11 ലക്ഷം ലൈക്സ് ഉണ്ടായിട്ടെന്താകാര്യം; മലയാളിയുടെ പൊങ്കാലയ്ക്ക് മുമ്പിൽ പിടിച്ച് നിൽക്കാൻ കഴിയാതെ പാക്കിസ്ഥാൻ സേന തലവൻ; ജനറൽ അസിമിന്റെ ഓരോ പോസ്റ്റിനു കീഴിലും ഒഴുകി എത്തുന്നത് നൂറുകണക്കിന് മലയാളം തെറി വിളി! ഭാഷ ഏതെന്ന് പോലും അറിയാതെ പാക് ഭക്തർ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പാക്കിസ്ഥാൻ സൈനാധിപനാണ് ജനറൽ അസിം ബജ്വ. പാക് സൈന്യത്തിന്റെ നേട്ടങ്ങൾ ലോകത്തെ അറിയിക്കാനുള്ള അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് പേജിനുള്ളത് പതിനൊന്ന് ലക്ഷത്തിലധികം ലൈക്കുകളുണ്ട്. പക്ഷേ രണ്ട് ദിവസം കൊണ്ട് ഇവരാരരുമല്ല അസിമിന്റെ പേജിലെ സ്ഥിരം സന്ദർശകർ. സച്ചിൻ ടെൻഡുൽക്കറെ അറിയില്ലെന്നു പറഞ്ഞ മറിയ ഷറപ്പോവയും ഇന്ത്യൻ ശാസ്ത്രലോകത്തെ അപമാനിച്ചു കാർട്ടൂൺ വരച്ച ന്യൂയോർക്ക് ടൈംസിനെയും പൊങ്കാലയിട്ട മലയാളി സൈബർ പടയാളികൾ ഇപ്പോൾ ഇന്ത്യ-പാക് യുദ്ധത്തിലും പങ്കാളികളായിരിക്കുകയാണ്. ഇന്ത്യ നടത്തിയ മിന്നൽ ആക്രമണത്തെ താഴ്ത്തിക്കെട്ടി സംസാരിച്ച പാക്കിസ്ഥാൻ സേനയുടെ ഡയറക്ടർ ജനറൽ അസിം ബജ്വയുടെ ഫേസ്ബുക്ക് പേജിൽ പൊങ്കാലയിട്ടു മലയാളികൾ രാജ്യാഭിമാനമാണ് ഉയർത്തിക്കാട്ടിയത്. മലയാളത്തിലെ കമന്റുകൾ പാക് ജനറലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ നിറയുമ്പോൾ ഏത് ഭാഷയാണെന്ന് പോലും പാക് സൈന്യത്തിന് ആദ്യം മനസ്സിലായില്ലെന്നാണ് റിപ്പോർട്ട്. ഈ ഭാഷ മനസ്സിലാക്കാനും കമന്റുകളുടെ അർത്ഥം അറിയിക്കാൻ പ്രത്യേക സംവിധാനം ജനറൽ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വരുന്ന കമന്റുകൾ മുഴുവൻ തർജ്ജമ ചെയ്ത് നൽകാൻ ഇവർക്കും കഴിയുന്നില്ല.
കഴിഞ്ഞ ദിവസം പാക് അധീന കാശ്മീരിൽ നടത്തിയ ആക്രമണത്തെ സർജിക്കൽ സ്ട്രൈക്ക് എന്നാണ് ഇന്ത്യ പറയുന്നതെങ്കിലും അങ്ങനെയല്ലെന്നാണ് പാക് ജനറൽ അവകാശപ്പെടുന്നത്. അതിർത്തിയിൽ സ്വാഭാവികമായി നടക്കുന്ന വെടിവയ്പു മാത്രമാണത്രേ ഉണ്ടായത്. ഇതിനു പാക്കിസ്ഥാൻ സൈന്യം മറുപടി നൽകിയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ജനറൽ അസിം ബജ്വ അവകാശപ്പെടുന്നു. ഇതോടെയാണ് മലയാളികൾ പൊങ്കാലയിടാൻ തുടങ്ങിയത്. പാക് ജനറൽ എന്ത് പോസ്റ്റിട്ടാലും അതിന് താഴെ മലയാളത്തിലെ കമന്റുകൾ മാത്രമാണുള്ളത്. ഡിഫൻസ്പ്രൊഡക്ഷൻ യോഗത്തിന്റെ വിശദാംശങ്ങൾ അറിയിക്കാൻ അവസാനമായി ഇന്നലെ ഇട്ട പോസ്റ്റിൽ രണ്ടായിരത്തി എഴുന്നോറോളം മലയാളം പോസ്റ്റുകളാണ് ഉള്ളത്. ഇന്ത്യൻ ആക്രമണത്തിൽ രണ്ട് സൈനികർ മരിച്ചെന്ന് പാക് ജനറൽ അറിയിക്കുന്ന പോസ്റ്റിലെ കമന്റുകളുടെ എണ്ണം മൂവായിരത്തിൽ അധികമാണ്. അതിന് മുമ്പുള്ള പോസ്റ്റിൽ ആയിരത്തിൽ അധികവും മറ്റൊന്നിൽ അയ്യായിരത്തോളം കമന്റുകളും നിറയുന്നു. ഇന്ത്യയുടെ ആക്രമണത്തിന് മുമ്പ് പാക് ജനറൽ ഇട്ട പോസ്റ്റിൽ പോലും മലയാളത്തിലെ തെറിവിളി നിറയുകാണ്. അതായത് പതിനായിരത്തിൽ അധികം കമന്റുകൾ പാക് ജനറലിന്റെ പേജിൽ മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്.
അതിർത്തി കടന്ന് ഭീകരരെ വധിച്ചതിനേക്കാൾ സന്തോഷം തോന്നിയത് മതത്തിനും രാഷ്ട്രീയത്തിനും വിശ്വാസങ്ങൾക്കും അതീതമായി എല്ലാ ഭാരതീയരും ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്താനിയെന്നോ ഭേദമില്ലാതെ നവ മാദ്ധ്യമങ്ങളിലും മറ്റും പ്രതികരിച്ചു കണ്ടപ്പോഴാണ്.ഈയൊരു മനോഭാവം തുടർന്നാൽ ലോകത്തെ എറ്റവും ശക്തമായ ഒരു രാജ്യമായി ഭാരതം ഉയരുമെന്ന് നിസ്സംശയം ഉറപ്പിക്കാം...!!-അങ്ങനെ ആത്മാഭിമാനം തുളുമ്പുന്ന ഇന്ത്യയുടെ വികാരം പ്രതിഫലിപ്പിക്കുന്ന കമന്റുകളും തെറിവിളിക്കൊപ്പം പാക് ജനറലിന്റെ പേജിലുണ്ട്. 'ഒരു പൂ മാത്രം ചോദിച്ചു... ഒരു പൂക്കാലം നീ തന്നു...' ശ്രോതാക്കളെ, ആകാശവാണിയിൽ നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന ഈ ഗാനം അവശ്യപ്പെട്ടത് പാക്കിസ്ഥാനിൽ നിന്ന് നവാസ് ഷെരീഫും സുഹൃത്തുക്കളും...-എന്നാതാണ് മറ്റൊരു രസകരമായ കമന്റ്. കള്ളാ ഹിമാറെ..... നമ്മൾ ഇന്ത്യക്കാരോട് കളിക്കേണ്ട ഇതെ വേറെ ടീമാ. നീ പോയി അഫ്ഗാൻ അതിർത്തിയിൽ പോയി പാക് താലിബാനെതിരെ കാളിക്കടാ. പോടാ പോയി തരത്തിൽ പോയി കളിക്കേടാ..-എന്ന തരത്തിലെ തെറിവിളിയും പാക് ജനറലിന്റെ പേജിൽ മലയാളത്തിലെത്തുന്നു.
മറ്റ് പ്രധാന കമന്റുകൾ ഇങ്ങനെയൊക്കെയാണ്
- എല്ലാവരും ഇവിടെ മാത്രം കിടന്ന് തെറിവിളിച്ചാൽ... എങ്ങനാ ശരിയാകുക... കുറച്ചു മുഷറഫിനും... നവാസ് ഷെരീഫിനും കൂടെ കൊടുത്താട്ടെ..... പോയേ... പോയേ..... നമ്മളായിട്ട് ആരോടും വിവേചനം കാണിക്കരുത്... അത് നമ്മുടെ രാജ്യത്തിന് ചേർന്നതല്ലാ.....
- മുസില്മങ്ങൾ പാകിന്റെ കൂടെ നിക്കും എന്‍ വിചാരിച്ചാൽ പാക് നിനക്ക് തെറ്റി... ആക്രമിക്കാൻ വരുന്നത് മക്കയിൽ നിനുള്ളവരാണെങ്കിലും നീ നിന്റെ രാജ്യത്തിന്റെ ഒപ്പം നിക്കുക എന്‍ പഠിച്ചു വളർണവരാണ് ഇന്ത്യക്കാർ
- കേരളാ പൊങ്കാല കമ്മിറ്റിയുടെ എല്ലാ ആശംസകളും നേരുന്നു...... എങ്ങനുണ്ട് സാാാേേറേ.... വെല്ലതും മനസ്സിലാവണുണ്ടോ???..... വേണ്ടാ വേണ്ടാ എന്നു പറഞ്ഞപ്പോൾ കേട്ടില്ലല്ലോ, ഇനി അനുഭവിച്ചോ. ആ ചത്തവന്മാരുടെ ഒക്കെ ശവഅടക്കം കഴിഞ്ഞോ, ?? വരാൻ പറ്റിയില്ല, ഒന്നും തോന്നരുത്....
- ആറ്റുകാൽ പൊങ്കാലയൊക്കെ എന്ത് ? ഇതല്ലേ ശെരിക്കും പൊങ്കാല. ഇത്രയും തെറിയഭിഷേകങ്ങൾ നടത്തിയിട്ടും യാതൊരു പ്രതികരണവും ഇല്ലല്ലോ. ചെറ്റകൾ. മക്കളെ പാക്കിസ്ഥാനി, ഇതെന്തു ഭാഷ എന്ന് നീയൊക്കെ ചിന്തിക്കുന്നുണ്ടാവും. അതേടാ നാറികളെ ഇതാണ്ടാ മലയാളം. കാർഗിൽ യുദ്ധ സമയത്തു നിന്നെയൊക്കെ പറപറപ്പിച്ച ഞങ്ങളുടെ ചങ്ക് ഇന്ത്യൻ ആർമി ഉപയോഗിച്ച കോഡ് ഭാഷ. നുമ്മടെ ട്രോളന്മാർ മാത്രം മതി നിന്റെ രാജ്യത്തിന്റെ പടം മാറ്റിവരക്കാൻ. കഞ്ഞിക്ക് വകയില്ലാത്ത പാക്കിസ്ഥാനിലെ പാവങ്ങളെ ഓർത്തു നുമ്മ ക്ഷമിക്കുന്നു.
- 'നാണവും മാനവും ഇല്ലാത്ത മലയാളം അറിയാത്തവൻ... പാക്കിസ്ഥാനികൾ സ്കൂളിൽ പോകാൻ വിട്ട സമയത്ത് ബോംബ് ഉണ്ടാക്കി നടക്കുമ്പോ ആലോചിക്കണം ... ആ വാർ ആൻഡ് ലവ് സിനിമയിലും കുരുക്ഷേത്രയിലുമൊക്കെ എത്ര നന്നയിട്ടട അവന്മാർ മലയാളം പറയുന്നേ ... പഠിക്കാൻ വിട്ടാൽ പഠിക്കണം കണ്ട്രി ഫെലോസ്' എന്നു തുടങ്ങി നിരവധി കമന്റുകളാണു സൈബർ പടയാളികൾ എയ്തുവിടുന്നത്.
നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരിലെ തീവ്രവാദി ക്യാമ്പുകൾ ആക്രമിച്ചെന്ന ഇന്ത്യൻ സൈന്യത്തിന്റെ അവകാശവാദം 'കെട്ടിച്ചമച്ച സത്യം' മാത്രമാണെന്നാണെന്നായിരുന്നു പാക്കിസ്ഥാന്റെ പ്രതികരണം. സംഭവത്തെ നിയന്ത്രണ രേഖയിൽ പതിവായി നടക്കാറുള്ള വെടിവെപ്പിൽ ഒതുക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നു. ഇന്ത്യൻ സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടുവെന്ന് പാക് സൈന്യം പറയുന്നു. അതിർത്തിയിലെ വെടിവെപ്പിനെ അതിർത്തികടന്നുള്ള ആക്രമണമായി വ്യാഖ്യാനിച്ച് മാദ്ധ്യമങ്ങളിലൂടെ പെരുപ്പിച്ച് കാണിക്കാനുള്ള ഇന്ത്യയുടെ ശ്രമം കെട്ടിച്ചമച്ച സത്യമാണെന്നും പാക് സൈന്യം പ്രസ്താവനയിൽ എടുത്തുപറയുന്നു.
പാക് മണ്ണിൽ കടന്നുകയറി ഇന്ത്യ ആക്രമിച്ചിരുന്നുവെങ്കിൽ തിരിച്ചടി ഉണ്ടാകുമായിരുന്നുവെന്നുമാണ് പാക് സൈന്യത്തിന്റെ വാദം. ഇതോടെയാണ് മലയാളികൾ പാക് ജനറലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ പൊങ്കാലയിടൽ തുടങ്ങിയത്. ഫെയ്ക് ഐഡി ഉപയോഗിച്ചല്ല തെറിവിളിയെന്നതും വ്യക്തമാണ്. ബഹുഭൂരിപക്ഷം പേരും സ്വന്തം ഫോട്ടോയും പേരും വെളിപ്പെടുത്തുന്ന ഐഡികൾ തന്നെയാണ് ഇതിന് ഉപയോഗിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍