ഒരു നിമിഷത്തെ അശ്രദ്ധ ബ്രിട്ടനിലെ മലയാളി നഴ്സിന് ഒരുക്കിയത് തടവറ; ഒരു മരണവും അനേകം പേർക്ക് പരിക്കും ഉണ്ടാക്കിയ കാർ അപകടം മൊബൈൽ ഫോൺ ഉപയോഗിച്ചതുകൊണ്ടെന്ന് കോടതി; ശിക്ഷ വിധിക്കാനായി ജൂലായ് 15 വരെ റിമാൻഡ് ചെയ്തു
ലണ്ടൻ: ഒരു വർഷം മുമ്പുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെടുകയും അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബ്രിട്ടനിലെ മലയാളി നഴ്സ് തടവറയിൽ. മനപ്പൂർവമല്ലാതെ ഉണ്ടാക്കിയ അപകടമായിരുന്നിട്ട് കൂടി മലയാളി നഴ്സ് ശിക്ഷിപ്പെടുന്ന അവസ്ഥയാണിപ്പോൾ. വിചാരണ പൂർത്തിയായി ശിക്ഷ വിധിക്കാൻ വേണ്ടി ഇവരെ ജൂലൈ 15 വരെ റിമാൻഡ് ചെയ്തിരിക്കയാണ്. ഒന്നര വർഷം മുമ്പു ഉണ്ടായ അപകടത്തിൽ ഒരു മരണവും അനേകം പേർക്ക് പരുക്കും 18 മണിക്കൂർ ഗതാഗത തടസവും ഉണ്ടാക്കിയതിന്റെ കാരണക്കാരിയെന്ന് കണ്ടെത്തിയാണ് കോടതി ഇവരെ റിമാൻഡ് ചെയ്തിരിക്കുന്നത്.
ഒന്നര വർഷമായി ലക്ഷങ്ങൾ മുടക്കി കേസ് നടത്തിയെങ്കിലും കോടതിയുടെ കരുണ ലഭിക്കാതെ വന്നതോടെ ഒരു നിമിഷത്തെ അശ്രദ്ധയ്ക്ക് ബലിയാടായ മലയാളി കുടുംബം തീരാ വേദനയിലേയ്ക്ക് തള്ളി വിടപ്പെട്ടിരിക്കുകയാണ്. മനപ്പൂർവ്വം ഉണ്ടാക്കിയ അപകടം ആയിരുന്നില്ല എന്നുറപ്പായിട്ടും അപകട സമയത്ത് മൊബൈൽ ഫോണിൽ സംസാരിച്ചിരുന്നു എന്ന കണ്ടെത്തലാണ് ഇടുക്കി ജില്ലക്കാരിയായ ഈ നഴ്സിനെ തടവറയിൽ എത്തിച്ചത്. വിചാരണയ്ക്ക് ശേഷം മലയാളി വീട്ടമ്മ കുറ്റക്കാരിയാണ് എന്ന് കോടതി കണ്ടെത്തിയതോടെ ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായി റിമാൻഡ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. ജൂലൈ 15നാണ് ശിക്ഷ വിധിക്കുക.
2014 നവംബർ 25നാണ് അപകടം ഉണ്ടായത്. എം 1 മോട്ടോർവേയുടെ ജംഗ്ഷൻ 21 എയ്ക്കും 22നും ഇടയ്ക്ക് മോട്ടോർവേയിലേയ്ക്ക് കയറാൻ ശ്രമിക്കുമ്പോൾ ആണ് അപകടം സംഭവിച്ചത്. ഫോണിൽ സംസാരിച്ചുകൊണ്ട് മോട്ടോർവേയിലേയ്ക്ക് കയറിയതുകൊണ്ട് അശ്രദ്ധമൂലം അപകടം ഉണ്ടായി എന്നാണ് പ്രോസിക്യൂഷൻ വാദം. നിയന്ത്രണം തെറ്റിയ സ്കോട കാർ ആദ്യം സെൻട്രൽ റിസർവേഷനിലേയ്ക്ക് പാഞ്ഞു കയറുകയും പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് ഇടത് വശത്ത് കൂടി പോയ ലോറിയിൽ ഇടിക്കുകയുമായിരുന്നു. നിയന്ത്രണം തെറ്റിയ ലോറി സെൻട്രൽ റിസർവേഷനിൽ ഇടിച്ചുകയറി മോട്ടോർവേയുടെ മറുവശത്ത് എതിരെ വന്നിരുന്ന ബിഎംഡബ്ല്യുവിൽ ഇടിക്കുകയുമായിരുന്നു. ബിഎംഡബ്ല്യു ഓടിച്ചിരുന്ന ആൾ ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരിച്ചു. സിംപ്സൺ മുറായ് എന്ന 48 കാരൻ ആയിരുന്നു മരിച്ചത്.
അന്നത്തെ അപകടത്തിൽ പെട്ട ഒരാൾ ഇപ്പോഴും ചികിത്സയിലാണ്. അപകടത്തെ തുടർന്ന് 18 മണിക്കൂർ നേരമാണ് മോട്ടോർവേ അടച്ചിടേണ്ടി വന്നത്. ഈ അപകടം ഉണ്ടാക്കാൻ കാരണം ഫോണിൽ സംസാരിച്ചതുകൊണ്ട് കാർ ഓടിച്ചതാണ് എന്നാണ് കോടതിയുടെ കണ്ടെത്തൽ. ഫോൺ വിവരങ്ങൾ ഡിലീറ്റ് ചെയ്തതു കൂടുതൽ കുഴപ്പമുണ്ടാക്കി. അപകടകരമായി കാർ ഓടിച്ച് അപകടവും മരണവും ഉണ്ടാക്കി എന്ന വകുപ്പിന് പുറമെ നിയമവ്യവസ്ഥയെ വഴി തെറ്റിക്കാൻ ശ്രമിച്ചു എന്ന വകുപ്പ് കൂടി ഉൾപ്പെടുത്തിയതു മൊബൈൽ ഫോൺ വിവരം ഡിലീറ്റ് ചെയ്തതുകൊണ്ടാണ്.
അതുകൊണ്ട് തന്നെ അപകടകരമായി വണ്ടി ഓടിച്ചതിന് നൽകുന്നതിനേക്കാൾ കൂടിയ ശിക്ഷ ആയിരിക്കും ഈ മലയാളി നഴ്സിന് കിട്ടുക എന്ന ഭയം ഇല്ലാതില്ല. ഭർത്താവിനെയും സുഹൃത്തിനെയും ഫോൺ വിളിച്ചിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്. കാറപകടം ഉണ്ടായതിന്റെ കാരണം കണ്ടെത്തിയതോടെ ഇൻഷൂറൻസ് കമ്പനിയും കയ്യൊഴിഞ്ഞു. തടവ് ശിക്ഷയ്ക്കു പുറമെ പരിക്കേറ്റ വാഹനങ്ങളുടെ എല്ലാം നഷ്ടപരിഹാരവും നൽകേണ്ടി വരുമെന്ന ആശങ്ക ശക്തമാണ്. വാഹനാപകടങ്ങളിൽ പരുക്കേറ്റവരുടെ പേഴ്സണൽ ഇൻജുറിയും ഒരു പക്ഷേ നൽകേണ്ടി വന്നേക്കാം എന്ന സ്ഥിതിവിശേഷമുണ്ട്. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ഇൻഷൂറൻസ് കമ്പനികൾക്ക് കൈയൊഴിയാൻ എളുപ്പമാണ്.
എന്നാൽ താൻ ഓടിച്ച ലൈനിൽ പുറകിൽ നിന്നും അപകടകരമായ വിധത്തിൽ ഒരു ട്രെയ്ലർ പിന്തുടർന്നു എത്തിയതിനെ തുടർന്നു ഉണ്ടായ വെപ്രാളമാണ് അപകടത്തിന് കാരണമെന്നാണ് മലയാളി നഴ്സ് വ്യക്തമാക്കിയത്. ഈ വാദത്തിലാണ് അവർ ഉറച്ചു നിന്നതും. ഈ ഘട്ടത്തിലാണ്, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചിരുന്നതായും അപകടം നടന്ന ഉടനെ മൊബൈലിൽ നിന്നും കോൾ ലിസ്റ് ബോധപൂർവം നീക്കം ചെയ്യുക ആയിരുന്നു എന്നും പ്രോസിക്യയൂഷൻ എതിർ വാദം ഉയർത്തിയത്. ഫോൺ വിളിച്ചതിന്റെ വിശദാംശങ്ങൾ ഡിലീറ്റ് ചെയ്തതു ബോധപൂർവ്വം കുറ്റം മറയ്ക്കാൻ ആണെന്ന നിഗമനത്തിൽ എത്തുകയായിരുന്നു കോടതി. ഇതോടെ കുറ്റക്കാരിയെന്ന് കണ്ടെത്തുകയായിരുന്നു കോടതി. തുടർന്നാണ് മലയാളി യുവതിയെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടത്.
അപകടമുണ്ടായ ദിവസം നൈറ്റ് ഡ്യുട്ടിക്ക് വേണ്ടി കവൻട്രി ഹോസ്പിറ്റലിലേക്ക് വരുന്ന വഴിക്കാണ് അപകടം ഉണ്ടായത്. അപകടത്തിൽ പെട്ട ഒരു ഡ്രൈവർക്കു കഴുത്തിൽ രണ്ടിടത്തായി പരുക്ക് പറ്റുകയും തലച്ചോറിന് ക്ഷതം സംഭവിക്കുകയും ചെയ്തെന്നും കോടതിയിൽ വാദം ഉണ്ടായി. ബിയർ കാനുകളുമായി സഞ്ചരിച്ച ലോറി കൂടി അപകടത്തിൽ പെട്ടതോടെ നൂറുകണക്കിന് ബിയർ കാനുകൾ റോഡിൽ ചിതറി തെറിച്ചതും ഇതു നീക്കം ചെയ്തു റോഡ് വൃത്തിയാക്കുന്നതിനും വേണ്ടിയാണ് 18 മണിക്കൂർ സമയം വേണ്ടി വന്നത്. ഓവർ ടെക് ചെയ്യാൻ ഉള്ള ശ്രമത്തിനിടെ കാറിന്റെ നിയന്ത്രണം നഷ്ട്ടമായാണ് അപകടത്തിന് കാരണം എന്നു കോടതിയിൽ വാദി ഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
മൊബൈൽ ഫോൺ ഡ്രൈവിങ്ങിൽ ഉപയോഗിച്ചിരുന്നു എന്നു ഇവർ കോടതിയിൽ സമ്മതിച്ചു. എന്നാൽ ഇതു തന്റെ ശീലം അല്ലായിരുന്നു എന്നും അത്യാവശ്യ കാരണത്താൽ മാത്രം ആയിരുന്നു ഹാൻഡ് ഫ്രീ സീറ്റായ ഐ ഫോൺ ഉപയോഗിക്കേണ്ടി വന്നത് എന്നും ഇവർ ബോധിപ്പിച്ചു. ചെയ്ത തെറ്റു അംഗീകരിക്കുന്നതായും കോടതിയിൽ ഇവർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കോടുതി നടപടികൾ മുമ്പോട്ട് പോകുമ്പോൾ ബ്രിട്ടനിലെ മലയാളി സമൂഹവും ഇവർക്ക് പിന്തണ നൽകി രംഗത്തുണ്ട്.
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- ബ്രിട്ടന്റെ വാതിൽ നഴ്സുമാർക്കായി തുറന്നു തന്നെ കിടക്കും
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍