ലണ്ടൻ മലയാളിയെ കനിഞ്ഞ് അനുഗ്രഹിച്ച് ഭാഗ്യദേവത; മലയാളി നഴ്സിന് ലഭിച്ചത് 68 ലക്ഷത്തിന്റെ റേഞ്ച് റോവർ കാറും 18 ലക്ഷത്തിന്റെ പൗണ്ടും; ഓൺലൈൻ ഗെയിം തന്ന ഭാഗ്യം വിശ്വസിക്കാനാവാതെ തൊടുപുഴ സ്വദേശി ജേക്കബ്ബ് സ്റ്റീഫൻ
കെ ആർ ഷൈജുമോൻ
ലണ്ടൻ: ലണ്ടൻ മലയാളികൾക്ക് സന്തോഷം നൽകി മറ്റൊരു ലോട്ടറി വിജയം കൂടി. നാല് വർഷം മുൻപ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ജീവനക്കാരുടെ ലോട്ടറി സിണ്ടിക്കേറ്റിൽ അംഗങ്ങളായ രണ്ടു മലയാളികൾക്ക് യൂറോ മില്യൺ ലോട്ടറിയുടെ ഒരു മില്യൺ സമ്മാനത്തുകയുടെ ഭാഗമാകാൻ അവസരം കിട്ടിയ ശേഷം ഇപ്പോൾ മറ്റൊരാൾക്ക് ഓൺലൈൻ ഗെയിം വഴി 91 ലക്ഷം രൂപ
മൂല്യമുള്ള കാറും പണവും കൈയിൽ എത്തിയിരിക്കുന്നു. തൊടുപുഴ സ്വദേശിയായ ജേക്കബ് സ്റ്റീഫനാണ് ഭാഗ്യവഴിയിൽ നിനച്ചിരിക്കാതെ ലക്ഷാധിപതി ആയത്.
ബേസ്ഡ് ഓഫ് ദി ബേസ്ഡ് എന്ന ഓൺലൈൻ ഗെയിം കളിച്ചാണ് ഈ ആഴ്ചത്തെ വിജയിയായി മാറിയത്. കാറുകൾക്ക് വേണ്ടിയുള്ള ഗെയിം ആയതിനാൽ തന്റെ ഇഷ്ട കാറായ റേഞ്ച് റോവറിനു വേണ്ടിയാണ് ജേക്കബ് ഗെയിമിൽ പങ്കെടുത്തത്. ഏറെ നാൾ ഗെയിം കളിച്ച ജേക്കബിനെ തേടി ഒടുവിൽ വിജയം എത്തുമ്പോൾ അതാർക്കും ഒറ്റ കേൾവിയിൽ വിശ്വസിക്കാൻ പറ്റുന്നില്ല. കാരണം റേഞ്ച് റോവറിന്റെ ഏറ്റവും പുതിയ ഹൈബ്രിഡ് മോഡൽ സ്പോർട്സ് കാറും ഇന്ധനത്തിനായി 18 ലക്ഷം രൂപയുമാണ് സമ്മാനമായി ലഭിക്കുക. പ്രൈം ലക്ഷ്വറി കാറായ റേഞ്ച് റോവറിനു തന്നെ വിപണി വില 68 ലക്ഷം വരും. കൂടാതെ ഇന്ധന ചിലവും കയ്യിൽ എത്തുമ്പോൾ സമ്മാനത്തുക ഒരു ലക്ഷത്തിലേക്ക് ഉയരുകയാണ്.
ഏറെ നാൾ ആഗ്രഹിച്ചു വീട് സ്വന്തമാക്കിയ ജേക്കബ് അതിന്റെ മിനുക്കു പണികൾ പൂർത്തിയാക്കാനായി പണം അന്വേഷിക്കുന്ന അവസരത്തിലാണ് നിനച്ചിരിക്കാതെ ലോട്ടറി പണം കയ്യിൽ എത്തുന്നത്. സർപ്രൈസ് സമ്മാനം എന്ന മട്ടിലാണ് ഇവർ എപ്പോഴും വിജയിയെ പ്രഖ്യാപിക്കുന്നത്. ജേക്കബിനെ തേടി എത്തിയ സംഘം വീട്ടിൽ എത്തുമ്പോൾ ഭാര്യ കവിതയും കുഞ്ഞും മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ബിഓടിബി ടീം ജേക്കബിനെ ഫോണിൽ വിളിച്ചു വരുത്തിയാണ് സമ്മാന വിവരം അറിയിക്കുന്നത്.
സാധാരണ തിങ്കൾ മുതൽ ഞായർ വരെയാണ് ഈ ഗെയിം ഓൺലൈനിൽ ലഭ്യമാകുന്നത്. ഞായറാഴ്ച രാത്രി പന്ത്രണ്ടു മണിക്കു ഗെയിം അവസാനിച്ച ശേഷമാണ് വിജയിയെ പ്രഖ്യാപിക്കുന്നത്. ഈ സമയത്തു എപ്പോൾ വേണമെങ്കിലും ഗെയിം കളിക്കാൻ അവസരമുണ്ട്. സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന രണ്ടു പേരുടെ മുഖഭാവത്തിൽ നിന്നും അവർക്കിടയിൽ ഉള്ള അദൃശ്യമായ ഒരു പന്ത് കണ്ടെത്തുന്നതാണ് ഗെയിം.
എന്നാൽ ഫുട്ബോൾ കളിക്കാരുടെ ഹെഡർ പോലെ, ഈ കളിക്കാർ പന്തിനെ ലക്ഷ്യം വച്ച് തല ചലിപ്പിക്കുമ്പോൾ ഓൺ ലൈൻ ഭാഗ്യന്വേഷികൾ പന്ത് എവിടെയെന്നു കണ്ടെത്തി അതിന്റെ കൃത്യം നടുവിൽ പോയിന്റ് ചെയ്യണം. ആ പോയിന്റിലൂടെ മുറിച്ചാൽ കൃത്യമായി പന്തിന്റെ നടുഭാഗം കണ്ടെത്താൻ കഴിയുന്ന കൃത്യതയാണ് ഗെയിം ആവശ്യപ്പെടുന്നത്. ബോളിന്റെ തഥ ആംഗിൾ കണ്ടെത്തിയാണ് പോയിന്റ് ചെയ്യേണ്ടത്. ഇത് ഭാഗ്യം കൂടെയുള്ളപ്പോൾ മാത്രം ചെയ്യാൻ കഴിയുന്ന കാര്യമാണ്.
ഫോർഡ് കിയ മുതൽ ലംബോർഗിനിയും ബെന്റ്ലിയും അടക്കമുള്ള കാറുകൾ സമ്മാനമായി ലഭിക്കുന്ന ഗെയിം ആണിത്. എന്നാൽ പന്തിന്റെ മൂലസ്ഥാനം കണ്ടെത്താൻ ഉള്ള ഓരോ ക്ലിക്കിനും പണം എറിയണം. കാറിന്റെ വിലയ്ക്കനുസരിച്ചാണ് ക്ലിക്കിനുള്ള പണം നൽകേണ്ടത്. ഏറ്റവും വിലകുറഞ്ഞ ഫോർഡ് കിയയുടെ പന്തിനു വേണ്ടി ഓരോ ക്ലിക്കിലും ഒരു പൗണ്ട് എന്ന നിലയിൽ മുടക്കേണ്ടി വരുമ്പോൾ വിലകൂടിയ ബെന്റിലിക് വേണ്ടി എട്ടു പൗണ്ടെങ്കിലും ഒരു ക്ലിക്കിനു മുടക്കണം. റേഞ്ച് റോവറിനു വേണ്ടി മൂന്നു പൗണ്ട് നാൽപതു പെൻസാണ് ജേക്കബ് ഓരോ ക്ലിക്കിലും നൽകിയത്. ഇത്തവണ സമ്മാനം ലഭിച്ച ഗെയിംൽ നാലോ അഞ്ചോ ക്ലിക്കുകൾ നടത്തിയെന്നാണ് ജേക്കബിന്റെ ഓർമ്മ.
കാറുകളോടുള്ള തന്റെ ഇഷ്ടമാണ് ഈ ഗെയിം കളിക്കാൻ കാരണമായത് എന്നും ജേക്കബ് പറയുന്നു. ഫേസ്ബുക്കിലോ മറ്റോ കണ്ട പരസ്യമാണ് തന്നെ ഇതിൽ എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അടുത്തിടെ ഒരാൾക്ക് ബെന്റ്ലി കാർ സമ്മാനം ലഭിച്ചതാണ് തന്റെ ആവേശമായി മാറിയതെന്നും കാർ കമ്പക്കാരനായ ജേക്കബ് പറയുന്നു. എങ്കിലും ഇപ്പോൾ നല്ലൊരു കാർ കയ്യിൽ ഉള്ളതിനാൽ പുതിയ കാർ വീണ്ടും വേണോ അതോ ലോട്ടറി ഏജൻസിക്കാർ വാഗ്ദാനം ചെയ്യുന്ന 75 ശതമാനം പണമായി വാങ്ങാണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. കാർ വാങ്ങുന്നത് നഷ്ടമായിരിക്കും എന്ന ചിന്തയാണ് ഇപ്പോൾ ജേക്കബ് പങ്കിടുന്നത്.
ജേക്കബും പത്നി കവിതയും നഴ്സുമാരാണ്. റിയോണയും റെക്സുമാണ് മക്കൾ. ഈ മാസം പുതിയ വീട്ടിലേക്കു താമസം മാറ്റാൻ ഒരുങ്ങുന്ന ജേക്കബ് ഭാഗ്യം എത്തിയതിൽ പുതിയ വീടിന്റെ സ്വാധീനം ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. ജീവിതത്തിൽ അൽപ്പം റിസ്ക് എടുക്കാൻ മടിയില്ലാത്ത കൂട്ടത്തിലാണ് ജേക്കബ്. ഈ സ്വഭാവം തന്നെയാകാം തന്നെ ലോട്ടറിയിൽ എത്തിച്ചതെന്നും അദ്ദേഹം വിശ്വസിക്കുന്നു. സാധാരണ മറ്റുള്ളവരെപ്പോലെ ജേക്കബും പരമ്പരാഗത ലോട്ടറി എടുക്കാറുണ്ടെങ്കിലും കാര്യമായി ഒന്നും ലഭിച്ചിട്ടില്ല. രണ്ടു വട്ടം 25, 100 എന്നീ ചെറിയ തുകകൾ ലഭിച്ചത് അല്ലാതെ വലിയ തുക ഒരിക്കലും ലഭിച്ചിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍