പോളിടെക്നിക്കിൽ വാതിലടച്ചിട്ട് മറ്റേ പണി; എന്ത് വൃത്തികേടും ചെയ്യുന്ന ഒരുമാതിരി തന്തയ്ക്ക് പിറക്കാത്തവനാണ് ഇടുക്കി എസ് ഐ; പരിഹാസത്തിൽ മനംനൊന്ത് പൊലീസുകാർ; പ്രതികളെ രക്ഷിക്കാൻ എസ് പിയും; മണിയാശാന്റെ മറ്റൊരു പ്രസംഗം കൂടി വിവാദത്തിൽ
ചെറുതോണി: എം എം മണിയുടെ വൺ.. ടു.. ത്രീ പ്രസംഗം തീർത്ത വിവാദങ്ങൾ ചില്ലറയല്ല. സിപിഎമ്മിനെ മുഴുവൻ പിടിച്ചുലച്ചതാണ് ഈ പ്രസംഗം. അതിന് ശേഷം ഇടക്കാലം നാവടക്കി ജീവിച്ചിരുന്ന സിപിഐ(എം) നേതാവ് വീണ്ടും പൂർവ്വാധികം ശക്തിയോടെ തെറിവിളിയുമായി അദ്ദേഹം രംഗത്തെത്തി. പൈനാവ് പോളി ടെക്നിക്കിലുണ്ടായ എസ്എഫ് ഐ ആക്രമണത്തിലെ പ്രതികളെ പൊലീസുകാരെ അക്രമിച്ചു പ്രവർത്തകർ ലമായി മോചിപ്പിച്ചതിന് ശേഷം ആശാൻ തെറി പറഞ്ഞു കണ്ട് പ്രസംവവും നടത്തിയതാണ് വിവാദത്തിലായത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ മൃദുസമീപനം മതിയെന്ന ഇടുക്കി എസ്. പിയുടെ നിലപാടിനെതിരെ സേനക്കുള്ളിൽ കടുത്ത അമർഷം.
പൊലിസിനെതിരെ ചെറുതോണിയിൽ നടത്തിയ യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം എം. എം മണിയുടെയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി. വി വർഗീസിന്റെയും ഭീഷണി നിറഞ്ഞ പ്രസംഗം സി. പി. എമ്മിനെ സ്വയം പ്രതിരോധത്തിലാക്കുകയും ചെയ്തു. പൊലിസുകാരെ കായികമായി നേരിടുമെന്ന വിവാദ പ്രസംഗം നടത്തിയിട്ടുപോലും എസ്. പി പാർട്ടിക്കനുകൂലമായി നിൽക്കുമ്പോൾ ഡി. ജി. പിയുടെ ഇടപെടൽ പ്രതീക്ഷിച്ചിരിക്കുകയാണ് പൊലീസുകാർ.
ജെ. എൻ. യു സമരത്തിന്റെ ഭാഗമായി പൈനാവിൽ എസ്. എഫ്. ഐ നടത്തിയ പഠിപ്പുമുടക്കാണ് അക്രമത്തിനും പിന്നീട് അനിഷ്ടസംഭവങ്ങൾക്കും വഴിയൊരുക്കിയത്. പൊലിസിനെതിരെ എം. എം മണിയും സി. വി വർഗീസും നടത്തിയ കൊലവിളി പ്രസംഗം പാർട്ടിക്കു മോശം പ്രതിച്ഛായ ഉണ്ടാക്കിയെന്ന വിലയിരുത്തലാണ് സി. പി. എം നേതാക്കൾക്കിടയിലുള്ളത്. പഠിപ്പുമുടക്കി സമരം നടത്തിയ പൈനാവ് എൻജിനീയറിങ് കോളജ് വിദ്യാർത്ഥികൾ പൊളി ടെക്നിക്കിലെത്തിയെങ്കിലും രാഷ്ട്രീയമില്ലാത്ത പോളിയിലെ ഗേറ്റ് അടച്ചിട്ടാണ് ബന്ധപ്പെട്ടവർ സമരത്തിനെതിരെ നിലപാടെടുത്തത്. എസ്. എഫ്. ഐക്കാർ ഗേറ്റ് തകർത്ത് ഉള്ളിൽ കയറുകയും രണ്ട് വിദ്യാർത്ഥികളെ മർദിച്ചു പരുക്കേൽപിക്കുകയും ചെയ്തു.
പിന്നീട് ചെറുതോണി ടൗണിൽ സി. പി. എം ഏരിയാ കമ്മിറ്റി ഓഫീസിനു സമീപത്തുവച്ച് എസ്. ഐ ഗോപിനാഥന്റെ നേതൃത്വത്തിൽ രണ്ടു വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു ജീപ്പിൽ കയറ്റി. ഇവരെ കൊണ്ടുപോകാൻ ശ്രമിക്കവേ ഏരിയാ കമ്മിറ്റി അംഗം കെ. ജി സത്യൻ, ലോക്കൽ സെക്രട്ടറി പി. ബി സതീഷ്, പഞ്ചായത്ത് അംഗം പ്രഭ തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ വാഹനം തടഞ്ഞ് പ്രതികളെ ബലമായി മോചിപ്പിക്കുകയായിരുന്നു. സംഭവത്തിൽ സിവിൽ പൊലിസ് ഓഫീസർമാരായ ജോൺ സെബാസ്റ്റ്യൻ, അജിത് കുമാർ എന്നിവർക്ക് സാരമായ പരുക്കേറ്റു. തുടർന്നു കൂടുതൽ പൊലിസ് എത്തിയെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്ത് വീണ്ടും അറസ്റ്റിനു മുതിർന്നില്ല. എന്നാൽ രണ്ടു ദിവസത്തിനുശേഷം പൊലിസിനെതിരെ നടത്തിയ പ്രതിഷേധയോഗത്തിലാണ് മണിയും വർഗീസും പൊലിസുകാരെ ആക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും വിവാദപ്രസംഗങ്ങൾ നടത്തിയത്.
മണക്കാട്ടെ വിവാദമായ വൺ ... ടൂ.... ത്രീ .... പ്രസംഗത്തിലൂടെ കൊലപാതക കേസുകളിൽ എം. എം മണി പ്രതിയായി. ചെമ്മണ്ണാറിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മണിക്കെതിരെ പുനരന്വേഷണത്തിൽ കേസെടുക്കുകയും മണിയെക്കൂടി പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് മോശമായ പദപ്രയോഗങ്ങളുമായി മണി തകർത്തടിച്ചു പ്രസംഗിച്ചത്. തന്തക്കു പിറക്കാത്ത പണിയാണ് എസ്. ഐ ഗോപിനാഥൻ ചെയ്യുന്നതെന്നും തെണ്ടിത്തരം കാണിക്കുകയാണെന്നും ഇവരെ കൈകാര്യം ചെയ്യാൻ തങ്ങൾക്കറിയാമെന്നും മണി പ്രസംഗത്തിൽ പറഞ്ഞു.
എസ്. ഐക്കു പറ്റിയ വായി നോക്കി പൊലിസുകാരാണ് ചുറ്റും നിൽക്കുന്നതെന്നും മണി പറഞ്ഞു. ക്ലാസ് മുറിയുടെ കതകടച്ചു പഠിപ്പിക്കുകയാണെന്നു പറയുന്ന വനിതയായ പോളി ടെക്നിക് പ്രിൻസിപ്പലിന് ഒരു മാതിരി സൂക്കേടാണ്. കതകടച്ച് അതിനകത്ത് വേറെ പരിപാടിയാ. ഗോപിനാഥനെ ഞങ്ങൾ മര്യാദ പഠിപ്പിക്കും ..... ഇങ്ങനെ പോകുന്ന മണിയുടെ പ്രസംഗത്തിലുടനീളം മോശമായ പദപ്രയോഗങ്ങളായിരുന്നു. മുമ്പ് രണ്ടു തവണ നിയമസഭയിലേക്കു മത്സരിച്ച സി. വി വർഗീസും ഒട്ടും കുറച്ചില്ല. ഭാര്യയും മക്കളുമുള്ള പൊലിസുകാർ ആരും രാത്രിയിൽ എസ്. ഐക്കൊപ്പം പട്രോളിംഗിന് പോകരുതെന്നും എസ്. ഐയെ കായികമായി കൈകാര്യം ചെയ്യുമെന്നും വർഗീസ് ഭീഷണി മുഴക്കി.
സംഭവത്തിൽ സി. ഐ സി. പി റെജി ശക്തമായ നടപടികളുമായി മുമ്പോട്ടുപോകാൻ ശ്രമിച്ചെങ്കിലും ജില്ലാ പൊലിസ് മേധാവി കെ. വി ജോസഫ് ഇടപെട്ട് തടയുകയായിരുന്നു. വിദ്യാർത്ഥികളെ ആക്രമിച്ചവരെയും പൊലിസുകാരെ ആക്രമിച്ചു പ്രതികളെ മോചിപ്പിച്ചവരെയും അറസ്റ്റ് ചെയ്യണ്ട എന്ന് എസ്. പി നിർദ്ദേശം നൽകിയതോടെ പൊലിസുകാരുടെ ആത്മവീര്യം ചോർന്നു. വരുന്ന തെരഞ്ഞെടുപ്പിൽ എൽ. ഡി. എഫ് ഭരണത്തിൽ വരുമെന്നും അതിനാൽ മൃദുസമീപനം മതിയെന്നുമാണ് എസ്. പിയുടെ നയം. വിവാദ പ്രസംഗം നടത്തി പൊലിസുകാരെ ഭീഷണിപ്പെടുത്തിയതിനും വനിതാ പ്രിൻസിപ്പലിനെ അപമാനിച്ചതിനും മണിക്കും വർഗീസിനുമെതിരെ കേസെടുക്കാമെന്നാണ് പൊലിസ് പറയുന്നത്. എന്നാൽ ഇതിനും എസ്. പി തടയിട്ടതോടെ, നാണം കെട്ടു വഴിയിലിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് തങ്ങളെന്നു പൊലിസ് പറയുന്നു. മണിയുടെയും വർഗീസിന്റെയും പ്രസംഗം ഗുണ്ടാ ശൈലിയിൽ ആയിപ്പോയെന്നും ഇത് ജനങ്ങളിൽ തെറ്റായ സന്ദേശം പകരുമെന്നുമാണ് പൊലീസ് പറയുന്നത്.
കെ. ജി സത്യനും പി. ബി സതീഷും വാഴത്തോപ്പ് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഷേർളി ജോസിനെ ഓഫീസിൽ കയറി ആക്രമിച്ചതിന് ഒന്നര കൊല്ലത്തെ തടവിന് ശിക്ഷിക്കപ്പെട്ടവരും ഇപ്പോൾ അപ്പീൽ ജാമ്യത്തിൽ കഴിയുന്നവരുമാണ്. പ്രതികൾ മൂവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെങ്കിലും അവർ ഒളിവിലാണ് എന്നാണ് പൊലിസ് മേലധികാരികൾ പറയുന്നത്. മണിയുടെ പ്രസംഗവും പൊലിസ് സേനയിലെ അതൃപ്തിയും എസ്. പിയുടെ രാഷ്ട്രീയ വിധേയത്വവും ഇടുക്കി ജില്ലാ ആസ്ഥാനത്ത് ചൂടൻ ചർച്ചയാണ്. പൊലിസുകാരെ സംരക്ഷിക്കാൻ ഡി. ജി. പി സെൻകുമാർ പ്രശ്നത്തിൽ ഇടപെടുമെന്നാണ് പൊലിസുകാർ ശുഭപ്രതീക്ഷയോടെ പറയുന്നത്. ഇതേസമയം ഒളിവിലാണെന്നു പൊലിസ് പറയുന്ന നേതാക്കൾ വീടുകളിൽ വിശ്രമത്തിലാണെന്നു നാട്ടുകാർ വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍