മഹാരാഷ്ട്ര കത്തുന്നത് മൂന്നു നൂറ്റാണ്ടായുള്ള ദളിത് ഉന്നത വംശജരുടെ വഴക്കിന്റെ പേരിൽ; ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ ചുവട് ഉറപ്പിക്കാൻ കാരണമായ ഹൈന്ദവ തർക്കം വീണ്ടും ചൂടാകുന്നു; മഹാരാഷ്ട്രയിലെ ദളിത് വംശജർക്ക് വേണ്ടി പോരാടി അംബേദ്കറുടെ കൊച്ചുമകൻ: മാറാത്തക്കാർ തമ്മിലുണ്ടായ യുദ്ധത്തിന്റെ വിജയാഘോഷ വാർഷികം തെരുവ് യുദ്ധമായപ്പോൾ
കെ ആർ ഷൈജുമോൻ
മുംബൈ: കഴിഞ്ഞ രണ്ടു ദിവസമായി മഹാരാഷ്ട്രയിലെ തെരുവുകൾ യുദ്ധക്കളത്തിനു സമാനമാണ്. അടിസ്ഥാന കാരണത്തിന് മൂന്നു നൂറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ട്. പുരാതന ഇന്ത്യയിലെ ഹൈന്ദവർക്കിടയിൽ ഉണ്ടായിരുന്ന കടുത്ത ജാതി വ്യവസ്ഥയുടെ ഭാഗമായി മാറാത്തയിലെ വരേണ്യ വർഗ്ഗവും ദളിതരും തമ്മിൽ ഉണ്ടായിരുന്ന ചേരി തിരിവിൽ നിന്നും ഉടലെടുത്ത തർക്കമാണ് ഒരു പരിധി വരെ ബ്രിട്ടീഷ്കാർക്ക് എളുപ്പത്തിൽ ഇന്ത്യയെ കീഴടക്കാനും സഹായകമായത്.
ഇതിനായി ചരിത്രം എടുത്തു പറയുന്ന മൂന്നു സവിശേഷ യുദ്ധങ്ങളാണ് ബ്രിട്ടീഷ് സൈന്യത്തിന് മറാത്താ സൈന്യവുമായി നടത്തേണ്ടി വന്നത്. ഇതിലെല്ലാം മാറാത്തയിലെ ഉന്നത വംശജരോടുള്ള വിദ്വേഷം മൂലം ദളിത് വിഭാഗങ്ങൾ ബ്രിട്ടീഷുകാർക്കൊപ്പം നിന്ന് എന്നാണ് പഠനങ്ങൾ പറയുന്നത്. അവസാന യുദ്ധമായ 1818 ജനുവരി ഒന്നിലെ യുദ്ധത്തിനെ 200 വാർഷിക ആഘോഷം നടത്തിയ ദളിതരെ ആക്രമിച്ചതാണ് ഇപ്പോൾ തെരുവ് യുദ്ധമായി മഹാരാഷ്ട്രയിൽ കത്തിപ്പടർന്നതും ഇന്നത്തെ മഹാരാഷ്ട്ര ബന്ദിലേക്കു നയിച്ചതും. മുംബൈ അടക്കമുള്ള നഗരങ്ങൾ ഇന്ന് ഏറെക്കുറെ നിശ്ചലമാകും എന്നാണ് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
ദളിതരുടെ കൺകണ്ട ദൈവമായ ബി ആർ അബേംദ്കറുടെ ചെറുമകൻ പ്രകാശ് അംബേദ്കർ തന്നെയാണ് ഇപ്പോൾ ദളിത് പക്ഷത്തിനു വേണ്ടി രംഗത്തുള്ളത്. പ്രധാന പട്ടണങ്ങളായ കോലാപ്പൂർ, പർബാനി, ലത്തൂർ, കൊങ്കൺ, അഹമ്മദാബാദ്, ഔറംഗബാദ്, ഹിങ്കോലി, നാന്ദെണ്ട, താനെ അടക്കമുള്ള പ്രദേശങ്ങൾ ഇന്ന് നിശ്ചലമായേക്കും. ദളിദ് വിഭാഗങ്ങളുടെ ശക്തി തെളിയിക്കാൻ 250 ഓളം സംഘടനകൾ ചേർന്നുള്ള പ്രതിഷേധമാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ രൂപം കൊള്ളുന്നത്. എന്നാൽ എതിർ ഭാഗത്തുള്ളവർ ഇവരെ കരുതുന്നത് രാജ്യത്തെ ഒറ്റിയവർ എന്ന നിലയിലും. ദളിദ് സഹായം ഇല്ലായിരുന്നെങ്കിൽ ഒരിക്കലും ബ്രിട്ടന് ഇന്ത്യയെ കീഴടക്കി ഭരിക്കാൻ കഴിയുമായിരുന്നില്ല എന്ന് കരുതുന്നവർ ധാരാളമാണ്. ഈ ചേരി തിരിവ് തന്നെയാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിന് കരുത്തായി മാറുന്നതും.
വിഭജന പൂർവ ഇന്ത്യയിലെ പ്രധാന പ്രദേശങ്ങൾ ഏറെക്കുറെ മറാത്താ വംശത്തിന്റെ കീഴിൽ ആയിരുന്നതിനാൽ ഇവരെ കീഴടക്കുക എന്നതായിരുന്നു ബ്രിട്ടീഷ് സൈന്യം നേരിട്ട പ്രധാന വെല്ലുവിളിയും. മറാത്താ രാജ വംശത്തിനു കീഴിൽ അടിച്ചമർത്തപ്പെട്ട ജനതയായി കഴിഞ്ഞ ദളിതർ 28000 വരുന്ന സൈന്യത്തെ വെറും 500 പേരുടെ കരുത്തിൽ പൊരുതി തോൽപ്പിച്ച ധീര കഥയുടെ വീര്യം ഇന്നും മഹാരാഷ്ട്രയിലെ ദളിതരെ വീര്യം കൊള്ളിക്കുകയാണ്. ജലപനമില്ലാതെ ഒരു ദിവസത്തിലേറെ നീണ്ടു നിന്ന യുദ്ധമാണ് ബ്രാഹ്മണ മേധാവിത്യം തകർത്തു ബ്രിട്ടീഷ് സൈന്യത്തിന് ചുവടു ഉറപ്പിക്കാൻ സഹായകമായത് എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ബ്രിട്ടീഷ് ഭരണം ആരംഭിക്കും മുൻപ് ഇന്ത്യയിലെ വിവിധ നാട്ടുരാജ്യങ്ങൾക്കു വൻശക്തിയെ ധീരമായി ചെറുത്ത് നിൽക്കാൻ കഴിഞ്ഞിരുന്നെങ്കിലും മറാത്താ പ്രദേശത്തു ജാതീയ മേൽക്കോയ്മ സൃഷ്ടിച്ച ചേരിതിരിവിൽ നുഴഞ്ഞു കയറാൻ വൈദേശിക ശക്തികൾക്കു കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം.
ഒരു തരത്തിൽ ബ്രിട്ടീഷുകാരുടെ വരവ് തങ്ങളുടെ അടിച്ചമർത്തലിൽ നിന്നുള്ള വിമോചനമായി കരുതുക ആയിരുന്നു താഴെക്കിടയിലുള്ള ദളിദ് വംശജർ. ബ്രിട്ടൻ ഇന്ത്യയിൽ പൂർണ്ണമായും ആധിപത്യം നേടും മുൻപുള്ള ബ്രിട്ടീഷിന്ത്യ പ്രദേശവുമായുള്ള ഏറ്റുമുട്ടലുകൾ മറാത്താ ദേശക്കാർക്കു തുടരെ തുടരെ നടത്തേണ്ടി വന്നു. ഇത്തരത്തിൽ മൂന്നു പ്രധാന യുദ്ധങ്ങളിൽ അവസാനത്തേത് ആയിരുന്നു 1818 ൽ നടന്നത്. ഇതോടെയാണ് ബ്രിട്ടൻ ഏറെക്കുറെ പൂർണ്ണമായും ഇന്ത്യയെ കാൽക്കീഴിലാക്കിയത്. അവസാന ചെറുത്തു നിൽപ്പ് എന്ന നിലയിലാണ് പേഷ്വ സൈന്യം കോറിഗാവിൽ ബ്രിട്ടനെ എതിരിട്ടത്. ആ യുദ്ധത്തിലും തോറ്റതോടെ ആത്മ വിശ്വാസം നഷ്ടമായ ഇന്ത്യൻ നാട്ടുരാജ്യങ്ങൾ പരിപൂർണമായി ബ്രിട്ടന് അടിമപ്പെടുക ആയിരുന്നു. ഇപ്പോൾ ആ വിജയാഘോഷമാണ് ഇന്ത്യയിലെ പഴയ മാറാത്ത പ്രദേശങ്ങളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നത്.
1818 ലെ യുദ്ധം വാസ്തവത്തിൽ ഇന്ത്യക്കാർ തമ്മിൽ ആയിരുന്നു എന്നതാണ് കൂടുതൽ രസകരം. ബ്രിട്ടീഷ് സൈന്യം എന്നാണ് പേര് ഉണ്ടായതെങ്കിലും മഹർ പോരാളികൾ എന്ന പേരിൽ പേഷ്വാ സൈന്യവുമായി ഏറ്റുമുട്ടിയത് ഇന്ത്യൻ ദളിതർ തന്നെയായിരുന്നു. 20000 പടക്കുതിരകളും 8000 കാലാൾ സേനയും ഉണ്ടായിട്ടും ദളിത് സൈന്യം മുട്ടുവിറയ്ക്കാതെ പോരാടി. ഒടുവിൽ വിജയം ബ്രിട്ടന്റെ പേരിൽ കുറിച്ചിടുകയും ചെയ്തു. വിഭജന ഭരണത്തിന്റെ മറ്റൊരു കൗശല ബുദ്ധിയാണ് ബ്രിട്ടൻ മറാത്താ ദളിതരിലൂടെ നടപ്പാക്കിയത്. ഈ യുദ്ധത്തിന്റെ സ്മരണക്കായി നിർമ്മിച്ച യുദ്ധ സ്തൂപത്തിൽ 1927 ജനുവരി ഒന്നിന് അംബേദ്ക്കർ പുഷ്പാർച്ചന നടത്തിയത് മുതൽ ദളിതർ ഇവിടെ വാർഷിക ആഘോഷം സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യൻ കരസേനയിൽ മഹർ റെജിമെന്റും ഈ യുദ്ധ സ്മാരകമായി രൂപമെടുത്തതാണ്.
മനുഷ്യരായി പോലും ജീവിക്കാൻ അനുവദിക്കാതിരുന്ന ജാതിമേൽക്കോയ്മയിൽ നിന്നും രൂപമെടുത്ത അസ്വസ്ഥതയാണ് മെഹറുകളെ വൈദേശികരുമായി കൂട്ടുകൂടാൻ പ്രേരിപ്പിച്ചത്. സ്വന്തം അസ്തിത്വം സ്ഥാപിച്ചെടുക്കാൻ നടത്തിയ പോരാട്ട വീര്യം ഇന്നും ഇന്ത്യൻ ദളിതരുടെ ആവേശമായി നിലനിൽക്കുന്നു എന്ന് കൂടിയാകും മഹാരാഷ്ട്ര ബന്ദിലൂടെ തെളിയിക്കപ്പെടുക. ഒരു പക്ഷെ ജാതീയമായി ഇന്ത്യ വിഭജിക്കപ്പെട്ടിലായിരുന്നെകിൽ ഒരിക്കലും ബ്രിട്ടനു ഇന്ത്യൻ മണ്ണിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയുമായിരുന്നില്ല എന്ന് കൂടി ഓർമ്മിപ്പിക്കുകയാണ് കോറിഗാവ് യുദ്ധ വാർഷിക ചടങ്ങുകൾ.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍