പിണറായി മന്ത്രിസഭ വിളച്ചപ്പോൾ ക്വാറം പോലും തികയുന്നില്ല; കേരള നേതാക്കൾ ബ്രിട്ടീഷ് പാർലമെന്റ് കണ്ടു പഠിക്കാൻ വന്നതൊക്കെ വെറുതെയായി; മന്ത്രി സഭ യോഗം പോലും നടക്കാതെ പോകുന്ന കേരളത്തിലെ രാഷ്ട്രീയക്കാർ പത്തു മിനിറ്റ് വൈകുന്നതിന് രാജി വയ്ക്കുന്ന ബ്രിട്ടീഷ് മന്ത്രിമാരെ കണ്ടു പഠിക്കണമെന്ന് സോഷ്യൽ മീഡിയ
കെ ആർ ഷൈജുമോൻ
ലണ്ടൻ: കോമൺവെൽത്ത് രാജ്യങ്ങളിലെ ജനപ്രധിനിധികളെ നല്ല രാഷ്ട്രീയം പഠിപ്പിക്കാൻ കോടികളാണ് ബ്രിട്ടൻ ഓരോ വർഷവും മുടക്കുന്നത്. ഈ ഫണ്ട് പ്രയോജനപ്പെടുത്തി അനേകം രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഇതിനകം ബ്രിട്ടനിൽ എത്തി കാഴ്ചകൾ കണ്ടു മടങ്ങിക്കഴിഞ്ഞു. എന്നാൽ ഇതിൽ എത്ര പേർ സന്ദർശനത്തിന്റെ യഥാർത്ഥ ഉദ്ദേശ ലക്ഷ്യത്തോടെ നീതി പുലർത്തി നാട്ടിൽ എത്തി പ്രവർത്തന രീതിയിൽ മാറ്റം വരുത്തി എന്ന ചോദ്യമെറിഞ്ഞാൽ അത് തീർച്ചയായും അസ്ഥാനത്തായി പോയേക്കും.
ഏതാനും മാസം മുൻപ് മന്ത്രി എ കെ ബാലൻ അടക്കം പത്തോളം എംഎൽഎമാർ ബ്രിട്ടീഷ് പാർലിമെന്റിൽ രാഷ്ട്രീയം പഠിക്കാൻ എത്തിയപ്പോൾ അവധി സമയം ആയിരുന്നതിനാൽ പുറത്തു നിന്നും കണ്ടു മടങ്ങേണ്ടി വന്നത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്നു ഭാവിയിൽ ഇത്തരം സന്ദർശന പരിപാടികൾക്ക് കർശന ചട്ടക്കൂട് ആവശ്യം ആണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. സന്ദർശന പട്ടികയിൽ പെടാതെ പോയ ഒരു പ്രതിപക്ഷ എംഎൽഎ ഇത് സംബന്ധിച്ച് അടുത്ത നിയമ സമ്മേളനത്തിൽ ചോദ്യം ചോദിക്കാൻ തയ്യാറാകുന്നതും രാഷ്ട്രീയം നന്നാകട്ടെ എന്ന ലക്ഷ്യത്തോടെയല്ല, മറിച്ചു തങ്ങളുടെ കൂട്ടത്തിൽ നിന്നും വേണ്ട വിധം ആളുകൾ ഉൾപ്പെടാതെ പോയതുകൊണ്ട് മാത്രമാണ്.
കാര്യങ്ങൾ ഇത്തരത്തിൽ ജനശ്രദ്ധയിൽ എത്തവേയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി താൽപ്പര്യം എടുത്ത മന്ത്രിസഭാ യോഗം നടക്കാതെ പോയത് വാർത്തകളിൽ ഇടം പിടിക്കുന്നത്. അസാധാരണ യോഗം എന്ന നിലയിൽ ഒഴിവു കഴിവ് പറയാമായിരുന്നത് ഒന്നോ രണ്ടോ പേർക്ക് മാത്രമാണെങ്കിൽ 13 പേർ ഒറ്റയടിക്ക് മുങ്ങിയതോടെ കോറം തികയാതെ സമ്മേളനം നാളത്തേക്ക് മാറ്റി വച്ചിരിക്കുകയാണ്. അടിയന്തിര സ്വഭാവമുള്ള ഓർഡിനാസ് പാസ്സാകുന്നതിനു വേണ്ടിയാണു മന്ത്രിസഭാ യോഗം വിളിച്ചത്. സിപിഐയുടെ നാല് മന്ത്രിമാരും വയനാട് ജില്ലാ സമ്മേളനത്തിൽ ആകുകയും മറ്റു മന്ത്രിമാർ സ്വന്തം തട്ടകങ്ങളിൽ ആയതു കൊണ്ടുമാണ് മന്ത്രിസഭാ യോഗം പാളിയത് എന്ന് വിശദീകരണം എത്തിയിട്ടുണ്ട്. എന്നാൽ ഇതൊന്നും അത്ര വലിയ കാര്യം ആക്കേണ്ട എന്ന മട്ടിൽ ഇന്നലെ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വെളിപ്പെടുത്തിയതോടെ ഇത്തരം കാര്യങ്ങളിൽ സംസ്ഥാന നേതാക്കൾ എത്ര ഗൗരവം നൽകുന്നുണ്ട് എന്നത് കൂടിയാണ് വ്യക്തമാകുന്നത് .
മന്ത്രിസഭാ യോഗങ്ങൾ കോറം തികയാതെ മാറ്റിവയ്ക്കേണ്ടി വരുന്നത് ഇന്ത്യയിൽ തന്നെ അപൂർവം ആയിരിക്കെയാണ് നേതാക്കൾ കാര്യങ്ങൾ ലഘൂകരിക്കാൻ ശ്രമിക്കുന്നത്. ഈ മന്ത്രിസഭയുടെ സമയത്തു ഇത് രണ്ടാം വട്ടമാണ് ഇങ്ങനെ മന്ത്രിമാർ മനഃപൂർവം വിട്ടുനിൽക്കുന്നത്. നേരത്തെയും തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്ക്കരിച്ചിരുന്നു. സത്യത്തിൽ അതൊരു രാഷ്ട്രീയ നീക്കം ആയി വ്യാഖ്യാനിക്കപ്പെടുക ആയിരുന്നു. ആ നീക്കമാണ് ചാണ്ടിയുടെ രാജിക്ക് വേഗത വർധിപ്പിച്ചതും. സിപിഐ നടപടി പിന്നീട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വിമർശിക്കുകയൂം സിപിഐയും സിപിഎമും തമ്മിലുള്ള രാഷ്ട്രീയ അകലം കൂട്ടാൻ കാരണമാകുകയും ചെയ്തു. കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ ഇത്തരം ചക്കളത്തി പോരാട്ടം നടത്തുമ്പോഴാണ് യുകെയിൽ നിന്നും വ്യത്യസ്തമായ ഒരു രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്നത്.
ഒരു പക്ഷെ കേരള നേതാക്കൾ കേട്ടാൽ തലയറഞ്ഞു ചിരിക്കുമായിരിക്കും. ഒരാഴ്ച മുൻപാണ് ലോർഡ് ബെറ്റ്സ് താൻ പത്തു മിനിറ്റ് സഭയിൽ എത്തിയപ്പോൾ താൻ മറുപടി പറയേണ്ട ഒരു വിഷയത്തിൽ അംഗങ്ങൾ ഗൗരവമായ ചർച്ചയിൽ ഏർപ്പെട്ടിരിക്കുന്നത് ശ്രദ്ധിച്ചത്. തന്റെ നടപടിയിൽ കുണ്ഠിതം തോന്നിയ അദ്ദേഹം അപ്പോൾ തന്നെ മന്ത്രി സ്ഥാനം ഉപേക്ഷിക്കുന്നതായി സഭയിൽ പ്രഖ്യാപിക്കുക ആയിരുന്നു. എന്നാൽ മന്ത്രി വൈകാരികമായി നടത്തിയ പ്രതികരണം എന്ന നിലയിൽ പ്രധാനമന്ത്രി തെരേസ മേ രാജി സ്വീകരിച്ചില്ല. പക്ഷെ ഈ സംഭവം വ്യാപകമായി സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. രാഷ്ട്രീയത്തിലെ നേരിനും നെറിക്കുമുള്ള ഉദാഹരണമായാണ് ലോർഡ് ബെറ്റ്സിനെ ഇപ്പോൾ യുകെ മലയാളികൾ വിശേഷിപ്പിക്കുന്നത്. ക്രിമിനൽ കുറ്റം പോലും ആരോപിക്കപ്പെടുന്ന് മന്ത്രിമാരും എംഎൽഎമാരും ഒക്കെ കളങ്കം ഇല്ലാതെ സഭയിൽ എത്തുന്ന കേരള രാഷ്ട്രീയത്തിൽ ഇത്തരം കാഴ്ചകൾ എന്നെങ്കിലും പ്രതീക്ഷിക്കാമോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്.
ഇന്റർനാഷണൽ ഡെവലൊപ്മെന്റ് വകുപ്പിൽ രണ്ടു വർഷമായി മന്ത്രി സ്ഥാനത്തു ഇരിക്കുന്ന ലോർഡ് മൈക്കേൽ ബേറ്റ് സഹപ്രവർത്തകർ അരുതേ എന്ന് ബഹളം കൂട്ടവെയാണ് രാജി പ്രഖ്യാപിക്കുന്നത്. മാധ്യമങ്ങൾ പുറത്തു വിട്ട ഈ വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയാണ്. മൈക്കേൽ ബെയ്റ്റിന്റെ നടപടി സർവരെയും അമ്പരപ്പിച്ചു എന്ന് സഭയിൽ ഉയർന്ന ബഹളം തന്നെ വ്യക്തമാക്കുന്നു. കഴിഞ്ഞ പത്തു വർഷമായി സഭയിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. ലേബർ പാർട്ടി അംഗം രൂത്ത് ലിസ്റ്ററുടെ ചോദ്യത്തിന് ആയിരുന്നു മൈക്കൽ ബേറ്റ് മറുപടി പറയേണ്ടിയിരുന്നത്. ബെയ്റ്റിന്റെ നടപടി കേരളത്തിലെ നിയമ സഭ അംഗങ്ങൾ ജീവിതത്തിൽ ഒരിക്കൽ എങ്കിലും കണ്ടിരിക്കേണ്ടത് ആണെന്നാണ് സോഷ്യൽ മീഡിയ കളിയാക്കുന്നത്.
Stories you may Like
- ബ്രിട്ടൻ ലോക രാജ്യങ്ങളുടെ ഇടയിൽ ഒരു സൂപ്പർ പവറല്ല!
- വിദ്യാർത്ഥികൾ ഒഴുകിയത് കേരളത്തിന് ആത്യന്തികമായി നഷ്ടക്കച്ചവടമാകുമോ?
- തിരഞ്ഞെടുപ്പ് ജയിച്ചു കയറാൻ മോദി ദേശീയതയെ കൂടുതലായി കൂട്ടു പിടിച്ചേക്കും
- മോദിക്കും പിണറായിക്കും ഒരേ സ്വരം; രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധി: വി ഡി സതീശൻ
- ബി ബി സിയെ ആക്ഷേപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍