക്ഷിയായ സിപിഐയും നിലമ്പൂർ ഏറ്റുമുട്ടലിനെതിരെ രംഗത്തുവന്നിരുന്നു.
ഇതോടെ പ്രതിരോധത്തിലായ പൊലീസ് മുഖ്യമന്ത്രിയിൽനിന്നും സിപിഐ.എമ്മിൽനിന്നും സംരക്ഷണം കിട്ടുമെന്നാണ് കരുതിയിരുന്നത്. പൊലീസിന്റെ മനോവീര്യം തകരുന്നതിനാൽ സംഭവത്തിൽ പ്രതികരിക്കില്ലെന്ന് ആദ്യം പിണറായി തീരുമാനിച്ചിരുന്നെങ്കിലും യു.എ.പി.എ വിവാദം വന്നതോടെ അദ്ദേഹത്തിന് ഡി.ജി.പിയെ തള്ളിപ്പറയേണ്ടി വന്നു.
Stories you may Like
- പത്മജാ വേണുഗോപാലിനെ ബിജെപിയിലേക്ക് എത്തിച്ചത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ?
- ഇക്കാര്യത്തിലൊന്നും ഞാൻ ഒരു പ്രതികരണവും നടത്തന്നില്ല: കൊച്ചി മെട്രോ ചെയർമാൻ
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- ബിജെപി പ്രവേശനത്തിന് പിന്നിൽ ബെഹ്റയെന്ന ആരോപണം തള്ളി പത്മജ
- 'സിപിഎം ബാങ്കുകൾ കൊള്ളയടിക്കുന്നു; കരുവന്നൂർ ഇടതുകൊള്ളയുടെ ഉദാഹരണം'
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍