Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ദിലീപിനെ തിരിച്ചെടുക്കണമെന്ന് ഊർമിള ഉണ്ണി ജനറൽ ബോഡിയിൽ പറഞ്ഞപ്പോൾ ഒരാളും എതിർത്തില്ല; കടലാസുപുലികളായ ഡബ്ലുസിസിക്ക് നട്ടെല്ലുണ്ടെങ്കിൽ, ചുണയുണ്ടെങ്കിൽ യോഗത്തിൽ വന്ന് ചോദിക്കണമായിരുന്നു; ദിലീപിനെ സാങ്കേതികമായി അമ്മയിൽ നിന്ന് പുറത്താക്കാത്ത കാലത്തോളം തിരിച്ചെടുക്കേണ്ട ആവശ്യവുമില്ല; പാത്ത് പതുങ്ങി നിന്ന് ചോദിക്കുന്ന ചോദ്യത്തിന് അമ്മ എന്തിന് മറുപടി നൽകണം; വനിതാ കൂട്ടായ്മ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയുമായി ദിലീപ് പക്ഷം

ദിലീപിനെ തിരിച്ചെടുക്കണമെന്ന് ഊർമിള ഉണ്ണി ജനറൽ ബോഡിയിൽ പറഞ്ഞപ്പോൾ ഒരാളും എതിർത്തില്ല; കടലാസുപുലികളായ ഡബ്ലുസിസിക്ക് നട്ടെല്ലുണ്ടെങ്കിൽ, ചുണയുണ്ടെങ്കിൽ യോഗത്തിൽ വന്ന് ചോദിക്കണമായിരുന്നു; ദിലീപിനെ സാങ്കേതികമായി അമ്മയിൽ നിന്ന് പുറത്താക്കാത്ത കാലത്തോളം തിരിച്ചെടുക്കേണ്ട ആവശ്യവുമില്ല; പാത്ത് പതുങ്ങി നിന്ന് ചോദിക്കുന്ന ചോദ്യത്തിന് അമ്മ എന്തിന് മറുപടി നൽകണം; വനിതാ കൂട്ടായ്മ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയുമായി ദിലീപ് പക്ഷം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാൻ അമ്മയുടെ ജനറൽ ബോഡി തീരുമാനിച്ചതിനെ തുടർന്ന് സിനിമയിലെ വനിതാകൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് ഏഴ് ചോദ്യങ്ങളുമായി രംഗത്തെത്തിയിരുന്നു.യോഗത്തിൽ പങ്കെടുക്കാതിരുന്നതുകൊണ്ട് ഡബ്ല്യുസിസി അംഗങ്ങൾ വാർത്താമാധ്യമങ്ങളിൽ നിന്നാണ് വിവരമറിഞ്ഞത്.

ഡബ്യുസിസി ഉന്നയിച്ച ചോദ്യങ്ങൾ ഇവയാണ്.

1,അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?

2. സംഘടനയിലേക്ക് ഇപ്പോൾ തിരിച്ചെടുക്കുവാൻ തീരുമാനിക്കുമ്പോൾ നേരത്തേ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?

3. ബലാൽസംഗം പോലുള്ള ഒരു കുറ്റകൃത്യത്തിൽ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂർത്തിയാവുന്നതിനു മുമ്പ് നിങ്ങൾ തിരിച്ചെടുക്കുന്നത്. അതിൽ നിങ്ങൾക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?

4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ ?

5. ഇപ്പോൾ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങൾ ചെയ്യുന്നത്?

6. ഒരു ജനാധിപത്യ സംഘടന എന്ന നിലയിൽ ഇപ്പോൾ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നൽകുക?

7. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസിൽ ഉൾപ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങൾ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ?

നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങൾ അപലപിക്കുന്നു. ഡബ്യുസിസി അവൾക്കൊപ്പം.

ഈ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത് ചാനലുകളിൽ ദിലീപ് പക്ഷത്ത് നിന്ന് ഉറച്ച് വാദിക്കുന്ന നടൻ മഹേഷാണ്. അമ്മ സംഘടന എന്തിനായിരുന്നു ദിലീപിനെ പുറത്താക്കിയത് എന്ന ചോദ്യത്തിന് മഹേഷിന്റെ മറുപടി ഇങ്ങനെ: ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയിട്ടില്ല. അത് വെറും സാങ്കൽപിക വാദം മാത്രമാണ്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് പ്രതിയായതിനെ തുടർന്ന് ചേർന്ന അമ്മയുടെ അവെയ്‌ലബിൾ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ദിലീപിനെ പുറത്താക്കാൻ തീരുമാനമെടുത്തത്. എന്നാൽ അമ്മ ബൈലോ പ്രകാരം , അവെയ്‌ലബിൾ കമ്മിറ്റി ചേർന്ന് ഒരാഴ്ചയ്ക്കകമോ, 10 ദിവസത്തിനുള്ളിലോ ഫുൾ കോറം ചേരണം. രണ്ടു മാർഗങ്ങളാണ് ഒരാളെ പുറത്താക്കാൻ സ്വീകരിക്കേണ്ടത്. ജനറൽ ബോഡി ചേർന്ന് ഭൂരിപക്ഷത്തോടെ പുറത്താക്കണം. ദിലീപിനോട്് വിശദീകരണം ചോദിക്കണം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഒരവസരം കൂടി കൊടുക്കണം. ഇതല്ലെങ്കിൽ വിശദീകരണത്തിനായി ദിലീപിന് കത്തുകൊടുക്കാം. അല്ലെങ്കിൽ നേരിട്ട് അറിയിക്കാം. ഇതൊന്നും അന്നത്തെ അവെയ്‌ലബിൾ കമ്മിറ്റിയോ ഫുൾ കമ്മിറ്റിയോ ചെയ്യാത്ത സാഹചര്യത്തിൽ ദിലീപിന്റെ ഭാഗത്ത് നിന്ന് നോക്കിയാൽ പുറത്താക്കിയിട്ടില്ല.

അന്ന് പൃഥ്വിരാജ്, രമ്യാനമ്പീശൻ, ആസ്ിഫ് അലി എന്നിവരുടെ നിലപാടുകൾ സുവ്യക്തമായിരുന്നു. ഒരുനടൻ തന്റെ നിലപാടിനോട് ചേർന്ന തീരുമാനമല്ല കമ്മിറ്റി എടുക്കുന്നതെങ്കിൽ അത് പുറത്തുവന്നുപറയുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.അന്ന് സമ്മർദ്ദത്തിന്റെ ഫലമായാണ് ദിലീപിനെ പുറത്താക്കാൻ തീരുമാനമെടുത്തത്. എന്നാൽ, തുടർനടപടികൾ എടുക്കാത്ത സാഹചര്യത്തിൽ ആ നടപടിക്ക് നിലനിൽപ്പില്ല.

ഡബ്ല്യുസിസി അംഗങ്ങൾ അമ്മയിലെ അംഗങ്ങളാണല്ലോ. ആ പുലികൾക്ക് നട്ടെല്ലുണ്ടെങ്കിൽ നിവർന്ന് നിന്ന് ചോദ്യം ചോദിക്കണം. ഒളിയുദ്ധമല്ല വേണ്ടത്, ഒളിയുദ്ധം നാണക്കേടാണ്.ഉചിതമായ തീരുമാനമെടുക്കാൻ അമ്മയ്ക്ക് ശക്തിയുണ്ട്.ആർജ്ജവമുണ്ടെങ്കിൽ ചുണയുണ്ടെങ്കിൽ ജനറൽ ബോഡിയിൽ വന്ന് ചോദിക്കണമായിരുന്നു.കഴിഞ്ഞ ജനറൽ ബോഡിയിൽ, 385 പേരെങ്കിലും ഉണ്ടായിരുന്നു. ഡബ്ല്യുസിസിക്ക് ഒരുമിച്ച് വന്ന് അവതരിപ്പിക്കാമായിരുന്നു. പത്രങ്ങളിൽ നിന്ന് അറിഞ്ഞുവെന്ന് പറയുന്നവർ അമ്മയിൽ അംഗങ്ങളല്ലേ? പതുങ്ങി നിന്ന് മറഞ്ഞ് നിന്ന് ചോദിക്കുന്ന ചോദ്യത്തിന് അമ്മ എന്തിന് മറുപടി നൽകണം?

ഇരയായ പെൺകുട്ടി അംഗമല്ലേയെന്ന ചോദ്യം? അതുകൊണ്ട് തെറ്റ് ചെയ്യാത്ത ഒരാളെ ശിക്ഷിക്കണോ?ആ കുട്ടിയോടും നമ്മൾക്കും അതേ പോലെ തന്നെ വികാരമാണുള്ളത്. തിരിച്ചെടുക്കണമെന്ന് ഊർമ്മിള ഉണ്ണി പറഞ്ഞപ്പോൾ ഒരാൾക്കും എതിർപ്പില്ലായിരുന്നു. പത്രമാധ്യമങ്ങളിൽ കൂടി അറിഞ്ഞുവത്രേ, ഇവരുട ഭാഗത്ത് സത്യമുണ്ടെങ്കിൽ വന്ന പറയണമായിരുന്നു. കടലാസ് പുലികളായ ഇവർക്ക് അമ്മ മറുപടി കൊടുക്കണമെന്ന് പറയുന്നതിൽ എന്തുകഴമ്പാണുള്ളത്?ദിലീപിന് വൈരാഗ്യമുണ്ടെങ്കിൽ ദിലീപ് മഞ്ജു വാര്യരുടെ അച്ഛൻ മരിച്ചപ്പോൾ വീട്ടിൽ പോകുമോയെന്നും മഹേഷ് ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP