മലബാർ സിമന്റ്സിന്റെ ലോജിസ്റ്റിക് ഹബ് എംഡി പത്മകുമാറിന്റെ മറ്റൊരു തട്ടിപ്പെന്ന് ആക്ഷേപം; പ്രൊജക്റ്റ് റിപ്പോർട്ടുപോലുമില്ലാതെ അനുമതി നൽകിയ പദ്ധതി കെട്ടിടമില്ലാതെ ഉദ്ഘാടനം ചെയ്ത് ഉമ്മൻ ചാണ്ടി സർക്കാർ; സിഐടിയു നേതാവിന്റെ പരാതി കണ്ടില്ലെന്നു നടിച്ച് എൽഡിഎഫ് സർക്കാരും
പാലക്കാട്: കൊച്ചിൻ തുറമുഖ ട്രസ്റ്റിന്റെ ഏഴേക്കർ ഭൂമി പാട്ടത്തിനെടുത്ത് സിമന്റ്് ലോജിസ്റ്റിക് ഹബ് സ്ഥാപിക്കാൻ നടത്തിയ നീക്കം മലബാർ സിമന്റ്സ് എംഡി കെ പത്മകുമാറിന്റെ മറ്റൊരു തട്ടിപ്പിന്റെ ഭാഗമായിരുന്നെന്ന് ആരോപണം. സമഗ്രമായ പ്രൊജക്റ്റ് റിപ്പോർട്ടുപോലുമില്ലാതെ കൊച്ചിൻ പോർട് ട്രസ്റ്റിന്റെ ഭൂമി 58 കോടി വായ്പയെടുത്ത് നൽകി പാട്ടത്തിനെടുത്തിട്ടും അവിടെ ഒരു കെട്ടിടം പോലും ഇതുവരെ ഉയർന്നില്ല. ഇതോടെ സമഗ്രമായി ഒരു പദ്ധതിറിപ്പോർട്ടുപോലും നൽകാതെ പദ്ധതി തുടങ്ങിയത് കോടികൾ തട്ടാനാണെന്ന ആരോപണമാണ് ഉയരുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയോടെയാണ് ഇതുസംബന്ധിച്ച് വൻ പ്രചാരണം മലബാർ സിമന്റ്സ് നൽകിയത്. കേരളത്തിലും അയൽ സംസ്ഥാനങ്ങളിലുമുള്ള സിമന്റ് വിതരണം കാര്യക്ഷമമാക്കാൻ സിമന്റ് ഹബ് സഹായിക്കുമെന്നായിരുന്നു പ്രചരണം. മൂന്നുലക്ഷം ടൺ വാർഷികശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുമെന്നും സിമന്റ് ഉൽപാദനത്തിനായി അസംസ്കൃത വസ്തുക്കൾ കൊച്ചി തുറമുഖംവഴി ഇറക്കുമതി ചെയ്യുമെന്നുമായിരുന്നു പറഞ്ഞിരുന്നത്. ഇതിനായി 160 കോടി രൂപ ചെലവിൽ പ്ലാന്റ് സ്ഥാപിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. നാലുവർഷത്തേക്ക് പലിശരഹിത വായ്പ അനുവദിക്കണമെന്ന മലബാർ സിമന്റ്സിന്റെ ആവശ്യവും സർക്കാർ അംഗീകരിച്ചിരുന്നു.
മലബാർ സിമന്റ്സ് എം.ഡി കെ.പത്മകുമാർ കൂടി ഡയറക്ടറായ നാഷണൽ കൗൺസിൽ ഫോർ സിമന്റ് ആൻഡ് ബിൽഡിങ് മെറ്റീരിയൽ എന്ന സ്ഥാപനം തയ്യാറാക്കിയ ഒരു റിപ്പോർട്ടിന്റെ ബലത്തിലാണ് ഇത്രയും വലിയൊരു പദ്ധതിക്ക് മുൻ സർക്കാർ അനുമതി നൽകിയത്. പ്രഖ്യാപിച്ച് ഒരുവർഷത്തിനുശേഷം പദ്ധതി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ യു.ഡി.എഫ് സർക്കാരിന്റെ കാലാവധി തീരുംമുമ്പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തെങ്കിലും ബന്ധപ്പെട്ട സ്ഥലത്ത് ഒരുവിധ നിർമ്മാണ പ്രവർത്തനവും ഇതുവരെ തുടങ്ങിയിട്ടില്ല.തുറമുഖ ട്രസ്റ്റിന്റെ ഏഴേക്കർ ഭൂമിയാണ് പാട്ടത്തിനെടുത്തത്. പ്രോജെക്ട് റിപ്പോർട്ട് മുതലിങ്ങോട്ടു കോഴയും കമ്മീഷനും രാഷ്ട്രീയനേതാക്കളുടെ അഴിമതിയും ലക്ഷ്യമിടുന്ന പദ്ധതിയാണിതെന്നു ഇതോടെ വ്യക്തമാകുന്നു.
വിദേശത്തുനിന്നും ബൾക്ക് സിമന്റ് കൊണ്ടുവന്ന് മലബാർ സിമന്റ്സിന്റെ ലേബലിൽ പായ്ക്ക് ചെയ്തു വിൽക്കുന്നതിനും ക്ലിങ്കർ ഇറക്കുമതി ചെയ്ത് പൊടിച്ച് പായ്ക്ക് ചെയ്തു വിൽക്കുന്നതിനും ലക്ഷ്യമിട്ടാണ് ഹബ് ആരംഭിച്ചത്. പദ്ധതിക്ക് 160 കോടിയുടെ ചെലവ് വരുമെന്നു മുകളിൽ പറഞ്ഞ ഏജൻസിയാണ് കണക്കാക്കിയത്.അല്ലാതെ ഒരു തരത്തിലുള്ള പ്രോജക്ട് റിപ്പോർട്ടും തയ്യാറാക്കിയിട്ടില്ല. മൂന്നു ലക്ഷം ടൺ വാർഷിക ശേഷിയുള്ള പ്ലാന്റ്് സ്ഥാപിച്ച് കമ്പനിയുടെ വിപണി 25 ശതമാനം വർധിപ്പിക്കുകയെന്നതാണ് ഇതു കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കമ്പനി അധികൃതർ പറയുന്നു.
ഇപ്പോൾ 10 ശതമാനം വിപണി മാത്രമാണ് മലബാർ സിമന്റ്സിനുള്ളത്. സ്ഥലത്തിന്റെ പാട്ടത്തുക മൂന്നു വർഷത്തേക്ക് മുൻകൂർ നൽകുന്നതിന് സ്വകാര്യ ബാങ്കിൽ നിന്നും 58 കോടി രൂപ വായ്പയെടുത്ത് തുറമുഖ ട്രസ്റ്റിനു നൽകി. മലബാർ കമ്പനിയുടെ ആസ്തികൾ പണയംവച്ചാണ് വായ്പയെടുത്തത്. ഇതിനുവേണ്ടി ചട്ടങ്ങൾ മറികടന്ന് കമ്പനിയുടെ അക്കൗണ്ടും നിക്ഷേപവും സ്വകാര്യ ബാങ്കിലേക്ക് മാറ്റി.
ബൃഹത്തായ പദ്ധതിയെന്നു പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പാട്ടത്തിനെടുത്ത സ്ഥലത്ത് ഒരു ഓഫീസ് പോലും തുടങ്ങിയിട്ടില്ല. പകരം ഒരു ഹോട്ടലിലാണ് ഇപ്പോൾ സിമന്റ് ഹബിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്്. വിദേശത്തുനിന്നും കൊണ്ടുവരുന്ന ക്ലിങ്കർ പോലും ഇവിടെ സംഭരിക്കുന്നില്ല എന്നതാണ് സത്യം. പകരം ക്ലിങ്കർ പോർട്ട് ട്രസ്റ്റിന്റെ ഷെഡിലാണ് ഇടുന്നത്. ഇതിന് വീണ്ടും വാടക നൽകുന്നുവെന്നതാണ് മറ്റൊരു വിരോധാഭാസം.
ഇപ്പോൾ ഹബിനായി പാട്ടത്തിനെടുത്ത ഭൂമിയിൽ എന്തെല്ലാം നിർമ്മാണം നടത്തണമെന്ന് പോലും ആർക്കും നിശ്ചയമില്ല. എത്ര സൈലോ(വലിയ ഗോഡൗൺ) വേണമെന്നു പോലും അറിയില്ല. നാഷണൽ കൗൺസിൽ ഫോർ സിമന്റ് ആൻഡ് ബിൽഡിങ് മെറ്റീരിയൽസ് എന്ന ഏജൻസിയെ സഹായിക്കാൻ ഡയറക്ടർ കൂടിയായ പത്മകുമാർ കൊണ്ടുവന്ന പദ്ധതികൊണ്ട് പ്രയോജനം കിട്ടിയതുകൊച്ചിൻ തുറമുഖ ട്രസ്റ്റിനാണ്. അവർക്ക് 58 കോടി രൂപ ചുളുവിൽ പാട്ടത്തുകയായി ലഭിച്ചു. അന്ന് പോർട്ട് ട്രസ്റ്റിന്റെ ചുമതലയുണ്ടായിരുന്ന പോൾ ആന്റണിയുടെ സഹകരണത്തോടെയാണ് പത്മകുമാർ പദ്ധതിക്കായി നീക്കം നടത്തിയത്. ഇന്നദ്ദേഹം വ്യവസായ വകുപ്പിന്റെ ചുമതല വഹിക്കുന്ന സെക്രട്ടറിയാണ്.
നാല് വിജിലൻസ് കേസിൽ പ്രതിയായിട്ടും പത്മകുമാറിനെ മാറ്റാതെ സംരക്ഷിക്കുന്നതിന്റെ പിന്നിൽ പുതിയ സർക്കാരിലും ചിലർ മുന്നിൽ നിൽക്കുന്നതായി തൊഴിലാളികളും ബന്ധപ്പെട്ടവരും ആരോപിക്കുന്നുണ്ട്. സിമന്റ് ലോജിസ്റ്റിക് ഹബുമായി ബന്ധപ്പെട്ട് അഴിമതി നടക്കുന്നതായും ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും മലബാർ സിമന്റ്സിലെ സിഐടി.യു യൂണിയൻ ഭാരവാഹി എസ്.ബി.രാജു മുൻ സർക്കാരിന്റെ കാലത്ത് തന്നെ വിജിലൻസിന് പരാതി നൽകിയെങ്കിലും അന്നത്തെ വിജിലൻസ് മേധാവി അന്വേഷണത്തിന് അനുമതി നൽകിയില്ല. സർക്കാർ മാറിയിട്ടും ഈ പരാതിക്ക് അനക്കമുണ്ടായിട്ടില്ല.
പുതിയ സർക്കാർ വന്നശേഷവും മലബാർ സിമന്റ്സിലെ അഴിമതിയുമായി ബന്ധപ്പെട്ട് വന്ന ആരോപണങ്ങളിൽ തെളിവുണ്ടായിട്ടും വിജിലൻസ് കേസെടുക്കാതിരുന്നതിനെ കോടതി ശക്തമായി വിമർശിച്ചിരുന്നു. ഇതിനുപിന്നാലെ ഇക്കാര്യത്തിൽ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് തന്നെ ഇടപെടുകയും രണ്ടു കേസുകൾ മലബാർ സിമന്റ്സുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ലാമിനേറ്റഡ് ബാഗ് ഇറക്കുമതി നടത്തിയ കേസിലായിരുന്നു ഇത്. വിവാദ വ്യവസായി വി എം രാധാകൃഷ്ണനും പത്മകുമാറും ഉൾപ്പെടെ 11 പേരെ പ്രതികളാക്കിയാണ് വിജിലൻസ് ഈ കേസുകൾ എടുത്തിട്ടുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍