കേരളത്തിലേക്ക് സ്വർണം ഒഴുകുന്ന വഴികൾ തിരഞ്ഞ് മലയാള മനോരമയുടെ അന്വേഷണ പരമ്പര; കള്ളക്കടത്തു മുതൽ വാങ്ങിയവരെ കുറിച്ച് മിണ്ടാട്ടമില്ല; നൗഷാദിന്റെ സംഘവും കൊച്ചിയിൽ എത്തിച്ച 550 കോടിയുടെ സ്വർണം പോയ വഴികൾ തിരയാതെ മാദ്ധ്യമങ്ങളും അന്വേഷണ സംഘവും
കൊച്ചി: ഗൾഫ് നാടുകളിൽ നിന്നും കേരളത്തിലേക്ക് സ്വർണം ഒഴുകി തുടങ്ങിയത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇടയ്ക്കിടെ വിമാനത്താവളത്തിൽ നിന്നും കള്ളക്കടത്ത് സ്വർണം പിടികൂടുമ്പോൾ മാത്രമേ ഇത് വാർത്തയാകുന്നുള്ളൂ എന്നുമാത്രം. ഈ സമയങ്ങളിൽ കേരളത്തിലെ മാദ്ധ്യമങ്ങളിൽ വിശദമായ റിപ്പോർട്ടുകൾ വരികയും ചെയ്യും. പത്രങ്ങളിൽ അന്വേഷണം പരമ്പരകൾ വരുമെങ്കിലും കൃത്യമായ ദിശയിൽ അന്വേഷണം നടക്കാറുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് പറയേണ്ടി വരും. കേരളത്തിലെ മാദ്ധ്യമങ്ങളുടെ പരസ്യദാതാക്കളായ ജൂവലറി പ്രമുഖന്മാരും ഇത്തരം കള്ളക്കടത്തുകാരാകുന്നതുകൊണ്ടാണ് മാദ്ധ്യമ അന്വേഷണങ്ങളും എങ്ങുമെത്താത്തത്. ഇത്തവണ നെടുമ്പാശ്ശേരി വഴിയുള്ള സ്വർണ്ണക്കടത്തു വാർത്തക്കടത്തു വാർത്തകൾ പുറത്തുവരവേ മനോരമ പത്രവും സ്വർണ്ണമൊഴുകുന്ന വഴികൾ തിരഞ്ഞ് അന്വേഷണ പരമ്പര തുടങ്ങി.
ഗൾഫിൽ നിന്ന് കേരളത്തിലേക്ക് സ്വർണ കള്ളക്കടത്തിന്റെ വഴികൾ അന്വേഷിച്ചാണ് പത്രത്തിലെ ലേഖന പരമ്പര. ഗൾഫിൽ നിന്ന് കേരളത്തിലെ വിമാനതാവളങ്ങളിലേക്ക് എത്തിയ സ്വർണ കള്ളകടത്തിനെ കുറിച്ചാണ് പരമ്പര. കള്ളക്കടത്തിന്റെ സുവർണകാലം എന്ന് പേരിട്ടാണ് മനോരമയുടെ അന്വേഷണം പരമ്പര പുരോഗമിക്കുന്നത്. മനോരമ ഉൾപ്പടെയുള്ള മിക്ക മാദ്ധ്യമങ്ങൾക്കും അത്രയേ അന്വേഷിക്കാനാവൂ. സ്വർണം വന്ന വഴികൾ അന്വേഷിക്കുന്നത് പോലെ പ്രധാനമാണ് അതു പോയ വഴികൾ കണ്ടെത്തുന്നതും. എന്നാൽ, ഇത്തരം അന്വേഷണങ്ങളൊന്നും എവിടെയും നടക്കാറില്ലെന്നതാണ് വാസ്തവം.
ആയിരം രൂപയിൽ താഴെയുള്ള മൊബൈൽ മോഷണം പോയാൽ പോലും അത് അറിയാതെ വാങ്ങിയവനെ പോലും പൊലീസ് പൊക്കും. മോഷ്ടിക്കുന്നത് പോലെ കുറ്റകരമാണ് മോഷ്ടിച്ച മുതൽ വാങ്ങി ഉപയോഗിക്കുന്നതും. ഐപിസി 378 പ്രകാരം അത് കുറ്റകരമാണ്. എന്നാൽ കേരളത്തിലേക്ക് കള്ളകടത്തായി ഒഴുകിയെത്തി കൊണ്ടിരിക്കുന്ന സ്വർണങ്ങൾ വാങ്ങുന്നത് ആരാണെന്ന് വലിയ അന്വേഷണം കൂടാതെ തന്നെ കണ്ടെത്താനാവും. 2013 മുതൽ കേരളത്തിലെ വിമാനതാവളങ്ങളിൽ നിന്ന് 657.41 കിലോ സ്വർണമാണ് കള്ള കടത്തായി പിടികൂടിയത്. ഇതിന് 185.03 രൂപ വില കണക്കാക്കുന്നു. എന്നാൽ പിടികൂടാതെ ഒഴുകിയെത്തിയത് ആയിരകണക്കിന് കോടി രൂപയുടെ സ്വർണമാണ്.
നെടുമ്പാശ്ശേരി വഴി മൂവാറ്റുപുഴ സ്വദേശി നൗഷാദിന്റെ സംഘം മാത്രം 2300 കിലോയിലധികം സ്വർണം അതായത് 550 കോടി രൂപയുടെ സ്വർണമാണ് കടത്തിയിട്ടുള്ളത്. ഇത് നൗഷാദിന്റെ സംഘം ഒന്നര വർഷത്തിനിടെ നെടുമ്പാശ്ശേരിയിലൂടെ കടത്തിയതിന്റെ ഏകദേശ അനുമാനം മാത്രമാണ്. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങൾ വഴി കുറച്ച് വർഷം മുമ്പ് ഇയാൾ ഇതുപോലെ സ്വർണകടത്ത് നടത്തിയതായി അനുമാനിച്ചാൽ മനോരമ പറയുന്നത് പോലെ അത് കേരളത്തിന്റെ പദ്ധതി വിഹിതത്തിന്റെ പകുതി വരും. അങ്ങിനെ കടത്തിയിട്ടുണ്ടെന്നതാണ് വാസ്തവം. ഇത് ഒരു നൗഷാദിന്റെ കഥ. ഇങ്ങിനെ എത്രയെത്ര നൗഷാദുമാരാണ് വിവിധ മാർഗങ്ങളിലൂടെ കേരളത്തിലേക്ക് കോടികളുടെ സ്വർണം കടത്തുന്നത്.
ഇങ്ങിനെ നാട്ടിലേക്ക് കടന്ന സ്വർണം പലയിടങ്ങളിൽ ആഭരണങ്ങളായി വിൽക്കപെടുന്നുണ്ട്. മലയാളികൾ വാങ്ങി അണിയുന്നുമുണ്ട്. കോടികൾ വിലമതിക്കുന്ന സ്വർണം വാങ്ങി ഉപയോഗിക്കാൻ കഴിയുന്ന സാമ്പത്തിക സ്രോതസ് ഏതെന്ന് കണ്ടു പിടിക്കാൻ സിബിഐ അന്വേഷണം ഒന്നും വേണ്ടി വരില്ല. പത്രങ്ങളിലും ചാനലുകളിലും കോടികൾ പരസ്യം നൽകുന്ന വൻകിട ജൂവലറികളിലേക്കാണ് ഈ കള്ളകടത്ത് സ്വർണം എത്തുന്നത്. അന്വേഷണ പരമ്പര സ്വർണം ചെന്നെത്തുന്ന വഴികളിലേക്ക് കൂടി കടന്നുചെല്ലാൻ സാധ്യതയില്ലെന്ന് പറയുന്നതും അതുകൊണ്ടാണ്. ധീരരായ പത്രപ്രവർത്തകരും പരസ്യവിഭാഗത്തിന് മുമ്പിൽ മുട്ടുമടക്കി നിൽക്കുന്ന കാലമാണിത്.
അതുകൊണ്ട് തന്നെയാണ് ബോബി ചെമ്മണ്ണൂർ ജൂവലറിയിൽ ആത്മഹത്യ ചെയ്ത ഇസ്മയിലിന് വേണ്ടി ഒരക്ഷരം മിണ്ടാൻ പത്രങ്ങൾക്ക് കഴിയാതെ പോയത്. ബോബി ചെമ്മണൂർ നടത്തിയ രണ്ടായിരം കോടി രൂപയുടെ തട്ടിപ്പ് പ്രതിപക്ഷ നേതാവ് പത്രസമ്മേളനം നടത്തി പറഞ്ഞിട്ട് പോലും ഒരു വരി വാർത്ത നൽകാൻ മാദ്ധ്യമങ്ങൾക്ക് കഴിയാതെ പോയത്. ഇതുപോലെയുള്ള മാദ്ധ്യമ ധർമം നിലനിൽക്കുന്ന സമയത്ത് കേരളത്തിലേക്ക് ഒഴുകിയെത്തുന്ന കോടികളുടെ സ്വർണം എവിടെ പോകുന്നുവെന്ന് ആരാണ് കണ്ടെത്തുക എന്ന് ചിന്തിക്കേണ്ടതാണ്.
കേരളത്തിലേക്ക് കള്ളകടത്തായി എത്തി വിൽക്കപ്പെട്ട സ്വർണം ആരാണ് വാങ്ങിയത്, അവർ അതെന്തു ചെയ്തു എന്ന് കൂടി അന്വേഷിച്ച് കണ്ടെത്താനുള്ള ആർജവം പൊലീസിനുമുണ്ടാകണം. അര പവൻ മാല മോഷ്ടിച്ച് പിടിയിലായ കള്ളൻ അത് വിറ്റ ജൂവലറിയിൽ പൊലീസ് അത് കണ്ടെടുക്കുന്ന ശൂരത ഇക്കാര്യത്തിലുമുണ്ടാവുമെന്ന് വിചാരിക്കുക വയ്യ. സ്വർണങ്ങൾ ജൂവലറിക്കാർ മൊത്തമായി ഹോൾസെയിൽ വിൽപ്പനക്കാരിൽ നിന്നാണ് വാങ്ങുകയാണ് പതിവ്. (എല്ലാവരുമല്ല, ചിലർ) ഇങ്ങിനെയുള്ള ഹോൾസെയിൽ വിൽപ്പനക്കാർ കൂടുതൽ ഉള്ളത് ത്യശ്ശൂരിലാണ്.
കൊച്ചിയും കോഴിക്കോടും പുറകിലല്ല. ഇവർക്ക് സ്വർണം വരുന്ന വഴികൾ ഏതാണെന്ന് അന്വേഷിച്ച് ആരും പോയിട്ടില്ല. സ്വർണ കള്ളകടത്തിന്റെ വഴികൾ അന്വേഷിച്ച് പുറപ്പെട്ട് മനോരമ കള്ളകടത്തുകാരന്റെ സ്വന്തം കഥ പറയുന്നിടത്താണ് എത്തി നിൽക്കുന്നത്. മീൻ ചൂണ്ടയിലെ ഇരയെ പറ്റി പറയുന്നവർ ചൂണ്ട പിടിച്ച കൈകൾ കണ്ടതായി പോലും പറയാൻ ധൈര്യപ്പെടില്ല. ചൂണ്ടയും ഇരയും മാറിയാലും അത് പിടിക്കുന്ന കൈകൾ ഉള്ളിടത്തോളം കാലം മിന്നുന്നത് പൊന്നാണ്, കള്ളപണമാണ് എന്ന് പറഞ്ഞ് കൊണ്ടിരിക്കാനേ ആകൂ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍