അഴിക്കോട് മത്സരിച്ച് തോറ്റ നികേഷിനെ സിപിഐ(എം) കൈവിടില്ല; റിപ്പോർട്ടർ ടിവിയുടെ മുൻ മേധാവിക്ക് കോർപ്പറേഷൻ ചെയർമാൻ പദവി നൽകിയേക്കും; കെറ്റിഡിസിയുടെ തലപ്പത്ത് നിയോഗിക്കാൻ ആലോചിച്ച് മുഖ്യമന്ത്രി പിണറായി
രഞ്ജിത് ബാബു
കണ്ണൂർ: എം. വി. നികേഷ് കുമാറിന് കോർപ്പറേഷൻ ചെയർമാൻ പദവി നൽകാൻ ഇടതുമുന്നണിയിൽ തത്വത്തിൽ തീരുമാനമായി. കെ.ടി. ഡി.സി. പോലുള്ള പ്രമുഖ കോർപ്പറേഷനുകളിലൊന്നിന്റെ ചെയർമാൻ പദവി നൽകാനാണ് നികേഷിനെ പരിഗണിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലേറിയതോടെ ബോർഡ്, കോർപ്പറേഷൻ എന്നിവ ഉടൻ പുനഃസംഘടിപ്പിക്കപ്പെടും. വിനോദസഞ്ചാര വികസന കോർപ്പറേഷന്റെ ചെയർമാൻ സ്ഥാനമേറ്റെടുക്കാൻ നികേഷ് ഒരുക്കമാണെന്നു സൂചന നൽകിയിട്ടുണ്ട്. അതിനിടെ കൈരളി ടി.വി.യിൽ നികേഷിന് മാന്യമായ പദവി നൽകാൻ നീക്കം നടത്തിയിരുന്നു. എന്നാൽ മാദ്ധ്യമ പ്രവർത്തനത്തിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ലെന്ന ഉറച്ച നിലപാടിലാണ് നികേഷ്. അതിനാലാണ് കോർപ്പറേഷൻ പദവിയിലേക്ക് നികേഷിനെ പരിഗണിക്കുന്നത്.
ഏറെ വിജയപ്രതീക്ഷയിലായിരുന്നു സി.എം. പി. അരവിന്ദാക്ഷൻ വിഭാഗക്കാരായിരുന്ന എം. വി. നികേഷ് കുമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ മത്സരിക്കാനിറങ്ങിയത്. സി.എം. പി. സ്ഥാനാർത്ഥി എന്ന പരിവേഷം കളഞ്ഞ് സിപിഐ.(എം) ചിഹ്നം സ്വീകരിച്ചാണ് മത്സരിച്ചത്. പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചാൽ അനുഭാവികളുടെ വോട്ട് കൂടുതലായി നേടി വിജയിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു എൽ.ഡി.എഫ് നികേഷിനെ രംഗത്തിറക്കിയത്. മുസ്ലിം ലീഗിലെ കെ.എം. ഷാജിയായിരുന്നു യു.ഡി.എഫിലെ സ്ഥാനാർത്ഥി. 2011 ൽ കേവലം 493 വോട്ടുകൾക്ക് മാത്രം ജയിച്ചിരുന്ന ഷാജിയെ ഏറെ വെള്ളം കുടിപ്പിച്ച മത്സരമായിരുന്നു അഴീക്കോട് നടന്നത്. എന്നാൽ നികേഷ് കുമാർ പരാജയപ്പെടുകയും ഷാജി 2257 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രണ്ടാമതും മണ്ഡലം കൈപ്പിടിയിലൊതുക്കുകയും ചെയ്തു.
അഴീക്കോട് പരാജയം ഏറ്റുവാങ്ങിയെങ്കിലും നികേഷ് കുമാർ മാദ്ധ്യമ പ്രവർത്തനരംഗത്തേക്ക് തിരിച്ചു പോകാൻ തയ്യാറായില്ല. സജീവ രാഷ്ട്രീയത്തേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ് നികേഷ്. സിപിഐ(എം.)യിലൂടെ രാഷ്ട്രീയഭാവി കരുപ്പിടിപ്പിക്കാനുള്ള ശ്രമവുമായി അദ്ദേഹം മുന്നോട്ടുപോവുകയാണ്. എം. വി. രാഘവൻ സ്ഥാപിച്ച പാപ്പിനിശ്ശേരി വിഷചികിത്സാ സംഘത്തിന്റെ ഡയറക്ടറാണ് എന്ന പേരിൽ കോടതിയിൽ കേസ് നടക്കുന്നുണ്ട്. ഈ സ്ഥാപനത്തിന്റെ പേരിൽ ആയുർവേദ കോളേജ്, സ്നേക്ക് പാർക്ക് എന്നിവയും നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസിൽ നികേഷ് കുമാറും അമ്മയും സഹോദരിയും അനുജനും ഒരു പക്ഷത്തും എം. വി. ഗിരീഷ് കുമാർ മറുപക്ഷത്തുമായും കേസ് നടക്കുന്നുണ്ട്. സൊസൈറ്റിയുടെ അധികാരത്തർക്കത്തിന്റെ കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.
മാദ്ധ്യമ പ്രവർത്തനത്തിന് ഇനിയില്ലെന്നും ചാനലിന്റെ നടത്തിപ്പിൽ സജീവമായി ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്ന് മറുനാടൻ മലയാളിയോട് നികേഷ് കുമാർ നേരത്തെ പറഞ്ഞിരുന്നു. റിപ്പോർട്ടർ ടിവിയുടെ തലവൻ നികേഷും അവിടെ തന്നെ മാദ്ധ്യമ പ്രവർത്തകയായ വീണാ ജോർജുമാണ് ഇടതുമുന്നണിക്കായി തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയത്. ഇതിൽ ആറന്മുളയിൽ വീണാ ജോർജ് വിജയിച്ചു. നികേഷ് ആഴിക്കോട് പൊരുതി തോൽക്കുകയായിരുന്നു. തോറ്റതോടെ വാർത്താ അവതരാകനായി നികേഷ് വീണ്ടുമെത്തുമോ എന്ന സംശയം ബലപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഇനി മുഖ്യധാര മാദ്ധ്യമ പ്രവർത്തനത്തിനില്ലെന്ന് നികേഷ് പറയുന്നത്. റിപ്പോർട്ടർ ചാനലിന്റെ ചാലക ശക്തിയാണ് നികേഷ്. ഡയറക്ടർ എന്ന നിലയിൽ നിരവധി ഉത്തരവാദിത്തങ്ങളുണ്ട്. അതെല്ലാം നിർവ്വഹിച്ച് ചാനലിന്റെ ഉയർച്ച ഉറപ്പുവരുത്തുമെന്നാണ് നികേഷ് നൽകുന്ന സൂചന.
ഇതോടെ മലയാളിയുടെ ചാനൽ ചർച്ചകളിലെ പ്രധാന തേരാളിയായിരുന്ന നികേഷ് കളം ഒഴിയുകയാണെന്നും വ്യക്തമായി. എന്നാൽ രാഷ്ട്രീയ വിശകലനത്തിനും മറ്റും ഇടതു പക്ഷത്തെ പ്രതിനിധിയെന്ന നിലയിൽ നികേഷ് പ്രത്യക്ഷപ്പെടാൻ സാധ്യതയും ഉണ്ട്. ഇതിനിടെയാണ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനം നികേഷിന് നൽകാൻ സിപിഐ(എം) തയ്യാറാകുന്നത്. തെരഞ്ഞെടുപ്പ് മത്സരത്തോടെ രാഷ്ട്രീയക്കാരൻ എന്ന ലേബൽ നികേഷിന് വീണുകഴിഞ്ഞു. അതുകൊണ്ട് തന്നെ കോർപ്പറേഷന്റെ തലപ്പത്ത് വരുന്നതിൽ തെറ്റില്ലെന്നാണ് നികേഷിന് ലഭിക്കുന്ന ഉപദേശവും. ഇതോടൊപ്പം രാഷ്ട്രീയ പ്രവർത്തനവും റിപ്പോർട്ടിറിന്റെ മാനേജ്മെന്റ് തലത്തിലെ ഇടപടെലും തുടരും. സിഎംപി നേതാവ് രാഘവന്റെ മകനായ നികേഷിന് മുഖ്യമന്ത്രി പിണറായിയുമായും അടുത്ത ബന്ധമാണുള്ളത്. ഇത് തന്നെയാണ് നികേഷിനെ രാഷ്ട്രീയത്തിൽ എത്തിച്ചതും.
കണ്ണൂരിൽ സിപിഐ(എം) കെട്ടിപെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു എം വി രാഘവൻ. ബദൽ രേഖാ വിവാദത്തോടെ സിപിഎമ്മിൽ നിന്ന് പുറത്തായ രാഘവൻ സിപിഐ(എം) രൂപീകരിച്ച് യുഡിഎഫിനൊപ്പമാണ് നിന്നത്. എന്നാൽ അവസാന കാലത്ത് സിപിഎമ്മുമായി അടുത്തു. പാർട്ടിയിൽ മടങ്ങിയെത്താനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മരിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് രാഘവന്റെ മകനായി നികേഷ് സജീവ രാഷ്ട്രീയത്തിലേക്ക് കാൽ വയ്ക്കുന്നത്. സിഎംപിയിലെ എതിർപ്പുകൾ മനസ്സിലാക്കിയാണ് നികേഷിന് സിപിഐ(എം) സ്വന്തം അക്കൗണ്ടിൽ സീറ്റ് നൽകിയത്. കണ്ണൂരിൽ ജനപ്രിയമായ മുഖം സിപിഎമ്മിൽ ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. പിണറായി വിജയൻ തന്നെയാണ് അതിന് നേതൃത്വം നൽകിയത്.
നിഷ്പക്ഷ ചാനൽ എന്ന നിലയിലാണ് റിപ്പോർട്ടർ പ്രവർത്തനം തുടങ്ങിയത്. ഇന്ത്യാവിഷന്റെ ആദ്യകാല ചുമതലക്കാരനായി നികേഷ് അഴിമതിയ്ക്കെതിരെ എടുത്ത നിലപാടുമായാണ് മുഖ്യധാര മാദ്ധ്യമ പ്രവർത്തനത്തിൽ സ്വന്തം കൈയൊപ്പ് തെളിയിച്ചത്. പിന്നീട് റിപ്പോർട്ടർ ചാനലുണ്ടാക്കി അങ്ങോട്ട് മാറി. ജനപക്ഷത്ത് നിന്ന് വാർത്തകൾ റിപ്പോർട്ട് ചെയ്തു. ഇതിനിടെയിൽ ചാനൽ മേധാവി തന്നെ ഇടത് സ്ഥാനാർത്ഥിയായത് ചാനലിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന വിമർശനം ഉയർന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് നികേഷ് വാർത്താ അവതരണത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള തീരുമാനം നികേഷ് എടുത്തത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- മാർത്തോമ്മാ വിശ്വാസികളായ മാതാപിതാക്കളുടെ മകൻ; കവലകളിൽ സുവിശേഷ പ്രാസംഗികനായി തുടക്കം; ബൈബിൾ പ്രചാരകർക്കൊപ്പം കൂടിയപ്പോൾ എത്തിയത് അമേരിക്കയിൽ; സാധുക്കൾക്ക് ജീവകാരുണ്യ ചൊരിഞ്ഞു ജനകീയൻ; സ്വന്തമായി സ്ഥാപിച്ച സഭയുടെ ബിഷപ്പായി; വിവാദങ്ങളും നിരവധി; വിട പറഞ്ഞ യോഹാൻ മെത്രാപ്പൊലീത്തയുടെ ജീവിതകഥ
- നാണംകുണുങ്ങിയും അരക്ഷിതനുമായ കുഞ്ഞുയോഹന്നാച്ചൻ; ഒരിക്കലും സുവിശേഷകൻ ആകില്ലെന്ന് അമ്മ കരുതിയ നാളുകൾ; തെരുവിൽ സുവിശേഷം പ്രചരിപ്പിച്ചാൽ ആളുകൾ തല്ലുകയോ കല്ലെറിയുകയോ ചെയ്യുമോ എന്ന 16 കാരന്റെ ആശങ്കകൾ; ഗിസല്ലയെ കണ്ടപ്പോൾ ഇതാണെന്റെ ജീവിത പങ്കാളി എന്ന് തിരിച്ചറിഞ്ഞ നിമിഷം; ബിഷപ്പ് കെ പി യോഹന്നാൻ വരവറിയിച്ചത് ഇങ്ങനെ
- പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന്‍ അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ
- വിവാദങ്ങൾക്കിടെ അതിജീവനം ശീലമാക്കിയ മെത്രാപ്പൊലീത്ത; അമേരിക്കയിൽ എത്തിയപ്പോൾ നിനച്ചിരിക്കാതെ ദുരന്തം; പാഞ്ഞെത്തിയ കാർ തലയും നെഞ്ചും പരിക്കേൽപ്പിച്ചു; തിരികെ വരുമെന്ന് പ്രതീക്ഷ തെറ്റിച്ചു യോഹാൻ മെത്രാപ്പൊലീത്തയുടെ വിയോഗം; കണ്ണീരിൽ ബിലിവേഴ്സ് സഭാ വിശ്വാസികൾ
- റിലീസിന് മുമ്പേ നേട്ടവുമായി മമ്മൂട്ടിയുടെ ടർബോ; പിന്നിലാക്കിയത് കമൽഹാസൻ ചിത്രം 'ഇന്ത്യൻ 2'നെ; തീയറ്ററുകളെ ഇളക്കി മറിക്കാൻ ടർബോ ജോസ് എത്തും
- ഇന്റേണൽഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമിൽ കാണാതായി; തിരച്ചിൽ തുടരുന്നു
- 300 കോടി മതിക്കുന്ന ചെറുവണ്ണൂരിലെ സ്റ്റീൽ കോംപ്ലക്സ് വിറ്റത് വെറും 30 കോടിക്ക്; സ്വകാര്യവൽക്കരണത്തിനെതിരെ അലറുന്ന സഖാക്കൾക്ക് ഇപ്പോൾ മിണ്ടാട്ടമില്ല; വ്യവസായമന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിൽ തിരഞ്ഞെടുപ്പിന്റെ മറവിൽ നടന്ന ഡീൽ പകൽക്കൊള്ളയോ?
- കർമ്മം കൊണ്ട് തിരുവല്ലാക്കാരൻ ആയതോടെ പി ജെ കുര്യനുമായി ആത്മബന്ധം; ആരെയും പിണക്കാത്ത രാഷ്ട്രീയ സൗഹൃദക്കരുത്ത് എത്തിച്ചത് പ്രധാനമന്ത്രി മോദിക്ക് മുമ്പിലും; ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിയെ പിന്തുണച്ചു; വിട പറഞ്ഞത് രാഷ്ട്രീയക്കാരുടെയും പ്രിയങ്കരനായ മെത്രാപ്പൊലീത്ത
- മേതിൽ ദേവികക്കെതിരെ അപകീർത്തി പ്രചരണം; നിഷ് അദ്ധ്യാപികക്കെതിരെ കേസെടുത്തു കോടതി; മേതിൽ ദേവികയുടെ ദി ക്രോസ്ഓവർ എന്ന ഡാൻസ് ഡോക്യുമെന്റെ തന്റെ നൃത്തരൂപത്തിന്റെ മോഷണമെന്ന് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് സിൽവി മാക്സി; സിൽവിക്ക് കോടതിയുടെ സമൻസ്
- കർക്കറെ കൊല്ലപ്പെട്ടത് ആർഎസ്എസുമായി ബന്ധമുള്ള പൊലീസുകാരന്റെ വെടിയേറ്റോ? ബുള്ളറ്റ് പ്രൂഫ് കാണാതായത് എങ്ങനെ? മൃതദേഹത്തിൽനിന്ന് കണ്ടെടുത്ത വെടിയുണ്ടകൾ എവിടെ? ഭീകരർ മറാത്തയിൽ സംസാരിച്ചിരുന്നോ? മുംബൈ രാഷ്ട്രീയത്തിൽ നീറിപ്പുക്കഞ്ഞ് ഹേമന്ദ് കർക്കറെ വീണ്ടും!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍