ശിവസേനക്കാർ നടത്തിയ ചൂരൽ വടി പ്രയോഗത്തിൽ ബ്രേക്കിങ് ന്യൂസ് നൽകിയതും പൊലീസിനെതിരെ വാർത്ത നൽകി നടപടി എടുപ്പിച്ചതും നികേഷ് കുമാറിന്റെ പ്രതികാരമോ? മുൻ മാനേജറെ 29 ലക്ഷം വാങ്ങി കബളിപ്പിച്ചതിന്റെ പേരിൽ നൽകിയ പരാതിയിൽ റിപ്പോർട്ടർ എംഡിയെ ഒന്നാം പ്രതിയാക്കിയതിന്റെ പ്രതികാരം തീർത്തപ്പോൾ കഥ അറിയാതെ മറ്റു മാധ്യമങ്ങളും ആട്ടം കണ്ടെന്ന് ആക്ഷേപം
അർജുൻ സി വനജ്
കൊച്ചി: മറൈൻ ഡ്രൈവിലെ ശിവസേനയുടെ ചൂരൽപ്രയോഗവും നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പൊലീസിനെ സ്ഥലം മാറ്റിയതുമെല്ലാം കേരളം അറിഞ്ഞ വാർത്തകളാണ്. എന്നാൽ, ഈ സംഭവത്തിൽ നിന്നിൽ എന്തെങ്കിലും വിധത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ? സംഭവത്തെ തുടർന്ന് സസ്പെൻഷനിലായ ഉദ്യോഗസ്ഥനെ ലക്ഷ്യം വെച്ച് കൃത്യമായ ചില നീക്കങ്ങൾ നടന്നുവെന്ന ആരോപണം പൊലീസുകാർക്കിടയിൽ ശക്തമാണ്. ചാനൽ മേധാവിക്കെതിരെയുള്ള കേസിൽ നീതിപൂർവ്വകമായ നടപടിയെടുത്തതിന് എസ്.ഐയ്ക്കെതിരെ അവസരം കിട്ടിയപ്പോൾ റിപ്പോർട്ടർ ചാനൽ പക വീട്ടുകയായിരുന്നു എന്നാണ് അമർഷത്തോടെ പൊലീസുകാർ പറയുന്നത്.
ചാനലിലെ മുൻ മാർക്കറ്റിങ് മാനേജരുടെ പരാതിയിൽ റിപ്പോർട്ടർ ചാനൽ എംഡി എംവി നികേഷ് കുമാറിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതിനുള്ള പ്രതികാരമായാണ് സെൻട്രൽ എസ്.ഐ വിജയ് ശേഖറിനെതിരെ റിപ്പോർട്ടർ ചാനൽ ശിവസേനയുടെ മറൈൻ ഡ്രൈവ് സംഭവത്തെക്കുറിച്ച് വാർത്ത നൽകിയതെന്നാണ് പൊലീസുകാർ തന്നെ പറയുന്നത്. സി.പി.എം സ്ഥാനാർത്ഥിയായതും കണ്ണൂരിലെ നേതാക്കളുമായുള്ള ബന്ധവും ഇതിനായി നികേഷ് ഉപയോഗപ്പെടുത്തിയെന്ന ആക്ഷേപവുമുണ്ട്.
മറൈൻ ഡ്രൈവിലെ നടപ്പാതയിൽ ഒന്നിച്ചിരുന്ന ആറോളം പേരെ ശിവസേനാ പ്രവർത്തകർ ചൂരൽ ഉപയോഗിച്ച് വിരട്ടിയോടിച്ച സംഭവമുണ്ടായത്്, പ്രതിഷേധക്കാർ ചൂരൽ ഉപയോഗിച്ച് അടിച്ചോടിച്ചപ്പോൾ പൊലീസുകാർ നോക്കിനിൽക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടർ ചാനൽ ബ്രേക്കിങ് ന്യൂസ് നൽകിയത്. എന്നാൽ ശിവസേനക്കാർ ചൂരൽ കൊണ്ട് പ്രകടനം നടത്തുകയും അടിക്കാൻ ഓങ്ങുകയും ചെയ്തുവെന്നല്ലാതെ ആരെയും മർദ്ദിച്ചിരുന്നില്ല. ഇക്കാര്യം ചാനലുകളുടെ വീഡിയോകളിൽ നിന്നെല്ലാം വ്യക്തമായിരുന്നു. ആരേയും പ്രതിഷേധക്കാർ ചൂരല്‍ കൊണ്ട് മർദ്ദിച്ചിട്ടില്ലെന്നും, പ്രതിഷേധം അക്രമാസക്തമാകുമെന്ന് കണ്ടപ്പോൾ സെൻട്രൽ എസ്.ഐയും സംഘവും പ്രവർത്തകരെ പിൻതിരിപ്പിച്ചുവെന്നും സംഭവത്തിന് ദൃക്സാക്ഷികളായവർ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഷെയർ നൽകാമെന്ന വ്യവസ്ഥയിൽ 29 ലക്ഷം രൂപ എംവി നികേഷ് കുമാർ സെയിൽസ് വിഭാഗം മേധാവി ആർ രാധാകൃഷ്ണനിൽ നിന്ന് കൈപ്പറ്റിയെന്നും പിന്നീട് ഷെയർ നൽകിയില്ലെന്നും കാട്ടിയുള്ള പരാതി ഡിജിപിക്കു നൽകിയപ്പോൾ രാധാകൃഷ്ണന്റെ പരാതി അന്വേഷണത്തിനായി സെൻട്രൽ സ്റ്റേഷനിലേക്ക് കൈമാറിയിരുന്നു. സെൻട്രൽ എസ്.ഐ വിജയ് ശേഖറാണ് എംവി നികേഷ് കുമാറിനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കേസ് ഇപ്പോൾ അന്വേഷണ ഘട്ടത്തിലാണ്. പരാതിക്കാരിൽ നിന്നും മൊഴിയെടുത്തു. തെളിവുകൾ ശേഖരിച്ചു. നികേഷിനെതിരെ ശക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചെന്നാണ് വിവരം. അതിനിടെ കേസ് ഒത്തുതീർപ്പാക്കാൻ നികേഷ് കുമാർ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നതായും ആരോപണമുണ്ട്.
റിപ്പോർട്ടർ ടിവിയിൽ 2012 സെപ്റ്റംബർ മുതൽ 2016 ഫെബ്രുവരി വരെ ജോലി ചെയ്തതിന് നൽകേണ്ട ശമ്പളവും ആനുകൂല്യവും കൃത്യമായി കണക്ക് നോക്കി നികേഷ് കുമാർ നൽകിയിട്ടില്ല എന്നും രാധാകൃഷ്ണൻ ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. സേവന നികുതി അടയ്ക്കാത്തതിന് 2015 മാർച്ച് 23ന് നികേഷ് കുമാറിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ ഭാര്യയുടെ കെട്ടുതാലി അടക്കമുള്ള ആഭരണങ്ങൾ മുത്തൂറ്റ് ഫിനാൻസിൽ പണയപ്പെടുത്തി നികേഷ് കുമാറിന് നൽകിയതായും രാധാകൃഷ്ണന്റെ പരാതിയിൽ പറയുന്നുണ്ട്. ഈ കേസിൽ നീതിപൂർവകമായി അന്വേഷിച്ചതിന്റെ പകയുള്ളതിനാലാണ് മറൈൻ ഡ്രൈവ് സംഭവത്തിൽ റിപ്പോർട്ടർ ചാനൽ അതിശയോക്തി കലർന്ന റിപ്പോർട്ട് നൽകിയതെന്ന പരാതി പൊലീസുകാർക്കിടയിലുണ്ട്.
പൊലീസിനു മുന്നിൽ ശിവസേനക്കാർ ചൂരലിനടിച്ചുവെന്നു ബ്രേക്കിങ് ന്യൂസ് ആദ്യം കൊടുത്തതുകൊണ്ട്, വിരട്ടിയോടിച്ചുവെന്ന് ആദ്യം റിപ്പോർട്ട് ചെയ്ത മറ്റു ചാനലുകളും റിപ്പോർട്ടർ ചാനലിനു പിന്നാലെ പോകാൻ നിർബന്ധിതരാകുകയായിരുന്നുവത്രേ. സത്യത്തിൽ ശിവസേന വരുംമുമ്പുതന്നെ സ്ഥലത്തെത്തിയ പൊലീസ് യുവതിയുവാക്കളെ പരമാവധി ഒഴിപ്പിക്കാൻ ശ്രമിച്ചിരുന്നു. സംഘർഷസാധ്യത കണക്കിലെടുത്തു പ്രതിഷേധക്കാർ എത്തുന്നതിന് മുമ്പു തന്നെ പൊലീസ് സംഘം നടപ്പാതയിൽ എത്തി സ്ഥിതി ശാന്തമാക്കിയിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് ആളുകളെ അവിടെ നിന്നം മാറ്റുകയുമുണ്ടായി. ശിവസേനക്കാർ ഇറങ്ങിയപ്പോഴും അനിഷ്ടസംഭവങ്ങളുണ്ടാകാതെ നോക്കിയതും പൊലീസാണ്. പ്രതിഷേധക്കാർ മറൈൻ ഡ്രൈവിൽ ഉണ്ടായിരുന്ന ദമ്പതിമാരെപ്പോലും വെറുതെ വിട്ടില്ലെന്നും, അവർക്ക് നേരെ അസഭ്യവർഷം നടത്തിയെന്നും വ്യാജവാർത്തകളുണ്ടായെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം ആരോപിക്കുന്നത്.
ഇപ്പോൾ പൊലീസ് പ്രതിക്കൂട്ടിലായിരിക്കുകയാണ്. മറ്റു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരെയടക്കം എട്ടു പേരെയാണ് എ.ആർ ക്യാമ്പിലേക്ക് സംഭവദിവസം രാത്രി സ്ഥലം മാറ്റിയത്. സിവിൽ പൊലീസ് ഓഫീസർമാരായ സുധീർ ബാബുവും മറ്റൊരു ഉദ്യോഗസ്ഥനുമാണ് സംഭവസ്ഥലത്ത് ഇല്ലാതിരുന്ന ഓഫീസർമാർ. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ എസ്.ഐയ്ക്കും സംഘത്തിനും സംഭവത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നാണ് റിപ്പോർട്ട് നൽകിയത്. എന്നാൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷ്ണർ വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോർട്ട് നൽകിയത്.
2009-10 ൽ ഷാഡോ എസ്.ഐ ആയാണ് വിജയ് ശേഖർ സർവ്വീസ് ആരംഭിക്കുന്നത്. തുടർന്ന് നോർത്ത് എസ്.ഐ ആയി മൂന്ന് വർഷം, പാലരിവട്ടത്ത് ഒരു വർഷം, കളമശ്ശേരി എസ്. ഐയായി ഒരു വർഷവും സേവനം അനുഷ്ഠിച്ചു. തുടർന്നാണ് സെൻട്രൽ സ്റ്റേഷനിൽ എസ് ഐയായി എത്തിയത്. നോർത്ത് സ്റ്റേഷനിൽ എസ്.ഐ ആയിരിക്കുമ്പോൾ ലോഡ്ജിൽ വെച്ച് നടന്ന കൊലപാതകത്തിൽ കാര്യമായ തെളിവുകൾ ഇല്ലാതിരുന്നിട്ടും 5 ദിവസത്തിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണ മികവിന്റെ പേരിൽ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ അവാർഡ് ലഭിച്ചിരുന്നു.
പെൺകുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുക, മറൈൻഡ്രൈവിലെ കുടചൂടി പ്രേമം നിർത്തലാക്കുക തുടങ്ങിയ മുദ്രവാക്യങ്ങളുമായാണ് ഇരുപതോളം വരുന്ന ശിവസേനാ പ്രവർത്തകർ ഹൈക്കോടതിക്ക് സമീപത്തെ മറൈൻ ഡ്രൈവ് നടപ്പാതയിൽ ചൂരലുമായി പ്രകടനം നടത്തിയത്. പ്രതിഷേധ പരിപാടി നേരത്തെ തന്നെ പ്ലാൻ ചെയ്ത് മാധ്യമങ്ങളെ അറിയിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ് മാധ്യമങ്ങളെ ശിവസേന പ്രതിഷേധ പരിപാടി അറിയിക്കുന്നത്. ശിവസേനയുടെ പരിപാടി ആയതിനാലും വേണ്ടത്ര ആളുകൾ ഉണ്ടാകില്ലെന്ന പ്രതീക്ഷയിലും പരിപാടിയെ അധികം മാധ്യമങ്ങളും ഗൗനിച്ചില്ല. മംഗളം ടിവി, റിപ്പോർട്ടർ ടിവി, ന്യൂസ് 18 മലയാളം എന്നി ദൃശ്യമാധ്യമങ്ങളും എ.എൻ.ഐ, പിടിഐ തുടങ്ങിയ ഏജൻസികളും ചില മുഖ്യധാരാ പത്രങ്ങളുടെ സ്റ്റിൽ ഫോട്ടോഗ്രാഫേഴ്സും മാത്രമാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍