Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ മുസ്ലിം സംഘടനകൾക്ക് പൊതുവിദ്യാഭ്യാസത്തേക്കാൾ വലുതാണോ മദ്രസാ വിദ്യാഭ്യാസം; സ്‌ക്കൂൾ സമയം അരമണിക്കൂർ നേരത്തേയാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കൂട്ട പ്രതിഷേധവുമായി മുസ്ലിം സംഘടനകൾ; ഒമ്പതരക്ക് ക്‌ളാസ് തുടങ്ങിയാൽ മദ്രസാ വിദ്യാഭ്യാസ അവതാളത്തിലാവുമോ?

കേരളത്തിലെ മുസ്ലിം സംഘടനകൾക്ക് പൊതുവിദ്യാഭ്യാസത്തേക്കാൾ വലുതാണോ മദ്രസാ വിദ്യാഭ്യാസം; സ്‌ക്കൂൾ സമയം അരമണിക്കൂർ നേരത്തേയാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കൂട്ട പ്രതിഷേധവുമായി മുസ്ലിം സംഘടനകൾ; ഒമ്പതരക്ക് ക്‌ളാസ് തുടങ്ങിയാൽ മദ്രസാ വിദ്യാഭ്യാസ അവതാളത്തിലാവുമോ?

കെ വി നിരഞ്ജൻ

കോഴിക്കോട്:കേരളത്തിലെ സ്‌ക്കൂളുകളിലെ സമയക്രമം പത്തുമണി മുതൽ നാലുവരെ എന്നതിൽനിന്ന് ഒമ്പതര മുതൽ മൂന്നരവരെയാക്കാനുള്ള പിണറായി സർക്കാർ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി മുസ്ലിം സംഘടനകൾ. സ്‌ക്കൂൾ സമയം അരമണിക്കൂർ നേരത്തെയാക്കുന്നത് മുസ്ലിം കുട്ടികളുടെ മദ്രസാ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നാണ് ഇവർ പറയുന്നത്.അതുകൊണ്ടുതന്നെ പുതിയ സമയക്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാനും പ്രക്ഷോഭം നടത്താനും കോഴിക്കോട്ട് ഇന്നലെ ചേർന്ന വിവിധ മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു.

അതേസമയം വിദ്യാഭ്യാസ വിദഗ്ധരും നിരവധി കരിക്കുലം കമ്മറ്റികളും നേരത്തെ ശിപാർശ ചെയ്തതാണ് രാവിലെ ഒമ്പതരക്ക് ക്‌ളാസുകൾ തുടങ്ങുകയെന്നത് എന്നതാണ് യാഥാർഥ്യം. സ്‌കൂളുകളും സർക്കാർ ഓഫീസുകളും ഒരേസമയത്ത് തുറക്കുന്നതിനാൽ, രാവിലെയുണ്ടാകുന്ന തിരക്ക് ഒരു പരിധിവരെ കുറക്കാമെന്നും കരുതി പൊതുസമൂഹത്തിൽനിന്നും ഈ നീക്കത്തിന് വലിയ പിന്തുണയുണ്ടായി.

മാത്രമല്ല വൈകുന്നേരം മൂന്നരക്ക് ക്‌ളാസുകൾ അവസാനിക്കുന്നതിനാൽ എക്‌സ്ട്രാ കരിക്കുലർ ആക്റ്റിവിറ്റികൾക്കും മറ്റും കുട്ടികൾക്ക് സമയം കിട്ടുകയും ചെയ്യും.ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടും, രാവിലെ അധ്യയനം തുടങ്ങുന്നതാണ് വിദ്യാർത്ഥികളുടെ പഠനത്തിന് ഗുണംചെയ്യുകയെന്നുള്ള വിദഗ്ധരുടെ അഭിപ്രായവും കണക്കിലെടുത്താണ് സർക്കാർ പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരമൊരു മാറ്റത്തിന് സമ്മതിച്ചത്. എന്നാൽ അപ്പോഴേക്കും കടുത്ത എതിർപ്പുമായി മുസ്ലിം ലീഗടക്കമുള്ള സംഘടനകൾ എത്തിയിരക്കയാണ്.

അധ്യയന സമയം വെറും അരമണിക്കൂർ നേരത്തെയാക്കുന്നത് എങ്ങനെയാണ് മദ്രസ വിദ്യാഭ്യാസത്തെ ബാധിക്കുകയെന്ന് കൃത്യമായി ഇവർ പറയുന്നുമില്ല. മാത്രമല്ല ഇപ്പോൾ തന്നെ മുസ്ലിം സമുദായത്തിൽപെട്ട പല കുട്ടികളും അതിരാവിലെ മുതൽ ട്യൂഷന് പോവുന്നവരാണ്. മുസ്ലിം മാനേജ്‌മെന്റുകൾ നടത്തുന്ന സി.ബി.എസ്.ഇ സ്‌ക്കൂളുകൾ ഭൂരിഭാഗവും രാവിലെ എട്ടേകാലിന് പ്രവർത്തനം തുടങ്ങുന്നവയാണ്. അപ്പോഴൊന്നുമില്ലാത്ത മദ്രസാ വിദ്യാഭ്യാസം തടസ്സപ്പെടൽ, പൊതുവിദ്യാലയങ്ങളിലെ സമയക്രമം അൽപ്പം മാറ്റുമ്പോൾ എങ്ങനെയാണ് ഉണ്ടാവുന്നത് എന്ന ചോദ്യത്തിനും മുസ്ലിം സംഘടനകൾക്ക് കൃത്യമായ മറുപടിയില്ല.

മാത്രമല്ല രജീന്ദ്രസച്ചാർ കമ്മറ്റിയൊക്കെ, കേരളത്തിലെ മുസ്ലീങ്ങളുടെ മെച്ചപ്പെട്ട സാമൂഹിക-സാമ്പത്തിക അവസ്ഥക്ക് ഒരു പ്രധാനകാരണമായി എടുത്തുപറഞ്ഞിരുക്കുന്നത് പൊതുവിദ്യാഭ്യാസമാണ്.ഉത്തരേന്ത്യയിലെയും മറ്റും മുസ്ലീങ്ങളെപ്പോലെ മാതൃഭാഷ ഉറുദുവായിക്കരുതി വെറും മതപഠനത്തിൽ ഒതുങ്ങിക്കൂടാതെ, മലയാളത്തെ സ്വന്തം ഭാഷയാക്കി സ്വീകരിച്ചതാണ് കേരളത്തിലെ ഇസ്ലാംമത വിശ്വാസികളുടെ മെച്ചപ്പെട്ട അവസ്ഥക്ക് കാരണമെന്ന് സച്ചാർ കമ്മറ്റിപോലും അടിവരയിട്ട് പറയുന്നുണ്ട്.

അങ്ങനെ നോക്കുമ്പോൾ പൊതുവദ്യാഭ്യാസത്തെ ശക്തിപ്പെടുത്തേണ്ടവർ തന്നെ അതിനെതിരായി തിരിയുന്നത് മറ്റെതേ അജണ്ട വച്ചാണെന്ന് സമൂഹ മാധ്യമങ്ങളിൽ നിശിതമായ വിമർശനം ഉയരുന്നുണ്ട്.നിലവിലുള്ള രീതി പ്രകാരം എവിടെയും മദ്രസാ പഠനത്തിന് വിലക്കൊന്നുമില്ല. ഇനി അങ്ങനെയാണെങ്കിൽതന്നെ പൊതുവിദ്യഭ്യാസമാണോ മദ്രസാ വിദ്യാഭ്യാസമാണോ വലുത് എന്ന ചോദ്യത്തിനും അവർ മറുപടി പറയേണ്ടിവരും.

അതേസമയം പതിനഞ്ചുലക്ഷം വിദ്യാർത്ഥികളുടെ മദ്രസാ പഠനത്തിന് പ്രയാസമുണ്ടാക്കുന്ന തീരുമാനം ആയതിനാൽ സ്‌കൂൾ സമയമാറ്റത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന് കോഴിക്കോട്ട് ചേർന്ന മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.2007ൽ സ്‌കൂൾ സമയമാറ്റ പ്രക്ഷോഭത്തെ തുടർന്നുള്ള അന്ന് സർക്കാർ മുസ്ലിം സംഘടനകൾക്ക് സ്‌കൂൾ സമയം മാറ്റില്‌ളെനന് രേഖാമൂലം ഉറപ്പുനൽകിയിരുന്നതായും യോഗം ചൂണ്ടിക്കാട്ടി.

കേരള ഹജ്ജ് കമ്മറ്റി ചെയർമാനും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നേതാവുമായ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് സംസ്ഥാന ജനറർ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജമാഅത്തെ ഇസ്ലാമി,കെ.എൻ.എം, സമസ്ത തുടങ്ങിയ വിവിധ മുസ്ലിം സംഘടനകളുടെ നേതാക്കൾ പങ്കെടുത്തു.തുടർ നടപടിക്കായി കമ്മറ്റിയെയും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ കോഴിക്കോട്ടുചേർന്ന മുസ്ലിംലീഗ് പ്രവർത്തക സമിതിയും സ്‌കൂൾ സമയ മാറ്റത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താൻ തീരുമാനിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP