തൃപ്പൂണിത്തുറയിലെ ടോൾ ബൂത്തുകൾ പിഴുതെറിയുമെന്ന വാഗ്ദാനം പാലിച്ച് എം സ്വരാജ്; എംഎൽഎയുടെ നിവേദനം പരിഗണിച്ചു ടോൾ പിരിവ് ഒഴിവാക്കിയെന്ന് അറിയിച്ചു മന്ത്രി; ടോൾ പിരിവിന് അന്ത്യമാകുന്നതോടെ 'ഒരു ദൗത്യം പൂർത്തിയാക്കി'യ ജനപ്രതിനിധിക്കു കൈയടിയേകി നാട്ടുകാർ
മറുനാടൻ മലയാളി ബ്യൂറോ
തൃപ്പൂണിത്തുറ: 'ഒരു ദൗത്യം പൂർത്തിയായ'തിന്റെ ആവേശത്തിലാണ് തൃപ്പൂണിത്തുറ എംഎൽഎയും നാട്ടുകാരും. ഏറെക്കാലമായി ജനങ്ങളുടെ എതിർപ്പിനു കാരണമായ ടോൾ പിരിവിനാണ് 31ഓടെ അന്ത്യമാകുന്നത്.
കൊച്ചി മധുര ദേശീയ പാതയിൽ തൃപ്പുണ്ണിത്തുറ എസ്എൻ ജംഗ്ഷൻ, ഇരുമ്പനം റെയിൽവേ മേൽപ്പാലങ്ങൾ, സീപോർട്ട് എയർപോർട്ട് റോഡ്, എന്നിവയിൽ നിന്ന് ടോൾ പിരിക്കുന്നത് ഒക്ടോബർ 31 അർദ്ധരാത്രി നിർത്തലാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ നിയമസഭയെ കഴിഞ്ഞ ദിവസം അറിയിച്ചതോടെ പരിഹാരമാകുന്നതു പൊതുജനങ്ങളുടെ ഏറെക്കാലത്തെ പരാതിക്കാണ്.
സ്ഥലം എംഎൽഎയായ സിപിഎമ്മിലെ യുവനേതാവ് എം സ്വരാജ് ഈ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. ഒരു ദൗത്യം പൂർത്തിയായെന്നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി തൃപ്പൂണിത്തുറയിൽ എത്തിയപ്പോൾ ആദ്യം ശ്രദ്ധയിൽ വന്ന അദ്ഭുതകരമായ കാര്യം സർവ്വവ്യാപിയായ ടോൾ ബൂത്തുകളായിരുന്നുവെന്ന് സ്വരാജ് ഓർമിക്കുന്നു. അന്നുയർന്ന് കേട്ട ജനങ്ങളുടെ ഒന്നാമത്തെ പരാതിയും അതു തന്നെ. റസിഡൻസ് അസോസിയേഷനുകളും മറ്റു സംഘടനകളും എന്നോട് തിരഞ്ഞെടുപ്പ് സമയത്തു തന്നെ ആദ്യ പരിഗണനയിൽ പെടുത്തണമെന്ന് നിർദ്ദേശിച്ചതും ഇക്കാര്യമാണ്. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ മാത്രം 3 ടോൾ ബൂത്തുകളാണ് ഉണ്ടായിരുന്നത്. ഇന്ത്യയിൽ മറ്റൊരു മുനിസിപ്പാലിറ്റിയിലും ഇങ്ങനെയുണ്ടാവില്ല. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ചാനലിലെ മുഖാമുഖം പരിപാടിയിൽ ജനങ്ങൾ ടോൾ പ്രശ്നം ഉന്നയിച്ചിരുന്നു. മറുപടിയായി കോൺഗ്രസ് പ്രതിനിധി പറഞ്ഞത് 'ആരു വിചാരിച്ചാലും ടോൾ നിർത്താനാവില്ല. നിയമപരവും സാങ്കേതികവുമായ തടസങ്ങളുണ്ട്' എന്നായിരുന്നു. തുടർന്ന് സംസാരിച്ചപ്പോൾ തെരഞ്ഞെടുക്കപ്പെട്ടാൽ ഇക്കാര്യത്തിൽ പരിഹാരമുണ്ടാക്കാമെന്നായിരുന്നു എന്റെ മറുപടി എന്നും സ്വരാജ് കുറിച്ചു.
ടി.വി പരിപാടിയിൽ ഞാനങ്ങനെ പറഞ്ഞത് കയ്യടി കിട്ടാനായി കാണിച്ച ഒരാവേശമായിരുന്നില്ല. മറിച്ച് എല്ലാ ടോളുകളും ഒഴിവാക്കണമെന്നത് എൽഡിഎഫിന്റെ നയമായിരുന്നു. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും ആ വാഗ്ദാനം ഉൾപ്പെടുത്തിയിരുന്നു. എംഎൽഎ ആയതിന് ശേഷം ടോൾ ഒഴിവാക്കാനുള്ള പ്രവർത്തനമാണ് ഞാൻ ആദ്യമായി ഏറ്റെടുത്തതെന്നും സ്വരാജ് കുറിച്ചു. കുണ്ടന്നൂരിലെ ടോൾ നാഷണൽ ഹൈവേ അഥോറിറ്റിയുടേതും തൃപ്പൂണിത്തുറ മിനി ബൈപ്പാസിലെ ടോൾ പിഡബ്ല്യുഡിയുടേതും എസ്എൻ ജംഗ്ഷനിലേയും ഇരുമ്പനത്തെയും ടോളുകൾ RBDCK ( Roads and Bridges Development Corporation of Kerala) യുടേതുമായിരുന്നു. കുണ്ടന്നൂർ ടോൾ വിഷയത്തിൽ കേന്ദ്ര ഗവൺമെന്റിൽ നിന്നും മറുപടി ലഭിക്കാതെ വന്നപ്പോൾ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ഞാൻ മറ്റൊരു നിവേദനം നൽകി . ഉടനേ അദ്ദേഹം നാഷണൽ ഹൈവേ അതോറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസിൽ വച്ച് വിളിച്ചു ചേർത്തു. യോഗത്തിൽ എന്റെ വാദഗതികൾ ഞാൻ അവതരിപ്പിച്ചു. കുണ്ടന്നൂരിലെ ടോൾ അവസാനിപ്പിക്കാമെന്ന് നാഷണൽ ഹൈവേ അഥോറിറ്റിയുടെ ചീഫ് എഞ്ചിനീയർ യോഗത്തിൽ അറിയിച്ചതിനെ തുടർന്ന് തൃപ്പൂണിത്തുറ മണ്ഡലത്തിൽ ആദ്യമായി ഒരു ടോൾ ബൂത്തിന് പൂട്ടു വീണു.
തൃപ്പൂണിത്തുറ മിനി ബൈപ്പാസിലെ ടോൾ പിരിവിനെതിരായ എന്റെ പരാതി ചർച്ച ചെയ്യാൻ മന്ത്രി. ജി സുധാകരൻ മന്ത്രി ഓഫീസിൽ വച്ച് പിഡബ്ല്യുഡി ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ചു. എല്ലാ വശവും വിശദമായി ചർച്ച ചെയ്ത യോഗത്തിൽ വച്ച് PWD യുടെ നിയന്ത്രണത്തിലുള്ള ടോൾ പിരിവ് അവസാനിപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകി. അങ്ങനെ സെപ്റ്റംബർ 24 ന് അർദ്ധരാത്രി മിനി ബൈപ്പാസിലെ ടോൾ ബൂത്തും അടച്ചു പൂട്ടി. അവശേഷിച്ച രണ്ടു ടോളുകൾ SN ജംഗ്ഷനിലേതും ഇരുമ്പനത്തേതുമാണ്. നിവേദനത്തിന്റെ ഭാഗമായി നടന്ന നിരവധി ചർച്ചകളിലൂടെ ഈ ടോളുകൾക്കും പൂട്ടുവീഴുകയാണെന്നും സ്വരാജ് കുറിച്ചു.
എന്റെ ആവശ്യപ്രകാരം തൃപ്പൂണിത്തുറയിലെ ടോളുകൾ അവസാനിപ്പിച്ചത് പരാമർശിച്ച ബഹുമന്ത്രി RBDCK യുടെ ടോളുകൾ മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ആലോചിച്ച് നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചു. ആ തീരുമാനം ഇന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞിരിക്കുന്നു. അനൂപ് ജേക്കബിന്റെ സബ്മിഷന് മറുപടി പറയുമ്പോഴാണ് മന്ത്രി LDF ന്റെ ഈ തീരുമാനം സഭയെ അറിയിച്ചത്. കേരളത്തിൽ ഇനി പണിയുന്ന പാലങ്ങൾക്കും റോഡുകൾക്കും ടോൾ ഉണ്ടാവില്ലെന്ന് ധനമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും വ്യക്തമാക്കിക്കഴിഞ്ഞു. അതിനു പുറമേ നിലവിലുള്ള ടോളുകളെല്ലാം പരിശോധിച്ച് നിർത്തലാക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്. അതിൽ ആദ്യ നേട്ടം തൃപ്പൂണിത്തുറയ്ക്കുണ്ടായി. ടോളുകളാൽ തടവിലാക്കപ്പെട്ട ഒരു ജനതയ്ക്ക് ഇപ്പോൾ മോചനമുണ്ടായി. ഈ ടോളുകളെല്ലാം അടച്ചുപൂട്ടാൻ, വാക്കുപാലിക്കാൻ 6 മാസം പോലുമെടുത്തില്ല എന്നത് അഭിമാനവും ചാരിതാർത്ഥ്യവുമുള്ള കാര്യമാണെന്നും സ്വരാജ് വ്യക്തമാക്കി.
പൊതുജനങ്ങളുടെ നിരന്തര അപേക്ഷ പരിഗണിച്ചും തൃപ്പൂണിത്തുറ എംഎൽഎ എം സ്വരാജിന്റെ നിവേദനത്തിന്റെയും അനൂപ് ജേക്കബ് എംഎൽഎ യുടെ നിയമസഭയിലെ ഉപക്ഷേപം പരിഗണിച്ചുമാണ് ടോൾ ഒഴിവാക്കുന്നതെന്ന് വകുപ്പ് മന്ത്രി ജി സുധാകരൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞു.
കേരള റോഡ് ഫണ്ട് ആക്ട് പ്രകാരം നിർമ്മിച്ച മേൽപ്പാലങ്ങളുടെയും സീപോർട്ട് എയർപോർട്ട് റോഡിനും 34,27,66,501/ രൂപയായിരുന്നു നിർമ്മാണ ചെലവ്. കേരള റോഡ് ഫണ്ട് ആകട് പ്രകാരം കേരള പി.ഡബ്യു.ഡി, കേരള റോഡ് ഫണ്ട് ബോർഡ്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ എന്നിവ ചേർന്ന് 2004ൽ ഒപ്പ് വച്ച് കരാർപ്രാകാരം നിർമ്മാണത്തിന് ചെലവായ വായ്പ തുക പലിശ സഹിതം തിരിച്ചടവിനായി റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപമെന്റ് കോർപ്പറേഷൻ 15 വർഷത്തേക്കാണ് ടോൾ പിരിക്കാൻ തീരുമാനിച്ചിരുന്നത്. 2005 മാർച്ചിലാണ് പിരിവ് ആരംഭിച്ചത്. 01/03/2016 വരെ 2782.05 ലക്ഷം രൂപ ലഭിച്ചിരുന്നു. എഗ്രി മെന്റെ പ്രകാരം യുസർഫീ 16/12/2019 വരെ പിരിക്കുവാനാണ് നിശ്ചയിച്ചിരുന്നത്. ടോൾ നിർത്തലാക്കുന്നതിനായി റോഡ് ആന്റ ഡെവലപ്മെന്റ കോർപ്പറേഷൻ മാനേജിങ്ങ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി ജി.സുധാകരൻ നിയമസഭയിൽ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന ടോളുകൾ എല്ലാം തന്നെ നിർത്തലാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണ്. നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റെ കോർപ്പറേഷൻ എന്നിവ ഏൾപ്പെടുത്തിയിട്ടുള്ള ടോളുകൾ പരിശോധിച്ച ബന്ധപ്പെട്ട അധികാരികളുമായി ചർച്ചചെയ്ത് നിർത്തലാക്കുന്നകാര്യം പരിഗണിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫീബി മുഖേന നടപ്പിലാക്കുന്ന പദ്ധതികൾക്ക് ഒന്നും തന്നെ ടോൾ ഏർപ്പെടുത്തുകയില്ലായെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജി സുധാകരൻ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍