ലോട്ടറി അടിച്ചെന്ന് പറഞ്ഞ് ടിക്കറ്റ് വാങ്ങി; പണം അനുവദിച്ചെന്ന് അറിയിപ്പും വന്നു; തുക ലഭിക്കാതെ വന്നപ്പോൾ അന്വേഷിച്ചു ചെന്ന സമ്മാന ജേതാവിനോട് അക്കം പിശകിയെന്ന് ലോട്ടറി വകുപ്പ്: കൊടുംചതിയിൽ വഴിയാധാരമായത് രോഗിയായ വയോധികൻ
പത്തനംതിട്ട: കിലുക്കത്തിലെ കിട്ടുണ്ണിയുടെ അവസ്ഥയാണ് പത്തനംതിട്ടയിലെ ഹോട്ടൽ തൊഴിലാളിയായ കാസിം മുസ്തഫ എന്ന വയോധികന്. ലോട്ടറി അടിച്ചെന്ന് പത്രത്തിലും ഗസറ്റിലും എന്തിന് ലോട്ടറി വകുപ്പിലും അറിയിപ്പു വന്നു. സമ്മാനം വാങ്ങാൻ കൈ നീട്ടി കാത്തിരുന്ന കാസിമിന് നികുതി ഒഴിവാക്കി ബാക്കി തുക എത്തുമെന്ന് ലോട്ടറി വകുപ്പിൽ, നിന്ന് പിന്നെയും കത്തു വന്നു. കാത്തിരുന്ന്, കാത്തിരുന്ന് പുഴ മെലിഞ്ഞ ഒരു നാളിൽ കാസിം സമ്മാനത്തുക തേടി ലോട്ടറി വകുപ്പിനെ സമീപിച്ചു. നിങ്ങൾക്ക് ലോട്ടറി അടിച്ചിട്ടില്ല. നറുക്കെടുപ്പ് ഫലം എഴുതിയെടുത്ത ക്ലാർക്കിന് വന്ന തെറ്റാണ്. നമ്പർ മാറിയാണ് ഫലം പ്രസിദ്ധീകരിച്ചത് എന്നായിരുന്നു മറുപടി. ഇടിവെട്ടേറ്റ പോലെ നിൽക്കാൻ മാത്രമേ ഈ വയോധികനായുള്ളൂ. ജീവിതകാലം മുഴുവൻ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്ത കാസിം മുസ്തഫയ്ക്ക് മൂന്നു സെന്റ് ഭൂമിയിലെ കൂരയിലേക്ക് 72-ാം വയസിൽ രോഗവും കൂട്ടുവന്നു. അതിനു പിന്നാലെ ലക്ഷാധിപതിയെന്നു മോഹിപ്പിച്ച് ലോട്ടറി വകുപ്പ് ചതിച്ചു.
ആ കഥ ഇങ്ങനെയാണ്: 2015 ജൂൺ 30. തലേന്നത്തെ വിൻവിൻ ലോട്ടറി 314-ാം നറുക്കെടുപ്പിന്റെ ഫലം പത്രങ്ങളിൽ അച്ചടിച്ചുവന്നു. രണ്ടാം സമ്മാനമായ അഞ്ചു ലക്ഷം രൂപ ലഭിച്ച ടിക്കറ്റിന്റെ നമ്പർ ഡബ്ല്യു.എസ് 821067. ആ ടിക്കറ്റ് കാസിം മുസ്തഫയുടെ കൈയിൽ! രോഗബാധിതനായ വയോധികനു ലഭിച്ച ദൈവാനുഗ്രഹം എന്നു പറഞ്ഞ് നാട്ടുകാരും സന്തോഷിച്ചു. പിറ്റേന്നു തന്നെ ടിക്കറ്റ് ഐ.ഒ.ബി. അധികൃതർക്ക് കൈമാറി. പിന്നെ സമ്മാനത്തുകയ്ക്കായുള്ള കാത്തിരിപ്പ്.
വൈകാതെ ലോട്ടറി ഡയറക്ടറേറ്റിൽ നിന്നുള്ള കത്തുകിട്ടി. തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ കോപ്പി ഗസറ്റഡ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി നൽകാനായിരുന്നു അറിയിപ്പ്. നടക്കാൻ പോലും ബുദ്ധിമുട്ടുള്ള കാസിം ഒടുവിൽ പാൻകാർഡ് സംഘടിപ്പിച്ചു. രേഖകളെല്ലാം ബാങ്കിൽ നൽകി. നികുതി കഴിച്ചുള്ള 3.14 ലക്ഷം രൂപ വൈകാതെ ലഭിക്കുമെന്ന് ലോട്ടറി ഡയറക്ടറേറ്റിൽ നിന്നുള്ള അറിയിപ്പും കിട്ടി. മക്കളുടെ കഷ്ടതയ്ക്ക് താൽക്കാലിക പരിഹാരമെങ്കിലും ഉണ്ടാകുമെന്നാശ്വസിച്ച് കാത്തിരുന്നു.
ആഴ്ചകൾ കഴിഞ്ഞിട്ടും പണമെത്തിയില്ല. പകരം അധികൃതർ കാസിമിനെ തിരുവനന്തപുരത്തുള്ള ലോട്ടറി ഡയറക്ടറേറ്റിലേക്ക് വിളിച്ചു. യാത്രയുടെ ബുദ്ധിമുട്ടോർത്ത് ഇല്ലാത്ത പണം ഉണ്ടാക്കി കാസിം കാറിൽ ലോട്ടറി ഡയറക്ടറേറ്റിൽ എത്തി. സമ്മാനമടിച്ചത് ഡബ്ല്യൂ. ഇസഡ് 821067 എന്ന ടിക്കറ്റിനാണെന്ന ശബ്ദം ഇടിമുഴക്കം പോലെയാണു കാതിൽ വീണത്. പത്രത്തിൽ നമ്പർ കൊടുത്തപ്പോൾ തെറ്റിയതാണത്രേ!
വിങ്ങുന്ന ഹൃദയവുമായി കാസിം പത്തനംതിട്ടയ്ക്ക് മടങ്ങി. വീട്ടിലെത്തിയ കാസിം ഒരിക്കൽ കൂടി ടിക്കറ്റ് പരിശോധിച്ചു. ഗസറ്റ് വിജ്ഞാപനവും നോക്കി. സമ്മാനാർഹമായ ടിക്കറ്റ് ഡബ്ല്യൂ. എസ് 821067 (പത്തനംതിട്ട) എന്ന് അതിലും വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റിലും അങ്ങനെതന്നെ. പത്രത്തിൽ കൊടുത്ത പരസ്യം തെറ്റാൻ സാധ്യത ഉണ്ടാകും. എന്നാൽ ഗസറ്റിലും സൈറ്റിലും തെറ്റുമോ? കാസിമിന്റെ ന്യായമായ ചോദ്യത്തിന് മറുപടി പറയാൻ അധികൃതർ തയാറായില്ല.
നറുക്കെടുപ്പിൽ സമ്മാനാർഹമായത് ഡബ്ല്യൂ. ഇസഡ് 821067 എന്ന നമ്പരിനായിരുന്നുവെന്നും എഴുതിയെടുത്ത ആൾക്കു തെറ്റിയതാണു പ്രശ്നമായതെന്നും ലോട്ടറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജയകുമാർ പറയുന്നു. മുമ്പും ഇത്തരത്തിൽ തെറ്റു പറ്റിയിട്ടുണ്ട്. ഓണം ബമ്പറിന്റെ രണ്ടാം സമ്മാനമായി രണ്ടു കോടി അടിച്ച നമ്പർ എഴുതിയെടുത്തപ്പോൾ തെറ്റി. പത്രത്തിൽ നമ്പർ കണ്ട് ടിക്കറ്റുമായി ഒരാൾ സമീപിച്ചപ്പോഴാണ് പിശക് മനസിലായത്. ഒടുവിൽ സർക്കാർ സമാശ്വാസ സമ്മാനം നൽകി ആശ്വസിപ്പിക്കുകയായിരുന്നു.
കാസിം മുസ്തഫയുടെ ജീവിതമാകെ ദുരിതപൂർണമായിരുന്നു. ഇല്ലായ്മയുടെ നൊമ്പരം അറിഞ്ഞ് അഞ്ചു മക്കളെ വളർത്തി വലുതാക്കിയതോടെ അഞ്ചുവർഷം മുമ്പ് രോഗബാധിതനായി. ശരീരം തളർന്നു. വൈകാതെ ഹൃദ്രോഗ ബാധിതനായി. കഷ്ടിച്ച് എഴുന്നേറ്റു നടക്കാറായതോടെ സംസ്ഥാന സർക്കാരിന്റെ ഭാഗ്യക്കുറിയും മോഹിപ്പിച്ചു പിന്മാറി. ലോട്ടറി ഡയറക്ടറേറ്റിൽ തട്ടിപ്പു നടന്നുവെന്നു തന്നെയാണ് നാട്ടുകാർ വിശ്വസിക്കുന്നത്. ഫോർമാലിറ്റികൾ എല്ലാം പൂർത്തിയാക്കിയ സമ്മാനടിക്കറ്റ് പിന്നീട് മാറിയത് കാസിമിന്റെ അജ്ഞത മുതലെടുത്ത് തന്നെയാകണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍