ചോരത്തിളപ്പിൽ കേരളത്തെയാകെ കടിച്ചുകീറാൻ വമ്പോടെ പുറപ്പെട്ടവർ അഴിക്കുള്ളിൽ; ജനകീയ ഹർത്താലെന്നും യുവരോഷമെന്നും വാഴ്ത്തി കുട പിടിച്ച രാഷ്ട്രീയ പാർട്ടികൾക്ക് സംഘപരിവാർ ബന്ധം വന്നതോടെ മിണ്ടാട്ടവും മുട്ടി; പരസ്യമായും രഹസ്യമായും അണികളെ ഹർത്താലിലേക്ക് തള്ളിവിട്ട എസ്ഡിപിഐയും വെൽഫയർ പാർട്ടിയും പിഡിപിയും പരുങ്ങലിൽ; രാഷ്ട്രീയ മുതലെടുപ്പിലൂടെ ലീഗിനെതിരെ ഒളിയമ്പുമായെത്തിയ സിപിഎമ്മിന് താനൂർ ദൃശ്യങ്ങൾ വമ്പൻ തിരിച്ചടി
എംപി.റാഫി
മലപ്പുറം: മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് അപ്രഖ്യാപിത ഹർത്താലിന്റെ ഞെട്ടൽ മാറിയില്ല, അതിനു മുമ്പാണ് ഹർത്താൽ ആഹ്വാനത്തിനു പിന്നിൽ സംഘപരിവാർ ബന്ധമുള്ളവരാണെന്ന പ്രഹരം കൂടി ഏറ്റിരിക്കുന്നത്. തിങ്കളാഴ്ച നടന്ന ഹർത്താലിനെ ജനകീയ പ്രക്ഷോഭമെന്നും യുവരോഷമെന്നുമെല്ലാം വിശേഷിപ്പിച്ച പാർട്ടികൾ എന്തു പറയണമെന്നറിയാതെ ഇപ്പോൾ പരുങ്ങലിലാണ്. സംഘ് പരിവാർ സംഘടനയിൽ പ്രവർത്തിച്ചവരും പ്രവർത്തിക്കുന്നവരുമായ 20 നും 25നും മധ്യേ പ്രായമുള്ളവരായിരുന്നു.
പീഡനത്തിനിരയായ പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് ഹർത്താലിന് ആഹ്വാനം ചെയ്തതും മതവികാരം ഇളക്കും വിധം സന്ദേശങ്ങൾ പ്രചരിപ്പിച്ചതും. എന്നാൽ മലബാറിൽ ഇതിന് വൻ പിന്തുണയായിരുന്നു ലഭിച്ചത്. പിന്തുണ നൽകിയതാവട്ടെ ആഹ്വാനത്തിനു പിന്നിൽ ആരെന്നോ ലക്ഷ്യം എന്തെന്നോ അറിയാത്ത കൗമാരക്കാരും യുവാക്കളും. ഇതിൽ എസ്.ഡി.പി.ഐ, മുസ്ലിം ലീഗ്, വെൽഫെയർ പാർട്ടി, പി ഡി പി, സിപിഐ എം, കോൺഗ്രസ് തുടങ്ങിയ പാർട്ടികളിൽപ്പെട്ടവരും പാർട്ടിയില്ലാത്തവരും ഉണ്ടായിരുന്നു. കാര്യമെന്തെന്നറിയാതെ രക്തത്തിളപ്പിൽ ഇറങ്ങി പുറപ്പെട്ടവരിൽ പലരും അഴിക്കുള്ളിലായി.
അറസ്റ്റും നടപടികളും ശക്തമായി തുടരുമ്പോൾ നിലപാട് വ്യക്തമാക്കാൻ കഴിയാത്ത സ്ഥിതിയാണ് കേരളത്തിലെ മുഖ്യധാരാ പാർട്ടികൾക്ക്. പതിമൂന്നാം തിയ്യതി സോഷ്യൽ മീഡിയാ ഹർത്താലിന് ആഹ്വാനം ചെയ്തത് മുതൽ പാർട്ടികൾ ആരും തന്നെ ഇതിനെ ഗൗനിച്ചതേയില്ല. പൊലീസും ഇന്റലിജൻസും അതുവരെ നോക്കുകുത്തിയുമായി.
ഹർത്താലിന്റെ തലേ ദിവസം മുസ്ലിം ലീഗും, യൂത്ത് ലീഗും ഹർത്താലിനെതിരെ പ്രസ്താവന ഇറക്കിയിരുന്നു. എന്നാൽ ഇത് അണികളിൽ എത്തിക്കുന്നതിൽ ലീഗ് നേതൃത്വം പരാജയപ്പെടുകയും ചെയ്തു. എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി, പി ഡി പി എന്നിവരെല്ലാം ജനകീയ പ്രക്ഷോഭമെന്ന് വിശേഷിപ്പിച്ച് പരസ്യമായും രഹസ്യമായും ഹർത്താലിലേക്ക് അണികളെ തള്ളിവിട്ടു. തുടക്കം മുതൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിച്ച സി .പി.എമ്മിന് താനൂരിലെ ദൃശ്യങ്ങൾ പുറത്തായത് വൻ തിരിച്ചടിയുമുണ്ടാക്കി.
ഇപ്പോൾ വാക്കുകളില്ലാതെ പരുങ്ങലിലാണ് മുഖ്യധാരാ പാർട്ടികൾ. ജനകീയ പ്രക്ഷോഭമെന്ന് പറഞ്ഞ വെൽഫെയർ പാർട്ടി ഇപ്പോൾ 'ജനകീയം' എന്ന് ഒഴിവാക്കി പാലം വലിച്ച സ്ഥിതിയിലാണ്. ആദ്യം പിന്തുണ അറിയിച്ച് ആവേശത്തോടെ ഇറങ്ങിപ്പുറപ്പെട്ട എസ്.ഡി.പി.ഐ നിലപാട് വ്യക്തമാക്കാനാകാതെ നാണക്കേട് മറക്കാനുള്ള തത്രപ്പാടിലാണ്. ഹർത്താൽ ആഹ്വാനത്തിനു പിന്നിൽ സംഘികളാണെന്ന് വന്നതോടെ ഒന്നും പറയാനാകാതെ ആകെ പെട്ടിരിക്കുന്നത് എസ്.ഡി.പി.ഐക്കാരാണ്.അണികൾ നിരവധി ഹർത്താലിനിറങ്ങി അഴിക്കുള്ളിലായെങ്കിലും സോഷ്യൽ മീഡിയാ ഹർത്താലിനെ ആദ്യമേ എതിർത്ത് രംഗത്തെത്തിയ ആശ്വാസത്തിലാണ് ലീഗ്. ദീർഘവീക്ഷണത്തോടെയുള്ള ലീഗിന്റെ നിലപാട് ഉയർത്തിക്കാട്ടുകയാണിപ്പോൾ നേതാക്കളും അണികളും.
ഹർത്താലിൽ രാഷ്ട്രീയ നേട്ടം കൊയ്യാൻ ആദ്യം ഇറങ്ങിയത് സി പി എമ്മായിരുന്നു. താനൂരിലെ അക്രമം പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിലാണെന്നു പറഞ്ഞ് ലീഗിനെതിരെ ഒളിയമ്പുമായി സ്ഥലം എംഎൽഎ വി അബ്ദു റഹ്മാനും സി പി എം നേതാക്കളും എത്തിയിരുന്നു. പിന്നാലെ മന്ത്രി കെ.ടി ജലീൽ തകർന്ന ഹിന്ദുക്കളുടെ കടകൾക്ക് മുസ്ലിംങ്ങളുടെ സഹായ നിധി രൂപീകരിച്ചെത്തി. ശേഷം താനൂരിലെ അക്രമങ്ങളുടെ ഉത്തരവാദിത്വം ലീഗിനു മേൽ ആരോപിച്ച് സിപിഎം നേതാക്കൾ വാർത്താ സമ്മേളനവും നടത്തി. എന്നാൽ അക്രമത്തിൽ പങ്കില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു മാറിയതിനു പിന്നാലെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സി പി എമ്മും വെട്ടിലായി. ഇൻക്വിലാബ് വിളികളുമായി ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഹർത്താൽ ദിനത്തിൽ പ്രകടനം നടത്തുന്നതും കെ.ആർ ബേക്കറി തകർക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നത്.
അവസരം മുതലെടുത്ത് സി പി എമ്മിനെതിരെ ലീഗും രംഗത്തെത്തി. ഹർത്താൽ ദിവസം വാഴക്കാതെരുവിൽ നിന്ന് താനൂർ ജംങ്ഷനിലേക്ക് ചീരാൻകടപ്പുറം ബ്രാഞ്ച് സെക്രട്ടറി സീതിന്റെ പുരക്കൽ ബഷീറിന്റെ നേത്യത്വത്തിലാണ് മുദ്രാവാക്യം വിളിച്ച് അക്രമപ്രവർത്തനം നടത്താൻ ജാഥയുമായി വന്നതെന്നും താനാരിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ സഹോദരൻ ഹർത്താൽ ദിനത്തിൽ തെരുവിലിറങ്ങിയെന്നും ഇക്കാര്യങ്ങൾ ദൃശ്യങ്ങളിൽ വ്യക്തമാണെന്നും താനൂരിലെ ലീഗ് നേതാക്കൾ പറഞ്ഞു. കെ.ആർ ബേക്കറിയിൽ അക്രമം നടത്തിയത് താനൂർ കോർമ്മൻ കടപ്പുറത്തെ സജീവ സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകൻ പാണാച്ചിന്റെ പുരക്കൽ അൻസാറും ആൽബസാറിലെ പൗറകത്ത് ശബീബുമാണെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു.
ആരോപണ പ്രത്യാരോപണങ്ങൾ തുടരുമ്പോഴും ഹർത്താലിന്റെ ജാള്യത രാഷ്ട്രീയ പാർട്ടികളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. അനുദിനം വിവിധ പാർട്ടിയിൽപ്പെട്ട യുവാക്കൾ അഴിക്കുള്ളിലാകുന്ന അവസ്ഥയുമാണിപ്പോൾ. ഇത്തരം സാഹചര്യങ്ങളിൽ കരുതലോടെ ഇരിക്കുകയും രാഷ്ട്രീയ പാർട്ടികൾ ഉണർന്നു പ്രവർത്തിക്കേണ്ടതുമുണ്ട്. സോഷ്യൽ മീഡിയയിലെ നാഥനില്ലാത്ത സന്ദേശങ്ങൾ കേട്ട് ഇറങ്ങുന്നവർക്ക് താക്കീതും, സമൂഹത്തിന് വലിയ പാഠവുമാണിതെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥർ ഓർമിപ്പിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍