മുൻഷി വേണുവിനെ മരണശേഷം മതം മാറ്റി! ഡിവൈൻ ധ്യാനകേന്ദ്രത്തിനെതിരെ ആരോപണവുമായി 'ജന്മഭൂമി' ദിനപത്രം; വൃക്ക രോഗത്താൽ അവശനായി അഭയം തേടിയെത്തിയപ്പോൾ ജോൺ ജോർജ്ജാക്കിയത് അർദ്ധ ബോധാവസ്ഥയിലെന്ന്; അവശ്യഘട്ടത്തിൽ തിരിഞ്ഞു നോക്കാത്തവർ നടന്റെ മതത്തിന്റെ പേരിൽ തർക്കിക്കുമ്പോൾ...
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എല്ലാ മതങ്ങളും മനുഷ്യനന്മയ്ക്ക് വേണ്ടി എന്നാൽ പൊതുവിൽ ഓരോരുത്തരും അവരുടെ മതത്തെ കുറിച്ച് പറയാറ്. എന്നാൽ ഒരുവന്റെ ജീവിതത്തിലെ അവശനായ ഘട്ടത്തിൽ വിശ്വസിക്കുന്ന മതം കൊണ്ട് ഒരു ഉപകാരവും ഉണ്ടായില്ലെങ്കിൽ പിന്നെ എന്താണ് ആ മതത്തിൽ വിശ്വസിക്കുന്നതിൽ അർത്ഥമുള്ളത്? സ്വർഗ്ഗരോഗ സങ്കൽപ്പമെല്ലാം നൽകി എല്ലാ മതപുരോഹിതരും വിശ്വാസികളെ പിടിച്ചു നിർത്താൻ ശ്രമിക്കാറുണ്ട്. എങ്കിലും ബൗദ്ധിക ജീവിതത്തിലെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് മനുഷ്യന്റെ പ്രാർത്ഥനകൾ. അടുത്തിടെ അന്തരിച്ച നടൻ മുൻഷി വേണുവിന്റെ പേരിലാണ് ഇപ്പോൾ മതവിഭാഗക്കാരുടെ വാഗ്വാദം. ഹിന്ദുമത വിശ്വാസിയായിരുന്ന മുൻഷി വേണുവിനെ അവസാന കാലത്ത് ക്രിസ്ത്യാനിയാക്കി മതം മാറ്റിയെന്ന ആരോപണം ഉന്നയിച്ച് രംഗത്തു വന്നത് ബിജെപി മുഖപത്രമായ 'ജന്മഭൂമി'യാണ്. മുരിങ്ങൂറുള്ള ഡിവൈൻ ധ്യാനകേന്ദ്രത്തിനെതിരെയാണ് പത്രത്തിന്റെ ആരോപണം.
ജീവകാര്യണ്യ പ്രവർത്തനത്തിന്റെ മറവിൽ നടക്കുന്ന മതം മാറ്റത്തിന് ഒരു ഇരകൂടി എന്നു പറഞ്ഞാണ് പത്രം ഡിവൈൻ ധ്യാനകേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത്. ജോൺ ജോർജ്ജ് എന്ന പേരു നൽകിയാണ് വേണുവിനെ മതം മാറ്റിയത്. അദ്ദേഹത്തിന്റെ മരണശേഷം പള്ളിയിൽ സംസ്ക്കരിച്ചതോടയാണ് വേണു മതം മാറിയെന്ന വിവരം പലരും അറിയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് നിർബന്ധിത മതപരിവർത്തനമെന്ന ആരോപണവുമായി ബിജെപി പത്രം രംഗത്തെത്തിയിരിക്കുന്നത്. വൃക്കരോഗത്തെ തുടർന്ന് അർദ്ധബോധാവസ്ഥയിൽ വേണു കഴിയുന്ന വേളയിലാണ് അദ്ദേഹത്തെ മതം മാറ്റിയതെന്നും ജന്മഭൂമി ആരോപിക്കുന്നു.
ജന്മഭൂമിയിലെ വാർത്ത ഇങ്ങനെയാണ്:
ജീവകാരുണ്യ പ്രവർത്തനത്തിന്റെ മറവിൽ നടക്കുന്ന മതംമാറ്റത്തിന് ഒരു ഇരകൂടി. കഴിഞ്ഞദിവസം അന്തരിച്ച മുൻഷിവേണു എന്ന കലാകാരനാണ് ഒടുവിൽ ഈ ക്രൂരതക്ക് ഇരയായത്. ജീവിതസായാഹ്നത്തിൽ ആശ്രയമറ്റ് ചികിത്സതേടി മുരിങ്ങൂരിലെ ഡിവൈൻ ധ്യാനകേന്ദ്രത്തിലെത്തിയ മുൻഷി വേണു എന്ന വേണു നാരായണനെ ഡിവൈൻ ധ്യാനകേന്ദ്രം അധികൃതർ മതംമാറ്റി. ജോൺ ജോർജ്ജ് എന്ന പേരും നൽകി. അർദ്ധബോധാവസ്ഥയിലാണ് മുൻഷി വേണുവിനെ മതപരിവർത്തനത്തിന് വിധേയനാക്കിയത്.
ഇരുവൃക്കകളും തകരാറിലായതിനെത്തുടർന്ന് ആശ്രയമറ്റാണ് വേണു ഡിവൈൻ ധ്യാനകേന്ദ്രത്തിലെത്തിയത്. ഇവിടെ പ്രവേശിപ്പിക്കണമെങ്കിൽ മതംമാറണമെന്ന് അധികൃതർ വേണുവിനെ നിർബന്ധിച്ചിരുന്നു. ആദ്യം ഇതിന് വഴങ്ങിയില്ലെങ്കിലും മറ്റുഗതിയൊന്നും ഇല്ലാതായതോടെ വേണു സമ്മതിക്കുകയായിരുന്നു. അടുത്ത ചില സുഹൃത്തുക്കൾക്കുമാത്രമാണ് ഇക്കാര്യം അറിയാമായിരുന്നത്.
വേണുവിന്റെ സംസ്കാരം നടത്തിയത് ആലുവ തോട്ടക്കാട്ടുകര മലങ്കര സെന്റ് ജോർജ്ജ് പള്ളിസെമിത്തേരിയിലാണ്. ക്രിസ്തുമതാചാരപ്രകാരം തന്നെയായിരുന്നു സംസ്കാരം. ധ്യാനകേന്ദ്രത്തിൽ താമസിക്കുമ്പോൾ സിനിമയിൽ അഭിനയിക്കാനാവില്ല എന്ന് കർശന നിർദ്ദേശം നൽകിയിരുന്നതായും സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നു. ഇതിൽ വേണു നിരാശനായിരുന്നു.
വേണുവിന്റെ മരണത്തെത്തുടർന്ന് ധ്യാനകേന്ദ്രം അധികൃതർ സ്ഥാപിച്ച ഫ്ളക്സ് ബോർഡിലും വേണുവിന്റെ ചിത്രത്തിന് താഴെ ജോൺജോർജ്ജ് എന്ന പേരാണ് നൽകിയിരുന്നത്. മതപരിവർത്തനം നടത്തുന്നതിന്റെ പേരിൽ വിദേശഫണ്ട് സ്വീകരിക്കുന്നതായും ധ്യാനകേന്ദ്രത്തിനെതിരെ ആരോപണമുണ്ട്. ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ കീഴിലുള്ള അനാഥാലയങ്ങളിലും മറ്റും താമസിക്കുന്ന അന്യമതസ്ഥരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് പതിവാണ്. സേവനത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം തന്നെയാണ് നടക്കുന്നത്.
രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെയാണ് ഷാലി മുരിങ്ങൂറിന്റെ പേരിൽ ബിജെപി പത്രം ഇത്തരമൊരു വാർത്ത പുറത്തുവിട്ടത്. മരണ ശേഷം ഇത്തരമൊരു വാർത്ത പുറത്തുവിട്ടതിന് പിന്നിലെ ഉദ്ദേശ്യം ഇതോടെ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായിട്ടുണ്ട്. ജീവിതത്തിലെ അവശഘട്ടത്തിൽ സഹായിക്കാൻ അദ്ദേഹത്തിന്റെ മതത്തിലെ ആരും തന്നെ ഉണ്ടായിരുന്നില്ല. ബിജെപിയുടെ ആൾക്കാർ പോലും അദ്ദേഹത്തെ തിരിഞ്ഞു നോക്കിയിരുന്നില്ല. ഈ ഘട്ടത്തിലാണ് അദ്ദേഹത്തിന് ഡിവൈൻ ധ്യാനകേന്ദ്രം സഹായവുമായി എത്തിയത്. അതുകൊണ്ട് അദ്ദേഹം അവരുടെ മതത്തിൽ വിശ്വസിക്കുന്നതിൽ എന്താണ് തെറ്റെന്ന ചോദ്യമാണ് സോഷ്യൽ മീഡിയിയൽ നിരവധി പേർ ഉന്നയിക്കുന്നത്. എന്നാൽ, രോഗാവസ്ഥയെ മുതലെടുത്ത് മതം മാറ്റിയത് തെറ്റാണെന്നും നിരവധി പേർ വാദിക്കുന്നു.
ഗുരുതരമായ വൃക്ക രോഗം ബാധിച്ച ചാലക്കുടിയിലെ പാലിയേറ്റീവ് കെയറിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ വേണു അവിവാഹിതനാണ്. പത്തുവർഷത്തോളമായി ചാലക്കുടിയിലെ ഒരു ലോഡ്ജിലായിരുന്നു താമസം. ഇതിനിടെയാണ് വൃക്കരോഗം തിരിച്ചറിഞ്ഞത്. സിനിമയിൽ നിന്നും കിട്ടിയ കയ്യിലുണ്ടായിരുന്ന തുക മുഴുവൻ ചികിത്സക്കായി ചെലവഴിച്ച വേണു അവസാനകാലത്ത് സുമനസുകളുടെ സഹായത്താലാണ് ജീവിതം തള്ളി നീക്കിയത്. രോഗം പിടിപ്പെട്ടതോടെ അഭിനയിക്കാൻ ആരും വിളിക്കാതായി. ദുരിതത്തിലായ ഇദ്ദേഹത്തെ സഹായിക്കാൻ ഒടുവിൽ മെഗാ സ്റ്റാർ മമ്മൂട്ടിയും നടൻ രാജീവ് പിള്ളയും മാത്രമാണ് ഉണ്ടായത്. ഇവരാണ് ചികിത്സാ സഹായവും നൽകിയത്. ഈ കാരുണ്യത്തിൻ ഏറെ നാൾ വേണു തള്ളി നീക്കി.
സിനിമ സംഘടനയായ അമ്മയിൽ അംഗത്വമില്ലാത്തതിനാൽ സംഘടനയുടെ സഹായവും ലഭിച്ചില്ല. മുറിവാടക കൊടുക്കാനില്ലാത്തപ്പോൾ കടത്തിണ്ണയിൽയിലായിരുന്നു വേണുവിന്റെ അന്തിയുറക്കം. സിനിമയിലെ അവസരങ്ങൾ നിലച്ചതോടെയാണ് വേണു തീർത്തും പ്രതിസന്ധിയിലായിരുന്നു. രണ്ടു വർഷത്തോളം മുൻഷിയിലൂടെ സ്വീകരണ മുറികളിലെ സാന്നിദ്ധ്യമായിമാറിയ വേണുവിന് മുൻഷി വലിയ ആശ്വാസമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍