'മാധ്യമങ്ങൾ അടുപ്പത്തു വെച്ച കഞ്ഞി വാങ്ങിവെച്ചേരെ' എന്നു പറഞ്ഞു പോയ ദിലീപ് ഒടുവിൽ പൊലീസുകാർക്കൊപ്പം കഞ്ഞി കുടിച്ചു പിരിഞ്ഞു! 'കഞ്ഞി വെക്കാൻ' പറഞ്ഞ ആളെ കാണാതെ വശംകെട്ട് നിലത്തിരുന്ന് മാധ്യമപ്രവർത്തകർ; ആലുവ പൊലീസ് ക്ലബ്ബിന് മുന്നിൽ അനിശ്ചിതത്വം നിറഞ്ഞ 13 മണിക്കൂർ കടന്നുപോയത് ഇങ്ങനെ
അർജുൻ സി വനജ്
കൊച്ചി: ദിലീപിനെ ചോദ്യം ചെയ്യും എന്ന സൂചന ഇന്നലെ രാവിലെയാണ് കൊച്ചിയിലെ മാധ്യമങ്ങൾക്ക് ലഭിച്ചത്. എങ്കിലും ആർക്കുമൊരു ഉറപ്പും ഇക്കാര്യത്തിൽ ഇല്ലായിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെ ദിലീപ് മൊഴി നൽകാൻ എത്തുമെന്ന കാര്യത്തിൽ ഉറപ്പു ലഭിച്ചു. ഇതോടെ മാധ്യമങ്ങൾ ആലുവ പൊലീസ് ക്ലബ്ബിലും ദിലീപിന്റെ വസതിയിലുമായി തമ്പടിച്ചു. ഇതിനിടെ കാറിൽ ദിലീപ് പൊലീസ് ക്ലബ്ബിലേക്ക് പോകാനായി എത്തി. മാധ്യമങ്ങൾ വളഞ്ഞതോടെ അൽപ്പം കലിപ്പോടെ തന്നെയാണ് താൻ മാധ്യമ വിചാരണക്ക് തയ്യാറല്ലെന്ന് പറഞ്ഞ് താരം പോയത്. മാധ്യമങ്ങൾ അടുപ്പത്തു വെച്ച കഞ്ഞി വാങ്ങിവെച്ചേരെ എന്ന ചിന്തയായിരുന്നു താരത്തിന്. എന്തായാലും മാധ്യമങ്ങൾ അടുപ്പത്തുവെച്ച കഞ്ഞി ആറിത്തണുത്തിട്ടും ഇന്നലെ താരം ചോദ്യം ചെയ്യലിന് ശേഷം തിരിച്ചുവന്നില്ല. ഇതോടെ കാത്തിരുന്നത് മടുത്തത് മാധ്യമപ്രവർത്തകരാണ്.
ഇന്നലെ ഉച്ചക്ക് 12.20ന് ആലുവയിലെ പൊലീസ് ക്ലബ്ബിലേക്ക് ദിലീപ് എത്തി. തൊട്ടുപിന്നാലെ നാദിർഷയും. ലൈവ് കൊടുക്കാൻ വാഹനങ്ങൾ പുറത്തെ റോഡിൽ നിറഞ്ഞു. കോമ്പൗണ്ടിനുള്ളിൽ അറുപതോളം മാധ്യമപ്രവർത്തകർ. ആരെയും കോമ്പൗണ്ടിൽ കയറ്റില്ലെന്ന് ആദ്യം പറഞ്ഞ പൊലീസുകാർ പിന്നീട് അയഞ്ഞു. അകത്തുനിന്ന് ഒരു വിവരവും പുറത്തുവരുന്നുണ്ടായിരുന്നില്ല. ചോദ്യം ചെയ്യൽ സംഘത്തിൽ നിന്നും കാര്യങ്ങളൊന്നും പുറത്തുവരുന്നുണ്ടായിരുന്നില്ല. ബ്ലാക്മെയ്ൽ കേസിലെ മൊഴിയെടുക്കൽ മാത്രമല്ല, നടക്കുന്നതെന്ന് പിന്നീട് ബോധ്യമായി. ചോദ്യം ചെയ്യലിലേക്ക് കാര്യങ്ങളെത്തിയെന്ന് പൊലീസ് തന്നെ വ്യക്തമായി.
ഉച്ചയോടെ പുറത്തുനിന്ന് ഭക്ഷണമെത്തിച്ചപ്പോൾ ഒരു കാര്യം വ്യക്തമായി - ചോദ്യംചെയ്യൽ ഉടനെ തീരില്ല. ഭക്ഷണത്തിനായി അല്പം ഇടവേളയും നൽകി. ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ റൂറൽ എസ്പി. എ.വി. ജോർജ് പുറത്തേക്കെത്തി. ചോദ്യംചെയ്യൽ തീർന്നതായി കരുതി മാധ്യമപ്രവർത്തകർ അദ്ദേഹത്തെ വളഞ്ഞു. എന്നാൽ, ആർക്കും പിടികൊടുക്കാതെ അദ്ദേഹം വാഹനത്തിൽ പുറത്തേക്കു പോയി. മാധ്യമങ്ങളുടെ കാത്തിരിപ്പ് പിന്നെയും നണ്ടു നിന്നു. ഇതിനിടെ പൊലീസ് വാഹനങ്ങൾ വന്നും പോയുമിരുന്നു. ഓരോ വണ്ടി വന്നപ്പോഴും മാധ്യമങ്ങൾ തിക്കിത്തിരക്കി. എന്തെങ്കിലും വിവരം കിട്ടുമോ എന്നതായിരുന്നു അറിയേണ്ടത്. നാലരയോടെ റൂറൽ എസ്പി. തിരിച്ചെത്തിയെങ്കിലു അപ്പോഴും അദ്ദേഹം ഒന്നും പറഞ്ഞില്ല.
ചോദ്യം ചെയ്യൽ നീണ്ടതോടെ വശം കെട്ടത് മാധ്യമപ്രവർത്തകരായിരുന്നു. മുറ്റത്ത് ഇരുന്നും നടന്നും മാധ്യമപ്രവർത്തകർ സമയം കഴിച്ചുകൂട്ടി. ഇതിനിടെ ചിലരുടെ മൊബൈൽ ചാർജ്ജ് തന്നെ തീർന്നു. ചാനലുകളിൽ ലൈവ് മൈക്ക് കൈമാറാൻ മറ്റ് ആളുകളെത്തി. ഭക്ഷണം കഴിക്കാതെ വാർത്തയ്ക്ക് പിന്നാലെ ഓടിയ മാധ്യമപ്രവർത്തകർ ബിസ്കറ്റും ബ്രഡ്ഡും കൊണ്ട് അഡ്ജസ്റ്റ് ചെയ്തു. ചാനൽ വാഹനങ്ങളുടെ തിരക്കുകണ്ട് ഗേറ്റിനു പുറത്ത് ആളുകൂടി. ആരെയും ഉള്ളിലേക്കു കടത്താതെ പൊലീസ് നിലയുറപ്പിച്ചു.
വൈകീട്ട് ഏഴ് മണിക്ക് എറണാകുളം ക്രൗൺ പ്ലാസയിൽ 'അമ്മ'യുടെ എക്സിക്യൂട്ടീവ് നടക്കുന്നതിനാൽ, ട്രഷററായ ദിലീപ് അതിനു മുമ്പ് എന്തായാലും ഇറങ്ങുമെന്ന കണക്കുകൂട്ടലിൽ മാധ്യമങ്ങൾ കാത്തുനിന്നു. എന്നാൽ, ചോദ്യം ചെയ്യൽ നീണ്ടതല്ലാതെ ദിലീപ് പുറത്തേക്കു പോകുന്ന സൂചനയൊന്നും കിട്ടിയില്ല. ഇതോടൈ കസ്റ്റഡിയിൽ എന്ന ധ്വനി ശക്തമായി. വൈകുേന്നരമായതോടെ യോഗം അര മണിക്കൂർ വൈകിയേ തുടങ്ങൂവെന്ന അറിയിപ്പ് ലഭിച്ചു. ദിലീപ് വരുമെന്ന് പ്രതീക്ഷിച്ചായിരുന്നു ഇത്. എന്നാൽ, ഏഴ് മണിയും കഴിഞ്ഞതോടെ യോഗത്തിൽ ദിലീപ് പങ്കെടുക്കുന്നില്ലെന്ന് ഉറപ്പായി. ഇതിനിടെ പൊലീസുകാർക്കൊപ്പം അത്താഴം കഴിക്കുകയായിരുന്നു ദിലീപും നാദിർഷയും.
പിന്നെയും സമയം നീണ്ടു. ജനാലയ്ക്കപ്പുറത്ത് ഓരോ നിഴൽ അനങ്ങുമ്പോഴും ചോദ്യംചെയ്യൽ കഴിഞ്ഞെന്നു കരുതി ചാനലുകൾ ക്യാമറകൾ സജ്ജമാക്കി. ക്യാമറകൾ ഏത് നിമിഷവു തുറക്കുന്ന ക്ലബ്ബിന്റെ വാതിലിലേക്ക് സൂം ചെയ്തു വെച്ചു. എന്നാൽ, ആ പ്രതീക്ഷയും വെറുതേയായി. എന്നാൽ ഒന്നും സംഭവിച്ചില്ല. ഈ സമയത്തിനകം അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയിരുന്നു. കോടതിയിൽ ഹാജരാക്കുമെന്ന വിധത്തിലായിരുന്നും കിംവതന്ദി. എന്നാൽ, ഇത് മാധ്യമങ്ങൾ കൊടുത്തില്ല.
മൊഴി നൽകാനെത്തിയ ദിലീപും നാദിർഷയും 12 മണിക്കൂറുകൾക്കു ശേഷവും പുറത്തുവരാത്തതിനെ തുടർന്നു നടൻ സിദ്ദിഖ് ആലുവ പൊലീസ് ക്ലബിൽ എത്തി. നാദിർഷായുടെ സഹോദരൻ സമദും സ്ഥലത്തെത്തി. സിദ്ദിഖിന് എന്നാൽ, ദിലീപിനെ കാണാനായില്ല. ആരും വിളിച്ചിട്ടുവന്നതല്ലെന്നും സഹപ്രവർത്തകൻ എന്ന നിലയ്ക്കു വന്നതാണെന്നും സിദ്ദിഖ് പറഞ്ഞു. രണ്ടോ മൂന്നോ മണിക്കൂറിനുശേഷം മൊഴി നൽകി പുറത്തുവരുമെന്നു കരുതിയ ദിലീപിനെയും നാദിർഷയെയും ഇത്ര നേരമായിട്ടും കാണാത്തതിനെ തുടർന്നാണു എത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ ഇരുവരെയും കാണാനാവില്ലെന്നു പൊലീസ് അറിയിച്ചതിനെത്തുടർന്നു സിദ്ദിഖ് മടങ്ങി. നാദിർഷയുടെ സഹോദരൻ സമദും പൊലീസ് ക്ലബിൽ സിദ്ദിഖിനൊപ്പം എത്തിയിരുന്നു. സമദിനെ പിന്നീടു ക്ലബിനു അകത്തേക്കു പൊലീസ് കൂട്ടിക്കൊണ്ടുപോയി. ദിലീപിനും നാദിർഷയ്ക്കും ഒപ്പമാണു സമദ് പുറത്തിറങ്ങിയത്.
പുറത്തിറങ്ങിയ ദിലീപ് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. 'പൊലീസ് നല്ല രീതിയിൽ അന്വേഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസുമായി സംസാരിച്ചു. ചോദ്യം ചെയ്യലല്ല നടന്നത്. വിശദമായ മൊഴിയെടുക്കലാണ്. സത്യം പുറത്തു വരേണ്ടതു തന്റെയും ആവശ്യമാണ്'- ദിലീപ് പറഞ്ഞു. മാധ്യമങ്ങളോട് ഇത്രയു പ്രതികരിച്ച ശേഷം താരം മടങ്ങുകയായിരുന്നു. അതേസമയം, ദിലീപിനും നാദിർഷയ്ക്കും ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്നു പൊലീസ് പിന്നീട് വ്യക്തമാക്കി. കേസ് അന്വേഷണം തുടരുകയാണ്. ആവശ്യമെങ്കിൽ ഇരുവരെയും വീണ്ടും വിളിപ്പിക്കുമെന്നും ആലുവ റൂറൽ എസ്പി എ.വി. ജോർജ് പറഞ്ഞു. 13 മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ചാനൽ ലൈവുകൾ പിന്നെയും നീണ്ടു. പുലർച്ചെ രണ്ട് മണിയോടെയാണ് മാധ്യമങ്ങൾ ആലുവയിൽ നിന്നും മടങ്ങിയത്.
ഫോട്ടോക്ക് കടപ്പാട്: ജോസുകുട്ടി പനയ്ക്കൽ(മലയാള മനോരമ)
Stories you may Like
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- രണ്ടുപേരെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
- മരണവീട്ടിലെത്തിയ ആൾ സമീപത്തെ വീട്ടുമുറ്റത്തു പ്രവേശിച്ചു; തർക്കത്തിനിടയിൽ വെട്ടിവീഴ്ത്തി യുവാക്കൾ
- നടിയെ ആക്രമിച്ച കേസിലെ വിചാരണയിൽ ചർച്ച പുതിയ തലത്തിൽ
- നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിന് തിരിച്ചടി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍